ഞാനൊരു പാവം പാലാക്കാരന്‍

സ്വപ്നങ്ങളേ...

>> Thursday, February 5, 2009

വര്‍ഷം 2025. ലോകത്ത് ധാരാളം മാറ്റങ്ങള്‍ നടന്നു ഇതിനിടക്ക്, കേരളത്തിലും ഇന്ത്യയിലും ലോകത്തിലും. അച്യുതാനന്തന്റെ ചിത്രം ഇ എം എസ്സിന്റെയും എ കെ ജി യുടെയും ഇടക്കായി കമ്യൂണിസ്റ്റ് പാര്‍ട്ട് വെച്ചു. ഉമ്മന്‍ ചാണ്ടി കീറിയ ഷര്‍ട്ടില്‍ നിന്നും കീറിയ ജുബായിലേക്കു മാറി. അച്ചു ഉമ്മന്‍ കല്ല്യാണം ഒക്കെ കഴിച്ച് വണ്ണം ഒക്കെ വെച്ച് പത്മജയെപ്പോലെയായി. പിണറായി വിജയന്‍ ഷോള്‍ഡര്‍ പൊക്കി പിടിച്ച് മസിലുപിടിച്ചു സംസാരിച്ചു തുടങ്ങി. പ്രിയങ്കാ ഗാന്ധിയുടെ മുടി നരച്ചു തുടങ്ങി.

2008 ലെ സാമ്പത്തിക പ്രതിസന്ധിമൂലം തകര്‍ന്ന അമേരിക്ക പിന്നെ ഉയിര്‍ത്തെഴുന്നേറ്റതേ ഇല്ല. കരിമ്പിന്‍ ചണ്ടിയില്‍ ഫെര്‍മെന്റേഷന്‍ നടത്തി വെള്ളവുമായി മിക്സ് ചെയ്തുണ്ടാക്കിയ പുതിയ ജൈവ ഇന്ധനം ട്രിവാണ്ട്രത്തുള്ള ദാക്ഷായണി അബ്ദുള്ള കണ്ടുപിടിച്ചു, അതിന്റെ പേറ്റന്റും ഇന്ത്യക്ക്. പോരാത്തതിനു പാരിസ്ഥിതിക പ്രശ്നങ്ങള്‍ മൂലം ഇന്ത്യയില്‍ പെട്രോള്‍ നിരോധിച്ചു. സ്വര്‍ണ്ണത്തിന്റെ മൂല്യം അശേഷം ഇല്ലെന്നായി,പകരം കരിമണലിനായി മൂല്യം. സ്ത്രീകള്‍ കരിമണല്‍ മാലകള്‍ ധരിച്ചു. എല്ലാ വീട്ടിലും അലങ്കാര ലൈറ്റുകള്‍ ഇടണമെന്ന് ഗവണ്മെന്റ്. ഏറ്റവും കൂടുതല്‍ കറന്റ് ഉപയോഗിക്കുന്നവര്‍ക്ക് കേരളാ ഗവണ്മെന്റ് 10 കിലോ കരിമണല്‍ പ്രഖ്യാപിച്ചു.

കേരളത്തില്‍ കൊച്ചിക്കാണ് ഏറ്റവും മാറ്റങ്ങള്‍ ഉണ്ടായത്. അമിത ലൈംഗികതയുടെ ഫലമായി എന്ന കൊതുകുകള്‍ക്കുണ്ടാവുന്ന എയിഡ്സ് എന്ന ഒരു പ്രത്യേക പകര്‍ച്ചവ്യാധിമൂലം 2021 ല്‍ കൊച്ചിയിലെ കൊതുകള്‍ 90% വും ചത്തുമലച്ചു. ബാക്കി വരുന്ന 10% കൊതുകുകള്‍ക്ക് ലൈംഗികതയില്‍ താല്പര്യമില്ലാഞ്ഞതിനാലും സ്വവര്‍ഗ്ഗഭോഗികള്‍ ആയതിനാലും 2022നു മുമ്പായി കൊച്ചിയിലെ കൊതുകുകള്‍ ഒരെണ്ണമില്ലാതെ നശിച്ചു. കൊച്ചിയിലെ കനാലുകള്‍ എല്ലാം ശുദ്ധജലമൊഴുകുന്ന തോടുകളായി. അതില്‍ നിറയെ സ്വര്‍ണ്ണമത്സ്യങ്ങളും ഗപ്പിയും അങ്ങനെയുള്ള ലോകത്തു ലഭ്യമായ എല്ലാ അലങ്കാര മത്സ്യങ്ങളും. അതിനു തീരത്തുള്ള ഫ്ലാറ്റുകളിലെ തരുണീമണികള്‍ കുളിക്കുന്നതും ആ തോട്ടില്‍ തന്നെ. പണ്ടത്തെ ഈ കനാലിനൊക്കെ കറുപ്പായിരുന്നു എന്നു പറഞ്ഞവരെ കൊച്ചിക്കാര്‍ പൊട്ടന്മാരെന്നു വിളിച്ചു കളിയാക്കി. എന്തിനേറെ, കൊച്ചിയുടെ മണമടിക്കാനായി നമ്മുടെ ഫിലിം സ്റ്റാര്‍ സലിം കുമാറിന് ലോസ് ആഞ്ചലസ് വരെ പോകേണ്ടി വന്നു.

എണ്‍പതുകളില്‍ രണ്ടുകുട്ടികളുടെ അച്ഛനായി എത്രയോ പടങ്ങളില്‍ അഭിനയിച്ച മമ്മൂട്ടി ലാലുമാര്‍ രണ്ടായിരങ്ങളില്‍ കോളേജുകുമാരന്മാര്‍ ആയിട്ടാണ് അഭിനയിച്ചതെങ്കിലും ഇപ്പോള്‍ അവര്‍ സ്കൂള്‍ കുട്ടികളായി അഭിനയിക്കുന്നു. ഇരട്ടക്കുട്ടികള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഡബില്‍ റോളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന ഇരട്ടകളായി അഭിനയിക്കുന്നു. മുക്തയെന്ന അമ്മൂമ്മയുടെ ശിക്ഷണത്തില്‍ രണ്ടാം ക്ലാസില്‍ വച്ചേ പ്രതിഭ തെളിയിച്ച ബ്രേക് ഡാന്‍സറായി മമ്മൂട്ടി സുന്ദരന്‍ എന്ന ചിത്രത്തിലും.

എന്റെ സ്വപ്നമായിരുന്ന, എന്നാല്‍ വളരെ വര്‍ഷങ്ങള്‍ സ്വപ്നം മാത്രമായിരുന്ന സ്വന്തം ബിസിനസ് സാമ്രാജ്യം ഞാന്‍ കേരളത്തില്‍ കെട്ടിപ്പടുത്തു. എന്റെ മൂത്തമകന്‍ കറിയാച്ചന്‍ ലോകഫുട്ബോളിലെ ഇതിഹാസമായി മാറിക്കഴിഞ്ഞു. കോക്കുവിനു ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിലേക്കുള്ള സെലക്ഷന്‍ കിട്ടി, അടുത്ത മാസത്തെ ബര്‍മ്മയുമായുള്ള ടി10 മത്സരത്തിന്‍ തയ്യാറെടുക്കുന്നു. ടെസ്റ്റ് ക്രിക്കറ്റ് അഞ്ചു ദിവസത്തില്‍ നിന്നും ഒരു ദിവസമായി കുറച്ചു. അങ്ങനെ എത്ര എത്ര മാറ്റങ്ങള്‍!

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും വീട്ടു പണിക്കും മറ്റുമായി വിദേശികള്‍ ഇന്ത്യയിലെത്തി. എന്റെ വീട്ടില്‍ കോക്കുവിന്റെ ക്രിക്കറ്റ് പരിശീലനത്തില്‍ അവന്‍ അടിച്ചുവിടുന്ന പന്തെടുക്കാനായി ഓസ്ട്രേലിയക്കാര്‍ സൈമണ്‍സിന്റെയും പോണ്ടിങിന്റെയും മക്കളെ രണ്ടെണ്ണത്തിനെ നിറുത്തിയിട്ടൂണ്ട്. നല്ല മര്യാദക്കാര്‍ പിള്ളേര്‍, നന്നായി പണിയെടുത്തോളും. കറിയാച്ചനെ സഹായിക്കാന്‍ വയസനാണെങ്കിലും ഡേവിഡ് ബെക്കാം നന്നായി പ്രയത്നിക്കുന്നു. ബോളുപെറുക്കാന്‍ ബെക്കാമിനു സ്പീഡു കുറവായതുകൊണ്ട് തിയറി ഹെന്റ്രിയെ കൊണ്ടുവന്നെങ്കിലും ഭാഷ ഒരു പ്രശ്നമായിരുന്നു.

പക്ഷെ വീട്ടിലെ പശൂനെ നോക്കാന്‍ കൊണ്ടുവന്ന കുവൈറ്റി രാജകുമാരന്മാര്‍ക്കായിരുന്നു ആദ്യം വല്ല്യ പ്രശ്നം. തലേലെ അവന്റെ കെട്ടഴിക്കാന്‍ പറ്റില്ലാത്രെ. കൊടുത്തു തെങ്ങേല്‍ കെട്ടിയിട്ട് അവന്മാര്‍ക്ക് ചാട്ടവാറു വെച്ച് 101 അടി. പിന്നെ വേനല്‍ക്കാലത്ത് അവന്റെ മുഴുവന്‍ അറബി ഡ്രസുമിട്ട് വേണം ജോലി ചെയ്യാനെന്നും തണുപ്പുകാലത്ത് നഗ്നമായി ജോലി ചെയ്യണമെന്നും നിര്‍ദ്ദേശവും കൊടുത്തു. നമ്മുടെ പാവം മലയാളികളെ എത്ര ഉപദ്രവിച്ചതാ ഇവന്മാരുടെ പൂര്‍വ്വികര്‍?

വിദ്ധ്യാഭ്യാസത്തിനെന്നും പറഞ്ഞ് ഇന്ത്യയില്‍ വന്നു നിയമവിരുദ്ധമായി ഭിക്ഷയെടുക്കുന്ന സകല അമേരിക്കക്കാരെയും ഇവിടെ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചു. അടുത്ത മാസം ഇന്ത്യയും പാക്കിസ്താനും ഒന്നാകും. മതത്തെക്കുറിച്ചു പറയുന്നവരെ പിശാചിനെപ്പോലെ കാണാന്‍ തുടങ്ങി ഇന്ത്യയിലെ ജനങ്ങള്‍. ബ്രിട്ടണില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ ഒടുക്കത്തെ അടി എന്നും. അതില്‍ മധ്യസ്ഥം നിക്കാന്‍ ചെന്ന ഇന്ത്യ പണ്ട് അവര്‍ നമ്മുടെ കയ്യില്‍ നിന്നും അടിച്ചുമാറ്റിയ കോഹിനൂര്‍ രത്നം തിരിച്ചു കൊണ്ടുവന്നു.

ഇത്രേം ഒക്കെ മതി. ഒന്നുറക്കെ ചിരിച്ചാല്‍ അന്നേരെ കിട്ടും തലമണ്ടക്കിട്ട് ഒരടി, നിഗളിക്കാതിരിക്കെടാ എന്നു പറഞ്ഞ്. ഒന്നു മനസ് നിറഞ്ഞ് ഒരു ദിവസം അഹങ്കരിച്ചിട്ട് ഒന്നു മരിച്ചാല്‍ മതിയാരുന്നു. ഇനി ഇത്രേം ഒക്കെ അഹങ്കരിച്ചു പറഞ്ഞതിന്റെ പേരില്‍ എന്റെ ജോലിയെങ്കിലും കുറഞ്ഞ പക്ഷം പോയിക്കിട്ടുവോ അവോ...

8 comments:

ശ്രീ February 5, 2009 at 8:29 PM  

എത്ര മനോഹരമായ നടക്കാത്ത സ്വപ്നം... അല്ലേ മാഷേ?
;)

ജിജ സുബ്രഹ്മണ്യൻ February 6, 2009 at 4:54 PM  

ശ്രീ പറഞ്ഞതു തന്നെ എനിക്കും തോന്നണു ! എത്ര മനോഹരമായ നടക്കാത്ത സ്വപ്നം !

Sathees Makkoth February 8, 2009 at 7:07 AM  

നടക്കുമായിരിക്കും:)

പകല്‍കിനാവന്‍ | daYdreaMer February 8, 2009 at 12:17 PM  

ഇത്രേം ഒക്കെ മതി. ഒന്നുറക്കെ ചിരിച്ചാല്‍ അന്നേരെ കിട്ടും തലമണ്ടക്കിട്ട് ഒരടി, നിഗളിക്കാതിരിക്കെടാ എന്നു പറഞ്ഞ്. ഒന്നു മനസ് നിറഞ്ഞ് ഒരു ദിവസം അഹങ്കരിച്ചിട്ട് ഒന്നു മരിച്ചാല്‍ മതിയാരുന്നു. ഇനി ഇത്രേം ഒക്കെ അഹങ്കരിച്ചു പറഞ്ഞതിന്റെ പേരില്‍ എന്റെ ജോലിയെങ്കിലും കുറഞ്ഞ പക്ഷം പോയിക്കിട്ടുവോ അവോ...

അഹങ്കാരം അല്ലാതെന്താ പറയുക...? :)

Unknown February 11, 2009 at 10:43 PM  

ഒരുപാടു സ്വപ്നം കണ്ടാലേ എന്തേലും ഒക്കെ ആകാന്‍ പറ്റു... അതുകൊണ്ട് ഇനിയും ഒരുപാടൊരുപാട് സ്വപ്നം കാണൂ.. എന്തായാലും സ്വപ്നം അടിപൊളി...

Unknown February 12, 2009 at 3:42 AM  

malayolam aagrahechal kunnolam kettum

രഞ്ജിത് വിശ്വം I ranji February 18, 2009 at 1:08 PM  
This comment has been removed by the author.
രഞ്ജിത് വിശ്വം I ranji February 18, 2009 at 1:11 PM  

Ithu adi poliyaayi Sinoj..ennaalum aa kothukinte AIDS..athu vaayichu chirichu maduthu.. Kochiyile kothukine thurathaan ini AIDS maathrame pom vazhiyullu


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP