tag:blogger.com,1999:blog-46575612327855482012024-03-17T00:20:57.838+05:30മഞ്ഞില് പൊതിഞ്ഞ ഓര്മ്മകള്Sinochanhttp://www.blogger.com/profile/15876415563481399090noreply@blogger.comBlogger153125tag:blogger.com,1999:blog-4657561232785548201.post-16251366562254028912024-03-10T13:31:00.002+05:302024-03-11T07:40:38.773+05:30 ആത്മവിശ്വാസം <p> ആത്മവിശ്വാസം </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj97r5ugWw7aJjVAaIVXWJqcTTa94g5hXEriqPfs6D2HWjmpH_2aR2a67Zp6aC76yUg8foMVejSEOgFG3MhWKsqaZbtAZY9fpHt6QioFYgpAv2yXFFdPsQnHe-kKRhx-H-hlv9lLy9WH4kBOzoHF05Nh-NDm5hfta2eDyvahHpCrKdIWiCVwjiT2a-LpuI/s2870/Sinoj-1-2.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="2870" data-original-width="1725" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj97r5ugWw7aJjVAaIVXWJqcTTa94g5hXEriqPfs6D2HWjmpH_2aR2a67Zp6aC76yUg8foMVejSEOgFG3MhWKsqaZbtAZY9fpHt6QioFYgpAv2yXFFdPsQnHe-kKRhx-H-hlv9lLy9WH4kBOzoHF05Nh-NDm5hfta2eDyvahHpCrKdIWiCVwjiT2a-LpuI/s320/Sinoj-1-2.jpg" width="192" /></a></div><br /><p><br /></p><p>ശാന്തസുന്ദരമായ അലാം അടികേട്ട് പെലകാലേ നേരത്തെ എണീറ്റു. ഇന്ന് സന്തോഷവും സമാധാനവും വേണമെന്ന് നിർബന്ധം ഉണ്ടായിരുന്നത്കൊണ്ട് ഒരു 5 മിനിറ്റ് ധ്യാനത്തിൽ ഇരുന്നു. ഭാര്യയെ വീഡിയോ കോൾ ചെയ്തു പിള്ളേരും ഒക്കെയായി കുശലം പറഞ്ഞു, കൊഞ്ചിച്ചു മൊത്തത്തിൽ കളം ഈസിയാക്കി. ചൂടുവെള്ളത്തിൽ കുളിച്ചു കുട്ടപ്പനായി, സുന്ദരനായി, സുമുഖനായി അങ്ങോട്ട് ഒരുങ്ങി.</p><p>ഇന്നൊരു പ്രധാനപ്പെട്ട മീറ്റിങ് ഉണ്ട്. സുപ്രധാന മീറ്റിങ്ങുകൾ ഉള്ള സമയത്തു നല്ല ഡ്രസ്സ് എടുത്തു വെച്ച്, നന്നായി ഒരുങ്ങി ഒക്കെ പോകുകയാണെങ്കിൽ നമ്മുടെ സ്വതസിദ്ധമായ ഇന്ഫീരിയോരിറ്റി കോംപ്ലക്സ് കുറച്ചൊക്കെ മാറിക്കിട്ടും. ഈ ഡീൽ സെറ്റ് ആക്കിയിട്ടു വേണം രണ്ടു മാസത്തെ ശമ്പള കുടിശിക ജീവനക്കാർക്ക് കൊടുക്കാൻ. ബുർജ് ഖലീഫയുടെ ചോട്ടിൽ ഓഫിസ്, നല്ല ചിക്കിലി ഉള്ള കമ്പനി, ചിട്ടി കമ്പനിക്കാർ പറയുന്നപോലെ ചേർന്ന് കിടന്നാൽ രണ്ടുകൂട്ടർക്കും നല്ലതാണെങ്കിലും നമുക്ക് ഇത്തിരി സുഖം കൂടും. പോരാത്തതിന് നമ്മളോട് ഡീൽ ചെയ്യുന്നത് ഒരു തരുണീമണിയും. </p><p>കുളിച്ചതിനു ശേഷം വന്നു മുടിയിലും മേശയിലും താടിയിലും ലേശം ഡെക്കറേഷൻ, സാധാരണ നന്നായി ഒന്ന് ഡെക്കറേറ്റ് ചെയ്താൽ ക്ളീൻ ഷേവ് അടിക്കേണ്ടി വരുന്നതാണ്, എന്തോ എല്ലാം ശരിയായി. അലമാരി തുറന്ന് ഇന്ന് വരെ എടുക്കാതെ വെച്ചിരുന്ന പുതുമണം ഉള്ള ബനിയൻ, കഴിഞ്ഞ മാസം നാട്ടിൽ നിന്നും വാങ്ങിയ മകന്റെ റെക്കമെന്റേഷനിൽ ഉള്ള ഏതോ വിലകൂടിയ മറ്റിരിയലിൽ ഉള്ള അണ്ടർവെയർ (300 നു പകരം 900 കൊടുക്കേണ്ടി വന്നു, പക്ഷെ ഇടാൻ ഒരു സുഖം ഒക്കെയുണ്ട്), വീടിനു താഴെയുള്ള ബംഗാളി തേച്ചു വെടുപ്പാക്കിയ ഷർട്ട്, നാല് കിലോ കുറഞ്ഞതിന്റെ പേരിൽ മാത്രം പൃഷ്ഠവും തുടയും കയറാൻ സമ്മതിച്ച പാന്റ് ഇതെല്ലാം വലിച്ചു കയറ്റി ഒന്ന് നിവർന്നു നിന്നു. </p><p>രാവിലെ രണ്ടു മൊട്ട ബുൾസൈ, ഒരു ഏത്തക്ക പുഴുങ്ങിയത്, ഒരു ഗ്ലാസ് പാല്. പ്രാതൽ പോഷകസമൃദ്ധം, ആരോഗ്യദായകം.</p><p>രാവിലെ പതിവില്ലാതെ എല്ലാം ശരിയായി സ്മൂത്തായി വരുന്നു. ഒരു തുണിയെടുത്തു പൊടിപിടിച്ച ക്ളാർക്സ് ഷൂവിന്റെ പേര് തെളിഞ്ഞുവരുന്നപോലെ തുടച്ചു, ഡിയോറിന്റെ പിശുക്കി ഉപയോഗിക്കുന്ന പെർഫ്യൂം എടുത്തു മീശയുടെയും താടിയുടെയും ഇടക്ക് ഒരു തുള്ളി തേച്ചു, മൊത്തത്തിൽ ബിന്ദു പണിക്കർ പറയുന്നപോലെ ഒരു മറ്റേ ലുക്കിൽ അങ്ങിറങ്ങി.</p><p>ഗൂഗിൾ മാപ് നോക്കി, ട്രാഫിക് ഇല്ല. ഇപ്പോൾ ഇറങ്ങിയാൽ പതിനഞ്ചു മിനിട്ടു മുമ്പ് എവിടെയെത്താം, മാനസികമായി തയാറെടുത്തു തരുണീമണിയെ കാണാം, കച്ചവടം കൈക്കലാക്കാം.</p><p>ലിഫ്റ്റിൽ കയറിയപ്പോൾ ആ കണ്ണാടിയിൽ നോക്കിയ ഞാൻ ഞെട്ടിപ്പോയി. എന്തൊരു തേജസ് ആൻഡ് ഓജസ്. നേരത്തെ ആയ സുന്ദരന്റെയും സുമുഖന്റെയും കൂടെ സുശീലനും സരസനും കൂടി ആയാൽ ഇന്ന് ഞാൻ പൊളിക്കും. </p><p> ഉന്മേഷത്തോടെ സുസ്മേരവദനൻ ആയി ഞാൻ ചെന്ന് വണ്ടി തുറന്നു. മരുഭൂമിയിൽ പോകുന്നതിനായി ഫുട്സ്റ്റെപ് ഒക്കെ എടുത്തു ദൂരെക്കളഞ്ഞിരുന്നതു കൊണ്ട് കയറാൻ ഇത്തിരി പ്രയാസം ഉണ്ട്. ഡോർ തുറന്നു വണ്ടിയിലേക്ക് ചാടിക്കയറി.</p><p>എന്തോ ഒരു സ്വരം കേട്ടു, സീറ്റിലിരുന്ന ഞാൻ ഒന്ന് കുനിഞ്ഞു നോക്കിയതോടെ എന്റെ സകല ഊർജവും ഒഴുകി പോയി. പാന്റിന്റെ ഏറ്റവും പ്രാധാന്യമുള്ള ഭാഗം കീറിപോയിരിക്കുന്നു. മകന്റെ ഉപദേശത്തിൽ വാങ്ങിയ വിലകൂടിയ ഫ്ലൂറസെന്റ് കളറിലുള്ള സാധനം സ്വിമ്മിങ് പൂളിലെ വെള്ളം ഓളംതല്ലുന്നപോലെ തെളിഞ്ഞു കാണുന്നു. </p><p>ചാടിയിറങ്ങി ഓടിച്ചെന്നു പാന്റുമാറി വല്ല ജീൻസും ഇട്ടു വരാം എന്ന് കരുതി ഇറങ്ങിയപ്പോൾ കണ്ടു, വണ്ടിയുടെ ഒരു ടയറും പഞ്ചർ.</p><p><br /></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjE_Gn9u5F7IZofjucUtvHXJTST2E83unRQX__goDxk0V2seKv65SWtPR50p-ZAkJyTjJWHbT8m9idvoWtl5A_ncQzUDF-p9wE1TAnCAiIpD8ZOjE1ahpAYG7csuLsvzGHytx_LYxTqukfIawS7t8U3quXlD3PKHJt0YtMgobzW5mD6yEUzfbbRloFmUic/s3664/Sinoj-1-3.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="3664" data-original-width="2062" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjE_Gn9u5F7IZofjucUtvHXJTST2E83unRQX__goDxk0V2seKv65SWtPR50p-ZAkJyTjJWHbT8m9idvoWtl5A_ncQzUDF-p9wE1TAnCAiIpD8ZOjE1ahpAYG7csuLsvzGHytx_LYxTqukfIawS7t8U3quXlD3PKHJt0YtMgobzW5mD6yEUzfbbRloFmUic/s320/Sinoj-1-3.jpg" width="180" /></a></div><br /><p><br /></p><p><br /></p><p> </p><p><br /></p><p><br /></p><p><br /></p><p> </p>Sinochanhttp://www.blogger.com/profile/15876415563481399090noreply@blogger.com0tag:blogger.com,1999:blog-4657561232785548201.post-78372360972979404362023-12-29T10:31:00.000+05:302023-12-29T10:31:41.236+05:30ക്രിസ്തുമസ് കരോൾ ഡിസംബർ മാസം ആകെ കൂടെ മനസ്സിൽ ഒരു കുളിരുള്ള, മഞ്ഞും നക്ഷത്രങ്ങളും പെരുന്നാളും ക്രിസ്തുമസും ന്യൂ ഇയറും കൂടെ എന്റെ പിറന്നാളും ഒക്കെയുള്ള ഒരു സുഖമുള്ള സമയമാണ്. ഈ വയസാംകാലത്തു ഇതൊന്നും വലിയ കാര്യമല്ലെങ്കിലും പഴയ ഓർമ്മകളിലെ ഒത്തിരി സുഖമുള്ള ഒരു കൊച്ചോർമ്മ.<div><br /></div><div>ഞാൻ എട്ടാം ക്ളാസിൽ പഠിക്കുന്ന, എല്ലിന്റെ മണ്ടേൽ കുറച്ചു ഞരമ്പുകൾ തെളിഞ്ഞുവരാൻ തുടങ്ങിയ, മസിലും മീശയും വേണമെന്ന് കൊതിക്കുന്ന, കാണുന്ന സുന്ദരിമാരെ ഒക്കെ പ്രേമിക്കണം എന്നൊക്കെ തോന്നുന്ന ഒരു തീ പിടിച്ച കാലം.</div><div><br /></div><div> ഡിസംബർ ആയി, അമ്മാവനോട് സ്ഥിരം കൊണ്ടുവരുന്ന 5 കാലുള്ള നക്ഷത്രം അല്ലാതെ പത്തു പന്ത്രണ്ട് കാലുള്ള പുതിയ ടൈപ്പ് കൊണ്ടുവരാമോ എന്ന് ചോദിച്ചെങ്കിലും ഏറ്റില്ല. പക്ഷെ പുള്ളി ഈ പ്രാവശ്യം രണ്ടെണ്ണം കൊണ്ടുവന്നു, സ്ഥിരം ഉള്ള ചൊമലയും പിന്നെ ഒരു വെള്ളയും. എന്നിട്ടു രാത്രിക്ക് ഒരു കുഞ്ഞു ബൾബ് വയറിൽ സെറ്റുചെയ്തു രണ്ടു നക്ഷത്രവും കെടും ഓഫാകും സ്റ്റൈലിൽ ഫിറ്റു ചെയ്തു. ആ കുഞ്ഞു ബൾബാണത്രെ വലിയ രണ്ടെണ്ണത്തിനെ മിന്നിക്കുന്നത്. എന്തായാലും അവസാനം എന്റെ അപേക്ഷ മാനിച്ചു പിറ്റേ ദിവസം ഒരു കുഞ്ഞു നക്ഷത്രം ആ കുഞ്ഞു ബൾബിനും ഇട്ടു, ഞാൻ ഹാപ്പിയായി.</div><div><br /></div><div>അങ്ങനെ പൈകപെരുന്നാൾ കഴിഞ്ഞു, ഇനി ക്രിസ്തുമസിന്റെ ആഘോഷങ്ങൾ. എന്തായാലും ഈ പ്രാവശ്യം കരോൾ പരിപാടിക്ക് രാത്രിയിൽ പോകാൻ വീട്ടിൽ നിന്നും പെർമിഷൻ കിട്ടി, പക്ഷെ 23 നും 24 നും മാത്രം.</div><div><br /></div><div>അങ്ങനെ 23 ആം തീയതി നാലുമണിക്ക് വീട്ടിൽ നിന്നും സുന്ദരാനാകാൻ ഉള്ള ശ്രമവും ആയി തോട്ടിലേക്കിറങ്ങി. തലയിൽ എണ്ണയും തേച്ചു കാലു വെള്ളത്തിൽ ഇട്ടു കുറച്ചു നേരം ഇരുന്നു. കല്ലേമുട്ടിയും വാഴക്കാവരയനും വന്നു കുതിർന്ന കാലിലെ ഇളകിയ കോശങ്ങൾ കൊറിച്ചു തിന്നു. </div><div><br /></div><div>റോഡിലൂടെ ഒരു ബസ് പാഞ്ഞുപോകുന്ന സ്വരം കേട്ടു, ഒച്ച കേട്ടിട്ട് മണ്ണടിശ്ശാല ആണെന്ന് തോന്നുന്നു. kms ആണ് ഞങ്ങടെ നാട്ടിൽ എല്ലാ ബസുകളും, പിന്നെ പേരിനു കുറച്ചു മണക്കടവ്, തിരോന്തോരം, വഴിക്കടവ് ട്രാൻസ്പോർട് ബസുകളും. എല്ലാ kms ബസിന്റെയും നിറവും രൂപവും ഏകദേശം ഒരുപോലെ ആണെങ്കിലും അതിൽ ഒരു പ്രത്യേകത ഉള്ള ബസ് ആയിരുന്നു മണ്ണടിശ്ശാല ബസ്. അതിന്റെ ഗ്രില്ലിന്റെ രൂപം ഒരു പൂമ്പാറ്റയുടെ പോലെ ആയിരുന്നു. </div><div><br /></div><div>കാല് വെള്ളത്തിൽ ഇട്ടുകൊണ്ട് തന്നെ പതുക്കെ പാറപ്പുറത്തു മലർന്നു കിടന്നു. മീനുകൾ കാലിന്റെ മുട്ടുവരെ ഇക്കിളി ആക്കികൊണ്ടിരുന്നു. മണ്ണടിശാല ബസിന്റെ പൂമ്പാറ്റ ഗ്രില്ലിനു പകരം ഒരു സുന്ദരി പെണ്ണിന്റെ ചുണ്ടിന്റെ ഷേപ്പിൽ ഗ്രില്ലുവെച്ച ഒരു ബസ്, അതായിരുന്നു എന്റെ സ്വപ്നം. അന്നത്തെ ഒരു കോമിക് കഥാപാത്രം ആയിരുന്ന മക്കു എന്ന കാറിന്റെ പോലെ സന്തോഷം വരുമ്പോൾ ചിരിച്ചും ദേഷ്യം വരുമ്പോൾ കിറി കോട്ടിയും ഒക്കെ മാറ്റാവുന്ന ഗ്രില്ലുള്ള ഒരു ബസ്. നമ്മുടെ ബൊച്ചേ ഒക്കെ സ്വപ്നം കാണുന്നതിന് മുമ്പേ മറഡോണയെ കൊണ്ടുവന്ന് തോളിൽ കയ്യിട്ട് പാലായിലൂടെ നടന്ന്, എന്റെ ബസ്സിൽ കയറ്റി, മക്കുവിന്റെ പോലെ ചിരിക്കുന്ന ഗ്രിൽ ഉള്ള ബസ്സിൽ കയറ്റി പൈകയിൽ കൊണ്ടുവരുന്നതും, ഈ തോട്ടിൽ ഇരുത്തി മറഡോണയുടെ കാലിൽ ഈ കുഞ്ഞു മീനുകളെ കൊണ്ട് കടിപ്പിക്കുന്നതും ഒക്കെസ്വപ്നം കണ്ടു കുറച്ചു നേരം ഇരുന്നു. </div><div><br /></div><div>അപ്പോളേക്കും തുണി അലക്കാനായി അപ്പുറത്തെ വീട്ടിലെ ചേച്ചി വന്നു. പിന്നെ പെട്ടെന്ന് പഴയ നീല പാരഗൺ ചെരുപ്പ് എടുത്തു കല്ലിട്ടുരച്ചു നല്ല കളറുവെപ്പിച്ചു, ഒന്ന് മുങ്ങിപ്പൊങ്ങി പെരിങ്ങിലത്തിന്റെ ഇലയും പറിച്ചു ദേഹവും തേച്ചു വൃത്തിയായി കരോളിന് പോകാൻ ഇറങ്ങി.</div><div><br /></div><div>നേരം ഇരുണ്ടു കഴിയുമ്പോളാണ് കരോൾ പരിപാടി ആരംഭിക്കുന്നത് തന്നെ. എനിക്കാണെങ്കിൽ ഇരുട്ടിനെ ഒടുക്കത്തെ പേടിയും. പിന്നെ ഇത്രയും പേരുള്ളതാണ് ഒരാശ്വാസം. ഓരോ വീട്ടിലും കയറാനായി ഉൾപ്രദേശത്തുകൂടി ഒക്കെ പോകുന്ന സമയത്തു ഞാനും നല്ല ഉറക്കെ പാടും, അപ്പോൾ പേടിക്ക് ഒരാശ്വാസം കിട്ടുകയും ചെയ്യും.</div><div><br /></div><div>പക്ഷെ കരോളിന് പോകുമ്പോളും എനിക്ക് വലിയ രസം ഒന്നുമില്ല, കാരണം പാടാൻ അറിയാവുന്നവർ ഓരോ വീട്ടിലും ചെല്ലുമ്പോൾ നന്നായി പാടും, കൊട്ടാൻ അറിയാവുന്നവർ നന്നായി കൊട്ടും, ഡാൻസ് കളിക്കുന്നവർ ക്രിസ്തുമസ് പാപ്പാ ആയും അല്ലാതെയും തുള്ളും. എനിക്കാണെങ്കിൽ സ്വപ്നം കാണാൻ അല്ലാതെ ഇതിലൊന്നിലും ഒരു കഴിവും ഇല്ല. എന്റെ കൂട്ടുകാരായ ജോണിയും സാജനും പ്രിൻസും ഒക്കെ ഒടുക്കത്തെ കലാകാരന്മാരും. പക്ഷെ എനിക്ക് കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഡ്യൂട്ടി കിട്ടി. എല്ലാ വീട്ടിലും കയറി ഒരു പാട്ടും ഡാൻസും കഴിഞ്ഞു നേർച്ച ഇട്ടിട്ട് ഉണ്ണീശോയെ മുത്തുന്ന ഒരു പരിപാടി ഉണ്ട് കരോളിന്. എന്നെക്കൊണ്ട് വേറെ ഒരു ഗുണവും ഇല്ലാത്തതുകൊണ്ട് ആ പണി കിട്ടി. അപ്പോളാണ് നമ്മുടെ ജോണിയുടെ ഹൃദയത്തിന്റെ കല്പടവുകളിൽ എവിടെയോ കാലിട്ടുരച്ച ഒരു സുന്ദരിയുടെ വീട്ടിൽ നമ്മൾ കയറാൻ പോകുന്നത്. ജോണി എന്റെ അടുത്ത് വന്നു പതുക്കെ ചോദിച്ചു, "എടാ, എന്റെ സീനയുടെ വീടാണ്, ഉണ്ണീശോയെ ഞാൻ പിടിച്ചോട്ടെ?"</div><div><br /></div><div>"ഇതുകൂടി പിടിക്കാൻ ഇല്ലേൽ പിന്നെ ഞാൻ എന്ന കാണാൻ ആണ് ഈ പരിപാടിക്ക് വരുന്നത്? നിനക്കൊക്കെ പാടാനും ആടാനും അറിയാമല്ലോ." പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ലെങ്കിലും ഞാൻ വെറുതെ ഒരു ജാട വെച്ചു. പക്ഷെ അവൻ ആ സമയത്തു എന്റെ മർമ്മത്തു തന്നെ ഒരു കുത്തു തന്നു. "എടാ, നാളെയാണ് നമ്മൾ ജാൻസിയുടെ വീട്ടിൽ ഒക്കെ പോകുന്നത്. അവിടെ ചെല്ലുമ്പോൾ എന്ത് വിലകൊടുത്തും നിന്നെ കൊണ്ട് ഉണ്ണീശോയെ ഞാൻ പിടിപ്പിച്ചോളാം." അത് എന്റെ മനസ്സിൽ ഒരു കുഞ്ഞു കുളിരു പെയ്യിച്ചു. ഞാൻ ഉള്ളുനിറഞ്ഞ സന്തോഷത്തോടെ ഉണ്ണീശോക്ക് ഒരു ഉമ്മയും കൊടുത്തു അവനു കൈമാറി. </div><div><br /></div><div>സീനയുടെ വീട്ടിൽ ചെന്നു, അവളുടെ അപ്പനും അമ്മയും ചേച്ചിയും ചേട്ടനും ഒക്കെ വന്ന് ഉണ്ണീശോക്ക് ഉമ്മ കൊടുത്തു. ജോണിയുടെ കണ്ണുകൾ പിന്നെയും അകത്തേക്ക് ആകാംക്ഷയോടെ നീണ്ടു, ഇനി ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു. എവിടെ?, ഇളയ മോൾ ഉറങ്ങിപ്പോയി എന്ന് അവളുടെ അപ്പൻ പറഞ്ഞതോടെ ഇളിഭ്യനായി പതുക്കെ ജോണി തിരിച്ചിറങ്ങി. </div><div><br /></div><div>ഞാൻ ആശ്വസിപ്പിക്കാൻ ആയി ജോണിയുടെ തോളിൽ കയ്യിട്ടു ഒന്ന് ചെറുതായി ചിരിച്ചു. "പട്ടിത്തെണ്ടി, കളിയാക്കി ചിരിക്കുന്നോടാ" എന്ന് പറഞ്ഞു ജോണി എന്നെ നാല് തെറി, പിന്നെ "നാളെ കോപ്പാണ് നിന്നെ ജാൻസിയുടെ വീട്ടിൽ ചെല്ലാൻ സഹായിക്കുന്നത്" എന്ന് പറഞ്ഞു കലിതുള്ളി നിക്കുവാണ് അവൻ. </div><div><br /></div><div>ഒരു അരമണിക്കൂർ കഴിഞ്ഞു നോക്കിയിട്ടും അവന്റെ ചൂട് ആറുന്നില്ല, എനിക്കാണെങ്കിൽ വെറുതെ ഇരുന്ന മനസ്സിൽ അവൻ ആശ തരുകയും ചെയ്തു. അവസാനം അവനെ ഭീഷണിയുടെ വകയിൽ ഒന്ന് പിടിക്കാൻ തീരുമാനിച്ചു.</div><div><br /></div><div>പണ്ട് നാലാം ക്ളാസിൽ പഠിക്കുന്ന സമയത്തു ഞങ്ങൾ എല്ലാവരും നിക്കാറാണ് ഇടുന്നത്. അന്ന് ഇന്നത്തെ പോലെ സിബ് ഒന്നും ഇല്ല, രണ്ടു ബട്ടൻസ് കാണും അവിടെ. ഇന്റർവെല്ലിനു മുള്ളാൻ പോകുമ്പോൾ അതൊന്നും തുറന്ന് ഒഴിക്കുന്ന പരിപാടി ഞങ്ങൾക്കില്ല. ഓടിപോയി നിക്കറിന്റെ സൈഡിൽ കൂടി കൈകേറ്റി സുനാപ്പി എടുത്ത് മുള്ളലാണ് പരിപാടി. എത്രയും പെട്ടെന്ന് ഒഴിച്ചാൽ പിന്നെ എന്തേലും ഇത്തിരി ഓടാനും കളിക്കാനും സമയം കിട്ടും. </div><div><br /></div><div>പക്ഷെ ജോണിക്ക് അന്ന് ഒരു പാന്റ് കിട്ടി, സിബൊക്കെ ഉള്ള പാന്റ്. അങ്ങനെ അതിന്റെ വർണനയും ആയി അത് മുമ്പോട്ടും പിറകോട്ടും ഒക്കെ വലിച്ചിട്ട് ഷോ നടത്തുന്ന സമയത്താണ് അത് സംഭവിച്ചത്. സിബിൽ അതുടക്കി. പിന്നെ അന്ന് വൈകുന്ന വരെ വേദന സഹിച്ചു ജോണി ക്ളാസിൽ ഇരുന്നു. ഞാനും രാജുമോൻ TT യും മാത്രമാണ് അതറിഞ്ഞത്. അവൻ വാങ്ങി തരാമെന്നു പറഞ്ഞ പ്യാരി മുട്ടായിയുടെ ഓഫാറിൽ ഞങ്ങൾ രണ്ടും അത് ഒരു രഹസ്യമായി ദൃശ്യം സിനിമയിലെ പോലെ സൂക്ഷിച്ചു.</div><div><br /></div><div>പക്ഷെ ദൃശ്യത്തിന് രണ്ടാം ഭാഗം ഇറങ്ങിയപോലെ ഇതും തക്ക സമയത്തു പുറത്തെടുക്കാൻ ഞാൻ നിര്ബന്ധിതൻ ആയി. നാലുവർഷം മുമ്പത്തെ കാര്യം പറഞ്ഞു എന്നെ നീ ഭീഷണിപ്പെടുത്തുവാണോ എന്നൊക്കെ ആദ്യം ഒന്ന് ചോദിച്ചെങ്കിലും അവൻ പതുക്കെ വഴങ്ങി. അതുമാത്രമല്ല, രാത്രിക്ക് സ്വന്തം വീട്ടിലോട്ട് പോലും കേറി പോകാൻ പേടിയുള്ള എന്നെ അവൻ വീടിന്റെ പതിനെട്ടാം പടിവരെ കേറ്റിവിടുകയും ചെയ്തു.</div><div><br /></div><div>അങ്ങനെ 24 ആം തീയതി. കരോളുമായി ഞാൻ ജാൻസിയുടെ വീട്ടിൽ ചെല്ലുന്നതും അവൾ എന്നെ നോക്കുന്നതും ഒക്കെ എന്റെ മനസ്സിനെ ഭീകരമായി ഉന്മത്തനാക്കി. അമ്മയുടെ കാല് പിടിച്ചു പുതിയ ഒരു ചെരുപ്പ് വാങ്ങി. പാരഗൺ വേണ്ടെന്ന് വെച്ച് ഈവാ ഹവായിയുടെ ഒരു കറുത്ത ചെരുപ്പ് വാങ്ങി. ഇഞ്ചയും ചെമ്പരത്തി ഇലയും കൂടി ഇടിച്ചു താളിയുണ്ടാക്കി തോട്ടിൽ ചെന്ന് തലയിൽ തേച്ചു തലയുടെ പുറവും, ഇഞ്ച ഇട്ടുരച്ചു തൊലിയുടെ പുറവും വൃത്തി ആക്കി. </div><div><br /></div><div>വൈകുന്നേരം വെള്ളയും ചുവപ്പും ചെക്കിൽ ഉള്ള ഷർട്ടിട്ട്, പശമുക്കി തേച്ച മുണ്ടുടുത്തു വല്യപ്പന്റെ പോൻഡ്സ് ഡ്രീം ഫ്ളവർ പൗഡറും ഇട്ട്, ഇത്തിരി ഹെയർ ഓയിലും തലയിൽ തേച്ചു സന്ദരനായി ഞാൻ ഇറങ്ങി.</div><div><br /></div><div>കരോളിന്റെ കൂടെ പല വീടുകൾ കയറിയെങ്കിലും ഞാൻ വളരെ യാന്ത്രികമായി കൂടെ നടന്നുകൊണ്ടേയിരുന്നു. അവസാനം ജാൻസിയുടെ വീടിന്റെ അടുത്തുള്ള ഇടവഴിയിൽ എത്തി. അപ്പോളാണ് ശ്രദ്ധിച്ചത്, ജാൻസിയുടെ വീട്ടിൽ കയറുമ്പോൾ ക്രിസ്തുമസ് പപ്പാ ആകാനും, ചെണ്ടകൊട്ടാനും മുൻ നിരയിൽ ഡാൻസ് കളിക്കാനും, എന്തിനേറെ പറയുന്നു ഉണ്ണീശോയെ പിടിക്കാനും വരെ നല്ല തിരക്ക്. ഞാൻ ജോണിയെ ഒന്ന് നോക്കി.</div><div><br /></div><div>അവൻ അന്തസ്സുള്ളവൻ ആയിരുന്നു, നേതൃത്വ പാടവവും. ഓരോന്നും ഓരോരുത്തർക്ക് വീതിച്ചു നൽകി, ഉണ്ണീശോയെ എനിക്കും.</div><div><br /></div><div>സമയം ഏകദേശം പത്തര, അങ്ങനെ അവളുടെ വീട്ടിലേക്ക് പതിയെ കയറുന്നു, ഡ്രംസിന്റെ സ്വരം ഉച്ചസ്ഥായിയിൽ എത്തി, യുവാക്കൾ ആവേശത്താൽ ആറാടുകയാണ്, കാരണം ജാൻസിയും അവളുടെ ചേച്ചിയും നല്ല സുന്ദരിമാർ ആയിരുന്നു. </div><div><br /></div><div>ജാൻസിയുടെ അച്ഛൻ തോമസ് ചേട്ടനും അമ്മ ലീലാമ്മ ചേച്ചിയും ചേച്ചി ജൂലിയും ഇറങ്ങി വന്നു. ഒരു പാട്ട് അവിടെ നിന്ന് കൂടെയുള്ള യുവാക്കൾ പാടി ആടി. ഡ്രമ്മിന്റെ മുഴക്കത്തെക്കാൾ ഉച്ചത്തിൽ എന്റെ ഹൃദയം ഇടിച്ചു, ജാൻസി എവിടെ?</div><div><br /></div><div>ശാന്ത രാത്രി തിരുരാത്രി എന്ന പാട്ടു കഴിഞ്ഞു, ജോണിയുടെ വക ഉണ്ണി പിറന്നു എന്ന ലൈൻ ഒന്നൂടെ പാടി നോക്കി. ജാൻസിയെ കാണുന്നില്ല. ജോണിയെപ്പോലെ എനിക്കും ഈ ഗതി ആയല്ലോ എന്ന നിരാശ എന്നെ ബാധിച്ചു. ഞാൻ കുനിഞ്ഞ ശിരസ്സുമായി ഉണ്ണീശോയുമായി വീടിന്റെ നടകൾ കയറി.</div><div><br /></div><div>അപ്പോൾ അവളുടെ ചേച്ചി ജൂലി ചോദിച്ചു, ഒരു പാട്ടുകൂടെ തുടങ്ങാമോ, ജാൻസി പാതിരാകുർബാനക്ക് പോകാനായി കുളിച്ചോണ്ടിരിയ്ക്കുവാ, ഇപ്പൊ വരും.</div><div><br /></div><div>ഒരു പാട്ടോ, ഒരുലോഡ് പാട്ടു ജൂലിക്ക് വേണ്ടി പാടാൻ തയ്യാറായി ചേട്ടന്മാരും ജൻസിക്കുവേണ്ടി പാടാനും ആടാനും അനിയന്മാരും ഒരു അംബാസിഡർ കാറിനെ പോലെ സദാ തയ്യാറായി നിൽക്കുവല്ലേ. അടുത്ത പാട്ട് തുടങ്ങി - പുൽക്കുടിലിൽ, കൽത്തൊട്ടിലിൽ, മറിയത്തിന് പൊൻമകനായ്.....</div><div><br /></div><div>അവസാനം അവൾ ഓടി വന്നു, ഒരു മിഡിയും ടോപ്പുമിട്ട് മുടിയൊക്കെ പാറിപ്പറന്ന്. ഇത്രയും സുന്ദരിയായി അവളെ കണ്ടിട്ടേ ഇല്ലായിരുന്നു. പെട്ടെന്ന് തന്നെ പാട്ടും ഡാൻസും എന്തുകൊണ്ടോ അറിയാതെ നിന്ന് പോയി.</div><div><br /></div><div>നിനക്ക് വേണ്ടി കാത്തുനിന്നതാ ഈ ചേട്ടന്മാർ എന്ന് ജൂലിച്ചേച്ചി പറഞ്ഞതോടെ പാട്ടുകാരും കൊട്ടുകാരും ഡാൻസുകാരും ഊർജസ്വലരായി യഹൂദിയായിലെ എന്ന ഗാനത്തിലേക്ക് കടക്കുകയും ഞാൻ ഉണ്ണീശോയുമായി സിറ്റൗട്ടിലേക്ക് കയറുകയും ചെയ്തു.</div><div><br /></div><div>തോമസുചേട്ടനും ലീലാമ്മച്ചേച്ചിയും ജൂലിയും ഉണ്ണീശോക്ക് ഉമ്മ കൊടുത്തു. ജാൻസി എത്തി, എന്റെ മുഖത്തേക്ക് നോക്കി ഒരു നല്ല ചിരി ചിരിച്ചു. എന്നിട്ട് എന്റെ കൈകൾ ചേർത്ത് പിടിച്ചു ഉണ്ണീശോയെ നെഞ്ചോട് ചേർത്ത് ഒരു നല്ല ഉമ്മ കൊടുത്തു. </div><div><br /></div><div>ജീവിതത്തിൽ അന്ന് വരെ അനുഭവിക്കാത്ത ഒരു സുഖമുള്ള അനുഭവം, ഉണ്ണീശോക്കല്ല, എനിക്കാണ് അവൾ ആ ഉമ്മ തന്നത് എന്ന് സത്യമായിട്ടും എനിക്ക് തോന്നി. മഞ്ഞിലോ വെണ്ണയിലോ ഒക്കെ തൊടുന്നപോലെയുള്ള മർദ്ദവമായ, കുളിരുള്ള ഒരു ഫീൽ. പിന്നീടെത്ര ക്രിസ്തുമസ്സും കരോളും ഒക്കെ കൂടിയാലും ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു ഓർമ്മ.</div><div><br /></div><div>ഇന്നിപ്പോൾ അവൾ സിസ്റ്റർ ജാൻസിയായി കൽക്കട്ടയിൽ ഉണ്ട്. ഭാര്യയും കുട്ടികളും ഒക്കെയായി ഒരു ക്രിസ്തുമസിന് ഇന്ത്യയുടെ കിഴക്കൻ തീരം വഴി ഒരു യാത്ര പോകണം. കൽക്കട്ടയിൽ എത്തുമ്പോൾ അവരുടെ ആശ്രമത്തിൽ ഒരു ദിവസം അതിഥിയായി കഴിയണം...</div><div><br /></div><div><br /></div><div><br /></div><div><br /></div><div><br /></div><div><br /></div><div><br /></div>Sinochanhttp://www.blogger.com/profile/15876415563481399090noreply@blogger.com0tag:blogger.com,1999:blog-4657561232785548201.post-66829863627114940642023-12-03T14:16:00.001+05:302023-12-03T14:24:40.465+05:30ഞരമ്പ് <p>മരുഭൂമിയിലെ കൂട്ടുകാരുടെ ഒരു ഒത്തുചേരൽ. കലാപരിപാടികൾ, പാചകം, സമ്മാനദാനം, കളികൾ അങ്ങനെ നിരവധി കലാപരിപാടികൾ. </p><p>എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെ തലങ്ങും വിലങ്ങും ഓടി നടന്നു. മര്യാദക്ക് നടക്കുന്ന കാര്യങ്ങൾ വെറുതെ നിയന്ത്രിച്ചു കുളമാക്കുന്ന കല്യാണവീട്ടിലെ അമ്മാവനെ പോലെ ഞാൻ തേരാപാരാ നടന്നു വെറുപ്പിച്ചുകൊണ്ടിരുന്നു, എന്നെക്കൊണ്ടാവുന്ന പോലെ. അവസാനം ബാർബിക്യൂ നടക്കുന്ന സ്ഥലത്തുനിന്നു അവർ എണീപ്പിച്ചു വിട്ടപ്പോൾ ഇനി എവിടെപ്പോയി അലമ്പുണ്ടാക്കും എന്ന വ്യഥയുമായി കറങ്ങി നടന്നപ്പോൾ അതാ അവിടെ ഒരു മൂലക്ക് കുറച്ചു ആരോഗ്യദൃഢഗാത്രരായ ചെറുപ്പക്കാരെപോലെ ഇരിക്കുന്ന മധ്യവയസ്കരും ( അവരുമായി ചെറിയ പരിചയം മാത്രം), കൂടെ നല്ല സുന്ദരിമാരായ മൂന്നാലു തരുണീമണികളും (എന്റെ പ്രായം ഏകദേശം അൻപതാകാറായി, പോരാത്തതിന് നേർത്ത ഇരുട്ടും). </p><p>നേരെ അങ്ങോട്ട് വെച്ചു പിടിപ്പിച്ചു, അവർ നല്ല രസമായി എന്തൊക്കെയോ കാര്യങ്ങൾ സംസാരിച്ചു ചിരിച്ചു കളിച്ചു നിൽക്കുകയാണ്. പോരാത്തതിന് എന്റെ കൂട്ടത്തിൽ വന്ന സതീർത്യന് പിള്ളേച്ചൻ വരെ അവിടെ അവരുടെകൂടെ പിള്ളകളിച്ചു നിൽക്കുന്നു. എനിക്ക് അതത്ര പിടിച്ചില്ല. എന്താ നിങ്ങൾ ഇങ്ങനെ മാറി നിൽക്കുന്നത്? അവിടെ ഭക്ഷണം ഒക്കെ തീരാറായി, വേഗന് ചെന്ന് കഴിക്കൂ കുട്ടികളെ എന്നൊക്കെ പറഞ്ഞു ഞാൻ കാരണവരായി. </p><p>ഈ മരപ്പാഴിനെ എങ്ങനെ ഒഴിവാക്കാം ഏന് വിചാരിച്ചായിരിക്കും, അതിലെ ഒരാൾ പതുക്കെ എന്നെ പൊക്കിയടിച്ചു. അതിൽ ഒന്ന് രണ്ടുപേർ എന്റെ കഥകൾ വായിച്ചുണ്ട്. ഇദ്ദേഹം വലിയ എഴുത്തുകാരൻ ആണ്, ഭയങ്കര രസമാണ് സാറിന്റെ എഴുത്ത്, നമ്മളൊക്കെ ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കും എന്നൊക്കെ പറഞ്ഞു അവർ അങ്ങ് പുകഴ്ത്തി. എനിക്കങ്ങു നാണം വന്നു, ഇതൊക്കെയെന്ത് എന്ന ഭാവത്തിൽ ഞാൻ നമ്രശിരസ്കനായി നിന്നു. പ്രോത്സാഹനം കൂടിയപ്പോൾ ആ കൂട്ടത്തിലെ സുന്ദരിയായ ഒരു ജുവതി, കഴിഞ്ഞ ദിവസം കണ്ട ഏതോ ഹിന്ദി സിനിമയിൽ എഴുത്തുകാരെ കുറിച്ച് പറയുന്നുണ്ട് എന്ന് പറഞ്ഞു. ആ വാക്ക് പറയാൻ എനിക്ക് പറ്റില്ല എന്ന് പറഞ്ഞപ്പോൾ സത്യത്തിൽ വെറും പോഴന്മാരാണ് എഴുത്തുകാർ എന്നാണ് അവർ ഉദ്ദേശിച്ചത് എന്ന് മനസ്സിലായി. നമ്രത ശിരോസ്കർ ആയിരുന്ന എന്റെ ശിരോഭാഗം ചെറുതായി ഒടിഞ്ഞു. </p><p>പിള്ളേച്ചൻ പക്ഷെ വിട്ടില്ല, ആ വാക്ക് പറഞ്ഞേ പറ്റൂ എന്ന് വാശി. ഇയാൾ ഉള്ള ആത്മവിശ്വാസം കൂടി കളഞ്ഞേ അടങ്ങൂ എന്നു മനസ്സിൽ ശപിച്ചു നിന്നപ്പോൾ എന്റെ കഥയുടെ ആരാധകനായിരുന്നു ഒരാൾ ഓരോ കഥയുടെ രസമുള്ള ഭാഗങ്ങൾ പറയാൻ തുടങ്ങി. എത്രയോ നല്ല കഥകൾ എഴുതിയ ഒരാളാണ് ഞാൻ, എന്നിട്ടും എന്റെ കൊച്ചിന്റെ സുനയിൽ ഉറുമ്പു കടിച്ച കഥയാണ് അവൻ പറയുന്നത്. മനുഷ്യന്റെ തൊലിയുരിയുന്ന കാര്യങ്ങൾ തന്നെയാണല്ലോ കർത്താവെ ഇന്ന് വരുന്നത്.ഭാഗ്യത്തിന് കൂട്ടത്തിൽ ഒരാൾ, എഴുത്തുകാർ വലിയ മനുഷ്യരാണ്, അനുഭവ സമ്പത്തും ക്രിയേറ്റിവിറ്റിയും ഒക്കെ ഉണ്ടെങ്കിലേ എഴുതാൻ പറ്റൂ എന്നൊക്കെ പറഞ്ഞു ചെറുതായി വീണ്ടും ആശ്വസിപ്പിച്ചു. ശരിക്കും പുള്ളി അനുഭവസമ്പത്ത് എന്നുദ്ദേശിച്ചതു ഉറുമ്പു കടിച്ച കാര്യമാണോ ആവോ? പക്ഷെ പിള്ളേച്ചൻ വിട്ടില്ല, ആ സിനിമയിൽ കണ്ട സ്വഭാവരീതി എന്താണ് എന്ന് പറയാതെ വിടില്ല എന്ന ഭാവം. </p><p>എന്തോ എന്നോട് സഹതാപം തോന്നിയിട്ടാവണം മറ്റൊരാൾ പറഞ്ഞു, എനിക്ക് ലിങ്ക് അയച്ചു തരണം, എല്ലാവരും രസമുള്ള എഴുത്ത് എന്നോകെ പറയുമ്പോൾ ഒന്ന് നോക്കണമല്ലോ. കൂടാതെ പത്മരാജൻ ഭരതൻ ഇവർ ഒക്കെ നല്ല എഴുത്തുകാരായിരുന്നു എന്നും എത്ര മനോഹരം ആയിരുന്നു അവരുടെ കഥകൾ എന്നൊക്കെയായി അദ്ദേഹത്തിന്റെ വിവരണം. പിള്ളേച്ചൻ വിടുമോ? അവരൊക്കെ നല്ല കഥകളെ ഒരാവശ്യവും ഇല്ലാതെ സിനിമയിൽ ഞരമ്പ് സീനുകളും കാണിച്ചു വൾഗർ ആക്കിയവരാണ്. ഞരമ്പുകളാണ് കഥയെഴുത്തുകാർ എന്നൊക്കെ പറഞ്ഞു അടിച്ചു കീറുകയാണ്.</p><p>അധികം കുളമാകുന്നതിനു മുമ്പ് പോയേക്കാം എന്ന് വിചാരിച്ചു വീണ്ടും ഭക്ഷണം വിളമ്പുന്നിടത്തു ചെന്ന് അവിടെ മര്യാദക്ക് വിളമ്പിക്കൊണ്ടിരുന്ന ഇക്കയെ മാറ്റി അവിടെ നിന്ന് ഒരു ചിക്കൻ വിളമ്പുമ്പോൾ ഒരെണ്ണം അകത്തോട്ടും എന്ന രീതിയിൽ കേറ്റിക്കൊണ്ടിരുന്നപ്പോൾ ആണ് നമ്മുടെ ജുവതികൾ കഴിക്കാനായി എത്തിയത്. അതിലൊരു സുന്ദരി എന്നെക്കണ്ടപ്പോൾ നല്ല ഒരു ചിരിയോടെ പറഞ്ഞു. "ആ കൊള്ളാല്ലോ ...ഞരമ്പ് ഇവിടെ വിളമ്പാനും എത്തിയോ" എന്ന്. </p><p>ഞാൻ എന്റെ രണ്ടു സൈഡിലും വിളമ്പാൻ നിന്നവരെ ദയനീയമായി ഒന്ന് നോക്കി. ഒരു പ്രത്യേക അവജ്ഞയോടെ അവർ രണ്ടുപേരും ഓരോ അടി മാറിനിന്നു. ഞാൻ ഒരു ചെറിയ തളർച്ചയോടെ നിലത്തേക്കിരുന്നു. </p><p><br /></p><p><br /></p><p><br /></p><p><br /></p>Sinochanhttp://www.blogger.com/profile/15876415563481399090noreply@blogger.com0tag:blogger.com,1999:blog-4657561232785548201.post-53478102181288983422023-10-17T07:57:00.002+05:302023-10-17T07:57:18.102+05:30 ഓണം - ഓർമ്മയുടെ ശലകങ്ങളിലെ ഒരേട്...<p><br /></p><p>ഹരിതാഭയും പച്ചപ്പും ഒക്കെ സ്വപ്നം കണ്ടു നടക്കുന്ന ഏതൊരു ശരാശരി പ്രവാസിമലയാളിയെയും പോലെ ഓണത്തെ കുറിച്ച് പറയുമ്പോൾ എനിക്കും ഗതകാല സ്മരണകളെ പൊടി തപ്പിയെടുക്കേണ്ടതായി വരും. അങ്ങനെ ഓർമ്മയുടെ ആഴങ്ങളിൽ മുങ്ങാംകുഴിയിട്ടു അടിത്തട്ടിൽ പരതി കണ്ടെടുത്ത ശലകങ്ങളിലെ ഒരേട്...</p><p><br /></p><p>അന്ന് ഞാൻ അഞ്ചാം ക്ളാസിൽ പഠിക്കുന്നു. ഞങ്ങളുടെ പറമ്പിന്റെ കരോട്ടുഭാഗത്തുള്ള ഒരു ചെരുവിൽ ആണ് കുട്ടൻ ചേട്ടനും രാധിക ചേച്ചിയും അവരുടെ മകൾ ദീപ്തി ചേച്ചിയും കൂടി താമസിക്കുന്നത്. അവർ തൃശൂർ - പാലക്കാട് ഭാഗത്തുനിന്നും വന്നവർ ആണ്. </p><p><br /></p><p>ഞാൻ പണ്ടേ ഭീകര ധൈര്യവാൻ ആയതു കൊണ്ടും, വീട്ടിൽ നിന്ന് കുറച്ച് മോളിൽ ആയതുകൊണ്ടും, കയറ്റം കഴിഞ്ഞുള്ള ചെരിവിൽ ഉള്ള ഒറ്റപ്പെട്ട സ്ഥലം ആയതുകൊണ്ടും എനിക്ക് ഏറ്റവും പേടിയുള്ള ഭാഗമായിരുന്നു അത്. സത്യത്തിൽ അവർ അവിടെ താമസിക്കാൻ വന്നപ്പോൾ വല്യ ആശ്വാസമായി, ദൈവങ്ങൾക്ക് ദേഷ്യവും. റബറിന്റെ രണ്ടാം പാൽ എടുക്കാനും പശുവിനെ മാറ്റിക്കെട്ടാനും ഒക്കെ ആ വഴി പോകുമ്പോൾ ചൊല്ലിക്കൊണ്ടിരുന്ന നിരവധിയനവധി പ്രാർത്ഥനകൾ അവർ വന്നതോടെ ശുഷ്കിച്ചുപോയി, പേടിയില്ലെങ്കിൽ പിന്നെ ദൈവത്തിനും ഏജന്റുമാർക്കും എന്തുവില. </p><p><br /></p><p>ദീപ്തി ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. കാണുമ്പോൾ ഒക്കെ തന്നെ "ഹേയ് ആരപ്പാ ഇത്, എന്തൂട്ടെടാ മോനെ നീ കഴിച്ചെ.." എന്നൊക്കെ തൃശൂർ ഭാഷയിൽ (പാട്ടുകാരി ജോത്സ്നയെ പോലെ) നീട്ടി ചോദിക്കുകയും, വീട്ടിൽ നിന്നും എന്തെങ്കിലുമൊക്കെ കഴിക്കാൻ എടുത്ത് തരുകയും ചെയ്യുമായിരുന്നു. നമ്മുടെ വീട്ടിൽ ആണെങ്കിൽ സ്ഥിരം "കഴുത" "ഓക്കൻ" "ഉണ്ണാക്കൻ" "എരപ്പ" "പരട്ട" വിളികൾ കേട്ട് മനസ്സ് കംപ്ലീറ്റ് മുരടിച്ചു നിൽക്കുന്ന നമുക്ക് ഒരു കുളിർമഴയാണ് ഈ മോനെ, കുട്ടാ വിളികൾ. എപ്പോഴും സന്തോഷവതിയാണ് ദീപ്തി ചേച്ചി, പോരാത്തതിന് നമ്മളെ ചേർത്ത് നിർത്തുമ്പോൾ നല്ല മുല്ലപ്പൂവിന്റെ മണവും. (അന്ന് കാച്ചിയ എണ്ണയുടെ മണം അറിയില്ലായിരുന്നു, പോരാത്തതിന് കോഴിക്കുഞ്ഞിൽ നിന്നും പൂവനിലേക്കുള്ള പ്രയാണം ആരംഭിച്ചിട്ടും ഇല്ലായിരുന്നു.) മുടിയിൽ എപ്പോഴും മുല്ല മൊട്ടുകളോ പൂക്കളോ കാണും, വീടിൻറെ മുറ്റത്തും ഒത്തിരി മുല്ല ചെടികൾ ഉണ്ട്. </p><p><br /></p><p>അങ്ങനെ ഓണം അടുത്തു. നമ്മള് കഷ്ടപ്പെട്ട് പറമ്പിൽ കൂടെ നടന്ന് തൊട്ടാവാടിയുടെയും തുമ്പയുടെയും, പിന്നെ അതിലെയും ഇതിലേയും കാണുന്ന കാക്കിരി പൂക്കിരി പൂക്കൾ ഒക്കെ പറിച്ചു, കോമ്പസിന് പകരം മോര് കലക്കുന്ന കടകോൽ കുത്തി നിർത്തി ചരടിൽ കല്ലുപെൻസിൽ വെച്ച് ഒരു വൃത്തം ഒക്കെ ഉണ്ടാക്കി ഒരു പൂക്കളം അങ്ങ് ഇടും. ശരിക്കും ഈ കാർന്നോന്മാർക്ക് അങ്ങ് മൈസൂർ വൃന്ദാവൻ ഗാർഡൻ പോലെ പറമ്പിൽ മുഴുവൻപൂച്ചെടികൾ വെച്ചാൽ എന്തായിരുന്നു കുഴപ്പം? ഇതിപ്പോ ഒരുമാതിരി കോപ്പിലെ ഒണക്ക മണം ഉള്ള റബർ മരങ്ങളും അതിലും ഭയങ്കരമായി എല്ലുംവണ്ടി പോകുമ്പോളത്തെ മണമുള്ള കുറെ ചണ്ടിപാലും ഒട്ടുപാലും. എന്തായാലും അങ്ങനെ പൂക്കൾ തപ്പി പറമ്പിലൂടെ തേരാപാരാ നടന്നു കരോട്ടുഭാഗത്തു എത്തി.</p><p><br /></p><p>അവിടെ ചെന്നപ്പോൾ മനസ്സിൽ ഉരുണ്ടുകൂടിയ പേടിയുടെ വിവിധ ഭാവങ്ങളെ തളർത്താനും, വിശപ്പിന്റെ മുകുളങ്ങൾ ഒട്ടും തളരാതെ ഉണർന്നതിനാലും പതുക്കെ ദീപ്തിച്ചേച്ചിയുടെ വീടിന്റെ ഭാഗത്തേക്ക് ഒന്ന് എത്തി നോക്കി. അവിടെ വലിയ ഒരു പൂക്കളം, കളം ഒക്കെ വരച്ചു നല്ല ഭംഗിയിൽ ഇട്ടുകൊണ്ടിരിക്കുന്നു ചേച്ചി. എന്നെ കണ്ടതും "വാടാ കുട്ടാ, ഈ പൂക്കളം ഉണ്ടാക്കാൻ ഒന്ന് കൂടിയേ" എന്ന് പറഞ്ഞു ചേച്ചി വിളിച്ചു.</p><p><br /></p><p>അവരുടെ പൂക്കളം ഓൾമോസ്റ്റ് തീർന്നു. പണ്ട് നമ്മുടെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു. ബാച്ചലർ ആയി താമസിക്കുന്ന സമയത്ത്, നമ്മൾ പാത്രം കഴുകി, പച്ചക്കറിയോ ഇറച്ചിയോ മീനോ ഒക്കെ വെട്ടി വൃത്തിയാക്കി, കറി ഒക്കെ വെച്ച് തീരാറാകുമ്പോൾ ഈ കക്ഷി വന്ന് ഇത്തിരി ഉപ്പും വെളിച്ചെണ്ണയും ഒക്കെ മേമ്പൊടി ചേർത്ത് , എല്ലാരും വന്നു കഴിക്കൂ എന്ന് പറയും. എന്ന് വെച്ചാൽ ഈ കാണുന്നതെല്ലാം ഉണ്ടാക്കിയത് താനാണ് എന്നും ആദ്യം മുതൽ ഇതൊക്കെ ചെയ്തവൻ ഉണ്ണാക്കൻ ആണെന്നും അർത്ഥം. അത് പോലെ വെറുതെ ദീപ്തി ചേച്ചിയെ ആക്കണ്ടല്ലോ എന്ന് വിചാരിച്ചു ആട്ടുകട്ടിലിൽ ഇരുന്നു ചെറുതായി ആടിക്കൊണ്ട് ഞാൻ മൊഴിഞ്ഞു, "ഇത് നല്ല രസമുണ്ടല്ലോ കാണാൻ, ഞാനായിട്ട് ഇത് തൊട്ടു നശിപ്പിക്കുന്നില്ല"</p><p><br /></p><p>അവർ പാലായിൽ പോയി പൂക്കളം ഇടാനുള്ള പൂക്കൾ കുറച്ചൊക്കെ വാങ്ങി, ബാക്കി അവരുടെ പറമ്പിൽ നിൽക്കുന്നതും എല്ലാം കൂട്ടിയാണ് ഇടുന്നത്. വീട്ടിൽ കാര്യം കുറെ റോസും, ബോഗെൻ വില്ലയും, വേറെ പൊങ്ങച്ച പൂവുകളായ ഓർക്കിഡും വേറെ എന്താണ്ടൊക്കെയോ ഒക്കെ ഉണ്ടെങ്കിലും നമുക്ക് പറിക്കാൻ അനുവാദം ഉള്ളത് വല്ല ജമന്തിയും ബാൾസവും മുസാണ്ടയും അമ്മ കറമ്പിയും ഒക്കെ മാത്രം. എന്നാലും എവർഗ്രീനിന്റെ ഇല പൊടിച്ചും, തൊട്ടാവാടിയുടെ പൂവ് പൊടിയാക്കിയും ഒക്കെ എന്തെങ്കിലും ചെയ്യും.</p><p><br /></p><p>വെറുതെ നോക്കി നിന്നു ബോറടിക്കണ്ട എന്നോർത്തിട്ടാവും, ദീപ്തി ചേച്ചി പറഞ്ഞു "മോനെ ദാ ആ തെക്കുവശത്തെ മാവിൽ ഊഞ്ഞാൽ കെട്ടിയിട്ടുണ്ട്, പോയിരുന്നു ആടിക്കൊ". കുരങ്ങനിൽ നിന്നും പരിണമിച്ചതിൽ എന്തോ മിച്ചം കിടക്കുന്ന ഒരാളായതുകൊണ്ടാവാം മരംകേറ്റം, അതിന്റെ കമ്പിൽ നിന്നും ഞാന്നു അടുത്ത മരത്തിൽ കയറ്റം, ചാട്ടം തുടങ്ങിയ സാഹസിക പ്രവർത്തികൾ നമുക്ക് അന്ന് വളരെ പ്രിയങ്കരം ആയിരുന്നു. ഓടിച്ചെന്നു ഊഞ്ഞാലിൽ കയറി. നമ്മുടെ വീട്ടിൽ ഒരു കൊച്ചു ചക്കര കയറിൽ തെങ്ങും മടൽ വെട്ടിവെച്ചുള്ള ഒണക്ക ഊഞ്ഞാൽ മാത്രമേ ഉണ്ടാക്കാറുള്ളു, ഊഞ്ഞാലിൽ കയറി കയ്യും കാലും ഓടിക്കേണ്ട എന്നതാണ് വീട്ടുകാരുടെ ലൈൻ. </p><p><br /></p><p>ഇത് നല്ല തടി ഷേപ്പിൽ കട്ട് ചെയ്തു നല്ല ബലമുള്ള കയറിൽ കെട്ടിയ വലിയ ഊഞ്ഞാൽ. ഞാൻ പതുക്കെ അതിൽ കയറി ഇരുന്നു ആടാൻ തുടങ്ങി. ശരിക്കും പറഞ്ഞാൽ ഊഞ്ഞാലിൽ ഇരുന്നു ആടാനൊന്നും നമുക്കറിയില്ലല്ലോ. അത് കണ്ടു ദീപ്തി ചേച്ചി വന്നു - "എന്റെ കുട്ടാ, നിനക്ക് ഊഞ്ഞാലാടാൻ അറിയില്ല അല്ലേ? ഞാൻ കാണിച്ചു തരാം"</p><p><br /></p><p>പിന്നെ ചേച്ചി ഊഞ്ഞാലിൽ കയറി നിന്നു ചെറുതായി ആടിയിട്ടു , കാലിന്റെ മുട്ട് പതിയെ മടക്കി മുന്നോട്ട് ആഞ്ഞപ്പോൾ ഊഞ്ഞാൽ കൂടുതൽ മുന്നോട്ട് നീങ്ങി. അങ്ങനെ ക്രമേണ നല്ല ആയത്തിൽ ആടിയിട്ട് എന്നോട് പറഞ്ഞു "ഇങ്ങനെ ആണ് ഊഞ്ഞാൽ ആടുന്നത് " എന്ന്. ഒരു പുതിയ കാര്യം പഠിച്ച ആവേശത്തിൽ ഞാൻ പ്രയത്നം ആരംഭിച്ചു. വളരെ പെട്ടെന്ന് തന്നെ ഞാൻ പ്രഗത്ഭൻ ആയി. പണ്ട് സൈക്കിൾ ചവിട്ടു പഠിച്ച സമയത്തു ഒരുസൈക്കിൾ (അന്ന് ഒരുസൈക്കിൾ, മുക്കാസൈക്കിൾ, അരസൈക്കിൾ ഒക്കെയായിരുന്നു ഉണ്ടായിരുന്നത്) കമ്പിയുടെ ഇടവഴി കാലിട്ടു ഓടിച്ചു തുടങ്ങിയ അന്ന് തന്നെ പാലകയുടെ ഒരു സൈഡ് ഇഷ്ടിക വെച്ച് പൊക്കി സൈക്കിൾ ജമ്പ് ചെയ്യിപ്പിച്ച സാഹസികൻ ആയിരുന്നു ഞാൻ. ആ ഞാൻ ഇടക്കൊന്നു ഒറ്റക്കൈ വിട്ടു ആടി നോക്കി, വലിയ കുഴപ്പമില്ല.</p><p><br /></p><p>അങ്ങനെ ഊഞ്ഞാലാട്ടം സ്പീഡ് കൂടി ഏകദേശം അർദ്ധവൃത്താകൃതിയിൽ ആയി. ദീപ്തി ചേച്ചി പറഞ്ഞു, മോനെ ആവേഷ് ഖാൻ ആകാതിരിക്കൂ, മര്യാദരാമൻ ആകൂ എന്നൊക്കെ. എന്നോടാണോ കളി, ഞാൻ ആരാ മോൻ. പുറകോട്ടു വന്ന് മുകളിൽ എത്തിയപ്പോൾ കൂടുതൽ ആവേശത്തതിൽ മുട്ട് വളച്ചു മുന്നോട്ടു കുതിച്ചു. പക്ഷെ ആ കുതിപ്പിൽ എന്റെ കാൽ ഊഞ്ഞാലിൽ നിന്നും തെന്നി പോയി. കയറിൽ പിടിവിടാതെ ഞാൻ കിടന്നു. പക്ഷെ താഴെ എത്തിയപ്പോൾ കാൽ മടക്കി വെച്ചിട്ടും മുട്ട് നിലത്തുരഞ്ഞു. സാൻഡ്പേപ്പർ ഇട്ടു തുരുമ്പിൽ ഉരക്കുന്ന ഒരു പ്രത്യേകതരം ഒച്ച അന്നേരം എന്റെ കാതുകളിൽ മുഴങ്ങി. ABS ഒന്നും ഇല്ലാത്തതുകൊണ്ട് മുട്ടുകൊണ്ടു മണലിൽ നിരങ്ങിയെങ്കിലും ഞാൻ മുൻപോട്ടു പൊക്കോണ്ടിരുന്നു. അവസാനത്തെ ഒരു രണ്ടുമൂന്നു മീറ്റർ കയറിൽ നിന്നും പിടിവിട്ടു ഒരു ഗ്രിപ്പിനു വേണ്ടി കയ്യും മുഖവും കൂടി ചേർത്ത് മണ്ണിൽ ഉരച്ചാണ് ഞാൻ മുകളിലേക്ക് പൊങ്ങാതെ നിന്നത്. എന്തായാലും മുട്ടിലെ അര ഇഞ്ചു കനത്തിൽ തൊലിയുടെ കട്ട പോയി വെളുത്ത നിറത്തിൽ കാണാമായിരുന്നു. പോരാത്തതിന് ഓണത്തിന് പായസവും മറ്റും വെക്കാനായി ചെമ്പും വാർപ്പും ഒക്കെ ചാരവും കാരവും ഇട്ടു കഴുകിയ ഭാഗത്തുകൂടി നിരങ്ങിയതിനാൽ നല്ല നീറ്റിലും. മുഖത്ത് കുറച്ച് ഭാഗത്തെ തൊലിയും പോയി. ഒരുമാസം മുമ്പ് സൈക്കിളെന്ന് വീണു കാലിലെ തൊലി പോയത് ഇപ്പോഴും വെളുത്തിരിപ്പുണ്ട്. എൻറെ മുഖത്ത് മുഴുവൻ വെള്ളപ്പാണ്ട് വന്നു എൻറെ സൗന്ദര്യമൊക്കെ നശിച്ചു ഒരു സിനിമാനടൻ ആകാനുള്ള മോഹം ഇപ്പോൾ പൊലിഞ്ഞു പോകൂല്ലോ ഈശോയെ എന്ന് വിചാരിച്ച് ഞാൻ സങ്കടപ്പെട്ടു. ചേച്ചിയും കുട്ടൻചേട്ടനും കൂടി മുറിവൊക്കെ കഴുകി ഇത്തിരി കമ്മ്യുണിസ്റ്റുപള്ള ചതച്ചു മുറിവിൽ തേച്ചു തന്നു.</p><p><br /></p><p>അന്നൊക്കെ വീണിട്ടു വീട്ടിൽ ചെല്ലുവാണെങ്കിൽ ആദ്യം ഒരു അടിയാണ് കിട്ടുക. അത് ഒരു മാതിരി ഫ്രൂട്ട് സാലഡിന്റെ മുകളിൽ ഐസ് ക്രീമിട്ടു തരുന്ന പോലെയാണ്. മുറിവിന്റെ വേദനയാണോ അടിയുടെ വേദനയാണോ കൂടുതൽ എന്നറിയാതെ വരും. ഞാൻ കൊണ്ട് വിടാണോടാ മോനെ എന്ന് ദീപ്തി ചേച്ചി ചോദിച്ചു, വെറുതെ അടി കിട്ടുന്നത് എന്തിനാ അവരെക്കൂടി കാണിക്കുന്നത് എന്നോർത്ത് വേണ്ട എന്ന് പറഞ്ഞു ഞാൻ ഇറങ്ങി.</p><p><br /></p><p>പക്ഷെ വീട്ടിൽ ചെന്നാൽ അടി ഉറപ്പ്, അത് ഒരു വീരനെപോലെ ചെന്ന് വാങ്ങാൻ ഞാൻ വീരപ്പൻ അല്ലല്ലോ. അങ്ങനെ കറങ്ങി തിരിഞ്ഞു കപ്പ തോട്ടത്തിൽ ചെന്ന് പന്നിയെലിയുടെ പൊത്തിന്റെ കണക്കും എടുത്തു കുറെ നേരം നടന്നിട്ടും അടിവാങ്ങാനുള്ള വീരപ്പൻ ആയില്ല. അവസാനം പടിഞ്ഞാട്ടുള്ള ആഞ്ഞിലിയുടെ കീഴെ തണലുപറ്റി വല്ല ആനിക്കാവിളയും തലയിൽ വീണു മറ്റൊരു ന്യുട്ടൺ ആവുന്നത് സ്വപ്നം കണ്ടു അറിയാതെ ഉറങ്ങി പോയി.</p><p><br /></p><p>പെട്ടെന്നാണ് ഒരാരവം ഞാൻ കേട്ടത്, ഞെട്ടി കണ്ണുതുറന്ന് നോക്കുമ്പോൾ ഒരു ഗ്രാമം മുഴുവൻ എത്തിയിട്ടുണ്ട്. സങ്കടവും രോഷവും ആശ്വാസവും നിറഞ്ഞ മുഖത്തോടെ വീട്ടുകാർ, ഭാഗ്യത്തിന് കയ്യിൽ ചൂരലോന്നും കണ്ടില്ല. </p><p><br /></p><p>വീഴ്ചയുടെ വേദനയും, വിശപ്പിന്റെ ആധിക്യവും കാരണം നോം ന്യുട്ടൺ ആകാതെ തന്നെ മൂന്നാലു മണിക്കൂർ ഉറങ്ങിയത്രേ. </p><p><br /></p>Sinochanhttp://www.blogger.com/profile/15876415563481399090noreply@blogger.com0tag:blogger.com,1999:blog-4657561232785548201.post-13087244627682296942023-06-24T07:03:00.001+05:302023-06-24T07:03:22.204+05:30 ചോനോനുറുമ്പു <p>രാവിലെ ഒരു കടുംകാപ്പിയും എടുത്തു മുറ്റത്തെ ഇളം മഞ്ഞ റോസപ്പൂവിലെ വെള്ളത്തുള്ളിയെ നോക്കി അതിന്റെ സൗന്ദര്യം നുകർന്ന്, ചൂട് കാപ്പി ഊതി ഊതി കുടിച്ചുകൊണ്ടിരുന്നപ്പോൾ ആണ് കുഞ്ഞേപ്പ് അവന്റെ നിക്കറിനകത്തു കൊതുകു കടിച്ചു എന്ന് പറഞ്ഞു കരഞ്ഞുകൊണ്ട് ഓടി വന്നത്.</p><p> ജീൻസിന്റെ നിക്കറാണ് ഇട്ടിരിക്കുന്നത്. എന്നാലും അതിനകത്തു കയറി കടിക്കുന്ന കൊതുകോ? കൊതുകിനും കൃമികടി എന്ന് കേട്ടിട്ടുണ്ട്, പക്ഷെ കൊതുകിനും AI വന്നതായി അറിഞ്ഞില്ല.</p><p>ഞാൻ മടിയിൽ ഇരുത്തി നോക്കട്ടെ എന്നുപറഞ്ഞു അവന്റെ നിക്കറൂരി. ചൊമന്ന കടിയൻ ഉറുമ്പു അവന്റെ കുഞ്ഞു കുണ്ടിയിലും സുനാപ്പിയിലും ഒക്കെ കടിച്ചിരിക്കുന്നു. സുനാപ്പിയുടെ തൊലിയുടെ അറ്റം ഉറുമ്പോക്കെ കടിച്ചാൽ വീർത്തു കുമിള പോലെ വരും, ഭയങ്കര വേദനയും ആണ്. ഉറുമ്പിനെ ഓരോന്നായി പിടിച്ചു ഞെരടി കൊന്നു. പാവം ബുദ്ധൻ എവിടെയോ ഇരുന്നു തേങ്ങുന്നുണ്ടാവും എന്റെ കൊലകൾ കണ്ട്.</p><p>ഞാൻ പിന്നെ ഉറുമ്പുകളെ കുറിച്ചായി ക്ളാസ്. നിന്നെ കടിച്ച ഉറുമ്പിന്റെ പേരാണ് കടിയൻ ഉറുമ്പ്. ചെറിയ ഉറുമ്പാണ്, ഇളം ചൊമല നിറം ആണ്, പക്ഷെ നല്ല വേദനയും നീറ്റലും ആണ് കടിച്ചാൽ. നീയിന്നലെ ചോക്കലേറ്റ് കഴിച്ചിട്ട് നിക്കറിൽ തേച്ചത് കാരണം ആണ് അത് നിക്കറിൽ വന്നത്. പിന്നെ ജീവികൾ അല്ലെ, അതിന്റെ ശത്രുക്കൾ ആണെന്ന് കണ്ടാൽ അത് കടിക്കും. </p><p>എന്റെ നെഞ്ചിൽ ചാരികിടന്നു സുനാപ്പിൽ മെല്ലെ തഴുകി അകലങ്ങളിലേക്ക് കണ്ണും നട്ട് അവൻ ചോദിച്ചു, " സുനാപ്പി കണ്ടാൽ ശത്രു ആണെന്ന് ഉറുമ്പിന് തോന്നുമോ? " (tv യിൽ വെടിയും പൊകയും കാണുന്നതിന്റെ ആഫ്റ്റർ എഫ്ഫെക്ട്സ്) </p><p>"അല്ല ചാച്ചേ... എന്തിനാ ഈശോ ഈ ഉറുമ്പിനെയും കൊതുകിനെയും ഒക്കെ ഉണ്ടാക്കിയത്?" </p><p>ഞാൻ പറഞ്ഞു, "മോനെ, ഉറുമ്പിലും നല്ല ആൾക്കാർ ഉണ്ട്. നീയിപ്പോൾ പഞ്ചസാര പാത്രത്തിൽ ഒക്കെ ഇരിക്കുന്ന ഒരു കറുത്ത ഉറുമ്പിനെ കണ്ടിട്ടില്ലേ? "</p><p>അവൻ ഒന്നാലോചിച്ചിട്ടു പറഞ്ഞു " ശരിയാ ചാച്ചേ, അതിനെ ഞാനും തുമ്പിയും അതിനെ ഇക്കിളി ഉറുമ്പെന്നാ വിളിക്കുന്നെ. നമ്മുടെ ദേഹത്തോടെ ഓടിക്കളിക്കുമ്പോൾ അപ്പിടി ഇക്കിളി ആകും. പാവം ഉറുമ്പാണ് അത്, കടിക്കത്തില്ല"</p><p>ഞാൻ പറഞ്ഞു "അതാണ് ചാച്ച പറഞ്ഞത്, ഉറുമ്പിലും നല്ലതും ചീത്തയും ഉണ്ട്. ചാച്ചയൊക്കെ കുഞ്ഞായിരുന്നപ്പോൾ അതിനെ സ്നേഹ ഉറുമ്പു എന്നാണ് വിളിച്ചിരുന്നത്. ഒരിക്കലും കടിക്കില്ല. പക്ഷെ ചില ഉറുമ്പുകൾ കടിക്കും. ഉദാഹരണത്തിന് നിങ്ങളുടെ ഇക്കിളിയുറുമ്പിന്റെ വലിയതാണ് കട്ടുറുമ്പ്, അത് പണ്ട് നമ്മുടെ മാവിന്റെ ചോട്ടിൽ കുറെ കൂട്ടം കൂടി ഉണ്ടായിരുന്നില്ലേ? അതിന്റെ ഒരു മൂത്ത സാധനം ആണ് കട്ടുറുമ്പ്, കടിച്ചാൽ നല്ല വേദനയാ.. പിന്നെ അതിലും വലുപ്പം കൂടിയ ഒരെണ്ണം ഉണ്ട്, ചൊട്ടൻ എന്ന് വിളിക്കുന്ന ഒരു ഭീകര സാധനം. നിന്നെ ഇപ്പോൾ കടിച്ച ചൊമല കുഞ്ഞുറുമ്പിന്റെ കടി പോലെ അല്ല. പൊകഞ്ഞു ഇരിക്കും. വിരലൊക്കെ നീര് വെച്ച് വീർത്തു ഇരിക്കും. കുഞ്ഞേപ്പ് വീർത്തിരിക്കുന്ന സുനാപ്പിയിൽ ഒന്നൂടെ നോക്കി.</p><p>പിന്നെയും അകലങ്ങളിലേക്ക് നോട്ടം ഇട്ട കുഞ്ഞേപ്പ് ചോദിച്ചു, " അപ്പോൾ ഈ ചൊമന്ന കടിയനുറുമ്പിന്റെ വലുതായിരിക്കും അല്ലെ നീറ്, പേരയിലും ചാമ്പയിലും എല്ലാം മുഴുവൻ അതാണ്. എനിക്കിട്ടു ഇടക്കെല്ലാം കടി കിട്ടും."</p><p>അവന്ന് തുടർന്നു " അപ്പൊ ഈ ചെറുതായിരിക്കുമ്പോൾ ഇക്കിളിയൊക്കെ ഇടുന്ന ചാച്ചേടെ സ്നേഹ ഉറുമ്പോക്കെ വലുതാകുമ്പോൾ കട്ടുറുമ്പും ചൊട്ടനും ഒക്കെ ആയി കടി തുടങ്ങും അല്ലെ? അപ്പൊ ചേട്ടന്മാരൊക്കെ ഇത്തിരി കഴിയുമ്പോൾ വലിയ ഉറുമ്പുകളെ പോലെ കടിയും തല്ലും ഒക്കെ തുടങ്ങുമോ?"</p><p>എവിടെയോ ഒരു കൊച്ചു വിലക്കം വന്നു എനിക്ക്. വിഷമത്തോടെ ഞാൻ ചോദിച്ചു. "അങ്ങനെ ആണേൽ ചാച്ചയും അമ്മയും ഒക്കെ ചൊട്ടനെ പോലെ വലിയ വേദന ഉള്ള കടി തരുന്നവരാണോ?"</p><p>കുഞ്ഞേപ്പ് ഇന്ന് ഫുൾ ആലോചനാ മൂഡിൽ ആണ്. അതോ ഇനി അവന്റെ സുനാപ്പിയുടെ തൊലിയുടെ വേദന അവനെ ആഴത്തിൽ ചിന്തിപ്പിക്കുന്നതാണോ ആവോ? അവൻ പറഞ്ഞു "ചിലപ്പോൾ അമ്മ വഴക്കു പറയുമ്പോൾ ചൊട്ടൻറെ കണക്കായോ എന്ന് തോന്നും. പക്ഷെ ചാച്ച കുഴപ്പമില്ല കേട്ടോ, സ്നേഹയുറുമ്പാണ്."</p><p>വിഷയം മാറ്റാൻ ഞാൻ അവനെ പതുക്കെ കൈപിടിച്ച് മുറ്റത്തേക്ക് കൊണ്ട് പോയി. പടിഞ്ഞാറേ മാട്ടേലോട്ടു ചെന്ന് ചാരി നിന്ന് അറ്റത്തു നിക്കുന്ന മാവിൽ നോക്കിയപ്പോൾ ആണ് ശ്രദ്ധിച്ചത് അതിൽ ഇപ്പോൾ ചോനൻ (ജോനോൻ) ഉറുമ്പാണ്. അമ്മ ഇടയ്ക്കു പറഞ്ഞിരുന്നു, നീറിനെ ഓടിക്കാൻ ചോനൻ ഉറുമ്പിനെ കേറ്റി വിറ്റാൽ മതിയെന്ന്.</p><p>ഞാൻ പിന്നെ കുഞ്ഞേപ്പിനോട് പറഞ്ഞു. ഈ കടിക്കുന്ന നീറിനെ ഒക്കെ ഓടിക്കാൻ ഈ ചോനൻ ഉറുമ്പിന് പറ്റും. പക്ഷെ ചോനൻ നമ്മുടെ കൂട്ടുകാരൻ ആണ്. കടിക്കില്ല, മറ്റേ കറമ്പൻ കുഞ്ഞിന്റെ അത്ര ഇക്കിളി ഒന്നും ഇല്ല, പക്ഷെ സ്നേഹം ഉള്ളവനാണ്"</p><p>"നേരാണോ ചാച്ചേ? ഞാൻ നീറിന്റെ കുഞ്ഞാണെന്നു കരുതി കുറെ എണ്ണത്തിനെ കൊന്നിട്ടുണ്ട്. പാവം, നമ്മുടെ ഫ്രണ്ട്സ് ആയിരുന്നല്ലേ? ഇനി ഞാൻ കൊല്ലില്ല കേട്ടോ."</p><p>അങ്ങനെ പതുക്കെ മുമ്പോട്ടു നടന്ന് പട്ടിക്കൂടിന്റെ അടുത്ത് ചെന്നപ്പോളാണ് അവിടെ പലകയിൽ ഇരിക്കുന്ന കുറച്ചു ചിതലിനെ കണ്ടത്. എന്റെ വിശ്വവിജ്ഞാന കെട്ടഴിക്കാൻ വെമ്പിയ ഞാൻ ചിതലിനെ കുറിച്ചും പിന്നെ മഴക്കാലവും വേനൽക്കാലവും വരുമ്പോൾ അതിന്റെ മുന്നറിയിപ്പായി വരുന്ന ഈയലിനെ പറ്റിയും ഒക്കെ ആ കുഞ്ഞു മനസ്സിന്റെ മുമ്പിൽ വിളമ്പി. </p><p>അവസാനം എവിടെയോ കേട്ടു മറന്ന കഥയിലെ നുറുങ്ങുകൾ എന്ന പോലെ, അടമഴ വരുന്നതിനു മുമ്പും വലിയ വേനൽ വരുന്നതിനു മുമ്പും വയസായ ചിതലുകൾ ഈയലുകളായി മാറും എന്നും, മണ്ണിൽ നിന്നും പുറത്തു വന്നു എന്തിനെന്നറിയാതെ ആകാശത്തേക്ക് പറന്നു പൊന്തുമെന്നും, ചിലതൊക്കെ വിളക്കിന്റെയും പ്രകാശത്തിന്റെയും പുറകെപോയി ഒടുങ്ങി തീരുമെന്നും, മറ്റുള്ളവ ആകാശത്തിലേക്ക് പറന്നുയർന്ന്, അവസാനം ഉയരത്തിൽ വെച്ച് മരിച്ചു പ്രകൃതിയിൽ അലിയും എന്നൊക്കെ ആ കുഞ്ഞു മനസ്സിന്റെ ചിന്തകളിലേക്ക് എന്തിനെന്നറിയാതെ പകർന്നു വെച്ചു.</p><p>അവൻ എന്നോട് ചോദിച്ചു. "അപ്പോൾ ചാച്ചയും വയസായാൽ ഇത് പോലെ പറന്നു പൊങ്ങി ആകാശത്തിലേക്കാണോ പോവുക?"</p><p>ഞാൻ പറഞ്ഞു, "ഇല്ലെടാ കുഞ്ഞേപ്പേ... ചാച്ച ഒരു ചോനൻ ഉറുമ്പിനെ പോലെ നിങ്ങളെ കടിക്കാൻ വരുന്ന നീറിനെയും ചൊട്ടനെയും ഒക്കെ ഓടിക്കുന്ന ഒരു കുഞ്ഞു സ്നേഹ ഉറുമ്പായിരിക്കും, എന്നും, എപ്പോളും." അവൻ സ്നേഹത്തോടെ എന്നെ ഇറുക്കി കെട്ടിപിടിച്ചു.</p><p>ഞങ്ങൾ നാല് കുട്ടികൾക്ക് ഒരു ചോനൻ ഉറുമ്പിനെ പോലെ നിക്കേണ്ട ആൾ ഒരു ഈയാം പാറ്റയെപോലെ പറന്നുയർന്ന് എരിഞ്ഞു തീർന്നിട്ട് ഇന്ന് 41 വർഷം.....</p><p><br /></p><p><br /></p><p><br /></p>Sinochanhttp://www.blogger.com/profile/15876415563481399090noreply@blogger.com0tag:blogger.com,1999:blog-4657561232785548201.post-32693437850524956692023-01-02T07:08:00.000+05:302023-01-02T07:08:36.285+05:30പിറന്നാൾ <p>അങ്ങനെ നീണ്ട 48 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഈ മനോഹരമായ ഭൂമിയിൽ പിറന്നു വീണിട്ട്. ഇത്രയും നാളുകൾ ജീവിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. ഇനിയുള്ള ഓരോ ദിവസവും ബോണസായി കരുതേണ്ടിയിരിക്കുന്നു.</p><p>തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തി മാത്രം. ഒരു ആവറേജ് അല്ലെങ്കിൽ ബിലോ ആവറേജ് ആയിരുന്ന, വളർച്ചയിലും വിവേകത്തിലും അല്പം ലേറ്റ് ആയിരുന്ന ഞാൻ ഇന്ന് എന്റെ നേട്ടങ്ങളിലും കോട്ടങ്ങളിലും എല്ലാം ഒരു ചെറു പുഞ്ചിരിയോട് കൂടി കടന്നു പോകുന്നു. </p><p>ഇന്നിപ്പോൾ ഈ പാതിരാത്രിയിൽ ഒറ്റക്കിരുന്നു പിന്തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തിയും സന്തോഷവും മാത്രം. എനിക്ക് ശരിയെന്നുതോന്നുന്നത്, സന്തോഷം തരുന്നത്, ആരെയും ദ്രോഹിക്കാൻ ഉദ്ദേശമില്ലാത്തത് ഒക്കെ ചെയ്തുകൊണ്ട്, ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കുന്നു. </p><p>ലോകത്തിന്റെ കാഴ്ചപ്പാടിൽ ഒരുപക്ഷെ ഇന്നത്തെ സാഹചര്യങ്ങൾ വെച്ച് നോക്കിയാൽ ഒട്ടും സെക്യൂർ അല്ലാത്ത, ഒത്തിരി നേട്ടങ്ങളും സേവിങ്സും ഇല്ലാത്ത, ലഭിച്ച അവസരങ്ങൾ നന്നായി ഉപയോഗപ്പെടുത്താതെ പരാജിതനായ ഒരാളാണ് ഞാൻ. പലരുടെയും കണ്ണിൽ കഴിവുകളും അവസരങ്ങളും ഉപയോഗപ്പെടുത്താതെ ഒഴുകിപോയവൻ ആണ് ഞാൻ. അത്രക്കൊന്നും ഞാൻ ഉണ്ടായിരുന്നില്ല എന്നാണ് തോന്നുന്നത്, ഒരു പക്ഷെ എന്നെ പ്രോത്സാഹിപ്പിക്കാൻ പറയുന്നതാവാം.</p><p>ഞാൻ ഒരു പരാജിതൻ എങ്കിൽ, എന്റെ പരാജയങ്ങൾക്ക് ഉത്തരവാദി ഞാൻ മാത്രമാണ്, എന്റെ കഴിവുകേടുകൾ തന്നെയാണ്. ഭാഗ്യത്തിനേയോ, ദൈവത്തിനെയോ, കാർന്നോന്മാരെയോ ഒന്നും പഴിചാരാതെ എന്റെ പരാജയങ്ങൾക്ക് ഞാൻ മാത്രമാണ് ഉത്തരവാദി എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. </p><p>പക്ഷെ ഈ പരാജയങ്ങൾ ഒന്നും പരാജയം അല്ലെന്നും, എന്നെ സംബന്ധിച്ചിടത്തോളം ഒത്തിരി വിജയങ്ങൾ എനിക്കുണ്ടെന്നും ഉള്ള ചിന്തകൾ ആയിരിക്കാം എന്നെ സന്തോഷത്തോടുകൂടി മുന്നോട്ടു നയിക്കുന്നത്. അല്ലെങ്കിൽ തന്നെ സ്വയം വിജയങ്ങൾ കണ്ടെത്താതെ പരാജിതനായി ആർക്കും മുന്നോട്ടു പോവാൻ ആവില്ലല്ലോ. </p><p>കാലത്തിന്റെ കുത്തൊഴുക്കിൽ, വിലപ്പെട്ടത് എന്ന് കരുതിയിരുന്നത്തിൽ പലതും പതുക്കെ കൊഴിഞ്ഞുപോവുകയോ അല്ലെങ്കിൽ അകലുകയോ ചെയ്തു. ഭാര്യയും കുട്ടികളും ഇന്നിപ്പോൾ ജീവനും സ്വന്തവും എന്ന് കരുതി ജീവിക്കുന്നു. കുട്ടികളൊക്കെ പറക്കമുറ്റുമ്പോൾ അവരുടെ വഴികളിൽ തിരിഞ്ഞു പോകും, പോകണമല്ലോ...അമ്മയുടെ കൂടെ പഴയ കുട്ടിയായി ഒന്നുകൂടി കിടക്കണം, വയസ്സനും പക്വതയുള്ളവനും ആയപ്പോൾ എവിടെയോ അത് പോയി. പിന്നെ അല്പം സ്വാർത്ഥതയോടുകൂടി ആഗ്രഹിക്കുന്നു..... മരണം വരെ ഭാര്യ കൂടെയുണ്ടാവണം. </p><p>പ്രാഞ്ചിയേട്ടനിൽ ഫ്രാൻസിസ് അസ്സീസി പറയുന്നപോലെ, ജീവിതമെന്നത് നമ്മൾ കാണുന്ന പോലെ ഒന്നുമല്ലല്ലോ. എന്നോട് സ്നേഹമുണ്ട് എന്ന് ഞാൻ വിചാരിക്കുന്ന കുറച്ചധികം ആളുകൾ.... കുടുംബം, സ്വന്തം, ബന്ധം, കൂട്ടുകാർ എന്ന് തുടങ്ങി പെട്ടെന്ന് പരിചയപ്പെടുന്നവർ വരെ എന്നോട് സ്നേഹത്തോടും ഇഷ്ടത്തോടും കൂടി പെരുമാറുമ്പോൾ എന്റെ ജീവിതം സഫലമായി എന്ന് കരുതുന്നു. </p><p>ഒരു നല്ല മനുഷ്യനായി ആരെങ്കിലും എന്നെ കരുതുന്നു എങ്കിൽ അതായിരിക്കും എന്റെ നേട്ടം. സമ്പത്തോ കരിയറോ സ്ഥാനമാനങ്ങളോ ആയിരുന്നു എന്റെ നോട്ടമെങ്കിൽ ഒരു പക്ഷെ ഞാൻ വേറൊരാളായേനെ എന്ന് തോന്നുന്നു. നഷ്ടമെന്നു ഇന്നും തോന്നുന്നത് ഒരു കായികതാരം ആയില്ല എന്നുമാത്രം ആണ്. </p><p>മക്കളിലൂടെ എങ്കിലും അത് സഫലമാകുമോ എന്നറിയില്ല, എങ്കിലും വളരെ സംതൃപ്തനായി ഞാൻ മുന്നോട്ടു പോവട്ടെ. ആരെയെങ്കിലും ഞാൻ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോടു ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. എന്തെങ്കിലും പിണക്കമോ പ്രയാസമോ എന്നോട് ഉള്ളവർ പറഞ്ഞാൽ ഞാൻ അവരെ വിളിച്ചു സംസാരിക്കാം, നേരിട്ട് കാണാം (പണം മാത്രം ചോദിക്കരുത്). ഒരു മനുഷ്യനെന്ന നിലയിൽ എനിക്കും പരിഭവങ്ങൾ ഒക്കെ ഉണ്ട്, പക്ഷെ അതെല്ലാം ഒരു മഞ്ഞുകണം പോലെ അലിഞ്ഞില്ലാതാവുന്നതു തന്നെ. </p><p>ഇനി ബാക്കിയുള്ള കാലം മനസ്സിൽ നന്മയും സ്നേഹവും ആയി പോകാം. എല്ലാവരോടും ഒത്തിരി ഒത്തിരി നന്ദിയോടും സ്നേഹത്തോടും കൂടെ.....</p><p>സിനോജ് സിറിയക് </p><p><br /></p>Sinochanhttp://www.blogger.com/profile/15876415563481399090noreply@blogger.com0tag:blogger.com,1999:blog-4657561232785548201.post-33231217304219504152022-09-19T09:48:00.000+05:302022-09-19T09:48:31.025+05:30ഒരു "ന" കാര്യം <p>ഒരു "ന" കാര്യം </p><p><br /></p><p>അവധി ദിനം ആയിരുന്നുകൊണ്ടു കൊണ്ട് ഇന്നലെ ഉള്ള പിള്ളേരേം പെറുക്കി വണ്ടിയിൽ ഇട്ടു സകുടുംബം ഒരു യാത്ര പോയി. </p><p>രാവിലെ വെള്ളയൊക്കെ കീറി ഉഷാറോടെ വന്ന പ്രഭാകരൻ പതുക്കെ കീറിയതൊക്കെ തുന്നിക്കെട്ടി വെറും രവിയായി തിരിച്ചു കയറുകയും അതേസമയം ചിലരൊക്കെ പുച്ഛിക്കുന്ന ശശി ഇന്നിത്തിരി ശോഭയോടെ വരുകയും ചെയ്തു. രവിയുടെ കൂടെ മഞ്ഞും മലയും മഴയും ആസ്വദിച്ച ഞങ്ങൾ പതുക്കെ ശശിയുടെ കൂടെ തിരികെ പോരുന്ന സമയം.</p><p>പെട്ടെന്നാണ് ചർച്ചകൾ ചൂടുപിടിച്ചത്. അതിനു കാരണം വണ്ടിയുടെ മുൻപിൽ നിന്നും മാറാതെ റോഡിൽ കിടന്ന ഒരു നായ.</p><p>ശരിക്കും ആരാണ് മലയാള അക്ഷരമാലയയിലെ "ന". എന്തുകൊണ്ട് ഒരേ അക്ഷരം ആയിട്ടും നായയുടെ "ന" യും ആനയുടെ "ന" യും നമ്മൾ വ്യത്യസ്തമായി ഉപയോഗിക്കുന്നു. </p><p>നായയുടെ "ന" യുടെ കൂട്ടാളികൾ ആയി നന്മ, നന്ദി, നല്ലത് തുടങ്ങിയ പോസിറ്റീവ് വാക്കുകളും ഇടികിട്ടുമ്പോൾ വരുന്ന നീര് മുതൽ നര, നരകം, നാറി തുടങ്ങിയ നെഗറ്റീവ് വാക്കുകളും നിർവികാരങ്ങൾ ആയി നദി, നാരായം, നാരകം, നിതംബം ഒക്കെ വന്നു ആറാടിയപ്പോൾ ആനയുടെ "ന" മറ്റൊരു തലത്തിൽ ആയിരുന്നു.</p><p>ആദ്യാക്ഷരക്കൂട്ടുകൾ പഠിക്കുമ്പോൾ തന്നെ വരുന്ന പന മുതൽ പേന, പനി, വനം, മനസ്, കനം, കനവ്, ചെന, ചേന തുടങ്ങി ചൈന വരെ.</p><p>അപ്പോൾ ദേണ്ടെ വീണ്ടും പ്രശ്നം, രണ്ടു "ന" അടുപ്പിച്ചു വന്നാലോ? കാനനം , നനയുക, നിനവ്, ഖനനം ....</p><p>അവസാനം ഒരു തീരുമാനത്തിൽ എത്തി. "ന" യിൽ തുടങ്ങുന്ന വാക്കുകൾക്ക് നായയുടെ "ന" യും രണ്ടാമത് മുതൽ വരുന്ന "ന"കൾ ആനയുടെ "ന" യും ആയി ഉപയോഗിച്ചാൽ ശരിയാവുമോ?</p><p>നന്നായി നാട്ടിൽ നിന്നും നടന്നു നഗരത്തിൽ നനഞ്ഞെത്തിയത് ....</p><p><br /></p><p><br /></p>Sinochanhttp://www.blogger.com/profile/15876415563481399090noreply@blogger.com1tag:blogger.com,1999:blog-4657561232785548201.post-56257097279757969362022-06-25T20:08:00.000+05:302022-06-25T20:08:38.309+05:30ഏകാന്തത<p><br /></p><p>ഏകാന്തത എന്നു പറയുന്നത് ചിലർക്ക് ഒരു സ്വപ്നമാണ്. കേട്ടിട്ടില്ലേ, വനാന്തരങ്ങളിലും ഹിമാലയത്തിലും ഒക്കെ ഒറ്റയ്ക്ക് പോയി തപസ്സിരിക്കുന്ന മുനിമാരെ കുറിച്ച്? എന്നാൽ മറ്റുചിലർക്ക് ഏകാന്തത വളരെ മടുപ്പിക്കുന്ന, പേടിപ്പിക്കുന്ന, ഭ്രാന്ത് പിടിപ്പിക്കുന്ന ഒന്നാണ്. ചിലർക്കാകട്ടെ ഇത് വളരെ ആപേക്ഷികമാണ്. ഞാൻ ആ കൂട്ടത്തിൽ ആണ്, ഒറ്റപ്പെടലിനെ വേദന ആളിക്കത്തുമ്പോൾ ഓടി നാട്ടിലേക്ക് ചെല്ലും. അവിടെ ആകുമ്പോൾ ഭാര്യയുണ്ട്, അമ്മയുണ്ട്, പുരമുഴുവൻ ചിതറി നടക്കുന്ന പിള്ളേരുണ്ട്. പിന്നെ സഹോദരങ്ങൾ കുടുംബക്കാർ പിന്നെ അതൊന്നും പോരാഞ്ഞിട്ട് ആവശ്യത്തിലധികം കൂട്ടുകാരും. എൻറെ ഭാര്യക്ക് പക്ഷേ ഈ ലക്ഷുറി ഒന്നുമില്ല. അവളുടെ ഏകാന്തത എന്നുപറയുന്നത് ഒരു പക്ഷേ രാത്രിയുടെ, അല്ലേൽ പുലർച്ചയുടെ ഏതെങ്കിലും യാമങ്ങളിൽ എന്നോടൊപ്പം കഴിയുന്ന കുറച്ചു നിമിഷങ്ങൾ മാത്രമായിരിക്കാം.</p><p>കുറച്ചുദിവസം അവിടെ പാറിപ്പറന്നു നടന്ന് അവസാനം ദുബായിൽ നിന്നും കമ്പനിക്കാരും കടക്കാരും ഒക്കെ വിളി പതുക്കെ മുറുക്കുമ്പോൾ തിരികെ മണലാരണ്യത്തിലേക്ക്. ആവശ്യത്തിലധികം ഏകാന്തത എനിക്കിവിടെ ലഭിക്കുന്നത് കൊണ്ടു തന്നെ പലപ്പോഴും അത് മടുപ്പുളവാക്കുന്നതാണ്. ചിലപ്പോഴൊക്കെ ഫോൺ വിളികളിലൂടെ ആരുടെയൊക്കെയോ ഒപ്പമുണ്ടെന്ന് ഉള്ള ഒരു തോന്നലിൽ കഴിയും, കിടക്കാൻ നേരം തലയിണയിൽ ഭാര്യയുടെ ഉടുപ്പിടുവിച്ച് കെട്ടിപ്പിടിച്ചു കിടക്കും. അങ്ങനെ നമുക്ക് നമ്മുടേതായ ചില പരിഹാര മാർഗ്ഗങ്ങൾ.</p><p>എന്നാൽ ചിലപ്പോഴൊക്കെ മനസ്സും മടുക്കുമ്പോൾ, ഏകനാണ് എന്ന ചിന്ത മനസ്സിനെ വല്ലാതെ വേദനിപ്പിക്കുമ്പോൾ, നേർചിന്തകളുടെയും വിഭ്രാന്തിയുടെയും വരമ്പത്തുകൂടി മനസ് ചഞ്ചലപ്പെട്ട് നടക്കുമ്പോൾ, വണ്ടിയുമെടുത്ത് രാത്രിയുടെ അന്ത്യയാമങ്ങളിൽ മരുഭൂമിയുടെ ഏതെങ്കിലും ഒരു ഒഴിഞ്ഞ കോണിൽ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കിടക്കാറുണ്ട്. അങ്ങനെ ഇന്നും നക്ഷത്രങ്ങളെ നോക്കി, അതൊക്കെ മരിച്ചുപോയ എന്റെ പ്രിയപ്പെട്ടവർ എന്നെ നോക്കി ചിരിക്കുന്നതാണ് എന്ന് വിചാരിച്ചു കൊണ്ട് വെറുതെ അങ്ങനെ കിടന്നു.</p><p>പെട്ടെന്ന് ഈ കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോളത്തെ ചില സംഭവങ്ങൾ എന്റെ ഓർമയിലേക്ക് പതുക്കെ തികട്ടി വന്നു. മൂത്ത മകൻ കുഞ്ഞു കറിയാച്ചൻ, അവന് ഇപ്പോൾ 15 വയസ്സ് ആയി, ഒത്തിരി വലുതായി. കാര്യം കൗമാരത്തിലേക്ക് കടന്നുവെങ്കിലും, ചാച്ചയുടെ കാലിന്റെ അറ്റത്തു എങ്കിലും ഒന്നു തൊട്ടുകൊണ്ട് കൂട്ടത്തിൽ കിടന്നോട്ടെ എന്ന് ചോദിച്ചു ഇപ്പോളും കൂടെ കിടക്കുന്ന ചെക്കൻ. നാട്ടിലുണ്ടായിരുന്ന എന്റെ അനിയൻ തിരിച്ചു ബാംഗ്ലൂരിലേക്ക് പോകുമ്പോൾ നീ പോരുന്നോടാ കൂടെ എന്ന് അവനോട് ചോദിച്ചു. "ഞാൻ പൊക്കോട്ടെ ചാച്ചേ" എന്ന് അവനെന്നോട് അനുവാദം ചോദിച്ചു. ഒന്നാലോചിച്ചിട്ട് ഞാൻ പൊക്കോളാൻ പറഞ്ഞു.</p><p>അങ്ങനെ രണ്ടു പേരും കൂടി ബാംഗ്ലൂർ പോയി. കാര്യം ബാക്കി നാലെണ്ണം കൂടെ ഉണ്ട് എങ്കിലും അവനെ ഭയങ്കരാമായി മിസ് ചെയ്തു. കാണാതെ പോയ ആടിനെ തിരക്കി നടന്ന ഇടയന്റെ മനസ് എനിക്ക് മനസ്സിലായി. കുറച്ച് ദിവസത്തേക്ക് വന്ന ഞാൻ കുഞ്ഞുങ്ങളിൽ ഒരാളെ പോലും മിസ് ചെയ്തിരിക്കാൻ ഒട്ടും ആഗ്രഹിക്കുന്നില്ല. പക്ഷെ അവൻ അവിടെ ഒരാഴ്ച അടിച്ചുപൊളിച്ചു തിരിച്ചു വന്നു. ഇനി ആകെ ഒരാഴ്ച മാത്രം എനിക്ക് തിരികെ മടങ്ങാൻ. എന്തോ ചെറിയ കശപിശക്കിടയിൽ, അവൻ പരാതി പറഞ്ഞപ്പോൾ അമ്മ അവനോടു പറഞ്ഞു, മോനെ ചാച്ചക്ക് നീ പോയത് സങ്കടം ആയിരുന്നു, പിന്നെ നിന്റെ ആഗ്രഹം കണ്ടപ്പോൾ പൊക്കോട്ടെ എന്ന് വെച്ചതായിരുന്നു എന്ന്.</p><p>അവൻ ഓടി വന്നു എന്നോട് ചേർന്ന് നിന്നു പറഞ്ഞു, "ചാച്ച.. ഒന്ന് പറഞ്ഞിരുന്നെകിൽ ഞാൻ പോകില്ലായിരുന്നല്ലോ". ഞാൻ അവനോട് പറഞ്ഞു.</p><p>"മോനെ, നിനക്ക് പതിനഞ്ചു വയസായി. ഇനി നീ അപ്പനെയും അമ്മയെയും ഒക്കെ വിട്ടു പുറത്തു പോകേണ്ട സമയം ആയി. ഞങ്ങൾക്ക് എത്ര നാൾ പൊതിഞ്ഞു വെക്കാൻ പാറ്റും നിന്നെ? നിന്റെ വഴികളിൽ ഒരു തടസം ആയി ഞങ്ങൾ ഒരിക്കലും ഉണ്ടാവില്ല. ഒരു പ്രായം ആകുമ്പോൾ കോഴിയൊക്കെ കുഞ്ഞുങ്ങളെ കൊത്തിപ്പിരിച്ചു തനിയെ വിടും. ഞങ്ങൾക്ക് അങ്ങനെ വിടാൻ ഒരിക്കലും പറ്റില്ല, പക്ഷെ പോകുന്നത് ഒരിക്കലും തടസപ്പെടുത്തില്ല."</p><p>പൊട്ടിക്കരഞ്ഞുകൊണ്ട് അവൻ എന്നെ കെട്ടിപ്പിടിച്ചു, കണ്ണുനീർ ധാരധാരയായി ഒഴുകി, ഏങ്ങലടികൾ നിയന്ത്രിക്കാൻ സാധിച്ചില്ല. ഒരിക്കലും നിങ്ങടെ അടുത്തു നിന്നും ഞാൻ പോവില്ല എന്നവൻ പറഞ്ഞു. ഞാൻ പറഞ്ഞു, ഇതൊക്കെ പണ്ട് പറഞ്ഞതാണ് ഞങ്ങളും. ഇന്നിപ്പോൾ സ്വന്തം കുടുംബം ആകുമ്പോൾ എല്ലാം മാറും, മാറണം, അതാണ് ജീവിതം. അച്ഛനെയും അമ്മയെയും വിട്ടു ഭാര്യ ഭർത്താവിനോടും ഭർത്താവു ഭാര്യയോടും ചേരണം. അതാണ് പ്രകൃതി നിയമം.</p><p>അവന്റെ കരച്ചിലിൽ എനിക്ക് സങ്കടം തോന്നിയില്ല, പക്ഷെ തന്റെയൊപ്പത്തോളം വളർന്ന അവൻ എന്റെ നെഞ്ചിന്റെ ചൂടിൽ കിടന്നപ്പോൾ ഒരു നിർവൃതി തോന്നി.</p><p>പണ്ടൊരിക്കൽ നാല് കുട്ടികൾക്ക് നഷ്ടമായ ഒരു കരുതൽ, ഒരു ധൈര്യം, ഒരാശ്വാസം. ആ നഷ്ടത്തിന്റെ നാല്പതാം ഓർമയാണ് ഇന്ന്. ഇന്നും ആ നെഞ്ചിൽ ഒന്ന് ചേർന്ന് നിന്നു കരയാൻ കൊതിയുണ്ട്. വെറുതെ എന്റെ കണ്ണുകൾ നക്ഷത്രങ്ങൾക്കിടയിൽ പരതി നോക്കി. സ്വർഗത്തിൽ ഇപ്പോൾ ചാച്ചക്കു ഏകാന്തത ആയിരിക്കുമോ? അതോ നിരവധി നക്ഷത്രങ്ങളുടെ കൂടെ ഉല്ലാസവാനായി നടക്കുകയാണോ? ഞങ്ങളെ ഒക്കെ മിസ് ആകുന്നുണ്ടാവുമോ, അതോ മറന്നോ? ഒരിക്കലെങ്കിലും ഒന്ന് വന്നു കെട്ടിപ്പിടിക്കാൻ, ഏറ്റവും കുഞ്ഞായിരുന്നയാളെയെങ്കിലും ഒന്ന് നെഞ്ചോട് ചേർക്കാൻ തോന്നില്ലേ? </p><p>ഈ ഭൂമിയിൽ കുറച്ചു കാലം ജീവിച്ചു പ്രകൃതിയിലേക്ക് മടങ്ങിപ്പോയ ഞങ്ങളുടെ ചാച്ച, ഇന്നിപ്പോൾ അദ്ദേഹത്തെ ഓർക്കുന്നവർ വളരെ കുറവായിരിക്കാം. അമ്പതു വയസിനു മുകളിൽ പ്രായമുള്ള ജീവിച്ചിരിക്കുന്ന കുറച്ചു പേർക്ക് മാത്രം ഓർമയുള്ള ഒരു മുഖം. വല്ലപോലും ഒക്കെ ആ ചാച്ചയുടെ കഥകൾ ആരെങ്കിലും പറഞ്ഞു കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു വികാരം ആണ്. നൊമ്പരവും സന്തോഷവും പറഞ്ഞറിയിക്കാനാവാത്ത എന്തൊക്കെയോ ചേർന്ന ഒരു പ്രത്യേക അനുഭവം.</p><p>ഒത്തിരി ആളുകളിൽ നിന്നും സ്നേഹം ലഭിച്ചിട്ടുണ്ട്. ബന്ധുക്കളിൽ നിന്നും, സത്യം പറഞ്ഞാൽ കൂട്ടുകാരിൽ നിന്ന് വരെ കുറേശ്ശെ അതൊക്കെ ലഭിച്ചിട്ടുണ്ട്, അല്ലെങ്കിൽ ഞങ്ങൾ എടുത്തിട്ടുണ്ട്. എല്ലാം നന്ദിയോടെ ഓർക്കുന്നു. പക്ഷെ ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്. </p><p><br /></p><p><br /></p><p><br /></p><p></p><p><br /></p><p></p><p> </p><p><br /></p><p><br /></p><p> </p>Sinochanhttp://www.blogger.com/profile/15876415563481399090noreply@blogger.com1tag:blogger.com,1999:blog-4657561232785548201.post-1321862797602926172022-01-30T20:17:00.000+05:302022-01-30T20:17:31.969+05:30ഉരുള<p>ഭയങ്കര തണുപ്പ്, പുതപ്പു ഒന്നുകൂടി വലിച്ചിട്ടു അമ്മയെ നന്നായി കെട്ടിപിടിച്ചു കിടന്നു. അമ്മയുടെ വയറിൽ ഉള്ള ഒരു കുഞ്ഞു മണി പോലെയുള്ള ഒരു കുരു പിടിച്ചു ഞെരടിക്കൊണ്ടു കിടക്കാൻ നല്ല സുഖം ആണ്. പക്ഷെ മുള്ളാൻ മുട്ടിയിട്ടു വയ്യ, അമ്മയോട് ചോദിച്ചു എന്നെ ഒന്ന് മുള്ളിക്കാൻ കൊണ്ടുപോകുമോ എന്ന്. അമ്മ എന്നെ ചേർത്ത് പിടിച്ചു അടുക്കളയുടെ പുറകിൽ ഉള്ള പതിനെട്ടാംപാത്തി തെങ്ങിന്റെ അടിയിൽ കൊണ്ടുപോയി നിക്കറിന്റെ സിബ് ഊരി തന്നു. അമ്മയോട് ചേർന്ന് നിന്ന് ഞാൻ നീട്ടി ഒഴിച്ചു. എന്റെ നിക്കർ നനഞ്ഞു, കെട്ടിപ്പിടിച്ച തലയിണയും. ഞാൻ സ്വപ്നത്തിൽ നിന്നും ഉണർന്നു. </p><p>ഞാൻ അശ്വിൻ രവീന്ദ്രൻ, ആറാം ക്ലാസിൽ പഠിക്കുന്നു. അപ്പയുടെ കൂടെ അച്ഛവീടായ കാഞ്ഞിരപ്പള്ളിയിൽ താമസിക്കുന്നു. ഒരു കുഞ്ഞു കാന്താരി തുളസി എന്ന ചിന്നു ഉണ്ട് കൂടെ, ആറു വയസ് ആയി അവൾക്ക്. എന്നെയും സ്നേഹത്തോടെ ചിലരൊക്കെ അച്ചു എന്ന് വിളിക്കും കേട്ടോ. </p><p>അപ്പയെയും ചിന്നുവിനെയും കൂടാതെ അപ്പൂപ്പനും അമ്മൂമ്മയും ഉണ്ട്, പണിക്കാരി അമ്മിണിയമ്മ ഉണ്ട്, പിന്നെ വെട്ടുകാരൻ ചാക്കോ ചേട്ടൻ , വീട്ടിലെ പട്ടി കട്ടപ്പ അങ്ങനെ കുറച്ചുപേർ ആണ് ഇവിടുത്തെ ആളുകൾ. ഇപ്പൊ സ്കൂളും കാര്യങ്ങളും ഒന്നും ഇല്ല, കൊറോണ ആണല്ലോ. ഓൺലൈൻ ക്ലാസ് ആയതുകൊണ്ട് വീട്ടിൽ തന്നെ ഇരുപ്പാണ്, ആരും കാണാതെ കുറെ ഗെയിംസ് കളിക്കും, കാർട്ടൂൺ കാണും, യൂട്യൂബ് കാണും. ഇതൊക്കെ തന്നെ പരിപാടി. </p><p>ബാംഗ്ളൂർ ആയിരുന്നു ഞങ്ങൾ, നാല് വർഷം മുമ്പ് എന്റെ അമ്മ മരിച്ചതിനു ശേഷം ആണ് അപ്പയുടെ വീടായ കാഞ്ഞിരപ്പള്ളിയിൽ എത്തിയത്. നിറയെ വെളിച്ചവും ആളുകളും ഉള്ള ബാംഗ്ലൂർ നിന്നും മരങ്ങളും ഇരുട്ടും നിറഞ്ഞ കാഞ്ഞിരപ്പള്ളിയിൽ. അവിടെ ഫ്ളാറ്റിലെ ജീവിതം എന്തോരം രസമായിരുന്നു എന്നറിയാമോ? എന്നും വൈകിട്ട് കളിക്കാൻ കുറെ കൂട്ടുകാർ. ചിലപ്പോൾ സാറയുടെ വീട്ടിൽ പോയി അവളുടെ മമ്മി തരുന്ന സ്വീറ്സ് ഒക്കെ കഴിച്ചു ഡോറ കാണും, സെക്യൂരിറ്റി അങ്കിളിനെ മണിയടിച്ചു പാർക്കിങ്ങിൽ ക്രിക്കറ്റ് കളിക്കും, സൈക്കിൾ ഓടിക്കും, അങ്ങനെ അടിപൊളി ആയിരുന്നു. ഇവിടെ ഇപ്പോൾ കളിക്കണമെങ്കിൽ ചിന്നു മാത്രം ഉണ്ട് കൂട്ട്, ചലപ്പോൾ അമ്മിണിയമ്മ ചെറുതായി കൊഞ്ചിക്കും. പക്ഷെ ചിന്നു കുശുമ്പ് കാണിച്ചു അവിടെയും വന്നു എന്നെ ഓടിക്കും. </p><p>അപ്പൂപ്പനും അമ്മൂമ്മക്കും ഞാൻ ടാബും, ലാപ്ടോപ്പും ഒക്കെ യൂസ് ചെയ്യുന്നത് കാണുന്നതേ ദേഷ്യം ആണ്. നിന്റെ നല്ല കണ്ണാണ്, അത് സോഡാ ഗ്ലാസ് വെച്ച് ചത്ത മീനിന്റെ കണ്ണുപോലെയാകും എന്നൊക്കെ പറഞ്ഞു എപ്പോൾ കണ്ടാലും വഴക്കാണ്. ഞാൻ മൈൻഡ് ചെയ്യാറില്ല. ഉച്ചക്ക് അവർ ഉറങ്ങുന്ന സമയത്തു മുഴുവൻ കളിക്കും.</p><p>അപ്പോൾ രാവിലെ ഈ മൂത്രമൊഴിച്ച കാര്യം ഒന്ന് സോൾവ് ചെയ്യണം. ആരെയും അറിയിക്കാതെ പതുക്കെ നിക്കറും തലയിണക്കവറും ഊരി പതിയെ വാഷിംഗ് മെഷീന്റെ അടുത്ത് ചെന്നപ്പോൾ അവിടെയൊരു കെട്ട് തുണിയുമായി അമ്മിണിയമ്മ. രാവിലെ ശൂന്നു പോയി അല്ലെ അച്ചുക്കുട്ടാ എന്ന് പറഞ്ഞു ഒന്ന് കളിയാക്കി. ഞാൻ സങ്കടത്തോടെ ഡ്രെസ് കൊടുത്തിട്ടു തിരിഞ്ഞു നടന്നപ്പോൾ കൃത്യം ചിന്നു വന്നു, കാര്യം മനസിലായ അവൾ ഉറക്കെ അപ്പൂപ്പനോടും ഒക്കെ ചെന്ന് പറഞ്ഞു. നാണം കേട്ട ഞാൻ കുളിക്കാൻ എന്ന പോലെ വേഗം ബാത്റൂമിൽ കയറി.</p><p>ഇവിടെ ആണെങ്കിൽ ചൂടുവെള്ളം, ഹീറ്റർ ഒന്നുമില്ല. പനി ഒക്കെ വരുമ്പോൾ അമ്മൂമ്മ വെള്ളം അനത്തി തരും. അല്ലാത്തപ്പോൾ തണുത്ത വെള്ളത്തിൽ കുളിക്കണം, അതാണ് ആരോഗ്യത്തിന് നല്ലതു എന്നാണു അമ്മൂമ്മയുടെ വാദം. അപ്പൂപ്പൻ ഒക്കെ ഇപ്പോളും ആരോഗ്യത്തോടെ ഇരിക്കുന്നത് അതുകൊണ്ടാണത്രെ. ഞാൻ പതുക്കെ കാലിൽ ഒക്കെ കുറേശെ കുറേശെ വെള്ളം ഒഴിച്ച് നിന്നിട്ടു ശ്വാസം ഒക്കെ വലിച്ചു പടേന്ന് വെള്ളം കോരി ദേഹത്തൊഴിക്കും. തണുപ്പ് കാരണം ഷവറിൽ നിന്ന് കുളിക്കാൻ പറ്റില്ല.</p><p>അങ്ങനെ കുളി ഒക്കെ ലാവിഷ് ആയി നടത്തി പതുക്കെ വന്നു മുറിയിൽ വന്നു ടാബ് ഓൺ ചെയ്തു ഇരുന്നപ്പോളേക്കും അപ്പയുടെ വിളി വന്നു, കഴിക്കാൻ. രാവിലെ ഭക്ഷണം എല്ലാവരും കൂടി ഇരുന്നാണ് കഴിക്കുക. എനിക്കാണെങ്കിൽ ഇന്ന് കിടന്നുമുള്ളിയത് കൊണ്ട് ആകെ വിഷമം. ചിന്നു ഉറപ്പായും കളിയാക്കും, കുറഞ്ഞത് വെറുതെ ചിരിക്കുക എങ്കിലും ചെയ്യും. അപ്പ വല്ലതും പറയുമോ ആവോ, ശോ..എന്ത് ചെയ്യും?</p><p>പതുക്കെ ചമ്മലോടെ മേശയുടെ അടുത്ത് ചെന്നു. ഇങ്ങു വാടാ അച്ചുക്കുട്ടാ എന്ന് പറഞ്ഞു കൊണ്ട് അപ്പ ചേർത്ത് പിടിച്ചു. ഞാൻ അറിയാതെ കരഞ്ഞു പോയി. അപ്പാ പറഞ്ഞു സാരമില്ലെടാ മോനെ, അപ്പയും ചെറുപ്പത്തിൽ കിടന്നു മുള്ളുമായിരുന്നു. അത് കുറച്ചു കഴിയുമ്പോൾ മാറിക്കോളും. അപ്പൂപ്പൻ അപ്പയോടു പറഞ്ഞു: എടാ രവി.. നീയാ അമ്പലത്തിൽ ചെന്ന് നമ്പൂരിയുടെ കയ്യീന്ന് ഒരു ചരട് ജപിച്ചു തരാൻ പറ, അവൻ ശരിയായിക്കൊള്ളും.</p><p>രാവിലെ പുട്ടും കടലയും ആണ്, എനിക്ക് ഇഷ്ടമില്ല കടല. അമ്മയാണെങ്കിൽ ബാംഗ്ളൂർ വെച്ച് ചിക്കൻകറി വെച്ച് തരുമായിരുന്നു. ഇവിടെ വെജിറ്റേറിയൻ ആണ്, അമ്മ മരിച്ചതിൽ പിന്നെ നോൺ വെജ് ഒന്നും വെച്ചിട്ടില്ല. അപ്പക്കറിയാം എനിക്ക് കടല ഇഷ്ടം അല്ലെന്ന്. അമ്മിണിയമ്മയോടു പറന്ന് പഴം എടുപ്പിച്ചു പുട്ടു കുഴച്ചു ഉരുള ആക്കി തന്നു അപ്പാ. വല്ലപ്പോളും ഒക്കെ മാത്രമേ അപ്പ ഇങ്ങനെ ഒക്കെ സ്നേഹിക്കുകയുള്ളൂ. എന്റെ വിഷമം ഒക്കെ പതുക്കെ മാറി. </p><p>ഞാനതുകൊണ്ടു ഇന്ന് ഡിവൈസ് ഒന്നും എടുക്കേണ്ട എന്ന് തീരുമാനിച്ചു, നല്ല കൊച്ചായി അങ്ങ് നിന്നേക്കാം. വല്ലപ്പോളും അല്ലേ ഈ സ്നേഹം ഒക്കെ കിട്ടുന്നത്. അമ്മ പോയെ പിന്നെ അപ്പയും ബാംഗ്ളൂർ ജീവിതം ഒക്കെ വിട്ടു ഒരു കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ നിന്നും അധികം എങ്ങോട്ടും പോകാതെ ആയി. സാധാരണ ഞങ്ങടെ ആൾക്കാർ മരിച്ചാൽ ദഹിപ്പിക്കുകയാണ് പതിവ്, അമ്മയെ പക്ഷെ ദഹിപ്പിച്ചില്ല. വീടിന്റെ ഒരു സൈഡിൽ ഒരിടത്തു കുഴിച്ചിടുകയാണ് ചെയ്തത്. അമ്മൂമ്മ പറഞ്ഞു കേട്ടു, അവിടെ ഒരു വാഴ വെച്ചിട്ടു അതിന്റെ പഴം കിളികൾക്കു നൽകി എന്ന്. അങ്ങനെ അമ്മയുടെ ശരീരം പ്രകൃതിയിൽ ലയിച്ചു ചേർന്ന് എന്ന്. </p><p>അതിനടുത്തായി ഒരു മാവുണ്ട്. ഞാൻ അതിന്റെ ചുവട്ടിൽ പോയിനിന്നു. ഇപ്പോൾ ആ നാടൻ മാവിലെ മാങ്ങാക്കു മധുരം കൂടി എന്ന് അമ്മൂമ്മ പറയാറുണ്ട്. പണ്ട് ഇതിലും പുളിയായിരുന്നു അതിലെ മാങ്ങക്ക് എന്നാണു അമ്മൂമ്മയുടെ അഭിപ്രായം. മിക്കവാറും അമ്മയുടെ ശരീരം ആ മാവും കൂടി കുറച്ചു വലിച്ചെടുത്തിട്ടുണ്ടാവും, അതായിരിക്കാം മധുരം കൂടിയത്. എനിക്കെന്തോ ആ മാവിനോട് വലിയ സ്നേഹം ആണ്. ഇത്തിക്കണ്ണി കയറി എന്ന് പറഞ്ഞു ആ മാവിന്റെ കൊമ്പുകൾ ഒരു മാസം മുമ്പ് മുറിച്ചപ്പോൾ ഞാനെന്തോ അകത്തു പോയിരുന്നു വെറുതെ കുറച്ചു നേരം കരഞ്ഞു. പക്ഷെ ഇപ്പോൾ അതിന്റെ കൊമ്പുകളിൽ ഒക്കെ പുതിയ നാമ്പുകൾ വന്നു തുടങ്ങി. </p><p>വെട്ടുകാരൻ ചാക്കോ ചേട്ടൻ ആ വഴി വന്നു. അച്ചുക്കുട്ടാ, പാലെടുക്കാൻ പോകുന്നകൂട്ടത്തിൽ വരുന്നോടാ എന്ന് ചോദിച്ചു. വീട്ടിൽ ഇരുന്നാൽ ടാബ് എടുത്തു എന്തെങ്കിലും ചെയ്യാൻ തോന്നും, അതിനാൽ ചാക്കോ ചേട്ടന്റെ കൂടെ പറമ്പിൽ കറങ്ങി. കറക്കം ഒക്കെ കഴിഞ്ഞ കൊണ്ട് നല്ല വിശപ്പ് ആയിരുന്നു. അല്ലെങ്കിൽ തന്നെ വണ്ണം വെക്കുന്നു എന്ന് പറഞ്ഞു അമ്മൂമ്മ ഇടക്കൊക്കെ ഭക്ഷണം കുറക്കാൻ പറയും, എനിക്കാണെങ്കിൽ അത് ദേഷ്യം ആണ്. എന്തായാലും ആവശ്യത്തിൽ കൂടുതൽ കഴിച്ചു.</p><p>ഊണൊക്കെ കഴിഞ്ഞു അമ്മൂമ്മയും അപ്പൂപ്പനും ഉറങ്ങാൻ പോയി. ചിന്നു അമ്മിണിയമ്മയുടെ കൂടെ എന്തൊക്കെയോ ചെയ്തു കൊണ്ട് നിൽക്കുന്നു. ഓൺലൈൻ ക്ലാസ് എന്ന് പറഞ്ഞു കൂടെ പഠിക്കുന്ന ജോസഫിന്റെ കൂടെ ഓൺലൈൻ ഗെയിം കളിച്ചാലോ എന്നൊരു തോന്നൽ വന്നു. പിന്നെ അത് വേണ്ടാ എന്ന് വെച്ച് അമ്മൂമ്മയുടെ സൈഡിൽ കയറി ഉറങ്ങാൻ കിടന്നു. ഞാൻ ചെറുതായി ഒന്ന് കെട്ടിപിടിച്ചു. അമ്മൂമ്മയ്ക്ക് കെട്ടിപ്പിടിക്കുന്നു പോയിട്ട് തൊടുന്നത് പോലും ഇഷ്ടം അല്ല. അങ്ങോട്ട് മാറിക്കിടക്കു ചെക്കാ, നീ വേണമെങ്കിൽ അപ്പൂപ്പനെ കെട്ടിപിടിച്ചോ എന്ന് പറഞ്ഞു. അപ്പൂപ്പന് ഒരു കുഴമ്പിന്റെ മണം ഉണ്ട്, എനിക്ക് അത് ഒട്ടും ഇഷ്ടം അല്ല. ഞാൻ പതുക്കെ അമ്മൂമ്മയുടെ കാലിന്റെ ഭാഗത്തു വെറുതെ കിടന്നു ഉറങ്ങി പോയി.</p><p>നാലുമണി കഴിഞ്ഞപ്പോൾ അമ്മിണിയമ്മ വന്നു എണീപ്പിച്ചു. നല്ല ഏത്തക്കാ ബോളി ഉണ്ടായിരുന്നു. അതും ചായയും കഴിച്ചു വീണ്ടും മാവിന്റെ ചോട്ടിൽ പോയി വെറുതെ കറങ്ങി തിരിഞ്ഞു നടന്നു. അവിടെ നിക്കുമ്പോൾ എന്തോ ഒരു സുരക്ഷിത ബോധം, അല്ലെങ്കിൽ നാട്ടിലെ എല്ലാ ജന്തുക്കളെയും, കട്ടപ്പ ഒഴിച്ച് എല്ലാത്തിനെയും എനിക്ക് പേടി ആണ്. പല്ലി, പാറ്റ, പാമ്പു, എട്ടുകാലി എന്നിങ്ങനെ എല്ലാം എന്റെ പേടി സ്വപ്നങ്ങൾ ആണ്. ത്രിസന്ധ്യക്ക് പറമ്പിൽ കറങ്ങി നടക്കാതെ വന്നു നാമം ജപിക്കെടാ എന്ന് പറഞ്ഞു അമ്മൂമ്മ വിളിച്ചു. അമ്മിണിയമ്മ പണിയൊക്കെ തീർത്തു അവരുടെ വീട്ടിൽ പോയി. </p><p>അപ്പ കാഞ്ഞിരപ്പള്ളി ടൗണിൽ ഒക്കെ പോയിട്ട് വീട്ടിൽ വന്നിട്ടുണ്ട്. കൂടെ ആരൊക്കെയോ കൂട്ടുകാരും. അവർ ചായ്പ്പിന്റെ ഒരു സൈഡിൽ ഇരുന്നു കള്ളുകുടി തുടങ്ങി. അമ്മൂമ്മ ദേഷ്യപ്പെട്ടു അപ്പൂപ്പനോട് എന്തൊക്കെയോ പറഞ്ഞു വീട്ടിനുള്ളിൽ കയറി. അപ്പൂപ്പൻ അപ്പയുടെ അടുത്തോട്ടു പോകുന്നത് കണ്ടു ഞാനും പതുക്കെ പുറകെ ചെന്നു. അപ്പൂപ്പൻ ഇനി അപ്പയെയും കൂട്ടുകാരെയും വഴക്കു പറഞ്ഞു ഓടിക്കുമോ ആവോ?</p><p>പക്ഷെ അവിടെ ചെന്ന അപ്പൂപ്പന് അപ്പ ഒരു ഗ്ലാസ്സിൽ കുറച്ചു കള്ളു കൊടുത്തു, അതും കഴിച്ചു അപ്പൂപ്പൻ തിരിച്ചു പോയി. അവർ അവിടെ ഇറച്ചി കഴിക്കുന്നുണ്ട്, നല്ലമണം വന്നു. ഞാനും പതുക്കെ ചെന്ന് അവിടെ. എന്താടാ നിനക്ക് വേണോ ഒരു പെഗ് എന്ന് അപ്പ ചോദിച്ചു, ഞാൻ ചിരിച്ചുകൊണ്ട് ആ ഇറച്ചിയിൽ നോക്കി. അപ്പയുടെ കൂട്ടുകാരനെ സണ്ണി അങ്കിൾ എനിക്ക് ഒരു കഷ്ണം എടുത്തു തന്നു. സണ്ണി അങ്കിളിനു ഒരു ഉമ്മ കൊടുക്കാൻ തോന്നി എനിക്ക്. ഒരു പ്ളേറ്റിൽ പെറോട്ടയും കുറച്ചു ഇറച്ചിയും എടുത്തു തന്നു നീ ഇത് കഴിച്ചോടാ എന്ന് പറഞ്ഞു അപ്പ. ഒത്തിരി നാള് കൂടി ഞാൻ നോൺ വെജ് കഴിച്ചു. </p><p>കഴിപ്പും കഴിഞ്ഞു അടുക്കളയിൽ ചെന്നപ്പോൾ പോയി സോപ്പിട്ടു കഴുകിയിട്ടു വാടാ എന്ന് പറഞ്ഞു അമ്മൂമ്മ ഓടിച്ചു. അതും കഴിഞ്ഞു ഞാൻ പതുക്കെ മുറിക്കകത്തു ചെന്നു. ചിന്നുവിന് ആണ് എന്നും അപ്പയുടെ കൂടെ കിടക്കാൻ അനുവാദം. എനിക്ക് ജനലിന്റെ അടുത്ത് ഒരു ചെറിയ കട്ടിൽ ആണ്. എനിക്കാണെങ്കിൽ ജനലും അതിന്റെ അപ്പുറെ ഉള്ള ഇരുട്ടും ഭയങ്കര പേടി ആണ്.</p><p>ചിന്നു കിടന്നു ഉറങ്ങി, അപ്പയും കൂട്ടുകാരും വർത്തമാനം പറയുന്ന ഒച്ചയും ബഹളവും കാരണം എനിക്ക് തത്കാലം വലിയ പേടി തോന്നിയില്ല. പേടിച്ചിട്ടാണെങ്കിലും വെറുതെ ജനലിൽ കൂടി ഞാൻ പുറത്തോട്ടു നോക്കി. നല്ല ഇരുട്ടാണ്. പക്ഷെ എനിക്ക് മാവ് ചെറുതായി ഇരുട്ടത്ത് കാണാം. സാധാരണ വാഴയുടെ ഇലകൾ ഇളകുന്നത് കാണുമ്പോൾ എനിക്ക് പ്രേതം, പിശാചുക്കൾ ഒക്കെ ഓർമ വരും. കഴിഞ്ഞ ദിവസം അമ്മിണിയമ്മ പറയുന്ന യക്ഷിയുടെ കഥയും കൂടി കേട്ടപ്പോൾ പുതിയ ഒരു സാധനം കൂടി ആയി പേടിക്കാൻ. രാത്രിയായി കഴിഞ്ഞാൽ പിന്നെ എനിക്ക് ഭയങ്കര പേടിയാണ്, പേടിച്ചു വിറച്ചു ഇരിക്കുമ്പോളും അപ്പയുടെ കൂടെ കിടക്കാൻ എനിക്ക് യോഗം ഇല്ല. അപ്പയുടെ കൂടെ ചിന്നു കിടക്കുന്നതു കാണുമ്പോൾ സങ്കടം തോന്നും, ഇടക്കെങ്കിലും എന്നെ ഒന്ന് കിടത്തിയിരുന്നെങ്കിൽ എന്നോർക്കും.</p><p>ഞാൻ വെറുതെ ജനലിലൂടെ നോക്കി. വാഴയുടെ ഇലകൾ അനങ്ങുന്നുണ്ട്. ഹൃദയം നന്നായി മിടിക്കുന്നുണ്ട്. ഈ മരിച്ചു കഴിഞ്ഞവർ അല്ലെ പ്രേതങ്ങൾ ആകുന്നത്. അങ്ങനെ ആണെങ്കിൽ എന്റെ അമ്മയോട് ഒരു പ്രേതം ആയി ഇവിടെ വരാൻ പറഞ്ഞാലോ. അതാകുമ്പോൾ എനിക്ക് പേടിക്കണ്ടല്ലോ. അമ്മിണിയമ്മ പറഞ്ഞ ആ യക്ഷി ആയി വന്നാൽ മതി. വെളുത്ത സാരി ഒക്കെ ഉടുത്ത്, നല്ല സുന്ദരി ആയി വരട്ടെ. എന്നെ ഏതായാലും ഒന്നും ചെയ്യില്ല എന്ന് ഉറപ്പാണ്. യക്ഷിയായ അമ്മയെ ഒന്ന് ചേർത്ത് പിടിക്കണം. കൂട്ടികൊണ്ടു വന്നു അപ്പയും ചിന്നുവും കാണാതെ എന്റെ കട്ടിലിൽ കിടത്തണം, ആ മടിയിൽ തല ചേർത്ത് കിടക്കണം. അമ്മയുടെ വയറിലെ കുഞ്ഞു മണിയിൽ ഞെരടണം. </p><p>ഒരു യക്ഷിയായി എന്റെ അമ്മയെ കൊണ്ട് വരാൻ സുബ്രമണ്യ ഭഗവാനോട് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ ഒരു പേടിയും ഇല്ലാതെ വാതിൽ തുറന്നു മാവിൻ ചുവട്ടിലേക്ക് മെല്ലെ നടന്നു.....അമ്മയുടെ കയ്യിൽ നിന്നും നെയ്യിട്ടു മൂപ്പിച്ച ഒരു ഉരുള ചോറ് കഴിക്കാനുള്ള കൊതിയോടെ....</p><p> </p><p><br /></p><p><br /></p><p><br /></p><p></p>Sinochanhttp://www.blogger.com/profile/15876415563481399090noreply@blogger.com0tag:blogger.com,1999:blog-4657561232785548201.post-2213598912835009322021-12-29T09:28:00.003+05:302021-12-29T09:28:35.779+05:30വിശാലേട്ടന്റെ വീട് <p>ഒരു വിർച്വൽ ലോകത്തിരുന്നു നാം തന്നെ നമുക്കിഷ്ടം ഉള്ള മറ്റൊരു നമ്മെ വാർത്തെടുത്ത് ശരിക്കുള്ള നമ്മെ നാം മറന്നു പോകുന്ന ഇന്നത്തെ കാലം. സോഷ്യൽ മീഡിയായുടെ സ്വാധീനത്തിൽ ജീവിക്കുന്ന നമുക്ക് ഓരോ ദിവസവും പലതരത്തിൽ ഉള്ള പ്രലോഭനങ്ങൾ ഉണ്ടാകാറുണ്ട്. അതിലൊന്ന് ആണ് ചലഞ്ച് എന്നും പറഞ്ഞു ഓരോരുത്തർ തുടങ്ങി വെക്കുന്ന ഓരോ പരിപാടികൾ. 25 വർഷത്തെ ഫോട്ടോ ചലഞ്ച്, ഉടുപ്പ് ചലഞ്ച്, മൊട്ടയടി ചലഞ്ച് എന്ന് തുടങ്ങി രാവിലെ പല്ലു തേക്കുന്നത് വരെ ചലഞ്ച് ആയി നടക്കുന്ന കാലത്തു ആണ് ഭാര്യയെ എടുത്തു പൊക്കൽ ചലഞ്ച് ഏതോ ഒരുത്തൻ ഇട്ടത്. മകനോട് ഒരു ഫോട്ടോ എടുക്കെടാ എന്ന് പറഞ്ഞു നേരെ പോയി ഭാര്യയെ എടുത്തു ഒരു പൊക്കൽ. </p><p>കല്യാണം കഴിഞ്ഞു വർഷങ്ങൾ കടന്നുപോയത്മനസ്സിന്റെ ഒരു കോർണറിൽ പോലും ആ സമയത്തു വരാതിരുന്നത് കാലത്തിന്റെ വികൃതി അല്ലെങ്കിൽ പ്രായം തലച്ചോറിലെ കോശങ്ങളോട് ചെയ്ത ചതി. കോശങ്ങളുടെയും പേശികളുടെയും കശേരുക്കളുടെയും ശേഷി കുറഞ്ഞ ഞാൻ പ്രായത്തോടൊപ്പം ബുദ്ധിയും അതിലും കൂടുതൽ ശരീരവും വളർന്ന അവളെ പൊക്കാൻ ആയി ശ്രമിച്ച വകയിൽ വെട്ടിയിട്ട വാഴത്തണ്ടു പോലെ നിലത്തു വീണു. നടു വെട്ടിയത് ആണത്രേ....</p><p>ഹൗവെവർ... കഴിഞ്ഞ ദിവസം കണ്ട മറ്റൊരു ചലഞ്ച് എന്നെ ഹഠാതാകര്ഷിച്ചു. എഴുത്തുകാരുടെ വീടിന്റെ ഗെയിറ്റിന്റെ മുൻപിൽ നിന്നുള്ള ഒരു പടം പിടിത്തം. </p><p>വർഷങ്ങൾക്ക് മുൻപ് കൊടകരപുരണാം വായിച്ചു ചിരിച്ചു മണ്ണുകപ്പി ഒരു വലിയ വിശാലമനസ്കൻ ആകാനും, ബെർളിത്തരങ്ങൾ വായിച്ചു അതിരൂക്ഷ ആക്ഷേപഹാസ്യത്തിന്റെ വാക്താവ് ആകാനും നമ്മൾ ഇറങ്ങി പുറപ്പെട്ടു, വാഴക്കാവരയൻ എന്ന തൂലികാ നാമവും ആയി. </p><p>പണ്ടത്തെ ഹരിതാഭയുടെയും പച്ചപ്പിന്റെയും സ്കൂളിലെ നൊസ്റ്റാൾജിയയുടെയും ഒക്കെ കാര്യങ്ങൾ വെറുതെ കുത്തിനിറച്ചു നമ്മളും എഴുത്തു തുടങ്ങി. കുഞ്ഞിലേ എന്താവണം എന്ന സ്വപ്നത്തിൽ പോലും, ക്രിക്കറ്റ് വേണോ അതോ ഫുട്ബാൾ വേണോ എന്ന സെലക്ഷൻ പ്രയാസം ആയിരുന്ന പോലെ നമ്മൾ കോമഡി, സെന്റി, പ്രണയം, പൈങ്കിളി എന്ന് തുടങ്ങി എല്ലാവരോടും പകയോടെ കുശ്വന്ദ സിങ് വരെ ആകാന് നോക്കി. ഒരേ സമയം ഉത്തരത്തിലും ചോദ്യത്തിലും കക്ഷത്തിലും എല്ലാം കൈവെക്കാൻ നോക്കി ആക്രാന്തം മൂലം ഒന്നും ആകാതെ തേരാപാരാ നടക്കുന്നു. എന്നാലും ചെറുതായി എഴുതി വെറുപ്പിക്കൽസ് തുടരുന്നു.</p><p>ബെർളി എന്ന വൻവൃക്ഷത്തെ കുറിച്ച് ഒന്നും കേൾക്കാനേ ഇല്ല. പക്ഷെ ജബൽ അലിയിലും പിന്നീട് റാസ് അൽ ഖൈമയുടെ അപ്പുറെ ഉള്ള ഫുജൈറയിലും ഒരു രാജകുമാരൻ ആയിരുന്ന വിശാലമനസ്കനെ ഞാൻ കണ്ടു പിടിച്ചു. ഇടയ്ക്കിടെ കാണും, പക്ഷെ ബഹുമാനം കൊണ്ട് ഒരു ഫോട്ടോ പോലും എടുത്തിട്ടില്ല, പക്ഷെ ഈ എഴുത്തുകാരുടെ വീടിന്റെ മുൻപിൽ നിന്നുള്ള ഫോട്ടോ ചലഞ്ച് എനിക്കിഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം ഏതോ ഒരു ചേച്ചി വിശാലമനസ്കന്റെ കൊടകരയിലെ വീട്ടിൽ നിന്ന് ഫോട്ടോ എടുത്തപോലെ ഞാനും ഒരെണ്ണം എടുക്കാൻ തീരുമാനിച്ചു. ഭാര്യയും അമ്മയും പെങ്ങളും പിള്ളേരും ഒക്കെ ആയി തൃശൂർ വരെ പോകുന്ന നേരം. ചാലക്കുടി കഴിഞ്ഞു, ഭാര്യയോട് ഫേസ്ബുക് നോക്കി വിശാലേട്ടന്റെ പോസ്റ്റ് എടുത്തു വീട് നോക്കാൻ പറഞ്ഞു. </p><p>തൃശ്ശൂരിലേക്ക് പോകുന്ന വഴി ഫ്ലൈ ഓവർ ഇറങ്ങുമ്പോൾ ഉടനെ ഇടതു വശത്തു ആണത്രേ, വീടിന്റെ ഫോട്ടോ നോക്കി നീല ഗൈയിട്ടും ആണെന്ന് പറഞ്ഞു. പക്ഷെ ഫ്ലൈ ഓവർ ഇറങ്ങി പുറകോട്ടു പതുക്കെ വണ്ടിയുമായി വന്നപ്പോൾ കണ്ട വിശാലമായ നീല ഗേറ്റ് പക്ഷെ വിശാലേട്ടന്റെ അല്ലായിരുന്നു, പക്ഷെ കഥയിൽ പലപ്പോഴും എവിടെയെക്കൊയോ കേട്ടത്പോലെ ഓര്മയുള്ള ഗോൾഡൻ ബാർ. എന്റെ കണ്ണുകൾ ഒരു ആവശ് ഖാൻ ആയി പെട്ടെന്ന് തിളങ്ങി എങ്കിലും അമ്മ കൂടെയുള്ളത് കൊണ്ട് ഞാൻ തിരിച്ചിറങ്ങി. പതുക്കെ മുൻപോട്ടു പോയ വഴിയിൽ ഇടതു സൈഡിൽ ഒരു വയസ്സനും വലതു സൈഡിൽ ഒരു സുന്ദരിയായ ചേച്ചിയും. ക്രിക്കറ്റ് വേണോ ഫുട്ബാൾ വേണോ എന്ന കൺഫ്യുഷൻ അതിൽ ഇല്ലായിരുന്നു. വലതു വശത്തു നിന്ന ചേച്ചിയോട് വളരെ അഭിമാനത്തോടെ ചോദിച്ചു, ഞങ്ങൾ അങ്ങ് പാലായിൽ നിന്നും വരുവാണ്, ഈ കൊടകരപുരാണം എഴുതിയ സജീവ് ഇടത്തേടന്റെ വീട് എവിടെയെയാണ്? </p><p>അല്ലെങ്കിലും സ്വന്തം നാട്ടിൽ ഒരു പ്രവാചകനെയും ആരും ബഹുമാനിച്ചിട്ടില്ല. കൊടകര ഇതാണ്, പറഞ്ഞ കക്ഷിയെ എനിക്കറീല്യ കേട്ടോ എന്ന് തൃശൂർ സ്ലാങ്ങിൽ മൊഴിഞ്ഞിട്ടു സുന്ദരി അവിടുന്ന് പോയി. എന്നാൽ അവളെ ഒന്ന് മനസ്സിലാക്കി കൊടുപ്പിച്ചിട്ടു തന്നെ കാര്യം എന്ന് വിചാരിച്ചു ബെർളിയെ പോലെ രൂക്ഷൻ ആയി ഇറങ്ങിയെങ്കിലും എന്നെ അറിയാവുന്ന ഭാര്യ വിളിച്ചു ഇങ്ങു പോരാൻ പറഞ്ഞു. </p><p>എന്തായാലും ദൗത്യം അവസാനിപ്പിച്ചു ഞങ്ങൾ തൃശൂരിന് പോയി. പക്ഷെ ഞങ്ങൾ പാലാക്കാർ പരാജയപ്പെട്ടു പിന്മാറുന്നവർ അല്ലല്ലോ. മൂന്നാലു മണിക്കൂറിനു ശേഷം പോയ കാര്യം ഒക്കെ കഴിഞ്ഞു തിരിച്ചു വരുന്ന വഴി വീണ്ടും ഫ്ലൈ ഓവറിന്റെ താഴെക്കൂടെ വന്ന് യു ടേൺ അടിച്ചു. വീണ്ടും നീല ഗേറ്റിൽ ഒരു ചാഞ്ചാട്ടം ഉണ്ടായി എങ്കിലും മുൻപോട്ടു പോയി. ഫോട്ടോയിൽ കാണുന്ന വീട് കാണുന്നില്ല. വീണ്ടും ഹൈവേയിൽ കയറുന്നതിനു തൊട്ടു മുൻപ് അവിടെ കണ്ട വീട്ടിൽ ഒരു ചേട്ടൻ നിൽക്കുന്നു. ചേച്ചിമാരെ ഒന്നും കാണാഞ്ഞത് കൊണ്ട്, ചേട്ടനോട് ചോദിച്ചു. </p><p>എടത്തേടൻമാർ അപ്പുറത്തെ സൈഡിൽ ഉണ്ടെന്നു തോന്നുന്നു എന്ന് പറഞ്ഞു ആ ചേട്ടനും പ്രവാചകന്റെ നാട്ടുകാരൻ ആയി, എനിക്ക് വാശി കൂടി. ഈ നാട്ടുകാരെ എന്റെ വിശാലേട്ടന്റെ ലോകം മുഴുവനും ഉള്ള പ്രശസ്തി അറിയിച്ചിട്ടേ കാര്യം ഉളളൂ എന്ന് വിചാരിച്ചു ഞാൻ തന്നെ അമേരിക്ക, ദുബായ് തുടങ്ങി അന്റാർട്ടിക്ക വരെയുള്ള സ്ഥലത്തു നിന്ന് ആണെന്ന് പറഞ്ഞു പ്രശസ്തൻ അന്വേഷണം തുടങ്ങാൻ തീരുമാനിച്ചു. വീണ്ടും യു ടേൺ അടിക്കാൻ വന്നപ്പോൾ ഒരു വണ്ടി പോലീസുകാർ നിൽക്കുന്നു. </p><p>നേരെ വണ്ടി നിർത്തി ചോദിച്ചു, സാറെ ഈ കൊടകരപുരാണം എഴുതിയ വിശാലേട്ടന്റെ വീട് അറിയാമോ? </p><p>വണ്ടികളുടെ ഒച്ചകാരണം കേൾക്കാഞ്ഞിട്ടു ആയിരിക്കും, എന്താ സാറെ എന്ന് അവർ തിരിച്ചു ചോദിച്ചു. എന്നെ സാറെ എന്ന് പോലീസ് കാർ വിളിച്ച സന്തോഷത്തിൽ ഞാൻ പിന്നെ കൂടുതൽ ചോദിയ്ക്കാൻ പോയില്ല. ഇവിടെ യു ടേൺ എടുക്കാമോ എന്ന് ചോദിച്ചു വീണ്ടും കറങ്ങി ഗോൾഡൻ ബാറിന്റെ മുൻപിൽ വന്നു. </p><p>വണ്ടി വളരെ പതുക്കെ മുമ്പോട്ടു പോകുമ്പോൾ രണ്ടു മൂന്നു അമ്മൂമ്മമാരും ഒരു സ്കൂളിൽ പഠിക്കുന്ന കുട്ടിയും അവിടെ നിൽക്കുന്നു. വണ്ടിയിൽ നിന്നും പെങ്ങൾ ആ കുഞ്ഞിനോട് ചോദിച്ചു. </p><p>അവൾ വായനാശീലം ഉള്ളതും നാട്ടിലെ പ്രവാചകരെ ബഹുമാനം ഉള്ളവളും ആയതുകൊണ്ട് കൃത്യം ആയി പറഞ്ഞു തന്നു. നേരെ അവിടെ ചെന്നു. ഫോട്ടോയിൽ കാണുന്ന അതെ വീട് തന്നെ. പക്ഷെ വീടിന്റെ മുമ്പിൽ മൂന്നാലു ചെറുപ്പക്കാർ ഇന്നത്തെ ഫ്രീക്കൻ ലുക്കിൽ ഇരിക്കുന്നു. ഇനി വല്ല കഞ്ചാവോ അല്ലെങ്കിൽ പ്രശ്നക്കാരോ ആണോ ആവൊ. എന്തായാലും ധൈര്യം സംഭരിച്ചു ഗേറ്റിന്റെ മുമ്പിൽചെന്ന് അവരോടു ചോദിച്ചു, ചേട്ടന്മാരെ രണ്ടു ഫോട്ടോ എടുത്തു തരാമോ എന്ന്.</p><p>വളരെ സന്തോഷത്തോടെ അവർ ഫോട്ടോ എടുത്തു തന്നു. നിങ്ങൾ അറിയുമോ കൊടകരപുരാണം എഴുതിയ സജീവേട്ടനെ എന്ന് ചോദിച്ചപ്പോൾ അവർ കൂട്ടത്തിൽ ഉള്ള ഒരുത്തനെ ചൂണ്ടി പറഞ്ഞു, ഇവന്റെ പാപ്പൻ ആണത്രേ. </p><p>എന്തായാലും പുതു തലമുറയിൽ ഉള്ളവർ പറഞ്ഞു തന്നതിൽ നിന്നും മനസ്സിലായി, നാട്ടിലും വിലയുള്ള ഒരു പ്രവാചകൻ തന്നെ ആണ് നമ്മുടെ വിശാലേട്ടൻ. </p><p><br /></p>Sinochanhttp://www.blogger.com/profile/15876415563481399090noreply@blogger.com0tag:blogger.com,1999:blog-4657561232785548201.post-41019602288618019862021-12-02T00:13:00.001+05:302021-12-02T00:13:32.099+05:30യാത്ര<p> യാത്ര </p><p>എനിക്കും ഭാര്യക്കും ഒത്തിരി ഇഷ്ടമാണ് യാത്രകൾ. അതിപ്പം തൊട്ടടുത്തുള്ള ഏതെങ്കിലും തോട്ടിലെ വെള്ളച്ചാട്ടം ആയാലും ശരി, അതിരപ്പിള്ളി ആയാലും ശരി, അതിനുള്ള ഒരു അവസരവും ഞങ്ങൾ പാഴാക്കാറില്ല. അങ്ങനെ ഈ പ്രാവശ്യം നാട്ടിൽ ചെല്ലുമ്പോൾ വല്ല ആനക്കുളത്തോ പാഞ്ചാലിമേടോ എവിടെയെങ്കിലും ഒക്കെ പോകുന്ന ഹരിതാഭയും പച്ചപ്പും ഉള്ള കാര്യങ്ങൾ വിചാരിച്ചു ഇവിടെ ഇരിക്കുമ്പോൾ ആണ് ഭാര്യയുടെ കോൾ വന്നത്.</p><p>"ദേ അറിഞ്ഞോ, ആ വിജയേട്ടൻ മരിച്ചു."</p><p>ഞങ്ങൾക്ക് വ്യക്തിപരമായി അത്ര അറിവുള്ള ആളല്ല വിജയേട്ടനും മോഹനേടത്തിയും, പക്ഷെ അവരുടെ യാത്രകൾ എന്നും ഒരു പ്രചോദനം ആയിരുന്നു. അവൾ ആ പറഞ്ഞതിൽ എന്തോ ഒരു പാത്തിരിക്കുന്ന അർഥം ഇല്ലേ എന്ന ശങ്ക എനിക്ക് വന്നു. കാലേട്ടൻ വന്നു വാടാ മോനെ നമുക്ക് പാം, നീയാ പോത്തിന്റെ പുറകിലോട്ടു കേറിക്കോ എന്ന് പറയുന്നതിന്റെ മുമ്പ് വേണമെങ്കിൽ എന്തേലും ഒക്കെ നടത്തിക്കോ എന്നായിരിക്കാം അതിന്റെ ദ്വയാർത്ഥം. </p><p>ഞാൻ കൂലംകുഷം ആയ പ്ലാനിങ് നടത്തി. ഡിസംബറിൽ നാഷണൽ ഡേ അവധികൾ ഉണ്ട്. ഒരു പത്തു ദിവസം അങ്ങ് പോകാം. അല്ലെങ്കിൽ തന്നെ ഈ ഉണ്ടാക്കുന്ന കാശൊക്കെ സൂക്ഷിച്ചു വെച്ചാൽ ചത്ത് കഴിയുമ്പോൾ കാലേട്ടനു കൈക്കൂലി കൊടുക്കാൻ പോലും ഉപകാരപ്പെടില്ല എന്ന് പലരും ഉപദേശിച്ചത് ആണ്. എന്തായാലും ക്രെഡിറ്റ് കാർഡിൽ നിന്നും ലോൺ എടുത്തു ഒരു ട്രിപ്പ് പോകാൻ തീരുമാനിച്ചു. കല്യാണം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ ഞാൻ വലിയ സംഭവം ആണെന്ന് കാണിക്കാൻ വേണ്ടി അവളെ പറഞ്ഞു കൊതിപ്പിച്ച കൊളറാഡോക്ക് ഒരു സർപ്രൈസ് ടൂർ.</p><p>ഒരു പത്ത് പതിനഞ്ചു ദിവസം ഇങ്ങോട്ടു പോരെ എന്നും പറഞ്ഞു വളരെ സൂത്രത്തിൽ അവളെ വിളിച്ചു. പിള്ളേരെ ഒക്കെ നാട്ടിൽ അമ്മയെ ഏൽപ്പിച്ചു അവൾ ഇവിടെ പറന്ന് എത്തി. ഇവിടെ വന്നു കാച്ചിയ എണ്ണയും മുല്ലപ്പൂവും ചൂടുന്നത് ചിന്തിക്കാൻ പോലും പറ്റുന്നതിനു മുമ്പ് ഞങ്ങൾ ചിക്കാഗോ വഴി ഞങ്ങൾ ഡെൻവറിൽ എത്തി. അവിടെ റോക്കി മൗണ്ടൈൻസിന്റെ താഴെയുള്ള ഗോൾഡൻ എന്ന താഴ്വരയിൽ ഞങ്ങൾ ചെന്നു. </p><p>സ്വർണ നിറത്തിൽ ഉള്ള ഇലകൾ കൊഴിഞ്ഞു കിടക്കുന്ന മനോഹരമായ ആ കൊച്ചു നഗരത്തിന്റെ കൈവഴികളിൽ കൂടി ഞങ്ങൾ കരങ്ങൾ ചേർത്ത് പിടിച്ചു നടന്നു. ഞങ്ങളുടെ പ്രായം പത്തുപതിനഞ്ചു വര്ഷം പുറകിലേക്ക് പോയി. ഇണക്കുരുവികളെ പോലെ ഞങ്ങൾ അവിടെപാറിപ്പറന്നു നടന്നു. കുറെ വര്ഷങ്ങള്ക്കു ശേഷം പിള്ളേരോ അറിയാവുന്ന ആളുകളോ ഇല്ലാത്ത സ്ഥലം ആയതു കൊണ്ട് അവൾ നന്നായി ആസ്വദിച്ചു, എന്റെ തുടയിൽ നുള്ളുകളുടെ പാടുകൾ കൂടി.</p><p>സാഹസപ്രിയരാണ് ഞങ്ങൾ രണ്ടും. സമയം ഒന്നും അധികം കളയാതെ ഞങ്ങൾ മഞ്ഞു നിറഞ്ഞു കിടക്കുന്ന റോക്കി മലനിരകളിലേക്കു വെച്ച് പിടിച്ചു. അവിടുത്തെ മഞ്ഞു മലകളിൽ മഞ്ഞുപൊടികൾ വാരിയെടുത്തു ഉണ്ടകളാക്കി ഞങ്ങൾ എറിഞ്ഞു കളിച്ചു, അപ്പം ചുട്ടുകളിച്ചു. പെട്ടെന്ന് ഒരു ചെങ്കുത്തായ മലയുടെ ചെരിവിൽ ചെന്ന് ഞാൻ വിളിച്ചു "വരൂ പ്രിയതമേ..."</p><p>ഓടി വന്ന അവൾ എന്നെ കെട്ടിപിടിച്ചു, പക്ഷെ എന്റെ കാല് വഴുതി ഞാൻ താഴേക്ക് പോയി. അവളുടെ കൈ വിടുവിച്ചു പോന്നത് കൊണ്ട് അവൾ സേഫ് ആയി. പാവം മുകളിൽ നിന്ന് അലറി വിളിക്കുന്നത് ഞാൻ കണ്ടു, മലയുടെ സൈഡിൽ ഉള്ള ഒരു പാറയിൽ എന്റെ തല ഇടിച്ചു പിന്നെ വേദനയും കൂരിരുട്ടും മാത്രം.</p><p>പതുക്കെ എന്റെ കണ്ണുകൾ തെളിഞ്ഞു വന്നു. മൊത്തം ഇരുട്ടാണ്, നടുവിന് ഭീകര വേദന, എണീക്കാൻ പറ്റുന്നില്ല. ജനലിൽ നിന്നും ഉള്ള അരണ്ട വെളിച്ചത്തിൽ ഞാൻ പതുക്കെ ആ ഭീകര സത്യം മനസിലാക്കി. ഞാൻ ദുഫായിയിലെ എന്റെ വീട്ടിൽ ഏകനാണ്. കണ്ടത് ഒരു സ്വപനം ആയിരുന്നു. </p><p>പക്ഷെ എനിക്ക് എണീക്കാൻ സാധിക്കുന്നില്ല, നെറ്റിയിൽ എന്തോ ഒഴുകി വരുന്നുണ്ട്. ചോരയാണെന്നു തോന്നുന്നു. അങ്ങനെ ഞാൻ മറ്റൊരു തുണിയുടുക്കാത്ത സത്യം കൂടി മനസിലാക്കി. ഞാൻ കട്ടിലിൽ നിന്നും സ്വപ്നം കണ്ടു താഴെ വീണു, തല പൊട്ടിയിട്ടുണ്ട്, നടുവിന് നല്ല വേദന ഉണ്ട്. തൂക്കം നോക്കിയിട്ടു മാറ്റിവെക്കാൻ മടികൊണ്ടു കട്ടിലിന്റെ അടുത്ത തന്നെ വെച്ചിരുന്ന ത്രാസിൽ തട്ടിയായിരിക്കാം നടുവിന് വേദന. അതൊന്നു നീക്കാൻ പോലും പറ്റുന്നില്ല.</p><p>വലത്തേ കയ്യും കാലും അനങ്ങുന്നു പോലും ഇല്ല. കർട്ടന്റെ ഇടയിലൂടെ വരുന്ന നേർത്ത വെളിച്ചം മാത്രം. ഫോൺ കട്ടിലിൽ കിടപ്പുണ്ട്, അതൊന്നു എടുക്കാൻ സാധിക്കുമായിരുന്നു എങ്കിൽ ആരെയെങ്കിലും വിളിക്കാമായിരുന്നു. പക്ഷെ അനങ്ങാൻ ആവുന്നില്ല. </p><p>ഇരുട്ടുമായി കണ്ണുകൾ താതാത്മ്യം പ്രാപിച്ചതുകൊണ്ടു ഇപ്പോൾ കുറച്ചൊക്കെ കാണാം. സമയം പുലർച്ചെ മൂന്നുമണിയോട് അടുത്തിരിക്കുന്നു. നാടുവിന്റെ വേദന സഹിക്കാൻ വയ്യാതെ ഞാൻ കരയുകയാണ്. തലയിൽ നിന്നും വരുന്ന ചോരയും കണ്ണീരും കൂടി കലർന്ന് മുഖത്തുകൂടി ഒഴുകുന്നു. ഇങ്ങനെ കിടന്നാൽ ചോര വാർന്നു ഞാൻ മരിച്ചേക്കും. </p><p>എന്റെ മക്കളുടെ ഓരോരുത്തരുടെയും മുഖം എന്റെ മനസ്സിൽ തെളിഞ്ഞു വന്നു. ആ കുഞ്ഞുങ്ങൾ പറക്കമുറ്റുന്ന വരെയെങ്കിലും ഞാൻ ജീവിച്ചേ മതിയാവൂ. ചാച്ചേ എന്ന് വിളിച്ചു ചിരിച്ചുകൊണ്ട് എന്നും മിണ്ടുന്ന കുഞ്ഞേപ്പും തുമ്പിയും എനിക്ക് എന്തോ ഭ്രാന്തമായ ശക്തി തന്നു. അടുത്ത ഫ്ലാറ്റിൽ നിന്നും ആരെങ്കിലും ഒച്ച കേട്ട് വന്നെങ്കിൽ എന്ന് വിചാരിച്ചു ഞാൻ ഉറക്കെ അലറി വിളിച്ചു. പ്ലീസ് ഹെല്പ് മി എന്നൊക്കെ പറയണം എന്നുണ്ട്, പക്ഷെ സ്വരം മാത്രമേ വരുന്നുള്ളൂ....</p><p>പല പ്രാവശ്യം വിളിച്ചു, ഒരു അനക്കവും ഇല്ല, ആരും വരുന്നില്ല. എന്റെ തൊണ്ടവറ്റി വരണ്ടു. ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കിൽ... നിലത്തു വീണ ഉപ്പും ചവർപ്പും കലർന്ന രുചിയുള്ള ചോര നക്കി ഞാൻ തൊണ്ട നനച്ചു. കട്ടിലിൽ കിടക്കുന്ന ഫോണിൽ ഒരു whatsapp മെസ്സേജ് വന്ന സ്വരം, എന്ത് ചെയ്യാൻ. അതൊന്നു എടുക്കാൻ സാധിച്ചിരുന്നെങ്കിൽ....</p><p>രക്തം പോയത് കൊണ്ടാവാം, തല കിറുങ്ങുന്നുണ്ട്. ഇനി അധിക സമയം പിടിച്ചു നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. എല്ലാവരെയും പിരിഞ്ഞു പോയെ പറ്റൂ എന്ന് തോന്നുന്നു. ഞാൻ പ്രതീക്ഷ കൈവിട്ടു, ഈ ഫ്ലാറ്റിൽ ആരും അറിയാതെ കിടന്നു മരിച്ചു പോകാൻ ആയിരിക്കും എന്റെ വിധി.</p><p>മനസ് പക്ഷെ സഞ്ചരിച്ചു കൊണ്ടെയിരുന്നു. മരിച്ചു കിടക്കുന്ന എന്റെ മുമ്പിൽ കരഞ്ഞുകൊണ്ടു നിൽക്കുന്ന അമ്മയും സഹോദരങ്ങളും. അവരുടെ മടിയിൽ തളർന്നിരിക്കുന്ന എന്റെ കുഞ്ഞുങ്ങൾ. അകത്തെവിടെയോ ബോധം കേട്ട് കിടക്കുന്ന എന്റെ ഭാര്യ. ഇല്ല...അവരെ വിട്ടു എനിക്ക് പോകാനാവില്ല. എന്റെ ഫോൺ ഒന്ന് കിട്ടിയിരുന്നെങ്കിൽ മാത്രം മതിയായിരുന്നു? കൂട്ടുകാർ, ബന്ധുക്കൾ... എല്ലാം ഇവിടെ ഉണ്ടായിട്ടും ഒന്നും ചെയ്യാനാവാതെ ഞാൻ പോകണമല്ലോ ദൈവമേ. നിരീശ്വരവാദി ആയ ഞാൻ ദൈവത്തെ ഒന്നൂടെ വിളിച്ചു, പ്ലീസ്, എനിക്ക് ഇത്തിരി കൂടി ജീവിക്കണം. ഒരു വഴി തുറക്കൂ....</p><p>പണ്ട് കൊറോണ വന്നപ്പോൾ ബെഡ്റൂമിൽ വെച്ചിരുന്ന ക്യാമറ ഇപ്പോളും ഉണ്ട്. ഇടക്കൊക്കെ ഭാര്യ അതിൽ നോക്കാറും ഉണ്ട്. അവളൊന്നു നോക്കിയിരുന്നെങ്കിൽ എന്ന് പ്രതീക്ഷിച്ചു അതിലേക്കു നോക്കി ഞാൻ കിടന്നു. എന്റെ കണ്ണുകൾ പതുക്കെ അടഞ്ഞു തുടങ്ങി, മടക്കയാത്ര ആരംഭിക്കാറായി എന്ന് തോന്നുന്നു. ഭാര്യ ആ ക്യാമറ ഒന്ന് നോക്കും എന്ന ഒരു മങ്ങിയ പ്രതീക്ഷ മാത്രം വെച്ചുകൊണ്ട്, എല്ലാം കൈവിട്ട് ഞാൻ എന്റെ കണ്ണുകൾ പതിയെ അടച്ചു.</p><p>അങ്ങനെ പോകാൻ പറ്റാത്തതുകൊണ്ട്, എന്നെ സ്നേഹിക്കുന്നവരുടെ ഇഷ്ടം അത്ര വലുതായതുകൊണ്ടും അവൾ എന്നെ ക്യാമറയിലൂടെ നോക്കി കാണണം. ഫോൺ ഓഫ് ചെയ്യാത്ത, അടിച്ചു കോൺ തെറ്റി കിടക്കാത്ത ഏതെങ്കിലും കൂട്ടുകാർ എന്നെ ആശുപത്രിയിൽ എത്തിച്ചു ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരുമായിരിക്കും.... </p><p><br /></p><p><br /></p>Sinochanhttp://www.blogger.com/profile/15876415563481399090noreply@blogger.com0tag:blogger.com,1999:blog-4657561232785548201.post-59791880794686982282021-09-04T11:24:00.000+05:302021-09-04T11:24:55.152+05:30നല്ലനടപ്പ്<p><br /></p><p>നാട്ടിൽ വന്നിട്ട് രണ്ടു മാസം ആകുന്നു, തേരാപാരാ നടക്കുന്നതല്ലാതെ മുൻപോട്ടു എന്ത് ചെയ്യും എന്ന് ഒരു പിടുത്തവും ഇല്ലാതെ വെർതെ ഊഞ്ഞാലാടി നടക്കുന്ന കാലം. നല്ല മഴ, കുഞ്ഞു തണുപ്പ്, സാദിഷ്ട ഭക്ഷണം, പോരാത്തതിന് പാലാ രൂപത കാരണം പ്രലോഭനവും പ്രചോദനവും. എന്റെ നിമ്നോന്നതങ്ങൾ തുടുത്തു,അഞ്ചാറു കിലോ തൂക്കം കൂടി. ടെൻഷനും ഷുഗറും ഒക്കെ ഉള്ളവർക്ക് ഫ്രീ ആയി വണ്ണം കുറയും എന്ന് കേട്ടിരുന്നു, ഒരു അങ്ങനെ ഒരു കൈ നോക്കണോ ആവോ. </p><p>പണ്ടൊക്കെ എന്ത് നല്ല ശരീരം ആയിരുന്നു. ഒരു അമ്പതു കിലോ തൂക്കം, മെലിഞ്ഞ അത്ലറ്റിക് ടൈപ് ശരീരം. എല്ലോടു ഉറച്ച മസിൽ. ചോര തിളയ്ക്കുന്ന ഞരമ്പുകൾ എഴുന്നു നിൽക്കുന്ന കൈ കാലുകൾ. ആരും കൊതിക്കുന്ന സൗന്ദര്യം, വിയർപ്പിന് പോലും സുഗന്ധം ഉണ്ടായിരുന്ന കാലം </p><p>ശുഷ്കിച്ച മോന്ത ഇപ്പോൾ വീർപ്പിച്ചിട്ടു കാറ്റൂരി വിട്ട ആപ്പിൾ ബലൂൺ പോലെ ആയി. ഡോബർമാന്റെ പോലെ അകത്തോട്ടിരുന്ന വയർ ഇപ്പോൾ ബുൾ ഡോഗിന്റെ മോന്ത പോലെ പുറത്തോട്ട് ചാടി ചുക്കിച്ചുളിഞ്ഞു കിടക്കുന്നു. കറുത്ത ലാബ്രഡോറിന്റെ പോലത്തെ മുടിയും രോമകൂപങ്ങളും ഇപ്പോൾ ചക്കപ്പഴത്തിലെ ചകിണി കണക്കെ ആയി. ഇനി മോന്തായം വളയുന്ന പോലെ നടുവും കൂടിയേ വളയാൻ ഉള്ളൂ.</p><p>പതിവുപോലെ പാലായിൽ പോയി നവദ്വാര രസങ്ങളും, ആമാശയ കിഡ്നി കശേരുക്കളുടെ പ്രകടനം, ചോര നീരാക്കിയതിന്റെ പ്രതിഫലനം ഒക്കെ നോക്കാനായി ഒരു മൊത്തം ടെസ്റ്റിംഗ് നടത്തി. പതിവ് പോലെ തന്നെ കൊഴുപ്പ് (ക അല്ല) തന്നെ ഇത്തിരി പ്രശ്നക്കാരൻ . അപ്പോൾ തന്നെ തീരുമാനിച്ചു, ജീവിതക്രമത്തിൽ മാറ്റങ്ങൾ വരുത്തിയെ പറ്റൂ. </p><p>അവസാനം തീരുമാനിച്ചുറപ്പിച്ചു, കാര്യം ഭൂലോകബോറാണ് നടപ്പ്. എങ്കിലും ഹരിതാഭയും പച്ചപ്പും ശുദ്ധവായുവും ആസ്വദിച്ചു ഇത്തിരിനടക്കുക... കുറച്ചു തൂക്കം കുറക്കുക.</p><p>എനിക്കില്ലാത്ത ചിട്ടയും നല്ല കാര്യങ്ങളും മക്കൾക്ക് ഉണ്ടാകട്ടെ എന്ന് ആഗ്രഹിച്ചതിൽ ഒരു തെറ്റ് പറയാൻ പറ്റില്ലല്ലോ. അങ്ങനെ രാവിലെ തന്നെ പിള്ളേരെയും വിളിച്ചു നടപ്പ് ആരംഭിച്ചു. പോകുന്ന വഴി ഏതൊരു ശരാശരി അപ്പനെയും പോലെ ഉപദേശങ്ങളുടെ ഭാണ്ഡക്കെട്ട് തുറന്ന് മുഷിഞ്ഞ കുറെ പഴയ ഉപദേശങ്ങളും പുട്ടിനു പീര പോലെ ആധുനികതയും കുത്തിനിറച്ചു ആവശ്യത്തിന് വിളമ്പി നടന്നു. </p><p>ഞാൻ നിർത്താതെ എന്റെ അറിവ് വിസ്തരിച്ചു അവർക്ക് കൊടുത്തുകൊണ്ടേ ഇരുന്നു. ആനിക്കാവിളയുടെ ഷെൽഫ് ലൈഫ്, റബ്ബറിന്റെ കടും വെട്ട്, തെങ്ങിന് തടം എടുക്കുന്നത് തുടങ്ങിയ വലിയ കൃഷി കാര്യങ്ങൾ മുതൽ ചേമ്പിലയിൽ വെള്ളം തെറിക്കുന്നത്, തൊട്ടാവാടി തൊടുമ്പോൾ വാടുന്നത് മുതലായ ലൈറ്റ് കാര്യങ്ങൾ വരെ നമ്മുടെ വിഷയങ്ങൾ ആയി വന്നു.</p><p> എന്തായാലും മൂന്നാലു ദിവസം ആയപ്പൊളേക്കും ഒരുത്തൻ ഒഴിച്ച് എല്ലാവരും നടത്തം നിർത്തി കാർട്ടൂണും ടീവി യും ആയി വീട്ടിൽ തന്നെ ഒതുങ്ങി. അതിതീവ്രം ആയ സ്നേഹം ഭക്ഷണത്തിനോട് ഉള്ളത് കൊണ്ടാവാം രണ്ടാമൻ കോക്കുവിന് ഇത്തിരി തടി കൂടുതൽ ആണ്. ഇനി ഇത്തിരി അപ്പന്റെ കൂടെ നടന്നാൽ തിന്നുന്നതിനു കണക്കു പറയില്ലല്ലോ എന്നുകൂടി വിചാരിച്ചു ആവാം അവൻ കൂടെ പോരുന്നു. എന്തായാലും വണ്ണം കുറക്കാനുള്ള അവന്റെ ആത്മാർത്ഥതയിൽ എനിക്ക് അഭിമാനം തോന്നി. </p><p>പല വഴികളിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നെങ്കിലും എനിക്ക് പ്രിയം ആയതു നല്ല കയറ്റവും ഇറക്കവും ഉള്ള ഒരു വഴി ആയിരുന്നു. അതിനൊരു കാരണം ഉണ്ട്. പണ്ട് കുറെ കാലം എന്റെ മനസ്സിൽ പ്രണയത്തിന്റെ ചെങ്കിരണങ്ങൾ ചൊരിഞ്ഞിരുന്ന ഒരു പെൺകൊച്ചിന്റെ വീടിന്റെ മുൻപിൽ കൂടിയാണ് നടത്തം എന്നുള്ളതാണ്. </p><p>വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ വെറുതെ അവനോടു ചോദിക്കും, ഏതു റൂട്ട് വേണം എന്ന്, അവൻ എന്ത് പറഞ്ഞാലും പതുക്കെ ഞാൻ നമ്മുടെ റൂട്ട് തന്നെ തിരഞ്ഞെടുക്കും. കയറ്റം ഉള്ള വഴി നടക്കുമ്പോൾ ശ്വാസകോശത്തിന്റെ സ്പോഞ്ചു പോലെയുള്ള ഭാഗം കൂടുതൽ വികസിച്ചു അതിന്റെ ഇടയ്ക്കു കയറി ഇരിക്കുന്ന കരടും പൊടിയും ഇറങ്ങി പോകും, കയറുമ്പോളും ഇറങ്ങുമ്പോളും ഉള്ള മുട്ടിന്റെ പ്രത്യേക ഏക്ഷൻ ഒക്കെ മുട്ടുചിരട്ടക്കുള്ളിലെ ദ്രവങ്ങളെ നന്നായി ഉത്തേജിപ്പിക്കും എന്നൊക്കെ ഓരോ ദിവസവും ഓരോന്ന് പറഞ്ഞു അവസാനം അവൻ രാവിലെ ഒന്നും പറയാതെ ആ വഴി തന്നെതിരിഞ്ഞു നടക്കാൻ തുടങ്ങി. </p><p>കല്യാണവും കഴിഞ്ഞു കുറെ പിള്ളേരും ആയി കെട്ടിയോന്റെ വീട്ടിലോ അല്ലെങ്കിൽ ലോകത്തിന്റെ ഏതെങ്കിലും കോണിൽ ജീവിക്കുന്ന ഒരു കിളവി പെണ്ണിന്റെ പഴയ വീടിന്റെ മുൻപിൽ കൂടി എന്തിനാണ് നടക്കുന്നത് എന്ന് എന്നോട് തന്നെ ചോദിച്ചാൽ എനിക്ക് ഒരു ഉത്തരവും കഴുക്കോലും ഇല്ല. എന്നാലും എന്തെങ്കിലും ഒരു കുഞ്ഞു സുഖം കാണുമായിരിക്കും....അല്ല ഉണ്ട്. </p><p>പക്ഷെ ഉദ്ദേശിച്ചത് പോലെ സുഗമം അല്ലായിരുന്നു ആ യാത്രകൾ. ആദ്യത്തെ പ്രശ്നം ആ വഴി സൈഡിൽ തന്നെയുള്ള ഒരു വീട്ടിൽ ഉള്ള ഒരു പട്ടി ആയിരുന്നു. ആദ്യത്തെ ദിവസം ഞങ്ങൾ എല്ലാവരും കൂടി പോയപ്പോൾ അപ്രതീക്ഷിതം ആയി അവൻ ചാടി ഗെയ്റ്റിന്റെ അടുത്ത് വന്നു കുരച്ചു, അടുത്ത ദിവസം തന്നെ മക്കളിൽ രണ്ടു പേര് പിൻവലിഞ്ഞു. എന്റെയല്ലേ മക്കൾ. </p><p>എന്തായാലും പട്ടിയുടെ അടുത്ത് കൂടി പോകുമ്പോൾ എങ്ങനെ വേണം എന്നുള്ളതിന് ഞാൻ കൂടെ വരാൻ തീരുമാനിച്ച കോക്കുവിന് ട്രെയിനിങ് കൊടുത്തു. കോച്ചിങ്ങിനു ഞാൻ ബെസ്റ്റാ...</p><p>1 ഉള്ളിൽ നല്ല ധൈര്യം വേണം..</p><p>2 ഉറച്ച കാൽ വെപ്പുകളോടെ വേണം നടക്കാൻ </p><p>3 കുരച്ചു കൊണ്ട് വരുമ്പോൾ പട്ടിയുടെ കണ്ണിൽ നോക്കണം</p><p>4. പുറകിൽ നിന്ന് കുര കേട്ടാൽ ഓടരുത്, പേടിക്കാതെ നടക്കണം </p><p>അവൻ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി..എന്നിട്ടു ചോദിച്ചു- ചാച്ചേ .. നമുക്ക് കട്ടപ്പയെ (വീട്ടിലെ നാടൻ പട്ടി) ആദ്യം ഒന്നഴിച്ചു വിട്ടാലോ?</p><p>അവനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല, പട്ടിക്കൂടിന്റെ അടുത്തുകൂടി പോകുമ്പോൾ ചുമ്മാ ഒരു കുശലം ആയി പോലും "എന്നാ ഒണ്ട് കട്ടപ്പോ" എന്ന് ചോദിക്കാത്ത ഞാൻ എന്ത് പറയാൻ...</p><p>എന്തായാലും ഞാനും കോക്കുവും കൂടി നടപ്പു തുടർന്നു. എല്ലാ ദിവസവും പഴയ ഡ്രീം ഗേളിന്റെ വീടിന്റെ അവിടെ ചെല്ലുമ്പോൾ ആരും കാണാതെ ഒന്ന് പാളി നോക്കും, ഇനി കാർന്നോന്മാരെ കാണാൻ എങ്ങാനും അവൾ വന്നിട്ടുണ്ടാകുമോ, വെർതെ ഒന്ന് കാണാൻ പറ്റുമോ എന്നൊക്കെ ഉള്ള ഒരു കൗതുകത്തോടെ.. </p><p>അവിടം കഴിഞ്ഞാൽ പിന്നെ ഉയർന്ന നെഞ്ചു താഴും, സ്പീഡ് കുറയും, മുഖത്തെ പ്രസന്നത മായും, മൊത്തത്തിൽ ഉത്സാഹം കുറയും. എങ്കിലും രാവിലെ എണീക്കാനും നടക്കാൻ തുടങ്ങാനും അതൊരു പ്രചോദനം ആയിരുന്നു എന്ന് ഞാൻ നന്ദിയോടെ/ കൃതജ്ഞതയോടെ സ്മരിക്കുന്നു.</p><p>ഏതായാലും ആ നടപ്പിലൂടെ ഞാനും കോക്കുവും നല്ല സൃഹുത്തുക്കൾ ആയി, എന്റെ കത്തികൾ, ഊരിപ്പിടിച്ച വാളുകൾ, കൊളറാഡോയിലെ മഞ്ഞുമലകളിൽ തപസിരുന്നത്, കരാട്ടെ, കുങ്ഫു തുടങ്ങിയ വീരഗാഥകൾ ഒക്കെ അവൻ കേൾക്കും. മടുത്തു കഴിയുമ്പോൾ അവൻ ഒന്ന് രണ്ടു ടെക്കി ചോദ്യങ്ങൾ, എത്തിക്കൽ ഹാക്കിങ് ഇപ്പോൾ തന്നെതുടങ്ങിയാലോ, ക്രിപ്റ്റോ കറൻസി മൈനിങ് നടത്തിയാലോ എന്നൊക്കെ ചോദിച്ചു നമ്മളെ ലേശം സൈലന്റ് ആക്കും.</p><div>പിള്ളേർക്കൊക്കെ വിവരം വെച്ച് തുടങ്ങി. ഇനി അവരുടെ മുൻപിൽ ഹീറോയിൽ നിന്ന് സീറോ ആകാതിരിക്കാൻ എന്തെങ്കിലും വെറൈറ്റി സംഗതികളിൽ കയറി പിടിക്കണം. എന്തെങ്കിലും പറഞ്ഞു എന്റെർറ്റൈൻ ചെയ്തില്ലെങ്കിൽ അവൻ നടപ്പു നിർത്തിയാൽ പിന്നെ ഒറ്റക്ക് നടക്കാൻ നമ്മുടെ ധൈര്യം ലോകപ്രശസ്തം ആണല്ലോ.</div><p>നാട്ടറിവുകളുടെ ഒരു എൻസൈക്ലോ പീഡിയ ആണ് എന്ന് വരുത്താൻ ഞാൻ ശ്രമം ആരംഭിച്ചു. വളരെ നല്ലതു ആണെന്ന് പറഞ്ഞു മാട്ടേൽ നിന്നും ഒരു കണ്ണിതുള്ളി എടുത്തു അവന്റെ കണ്ണിൽ വെച്ച് കൊടുത്തു. ഇതൊക്കെ വെച്ചാൽ കണ്ണു പോകുമോ ചാച്ചേ എന്നവൻ സംശയത്തോടെ ചോദിച്ചു. ഹേയ്, ഒരു കുഴപ്പവുമില്ല, പഴയ ആൾക്കാർ ഒക്കെ ഇടയ്ക്കു വെച്ചോണ്ടിരുന്നത് ആണ്. നല്ല കുളിർമ കിട്ടും, പിന്നെ ഔഷധ ഗുണവും ഉണ്ട് എന്ന്ഞാൻ അടിച്ചു വിട്ടു. എന്തൊക്കെയാണ് അതിന്റെ ഗുണങ്ങൾ എന്ന് അവൻ തിരിച്ചു ചോദിച്ചു. ബബബ കൂടുതൽ വെക്കാതെ കുറെ ഗുണങ്ങൾ ഉണ്ട്, പിന്നെ പറയാം എന്ന് പറഞ്ഞു തത്കാലം അതിൽ നിന്നും ഊരി. അവന്റെ ചിരി ഒരു ഊശിയ ചിരി ആണോ ചില സമയങ്ങളിൽ എന്ന് സംശയം തോന്നാതിരുന്നില്ല. വീട്ടിൽ വന്നിട്ട് ഗൂഗിൾ അമ്മായിയോട് ചോദിക്കണം എന്താണ് ഗുണം എന്ന്. </p><p>സംശയം ചോദിച്ചു വളരണം എന്ന് പറഞ്ഞു അവന്മാരെ പ്രോത്സാഹിപ്പിച്ചതിന്റെ ദൂഷ്യം ഇപ്പോളാണ് അറിയുന്നത്. ചേമ്പിലയിൽ വെള്ളം പിടിക്കാത്തതിന്റെ ശാസ്ത്രം, കണ്ണിതുള്ളിയുടെ ഗുണഗണങ്ങൾ, പെരിങ്ങലംഇല തേച്ചു കുളിച്ചാൽ ഉള്ള ഗുണം, കൂനംപാലയുടെ പാൽ ഒഴിച്ചാൽ മുള്ളു തനിയെ പൊങ്ങി വരുന്നതിന്റെ കാരണം, കമ്മ്യുണിസ്റ് പച്ച (എവിടുന്നു വന്ന സാധനം ആണോ അത്) മുറിവിൽ തേക്കുന്നതിന്റെ ഗുണം ഇങ്ങനെയൊക്കെ ഉള്ള നാടൻ അറിവുകൾ പകർന്നു കൊടുക്കുന്നത് തത്കാലം പെൻഡിങ് വെച്ചു. ഇനി ഗൂഗിൾ തപ്പി അതൊക്കെ നന്നായി മാനസിലാക്കിയിട്ട് വേണം ഡയലോഗ് അടിക്കാൻ, ഇല്ലെങ്കിൽ അവന്മാർ ചോദ്യം ചോദിച്ചു കുഴക്കും. മാത്രവുമല്ല കിട്ടുന്ന വിവരങ്ങളിൽ സത്യവും നുണയും ഏതാണെന്ന് അറിയാനും പറ്റില്ല, തള്ളുകളുടെ ലോകം ആണല്ലോ ഇപ്പോൾ ഇന്റർനെറ്റ്.</p><p>ഒരാഴ്ച കൂടി ഇങ്ങനെ നടന്നാൽ അവൻ എന്റെ അറിവിന്റെ അളവ് മനസിലാക്കി എന്നെ വെറും കൂതറ ആക്കും എന്ന് മനസിലായ ഞാൻ കളം മാറ്റി പിടിച്ചു. മഴക്കാലം ആയതിനാൽ വഴി സൈഡിലെ വെള്ളച്ചാലുകളിൽ കിടക്കുന്ന കാച്ചോൻ, നെറ്റിയെ പൊന്നൻ, വാഴക്കാവരയൻ തുടങ്ങിയ മീനുകളുടെ സ്വഭാവ വിശേഷങ്ങൾ, വെള്ളത്തിൽ ചാടി പടക്കം പൊട്ടിക്കുന്ന സൗണ്ട് ഉണ്ടാക്കാനുള്ള ട്രെയിനിങ്, ചേമ്പിന്റെ തണ്ടു എടുത്തു സൗണ്ട് ഉണ്ടാക്കൽ മുതലായ കലാ പരിപാടികളിലേക്ക് നമ്മൾ കടന്നു. ഇടവഴിയിലെ വെള്ളം റോഡ് ക്രോസ്സ് ചെയ്തു അപ്പുറത്തെ സൈഡിൽ പോകുന്ന സ്ഥലത്തു ആണ് കൂടുതൽ വെള്ളത്തിലെ ട്രെയിനിങ്. </p><p>എന്നാൽ അവിടെയാണ് ചാച്ചേ ഞങ്ങൾ ഇന്നാള് സൈക്കിളിൽ വന്നപ്പോൾ പാപ്പി (മറ്റൊരു മകൻ) രണ്ടു പാമ്പിനെ ഒന്നിച്ചു കണ്ടത് എന്ന് അവൻ പറഞ്ഞപ്പോൾ മുതൽ എന്റെ സകല ഗ്യാസും പോയി. പണ്ടാരം അടങ്ങാൻ ഒരു തരത്തിലും മനുഷ്യരെ ജീവിക്കാൻ സമ്മതിക്കില്ല എന്നായല്ലോ ഈ ജന്തുക്കളും ഉരഗങ്ങളും. </p><p>ഭക്ഷണം കഴിക്കുമ്പോൾ മിണ്ടരുത്, തിന്നിട്ടു കുളിക്കുന്നവനെ കണ്ടാൽ കുളിക്കണം, പാലുകുടിച്ചിട്ട് നാരങ്ങാവെള്ളം കുടിക്കരുത് തുടങ്ങിയ ശീലുകളുടെ കൂടെ പറഞ്ഞു പഠിപ്പിച്ച കാര്യം ആയിരുന്നു റോഡിന്റെ വലതു വശം ചേർന്ന് നടക്കുക എന്നുള്ളത്. നടപ്പു തുടങ്ങിയ ഉടനെ തന്നെ വെറുതെ ഒരു ഓളത്തിനു പറഞ്ഞു വലതു വശത്തൂടെ മാത്രമേ നടക്കാൻ പാടുള്ളൂ, അതാണ് റോഡ് നിയമം. തിരുവായ്ക്ക് എതിർവാ ഇല്ലെങ്കിലും മൂന്നാലു ദിവസത്തെ നടപ്പു കഴിഞ്ഞപ്പോൾ മകന് ധൈര്യം ആയി. എന്തിനാണ് റോഡിന്റെ വലതു വശം ചേർന്ന് നടക്കുന്നത് എന്ന് അവൻ ചോദിച്ചു. അതിന്റെ കാര്യകാരണ സഹിതം ഞാൻ വിവരിച്ചു കൊടുത്തു. </p><p>പക്ഷെ ഒരു ചെറിയ പ്രശ്നം ഉണ്ടായി, റോഡിന്റെ വലതു വശത്തു ആണ് പാപ്പി പാമ്പിനെ കണ്ട സ്ഥലം. പാമ്പിന്റെ കഥ കേട്ട അടുത്ത ദിവസം, അവിടെ എത്തുമ്പോൾ എങ്ങനെ ഇടത്ത് മാറി ഒഴിഞ്ഞു മാറും എന്ന് കൂലംകുശമായി ചിന്തിച്ച എനിക്ക് ഉദ്ദിഷ്ടകാര്യത്തിന്നു ഉപകാരസ്മരണ പോലെ യൂദാശ്ലീഹാ ഒരു ഐഡിയ തന്നു. അവിട എത്തിയപ്പോൾ തന്നെ മുന്നിൽ നിന്നും ഒരു വണ്ടി വന്നു. ഞാൻ കോക്കുവിനെ വിളിച്ചു ഇടതു സൈഡിൽ നിർത്തി. വണ്ടി നമ്മളെ ചേർന്ന് പോയി, സ്വാഭാവികം. അപ്പോൾ ഞാൻ പറഞ്ഞു കൊടുത്തു, മോനെ ഇപ്പോൾ മനസിലായോ ഇടതു നിന്നാൽ പുറകിൽ നിന്ന് വരുന്ന വണ്ടി ഇടതു സൈഡിൽ കൂടി വരുമ്പോൾ നമ്മളെ ഇടിക്കാൻ സാധ്യത ഉണ്ട് എന്നുള്ള കാര്യം? അവനു വലിയ കാര്യമായി ഒന്നും പിടികിട്ടിയില്ല, പക്ഷെ എന്റെ പോളിസി വിജയിച്ചു... If you cant convince, then confuse them . </p><p>അപ്പോൾ അവൻ ചോദിച്ചു, മുന്നിൽ നിന്ന് വരുമ്പോളോ? ഇന്നത്തെ വലതുവശം ഒഴിവായ ആശ്വാസത്തിൽ ഞാൻ പറഞ്ഞ അത് നാളെ കാണിച്ചു തരാം എന്ന്.</p><p>പിറ്റേ ദിവസം, ഭാഗ്യത്തിന് വണ്ടി മുന്നിൽ നിന്നും വന്നു. അപ്പോൾ വലതു വശത്തു കൂടി നടന്നാൽ നമുക്കും വണ്ടി കാണാം, അതുകൊണ്ടു നമുക്ക് വഴി ചേർന്ന് നടക്കാം എന്നുള്ളതാണ് റോഡിന്റെ വലതു വശം ചേർന്ന് നടക്കണം എന്ന നിയമം ഉണ്ടക്കിയത് എന്ന് പറഞ്ഞു കൊടുത്തു. അവൻ ഒന്ന് നെടുവീർപ്പെട്ടു ചോദിച്ചു, അത് വലതു വശത്തു നിന്ന് പറഞ്ഞു തരുകയാണെങ്കിൽ കൂടുതൽ നന്നായി മനസിലാകുമായിരുന്നല്ലോ ചാച്ചേ...ഞാൻ പ്ലിങ്ങി...</p><p>പക്ഷെ ഞാൻ പ്ളേറ്റ് മാറ്റി, നിനക്ക് ടീച്ചിങിൽ നല്ല ഭാവി ഉണ്ട്. തിങ്ക് എബൌട്ട് ഇറ്റ് വെൻ യൂ പ്ലാൻ എബൌട്ട് യുവർ കരീർ. എന്തായാലും മൂന്നാമത്തെ ദിവസം ഒന്നും പറയാതെ ഫോണിൽ കുത്തി ഇടതു വശത്തു കൂടി നടന്നിട്ടും അവൻ ഒന്നും പറഞ്ഞില്ല. അങ്ങനെ പാമ്പു വിഷയം ഒതുക്കത്തിൽ കൈകാര്യം ചെയ്തു.</p><p>ഇനി പട്ടി വിഷയം, ഒന്നാം ദിനം ഗേറ്റിൽ വന്നു കുരച്ച പട്ടി, പിറ്റേ ദിവസവും കുരച്ചെങ്കിലും തീവ്രത കുറവായിരുന്നു. എന്തായാലും ഗെയ്റ്റിന് അകത്തു കിടക്കുന്നു, പോരാത്തതിന് തുടലും ഉണ്ട്. എന്ത് പേടിക്കാൻ...നാലഞ്ചു ദിവസം ആയപ്പൊളേക്കും അവന്റെ കുര തീരെ ഇല്ലെന്നായി എന്ന് മാത്രമല്ല ആത്മവിശ്വാസത്തോടെ ഞാൻ അവനെ നോക്കാനും തുടങ്ങി. ഞാൻ മകനെ നോക്കി അഹങ്കാരത്തോടെ പറഞ്ഞു, കണ്ടോ, പട്ടികളെ നമ്മൾ എങ്ങനെ കീഴടക്കുന്നു എന്ന്? ബാംഗ്ലൂരിൽ നിന്നും പണ്ട് അച്ചായൻ പഠിപ്പിച്ചു തന്ന കൈ മണപ്പിച്ചു പട്ടിയെ മെരുക്കുന്ന പണി ഒന്നുകൂടി ശ്രമിച്ചാലോ എന്നാലോചിച്ചു എങ്കിലും, പണ്ട് കട്ടപ്പയുടെഅടുത്ത് അതൊരു തോൽവി ആയതുകൊണ്ട് വേണ്ടാ എന്ന് വെച്ചു. </p><p>അങ്ങനെ ഏഴാമത്തെ ദിവസം, പാമ്പിന്റെ സ്പോട്ടിൽ റോഡ് സൈഡിലെ കപ്പ കൃഷി നോക്കാനെന്ന വ്യാജേന ഇടതു വശം ചേർന്ന് നടന്നു. മെസ്സി psg യിൽ ചേരുമോ, ചേർന്നാൽ പത്താം നമ്പർ കിട്ടുമോ എന്നൊക്കെയുള്ള സംസാരത്തിൽ അവൻ അത് ശ്രദ്ധിച്ചില്ല.അങ്ങനെ ആ ഏരിയ സസ്കസ് ആയി കടന്നു. പട്ടിയുടെ സ്ഥലം, പതിവില്ലാതെ അവനും സ്നേഹത്തോടെ വാലാട്ടി, എന്റെ മനസ്സിൽ നല്ല ശകുനങ്ങളുടെ പൂത്തിരി കത്തി. മൂന്ന്, ഏഴ്, പതിമൂന്ന് തുടങ്ങിയ എന്റെ ഭാഗ്യ നമ്പറിൽ ഒന്നാണ് ഏഴ്. പോരാത്തതിന് ഞായറാഴ്ചയും. അവൾ അവളുടെ വീട്ടിൽ ഒന്ന് വരാനുള്ള സാധ്യത ഉണ്ട്. </p><p>എന്റെ ശ്വാസോഛ്വാസം ഉയർന്നു, എന്തിനെന്നറിയാതെ ഹൃദയം പടപടാ മിടിച്ചുകൊണ്ടിരുന്നു, മനസ്സിൽ ഒരു കുളിർമ ഉണ്ടെങ്കിലും എന്തോ ഒരു അങ്കലാപ്പ്. അവസാനം അവളുടെ വീട് അടുത്തു, അല്ല അതിന്റെ മുൻപിൽ എത്തിക്കഴിഞ്ഞു. എന്നെ അമ്പരിപ്പിച്ചുകൊണ്ടു ആ വീടിന്റെ പൂമുഖത്തു ഒരു സ്ത്രീ നിൽക്കുന്നു, ആരാന്നു അത്രയ്ക്ക് അങ്ങ് പിടികിട്ടിയില്ല. പ്രായത്തെക്കുറിച്ചും കണ്ണിന്റെ ശേഷിയെ കുറിച്ചും നല്ല ഗ്രാഹ്യം ഉള്ളതുകൊണ്ടാണ് പോക്കറ്റിൽ കണ്ണാടി വെച്ച് നടക്കുന്നത്. പക്ഷെ ഫുൾ ടൈം കണ്ണിൽ വെച്ചാൽ വല്ല പാമ്പിനെയോ ചേമ്പിനെയോ കാണും, അല്ലെങ്കിൽ പട്ടിയുടെ കണ്ണിലെ ശൗര്യവും വായിലെ പല്ലും കാണും, ആവശ്യമില്ലാതെ പേടിക്കും. അതുകൊണ്ടു ആവശ്യസമയത് മാത്രം വെക്കാനായി മടക്കി പോക്കറ്റിൽ സൂക്ഷിരിക്കുന്ന കണ്ണാടി എടുത്തു വെച്ചു സൂക്ഷിച്ചു നോക്കി.</p><p>അതേ..അതവൾ തന്നെ. ലേശം വണ്ണം വെച്ച്... അന്നത്തെ മെലിഞ്ഞ പ്രകൃതം ഒക്കെ മാറിയിരിക്കുന്നു. ഇപ്പോളത്തെ ഒരു വിദ്യാബാലൻ ടച്ച്. അവളുടെ സൗന്ദര്യത്തിനു ഒരു കോട്ടവും വന്നിട്ടില്ല. ഒരു കൊച്ചു കാറ്റ് പടിഞ്ഞാറുനിന്നും വീശി, മുറ്റത്തെ തൈ തെങ്ങിന്റെ ഓലകൾ കാറ്റിൽ ഇളകുന്നതിൻറെ ഇടയ്ക്ക് അവളുടെ മുഖം ബോംബെ സിനിമയിലെ മനീഷ കൊയ്രാളയുടെ പോലെ ഞാൻ കണ്ടു. ഉയിരേ എന്ന ഗാനം പശ്ചാത്തലത്തിൽ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു. കാര്യം എന്നെ കണ്ടാൽ ലീല സിനിമയിലെ ജഗദീഷിനെ പോലെയാണ് ഇരിക്കുന്നത് എങ്കിലും, ഞാൻ എന്നെത്തന്നെ അരവിന്ദ് സാമിയെ പോലെ ആണെന്ന് അങ്ങ് സങ്കൽപ്പിച്ചു. </p><p>പെട്ടെന്ന് ഒരു മുരൾച്ച കേട്ടു ഞാൻ തിരിഞ്ഞു നോക്കി, റോട്ട് വീലർ ഇനത്തിൽ പെട്ട ഒരു ഭീകരൻ നായ കോക്കുവിനെ നോക്കി മുരളുന്നു. ഞാൻ പഠിപ്പിച്ച ബാലപാഠങ്ങൾ മനസ്സിൽ ധ്യാനിച്ച് അവന് പട്ടിയുടെ കണ്ണുകളിലേക്ക് നോക്കി. അവൻറെ തീക്ഷ്ണമായ നോട്ടം താങ്ങാനാവാതെ പട്ടി എൻറെ നേരെ നോക്കി. എൻറെ ഉള്ളിലേ ധൈര്യശാലിയും അഭ്യാസിയും സടകുടഞ്ഞു എണീറ്റു. ഒന്നും നോക്കിയില്ല, ഇടത്തൊഴിഞ്ഞു വലത്തോഴിഞ്ഞു ഒരൊറ്റ ചാട്ടം, പിടിത്തം കിട്ടിയത് പേരകൊമ്പിൽ. വലിഞ്ഞു കയറി ഞാൻ രണ്ടു കവല മുകളിലേക്ക്. പട്ടി വിട്ടില്ല, താഴെ നിന്ന് എന്നെ നോക്കി കുരയോട് കുര. മാറിപ്പോടാ പട്ടി, എന്റെ അപ്പനെ നോക്കിയാണോ പട്ടീ നീ കുരക്കുന്നെഎന്നൊക്കെ ചോദിച്ചു കോക്കൂ പട്ടിയെ ധൈര്യപൂർവം ഓടിക്കാൻ നോക്കുന്നുണ്ട്. അവന്റെ ധൈര്യത്തിലും വീര്യത്തിലും എനിക്ക് അഭിമാനം തോന്നി, അറിയാതെ മരത്തിൽ കയറി പോയതിൽ ലജ്ജയും. പക്ഷെ ഒരു നല്ല കോച്ച് ഒരിക്കലും നല്ല കളിക്കാരൻ ആകണം എന്നില്ലല്ലോ അല്ലെ?</p><p>അവസാനം അവൾ ഓടി വന്നു. അവൾ ഓടി വരുന്നത് പേരക്കൊമ്പിൽ ഇരുന്നു കണ്ടു ഞാൻ അനുഭൂതിയോടെ ഇരുന്നു. പട്ടിയുടെ കുര പോലും തബലയുടെ പശ്ചാത്തല സംഗീതം ആയി അനുഭവപ്പെട്ടു. സ്ലോ മോഷൻ റിയൽ ലൈഫിൽ ഉണ്ടായിരുന്നെങ്കിൽ എന്ന്ആത്മാർത്ഥമായി ആഗ്രഹിച്ചു. അവളുടെ കൂടെ ഒരു ആൺകുട്ടിയും പെൺകുട്ടിയും ഉണ്ടായിരുന്നു. ആൺകുട്ടി പട്ടിയെ പിടിച്ചു വലിച്ചു കൊണ്ട് പോയി. പോകുന്ന വഴിക്കും അവൻ എന്നെ തിരിഞ്ഞു നോക്കി കുരച്ചുകൊണ്ടേ ഇരുന്നു, ഒരു മുജ്ജന്മ ശത്രുവിനെ കണ്ടപോലെ. ആ സമയം, പെൺകുട്ടി കോക്കുവിനോട് ആരാധനയോടെ സംസാരിക്കുന്നു. അവരുടെ കണ്ണിൽ ഒരു തിളക്കം ഞാൻ കണ്ടു. എനിക്ക് സാധിക്കാതെ പോയത് എന്റെ മകന് നടക്കുമോ എന്ന പ്രതീക്ഷ എന്നെ ഹർഷപുളകിതൻ ആക്കി . ഞാൻ വീണ്ടും എന്റെ പഴയ പ്രേമഭാജനത്തെ നോക്കി. </p><p>താഴോട്ട് ഇറങ്ങുന്നില്ലേ ചേട്ടാ എന്ന അവളുടെ ചോദ്യം ആണ് എന്നെ സ്വപ്നലോകത്തു നിന്നും റിയാലിറ്റിയിലേക്ക് കൊണ്ട് വന്നത്. പേടിക്കേണ്ട ചേട്ടാ, പട്ടിയെ മോൻ കൊണ്ടുപോയി പിൻഭാഗത്ത് കെട്ടിയിട്ടു, ധൈര്യമായി ഇറങ്ങിപ്പോരേ...</p><p>പിന്നെ ഒന്നും നോക്കി ഇല്ല, എന്നിലെ ഹീറോ ഉണർന്നു. ഒന്നരയാൾ പൊക്കത്തിൽ നിന്നും ഒറ്റ ചാട്ടം. താഴെ വന്നു സുരക്ഷിതം ആയി ലാൻഡ് ചെയ്ത ഞാൻ എന്താ എന്റെ ഒരു ചാട്ടം എന്ന ഭാവത്തിൽ നിന്നു. പെട്ടെന്ന് അവൾ നാണത്തോടെ ചിരിച്ചുകൊണ്ട് തിരിഞ്ഞുനിന്നു. കല്യാണവും കഴിഞ്ഞു രണ്ടുമൂന്നു പിള്ളേരും ആയ അവളുടെ ഒരു നാണം, എനിക്കാണെങ്കിൽ ഏതാണ്ട് പോലെ ആയി. പോ പെണ്ണെ എന്ന് പറഞ്ഞു ഒരു കുഞ്ഞു അടി കൊടുക്കാൻ എനിക്ക് തോന്നി.</p><p>അവളുടെ മകൾ ആണെങ്കിൽ കോക്കുവിനെ ആരാധനയോടെ നോക്കുന്നു. എന്റെ മനസ്സിൽ ഒരു ലഡു പൊട്ടാൻ തയാറായി നിന്നു. പക്ഷെ ഉടനെ തന്നെ കോക്കു ഓടി വന്നു എന്നെ വട്ടം കെട്ടിപിടിച്ചു. എന്തെടാ മോനെ എന്ന് സ്നേഹത്തോടും വാത്സല്യത്തോടും കൂടെ തലയിൽ തലോടി ഞാൻ ചോദിച്ചു. അവൻ ഉടൻ പേരക്കൊമ്പ് എന്നെ ചൂണ്ടി കാണിച്ചു തന്നു. </p><p>എന്റെ ലുങ്കി പേരകൊമ്പിൽ തൂങ്ങി കിടന്നു ആടുന്നു. പെട്ടെന്ന് ആണ് ഞാൻ ആ നഗ്ന സത്യം മനസിലാക്കിയത്, ഒരു പാലാക്കാരൻ (സീനിയേഴ്സ് ഫിലിം) ആയിട്ടാണ് ഞാൻ നിൽക്കുന്നതത്രെ...</p><p>എന്റെ പോന്നോ..... </p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p> </p><p><br /></p><p><br /></p>Sinochanhttp://www.blogger.com/profile/15876415563481399090noreply@blogger.com0tag:blogger.com,1999:blog-4657561232785548201.post-9093954541775631742021-02-25T06:59:00.002+05:302022-12-20T19:49:15.180+05:30പൈക പെരുന്നാൾ <p>അങ്ങനെ വീണ്ടും ഒരു പൈക പെരുന്നാൾ കഴിഞ്ഞു, ഡിസംബറിന്റെ തണുപ്പും, മഞ്ഞും, പെരുന്നാളും, നക്ഷത്രങ്ങളും ആഘോഷങ്ങളും എല്ലാം കൂടി ഒരു വല്ലാത്ത വശ്യത ആണ് ഡിസംബറിന്. നാട്ടിൽ നിന്നും മാറിനിൽക്കുന്ന എന്റെ ഓർമ്മകൾ പതിവുപോലെ പഴയ കാലത്തേക്ക് പോയി.</p><p>പ്രീഡിഗ്രി പഠിക്കുന്ന കാലം. കൗമാരത്തിന്റെയും യൗവനത്തിന്റെയും അതിർ വരമ്പിൽ, കനത്ത തീവ്രതയോടെ പെൺകുട്ടികളോട് പ്രണയം തോന്നുക എന്നുള്ളത് വളരെ സ്വാഭാവികം. അങ്ങനെ പൈകയുടെ പ്രാന്തപ്രദേശത്തുള്ള അതിസുന്ദരിയായ ഒരു പെൺകുട്ടിയോട് എനിക്ക് വല്ലാത്ത പ്രേമം തോന്നി.</p><p>ചോരത്തിളപ്പിന്റെ കാലമല്ലേ, ഇത്തിരി ആരോഗ്യവും സൂക്കേടും ഒരു വഴിക്ക് തീർന്നു പൊക്കോട്ടെ എന്നു കരുതിയാവണം വീട്ടുകാർ കരാട്ടേക്ക് ചേർത്തു. അപ്പോൾ ദേണ്ടേ നമ്മുടെ കുഞ്ഞൂഞ്ഞ് ഉസ്... എന്ന് ഒക്കെ വലിയ വായിൽ വെച്ച് അവിടെ നിൽക്കുന്നു, കൂടാതെ പരിചയക്കാർ വേറെയും. സന്തോഷമായി, അറിയാവുന്ന ആൾക്കാർ ഒക്കെ ഉണ്ടല്ലോ സാറന്മാർ ആയിട്ട്. </p><p>കണ്ട ഉടനെ കുഞ്ഞൂഞ്ഞു എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു, നന്നായെടാ വാഴക്കാവരയാ...നിന്നെ ഞാൻ ഒരു ബ്രൂസ് ലി ആക്കും. </p><p>ബ്രൂസ് ലീയും, ബാബു ആന്റണിയും മുതൽ പൈകക്കാരൻ മോൻസി വരെ എന്റെ മനസ്സിൽ കൂടി കടന്നു പോയി. അങ്ങനെ കുഞ്ഞൂഞ്ഞിന്റെ നേതൃത്വത്തിൽ ഞങ്ങൾ പുഷ്അപ് തുടങ്ങി സമ്മർ സോൾട്ട് വരെ പറന്നടിക്കുന്ന കാലം. കുമിത്തെ, കാട്ടാ എന്ന് തുടങ്ങി എന്ത് പ്രശ്നം ഉണ്ടെങ്കിലും എന്തിനും ഏതിനും പരിഹാരവും സഹായവും ആയി കുഞ്ഞൂഞ്ഞ് ഓടിയെത്തും.</p><p>കാര്യം നമ്മുടെ കുറെ ആരോഗ്യം ഒക്കെ കരാട്ടെ കാണിച്ചു പോകുന്നുണ്ടെങ്കിലും, പ്രേമിക്കുന്ന പെണ്ണിനെ ഒന്നു നേരെ നോക്കാനുള്ള ധൈര്യം ഒരു തരി പോലും അന്നും ഇന്നത്തെ പോലെ ഇല്ല. അങ്ങനെ വിഷണ്ണനായി വിമൂകനായി നിരാശനായി നടക്കുന്ന എന്നെ സഹായിക്കാനായി കുഞ്ഞൂഞ്ഞ് തീരുമാനിച്ചു.</p><p>എന്താ മോനെ നിൻറെ പ്രശ്നം, നിനക്ക് ഈയിടയായി ഒരു വൈക്ലബ്യം കാണുന്നല്ലോ?</p><p>അന്ന് നല്ല കോരിച്ചൊരിയുന്ന മഴയായിരുന്നു, തൂവാനത്തുമ്പികളിലെ പോലെ. ഹൃദയത്തിന് നാല് അറക്കുള്ളിലും ഒളിപ്പിച്ചു വച്ചിരുന്ന അവളോടുള്ള പ്രണയം ഞാൻ കുഞ്ഞൂഞ്ഞിനോട് ഏറ്റു പറഞ്ഞു. പ്രണയ വിവശനായി ഞാൻ വിറക്കുന്നുണ്ടായിരുന്നു, പരവശനായിരുന്നു എങ്കിലും എന്റെ ഉള്ളം കൈ വിയർത്തിരുന്നു. എൻറെ കരങ്ങൾ ചേർത്ത് പിടിച്ച് കുഞ്ഞൂഞ്ഞ് പറഞ്ഞു, ഞാൻ നിന്നെ സഹായിച്ചിരിക്കും ...ഇത് സത്യം ...</p><p>പിന്നെ കുഞ്ഞൂഞ്ഞിന്റെ തേരോട്ടം ആയിരുന്നു. അടുത്ത ഇടവകയിലെ പള്ളിയിൽ, വികാരി അച്ഛൻറെ ഏറ്റവുമടുത്ത ആളാണെന്നും പറഞ്ഞു, അവളുടെ ജനന തീയതി വരെ മാമ്മോദീസ സർട്ടിഫിക്കറ്റ് നോക്കി കുഞ്ഞൂഞ്ഞു എനിക്ക്സംഘടിപ്പിച്ചു തന്നു. പക്ഷേ നേരെ നോക്കാൻ പോലും ധൈര്യം ഇല്ലാതിരുന്ന ഞാൻ അതുകൊണ്ട് ഒക്കെ എന്തു പുഴുങ്ങി തിന്നാൻ</p><p>പക്ഷെ കുഞ്ഞൂഞ്ഞു വിട്ടില്ല, എന്നെ പ്രേമിപ്പിച്ചേ അവൻ അടങ്ങൂ... ഇതൊന്നും എടുത്തു ചാടി ചെയ്യേണ്ട കാര്യങ്ങൾ അല്ല, സമചിത്തതയോടെ ചെയ്യണം, നീ കാത്തിരിക്കൂ...എല്ലാം അവൻ ചെയ്തോളാൻ എന്ന് എന്നെ ആശ്വസിപ്പിച്ചു. അവളെ എങ്ങാനും നേരെ നോക്കിയാൽ ഞാൻ വെറും വായിനോക്കിയാണെന്നു വിചാരിച്ചു എന്നെന്നേക്കുമായി അവൾ എന്നെ വെറുത്താലോ എന്ന് വിചാരിച്ചു ഞാനവളെ നോക്കാറുപോലുമില്ല. പിന്നെ എങ്ങനെ എന്റെ പ്രണയം അവളറിയും? അവസാനം കുഞ്ഞൂഞ്ഞ് എനിക്കുവേണ്ടി ആ കർത്തവ്യം ഏറ്റെടുക്കാമെന്ന് വാഗ്ദാനം ചെയ്തു. </p><p>അങ്ങനെ ഡിസംബറിന്റെ കുളിരിൽ, രാവിലെ തന്നെ തണുത്ത വെള്ളത്തിൽ കുളിച്ചിട്ട് ആ നേർത്ത മഞ്ഞിലൂടെ ഞാൻ പൈക പള്ളിയിൽ പോകും. തണുത്ത വെള്ളത്തുള്ളികൾ റബറിന്റെ ഇലകളിൽ തട്ടി ചിതറി നമ്മുടെ ദേഹത്ത് വീഴുമ്പോൾ ഉള്ള കുഞ്ഞു കുളിരിൽ ഞാൻ അവളുമായുള്ള ചെറുചൂടുള്ള ഓർമകളെ / സങ്കല്പങ്ങളെ തഴുകി പള്ളിയിലേക്ക് നടക്കും. ഓരോ വീടുകളിലും തെളിഞ്ഞു നിൽക്കുന്ന നക്ഷത്രങ്ങൾ മഞ്ഞിന്റെ ഇടയിലൂടെ മിന്നി മിന്നി കത്തും. എന്തൊരു ഫീൽ ആയിരുന്നു അത്.</p><p>പള്ളിയിൽ ചെന്നാൽ മാതാവിനോട് മുട്ടിപ്പായി പ്രാർത്ഥിക്കും. അവളെ എനിക്ക് ഒത്തിരി ഇഷ്ടമാണ്, അവളെ എനിക്ക് തന്നെ തരണം, ഞാൻ പൊന്നു പോലെ നോക്കിക്കൊള്ളാം എന്നൊക്കെ പ്രാർത്ഥിക്കുന്ന കൂട്ടത്തിൽ സഹായിക്കാനായി പോകുന്ന കുഞ്ഞൂഞ്ഞ് അവളെ അടിച്ചു മാറ്റരുതേ എന്നും കൂടി പ്രാർത്ഥിച്ചിരുന്നു.</p><p>എന്നെപറ്റി ഇടക്കൊക്കെ അവളോട് പറയാറുണ്ട് എന്ന് കുഞ്ഞൂഞ്ഞു പറഞ്ഞു. "എനിക്ക് ഒരു കൂട്ടുകാരൻ ഉണ്ട്, ആ ചേട്ടൻ ആള് സൂപ്പറാണ്, സുന്ദരൻ, സുമുഖൻ, സുശീലൻ. പോരാത്തതിനു ഭയങ്കര ബുദ്ധിയും." ഇങ്ങനെയൊക്കെയാണ് എന്നെപ്പറ്റി അവളോട് പറഞ്ഞിരിക്കുന്നത് എന്നാണ് കുഞ്ഞൂഞ്ഞ് പറഞ്ഞത്. ഞാൻ ആണെങ്കിൽ അങ്ങു വല്ലാണ്ടായി പോയി. പിന്നെ ഞാൻ നടക്കുമ്പോൾ ഒക്കെ ഇത്തിരി സ്ലോ മോഷൻ ആയി എന്നാണു തോന്നുന്നത്. </p><p>കരാട്ടെയിൽ ഒരു 10 പുഷ് up കഴിഞ്ഞ് ഒടിഞ്ഞുതൂങ്ങിയ ഇരുന്ന ഞാൻ പുഷ്പം പോലെ 25 എണ്ണം ഒക്കെ ചുമ്മാ പയറു പോലെ ചെയ്യാൻ തുടങ്ങി. ആവേശത്തിൽ ബ്ലോക്ക് പഠിപ്പിച്ചുകൊണ്ടിരുന്ന കുഞ്ഞൂഞ്ഞിനിട്ട് വരെ ഇടികൊടുത്തു. ബാബു ആന്റണിയുടെ സിനിമകൾ കണ്ടു, മുടി നീട്ടി വളർത്താൻ തുടങ്ങി. വീട്ടിൽ മുറ്റത്ത് ബാൾസവും മുസാണ്ടയും ജമന്തിയും കട്ട റോസും പിന്നെ നക്ഷത്രമുല്ലയും വരെ പൂത്തു.</p><p>ആ സമയത്തു വൈകിട്ട് പാലായിൽ ഞാൻ കോളേജിലെ അവസാനത്തെ പീരീഡ് കട്ട് ചെയ്തു അവൾ കയറുന്ന ബസ്സിന്റെ മുമ്പിലും സൈഡിലും കൂടെ വെറുതെ സ്ലോമോഷനിൽ ഉലാത്തും. ഞാൻ പക്ഷെ ബസിലേക്ക് നോക്കത്തില്ല. എന്നെ ബുദ്ധിമുട്ടില്ലാതെ, നാണമില്ലാതെ അവൾ കണ്ടോട്ടെ എന്ന ചിന്തയായിരുന്നു മനസ്സിൽ. </p><p>അങ്ങനെ ഡിസംബറിലെ രണ്ടാം ആഴ്ചയിൽ ഒരു സുദിനം, ഞാൻ ക്ളാസ് ഒക്കെ കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ പെങ്ങൾ ഒരു കത്തെടുത്തു തന്നു, ഇന്നാടാ ഒരു എഴുത്തുണ്ട്, വല്ല പ്രേമലേഖനവും ആയിരിക്കും. ചുമ്മാ കൊതിപ്പിക്കാതെ എന്ന് പറഞ്ഞു ഞാൻ കത്ത് വാങ്ങി ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന് വിചാരിച്ചു മുറ്റത്തെ പേരയുടെ മണ്ടേൽ കയറി പൊട്ടിച്ചു. </p><p>എന്നെ വിറക്കാൻ തുടങ്ങി, എന്റെ കരങ്ങൾ വിയർത്തു, അതവളുടെ കത്തായിരുന്നു. കുറച്ചു വരികൾ മാത്രം, മനോഹരമായ കൈയക്ഷരത്തിൽ ഒരു കവിത പോലെ അവൾ കുത്തികുറിച്ചിരിക്കുന്നു. അവൾ എന്നെ കണ്ടിട്ടുണ്ട്, എനിക്ക് അവളെ ഇഷ്ടമാണെന്നു ഒരാൾ അവളോട് പറഞ്ഞിട്ടുണ്ട്. നമുക്ക് ഉണ്ണീശോയോടു പ്രാർത്ഥിച്ചു തീരുമാനം എടുക്കാം. എന്നൊക്കെ...</p><p>ആ പേരക്കൊമ്പിൽ ചാരിയിരുന്നു ഞാൻ എത്ര പേരയില തിന്നു എന്ന് എനിക്ക് പോലും ഓർമയില്ല. ആ കത്തെടുത്തു ഞാൻ ലോഗരിതം ടേബിളിന്റെ അകത്തു വെച്ചു. പിറ്റേന്ന് കരാട്ടെ ക്ളാസ് തുടങ്ങാൻ വേണ്ടി കാത്തിരുന്നു. അവസാനം കുഞ്ഞൂഞ്ഞു വന്നു. ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു കാര്യം പറഞ്ഞു. എടാ ഭയങ്കരാ... നീ പണി പറ്റിച്ചല്ലോ... എന്തായാലും നല്ല കാര്യം, ഇത്ര വേഗം വീഴും എന്ന് വിചാരിച്ചില്ല എന്നൊക്കെ പറഞ്ഞു. വളരെ സംയമനത്തോടെ കൈകാര്യം ചെയ്യണം, അവിവേകവും ആക്രാന്തവും ഒന്നും കാണിക്കരുത് എന്നൊക്കെ ഉപദേശിച്ചു. </p><p>പിന്നീടുള്ള ദിവസങ്ങൾ സുന്ദരങ്ങൾ ആയിരുന്നു. മനസ് നിറഞ്ഞു തുളുമ്പി ഇരുന്നു. രാവിലെ എണീറ്റ് പള്ളിയിൽ പോകും, നേർത്ത മഞ്ഞിലൂടെ വീടുകളിലെ ചുവന്ന നക്ഷത്രങ്ങൾ നോക്കി എന്റെ പ്രണയിനി കൂടെയുണ്ടെന്ന് മനസ്സിൽ സങ്കല്പിച്ചു പ്രണയ ഗാനങ്ങളും മൂളി പള്ളിയിൽ ചെല്ലും. ഉണ്ണീശോയോടും റെക്കമെൻഡേഷൻ ആയി മാതാവിനോടും മുട്ടിപ്പായി പ്രാർത്ഥിക്കും. വീട്ടിൽ വന്നു പ്രത്യേകം നാട്ടു വളർത്തിയ നക്ഷത്ര മുല്ലക്ക് വെള്ളം ഒഴിക്കും, അമ്മയെ അടുക്കളയിൽ സഹായിക്കും. അങ്ങനെ ആകെ മൊത്തം ഒരു നല്ല മോൻ.</p><p>അങ്ങനെ പൈക പെരുന്നാൾ എത്തി. ഞാനും പെങ്ങന്മാരും ഒക്കെ പ്രദിക്ഷണത്തിന്റെ കൂടെ നടക്കുന്നു. ഞാൻ ആണെങ്കിൽ ഒരു മുത്തുകുടയുംപിടിച്ചിട്ടുണ്ട്. അപ്പോളാണ് വഴി സൈഡിൽ മുൻപിലായി അവൾ നിൽക്കുന്നത് കണ്ടത്. എല്ലാം മാതാവിന്റെ അനുഗ്രഹം എന്ന് വിചാരിച്ചു അവളെ ചിരിച്ചു കാണിച്ചു, അവൾ തിരിച്ചും. എന്റെ മനസ് സന്തോഷത്താൽ തുള്ളിച്ചാടി. അവളുടെ അടുത്ത് എത്തുന്ന വരെയുള്ള സമയം എനിക്ക് യുഗങ്ങൾ ആയി തോന്നി. അവളുടെ അടുത്ത് വന്നപ്പോൾ ഞാൻ പതുക്കെ അവളുടെ നേരെ ചെന്ന് പറഞ്ഞു, കത്ത് കിട്ടി കേട്ടോ, ഒത്തിരി ഇഷ്ടായി...</p><p>ഏതു കത്ത്? ഞാൻ നിന്ന നിൽപ്പിൽ ഉരുകി. കൂടെ നിന്ന പെങ്ങൾ അവളോട് നിനക്കിവനെ അറിയാമോ എന്ന് ചോദിച്ചു. എനിക്കറിയില്ല, കണ്ടിട്ട് പോലുമില്ല ഇവനെ എന്ന് അവൾ പെങ്ങളോട് പറഞ്ഞു. പെങ്ങൾ എന്നെ രൂക്ഷമായി നോക്കി, ഞാൻ ഒന്നും മിണ്ടിയില്ല. പെങ്ങളുടെയും ഒന്നും നോട്ടം ഏറ്റു വാങ്ങാൻ ആവാതെ ഞാൻ മുത്തുകുടയും മടക്കിവെച്ചു ഒരു വേണു നാഗവള്ളിയായി ഇരുട്ടത്ത് വീട്ടിൽ പോയിരുന്നു ഒത്തിരി കരഞ്ഞു. ജീവിതം അവസാനിപ്പിച്ചാലോ എന്ന് തോന്നി. </p><p>പെങ്ങളും അവളും കൂട്ടുകാരികൾ ആയിരുന്നു, എന്റെ സൈഡിൽ നിന്ന പെങ്ങളെ ആണ് അവൾ ചിരിച്ചു കാണിച്ചത്. പിറ്റേ ദിവസം കുഞ്ഞൂഞ്ഞു കരാട്ടേക്ക് എത്തുന്നത് ഞാൻ കാത്തിരുന്നു. പെരുന്നാളൊക്കെ അടിപൊളിയായിരുന്നോ ചെറുക്കാ എന്നൊക്കെ ചോദിച്ചു ആള് കയറി വന്നു. ഞാൻ നേരെ ചെന്ന് കുത്തിന് പിടിച്ചു ചോദിച്ചു, ആരെടാ കുഞ്ഞൂഞ്ഞേ ആ കത്ത് എഴുതിയത്? </p><p>മറുപടി ഒരു വെടല ചിരി മാത്രം ആയിരുന്നു......അങ്ങനെ ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു ബ്രൂസ് ലീ ആയി മാറി....</p><p><br /></p><p><br /></p><p> </p><p></p><p></p>Sinochanhttp://www.blogger.com/profile/15876415563481399090noreply@blogger.com0tag:blogger.com,1999:blog-4657561232785548201.post-42867556523139744672020-12-02T02:26:00.005+05:302020-12-24T17:38:16.988+05:30 ഒറ്റപ്പെടൽ <p>മൂക്കും വായും മൂടിക്കെട്ടി സ്വന്തം ശ്വാസത്തിന്റെ മാദകഗന്ധം വലിച്ചു കേറ്റി ഉന്മാദത്തിൻറെ ഉത്തുംഗശൃംഗത്തിൽ കിറുങ്ങി നടക്കുന്ന കോവിഡ് കാലം. കൂടെ കൈ വിരലുകൾക്കിടയിലൂടെ കടന്നെത്തുന്ന സാനിറ്റൈസറിലെ ആൾക്കഹോളിന്റെ തരിപ്പും. ഒരു വീക്കെൻഡിൽ അജ്മാനിലെ കള്ളുകടയിലെ നിരനിരയായി ഒരുങ്ങിയിരിക്കുന്ന തരുണീമണികളിൽ നിന്നും ഞാൻ അവളെ തിരഞ്ഞെടുത്തു, കൊറോണ ബിയർ.</p><p><br /></p><p><br /></p><p>വീട്ടിൽ വന്ന് കയറി മൂന്നെണ്ണം എടുത്തു ഫ്രീസറിൽ വച്ചു. താഴത്തെ കടയിൽ പോയി ഒരു പായ്ക്കറ്റ് സിഗരറ്റും നാല് നാരങ്ങയും വാങ്ങിച്ചു തിരിച്ചു വീട്ടിൽ വന്നു. ഫ്രീസറിൽ ഏതു കുപ്പി ആണോ കൂടുതൽ തണുത്തത് എന്ന് നോക്കി, കൺഫ്യൂഷന്റെ അവസാനം അക്കാ ഇക്കാ വെക്കം പൊക്കോ പറഞ്ഞ് ഒരു കുപ്പി എടുത്തു അത് തുറന്ന് ചെറുതായി മുറിച്ച നാരങ്ങയുടെ രണ്ടു പീസ് അകത്തോട്ട് കുത്തിക്കയറ്റി, കുപ്പിയുടെ സൈഡിൽ ഒരു നാരങ്ങ അലങ്കാരത്തിനു മുറിച്ചുവെച്ച് വായിൽ വെക്കുന്നതിന് മുൻപ് ഫോൺ ചിലച്ചു.</p><p><br /></p><p><br /></p><p>സച്ചു ആയിരുന്നു വിളിച്ചത്, അവൻറെ കൂട്ടുകാരൻറെ കൊറോണ കഥ. അവനു ചുമയും പനിയും ഒന്നുമില്ലായിരുന്നു, ആകെയുള്ള ലക്ഷണം മണവും രുചിയും അറിയില്ല എന്നുള്ളത്. ഞാൻ കൊറോണ ഒന്ന് സിപ്പ് ചെയ്തു നോക്കി. "അളിയോ... പുളിയും കയ്പും ഒന്നും തോന്നുന്നില്ലല്ലോ?" അവൻ പറഞ്ഞു നീ സിഗരറ്റെടുത്ത് ഒന്നു സ്മെൽ ചെയ്തു നോക്കിയേ. മണത്തും വലിച്ചും നോക്കി, കിം ഫലം. ചെറിയൊരു സംശയം, നേരെ പിറ്റെ ദിവസം ടെസ്റ്റ് ബുക്ക് ചെയ്തു. കഴിച്ച കൊറോണയുടെ തലവേദനയും ആയി കിടന്നുറങ്ങി.</p><p><br /></p><p><br /></p><p>അങ്ങനെ പോയി ടെസ്റ്റ് ചെയ്തു. നാസാരന്ധ്രങ്ങളിൽ കോലിട്ട് കുത്തിയതുകൊണ്ടാണോ എന്നറിയില്ല നല്ല ക്ഷീണം. ടെസ്റ്റ് ചെയ്യാൻ പോയ വഴിക്ക് വല്ലോ വൈറസും കേറി തൊണ്ടയിൽ ഒളിച്ചിരിക്കുന്നുണ്ടെങ്കിൽ തുരത്താനായി കുറച്ച് ആൽക്കഹോൾ തൊണ്ടയിൽ ഇട്ടു കുലുകുഴിഞ്ഞു. ക്യാൻസർ ഹാർട്ടറ്റാക്ക് അങ്ങനെ തുടങ്ങി ഗ്ലാമർ ഉള്ള ഷുഗറും ബിപിയും വരെ പ്രതീക്ഷയോടെ പലപ്പോഴും ടെസ്റ്റ് ചെയ്തെങ്കിലും നമുക്ക് നെഗറ്റീവ് റിസൾട്ട് ആണ് തന്നിരുന്നത്. എന്നാൽ മഞ്ഞപ്പിത്തം അഞ്ചാംപനി തുടങ്ങിയ സമ്പർക്ക രോഗങ്ങൾ പോലെ പോലെ അവസാനം കൊറോണയും നമ്മളെ പോസിറ്റീവ് ആക്കി.</p><p><br /></p><p><br /></p><p>റിസൾട്ട് വന്നതോടെ നമ്മൾ ഉഷാറായി, നിലവിളി ശബ്ദം ഇട്ട ആംബുലൻസുകളുടെ ആരവവും കൊട്ടും കുരവയും ഒന്നും ഇല്ലാതെ നമ്മൾ ഫ്ലാറ്റിൽ കയറി കതകടച്ചു. കൊറോണ വലിയ ഭീകരൻ ആയിരുന്ന മാർച്ച് മാസത്തിൽ നാട്ടിലേക്ക് സാഹസികമായി യാത്ര ചെയ്തു 28 ദിവസം ക്വാറന്റയിൻ ഇരുന്ന എന്നോടാണോ ബാലാ നിന്റെ കളി.... അന്നൊക്കെ നാട്ടുകാർ വീടിനു മുൻപിലുള്ള വഴിയിലൂടെ നടന്ന് പോകാൻ പോലും മടിച്ച കാലം.</p><p><br /></p><p><br /></p><p>കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ കണ്ടുമുട്ടിയ ആൾക്കാരൊക്കെ വിളിച്ച് അവരുടെ നെഞ്ചിലേക്ക് ഇത്തിരി തീ കോരിയിട്ടു. നാട്ടിൽ വിളിച്ച് ഭാര്യയോട് പറഞ്ഞു, അവളുടെ നെഞ്ചത്തടിച്ചുള്ള "എന്റെ ദൈവമേ" എന്ന നിലവിളി കേട്ട് ഉള്ളിൽ സന്തോഷിച്ചു. അമ്മയുടെ കണ്ണിൽനിന്നു വീണ കണ്ണീർ ലേശം വേദനയുണ്ടാക്കി എങ്കിലും വലിയ ക്ഷീണവും പ്രയാസവും ഒന്നും ഇല്ലാത്തതു കൊണ്ടും വീഡിയോ കോൾ വഴി എപ്പോഴും കാണാൻ സാധിക്കുന്നത് കൊണ്ടും പറയുന്നതാണ് നല്ലത് എന്ന് തന്നെയാണ് തോന്നിയത്.</p><p><br /></p><p><br /></p><p>അങ്ങനെ കൂട്ടുകാരും നാട്ടുകാരും ദുഫയിക്കാരും ഒക്കെ അറിഞ്ഞു. ഉപദേശങ്ങൾ കുമിഞ്ഞു കൂടി, തൊണ്ടയിൽ തീയിട്ടു വൈറസിനെ കൊല്ലാനും ശ്വാസകോശത്തിലെ സ്പൊഞ്ചിൽ ഒളിച്ചിരിക്കുന്ന കുട്ടി വൈറസുകളെ പുകച്ചു ചാടിക്കാനും, ആമാശയം കിഡ്നി കശേരുക്കൾ ഇവയുടെ ഒക്കെ ഇടയിൽ പാത്തിരിക്കുന്ന വില്ലന്മാരെ വെളുത്തുള്ളി, ഇഞ്ചി, ചുക്ക് കുരുമുളക് മഞ്ഞൾ തുടങ്ങിയ വിഷം അടിച്ചു തുരത്താനും ഉള്ള ജാലവിദ്യകൾ ലോകത്തിന്റെ നാനാഭാഗത്തു നിന്നും പുറകെ പുറകെ വന്നു കൊണ്ടിരുന്നു.</p><p><br /></p><p><br /></p><p>ആട്ടിറച്ചിയും ഫ്രഷ് മത്തിയും വാങ്ങിക്കൊണ്ടുവന്ന ലിഫ്റ്റിൽ കേറ്റി മുകളിലേക്ക് വിട്ട കൂട്ടുകാർ, പച്ചക്കറിയും പഴവർഗങ്ങളും കൊണ്ടുവന്ന് ഫ്ലാറ്റിന്റെ മുൻപിൽ വെച്ച കമ്പനിയിലെ പിള്ളേർ, അങ്ങനെ നിരവധിപേരുടെ സ്നേഹവും സഹതാപവും പിടിച്ചുപറ്റി ദിവസങ്ങൾ മുന്നോട്ട് പോയി.</p><p><br /></p><p><br /></p><p> രാവിലെ വെറും വയറ്റിൽ ഇത്തിരി ചെറുതേൻ നോർമൽ ടെമ്പറേച്ചറിൽ, കുറച്ചു ചുക്കും കഷായം നല്ല ചൂടിൽ, കരിക്കും നാരങ്ങാവെള്ളവും തണുപ്പിൽ അങ്ങനെ ദിവസങ്ങൾ തള്ളി. വായിക്കു രുചി ഇല്ലാത്തതു കൊണ്ട് മട്ടൻ കറിയിൽ കാൽ കിലോ വീതം ഇഞ്ചിയും വെളുത്തുള്ളിയും കുറച്ചു പച്ചമഞ്ഞളും ചേർത്ത് വൈറസിനെ തുരത്താൻ നോക്കി. ചൂടുള്ളതെ കഴിക്കാവൂ എന്ന് പറഞ്ഞവരോട്, ഓറഞ്ചും കരിക്കും നാരങ്ങാവെള്ളവും ചൂടോടെ കഴിക്കാനുള്ള ബുദ്ധിമുട്ടുകൾ പറഞ്ഞില്ല. ചൂടാണെങ്കിലും തണുപ്പാണെങ്കിലും വയറ്റിൽ കിടക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡ് ദഹിപ്പിച്ചിട്ടാണ് ബാക്കി അവയവങ്ങളിലേക്ക് അതിലെ ഗുണദോഷങ്ങളെ വിതരണം ചെയ്യാറ് എന്ന് കേട്ടിട്ടുണ്ട്. ചൂടോടെ കഴിച്ചാൽ തൊണ്ടയിൽ ഇരിക്കുന്ന വൈറസ് ചാകുമോ, ആവി പിടിച്ചാൽ ശ്വാസകോശത്തിലെ അണുക്കൾ ചാകുമോ എന്നൊക്കെ സംശയം തോന്നിയെങ്കിലും ജീവന്റെ കാര്യമല്ലേ, വിട്ടു വീഴ്ച ചെയ്തില്ല.</p><p><br /></p><p><br /></p><p>ഫ്ലാറ്റിൽ ഒറ്റക്ക് താമസിക്കുന്നത് കൊണ്ട് എല്ലാവര്ക്കും ഒരു ബുദ്ധിമുട്ട്, ചത്തുകിടന്നാലോ, വലിയ പ്രായസം ഉണ്ടായാലോ ആരും അറിയില്ല എന്ന ഭയം ഭാര്യക്കും പെങ്ങമ്മാർക്കും തോന്നി. പിന്നെ അമാന്തിച്ചില്ല, ഒരു ക്യാമറ വാങ്ങി കിടപ്പറയിൽ വെച്ച് ഭാര്യക്ക് കണക്ട് ചെയ്തു കൊടുത്തു. ഇന്നേവരെ ഒരത്യാവശ്യ കാര്യത്തിന് വിളിച്ചാൽ ഫോണിൽ കിട്ടാത്ത ഭാര്യയാണ് ഇനി പാതിരാത്രിയിൽ പരവേശം എടുത്താൽ ക്യാമറയിലൂടെ വെള്ളം തരാൻ പോകുന്നത്. ഇനി എന്ത് പറഞ്ഞു അതൊന്നു ഊരി മറ്റുവോ എന്റെ ദൈവമേ...</p><p><br /></p><p><br /></p><p>ലോകത്തുള്ള സകല കിടുമണ്ടികളോടും പേടിയുണ്ടായിരുന്നു എന്റെ ഭയം കുറച്ചെങ്കിലും മാറിയത് ഇരുപതുകളിൽ ഉണ്ടായ ഒരു ആക്സിഡന്റിൽ കൂടെ ഉണ്ടായൊരുന്ന ആൾ മരിച്ചപ്പോളാണ്. മരിക്കാനുള്ള പേടി മാറിയതുകൊണ്ടു മറ്റു ഭയങ്ങൾ എന്നെ വിട്ടു പോകാൻ തുടങ്ങി, ദൈവ വിശ്വാസം കുറഞ്ഞും തുടങ്ങി. അതുകൊണ്ടു തന്നെ കൊറോണയോ, അത് മൂലം മരിച്ചവരോ ഒന്നും എന്നെ അലട്ടിയില്ല. പണ്ടൊക്കെ മരിച്ചു കഴിഞ്ഞാൽ എന്തായിരിക്കും എന്ന ചിന്ത എന്നെ ഒത്തിരി കുഴച്ചിരുന്നു. ദൈവം ഉണ്ടെങ്കിൽ കുഴപ്പമില്ല, സ്വർഗ്ഗത്തിലോ അല്ലെങ്കിൽ നരകത്തിൽ എങ്കിലും നമ്മൾ ഉണ്ടാവുമല്ലോ. പക്ഷെ ദൈവവും ചെകുത്താനും ഒന്നും ഇല്ല എങ്കിൽ, നമ്മൾ ഈ ഭൂമിയിൽ നിന്നും എന്നന്നേക്കും ആയി ഇല്ലാതായാൽ... വഴക്കവരയൻ എന്ന ഞാൻ ഈ പ്രപഞ്ചത്തിലെ ഒരു തരിയായി പോലും ഇനി ഒരിക്കലും ഇല്ലാതെ വന്നാൽ എന്ന ചിന്ത എന്നെ ഒത്തിരി ഭ്രാന്തു പീടിപ്പിച്ചിരുന്നു. ഇന്നിപ്പോൾ അതൊക്കെ കുറെയൊക്കെ മാറി, അല്ലാത്ത ഭ്രാന്തുകൾക്കിടയിൽ ഇതിനൊക്കെ എവിടെ സമയം.</p><p><br /></p><p><br /></p><p>കുറച്ചു ദിവസങ്ങൾ കഴിഞ്ഞു, ജയിൽ വാസം കഴിഞ്ഞു. പേടിപ്പിക്കുന്ന പോസ്റ്റ് കൊറോണ അവസ്ഥകൾ കേട്ട് കുലുങ്ങാതെ ഇരിക്കുന്നു. പക്ഷെ മനസ്സിൽ എവിടെയോ ഒരു തേങ്ങൽ. </p><p><br /></p><p><br /></p><p>മരിക്കാൻ ഭയമില്ല, പക്ഷെ കുട്ടികളുടെ കൂടെ രണ്ടു ദിവസം കൂടി കളിച്ചിട്ട് പോകണം, ഇനിയൊരിക്കലും തിരിച്ചുവരാനാവാത്ത ഈ ജന്മം വെറുതെ വിട്ടു പോകാൻ ആവില്ലല്ലോ. എന്നെ പോലെ എത്രയോ ജന്മങ്ങൾ ഈ മരുഭൂമിയിൽ ഉറ്റവരും ഉടയവരും കൂടെ ഇല്ലാതെ, മനസ്സിൽ എല്ലാവരെയും ചേർത്ത് കെട്ടിപിടിച്ചു കഴിയുന്നു. ഭയവും ആശങ്കകളും അവരെ കൊല്ലാതെ കൊല്ലുന്നു. മക്കളെന്നു സങ്കല്പിച്ചു നനഞ്ഞ തലയിണ കെട്ടിപിടിച്ചു കിടക്കുന്ന, ഭാര്യയുടെ മടിയിലെന്ന പോലെ തല ചേർത്ത് കിടക്കുന്ന, അമ്മ വാരിത്തരുന്നത് പോലെ ഭക്ഷണം വാരി കഴിക്കുന്ന എത്രയോ ജീവനുകൾ. കുട്ടികളുടെ കളിചിരികൾ, പങ്കാളിയുടെ പരിലാളനകൾ, മാതാപിതാക്കളുടെ മനസമാധാനം ഒക്കെ അനുഭവിക്കാതെ, ഭൂമിയുടെ മറ്റൊരു കോണിൽ ആയുസ്സിന്റെ കുറെ സമയങ്ങൾ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആയി കുറെ ജന്മങ്ങൾ ..... രാത്രിയിൽ മരിച്ചു പോകുമോ എന്ന പേടിയിൽ ഉറങ്ങാൻ പോലും മടിക്കുന്ന പാവങ്ങൾ..... </p><p><br /></p><p><br /></p><p>ഒറ്റപ്പെടൽ...ഭീകരം ആണ് അത്... </p><p><br /></p><p><br /></p><p><br /></p>Sinochanhttp://www.blogger.com/profile/15876415563481399090noreply@blogger.com2tag:blogger.com,1999:blog-4657561232785548201.post-52118675641367782532020-11-06T19:08:00.002+05:302020-12-24T17:39:32.721+05:30ഭാഗ്യവാൻ<p><br /></p><p>ദുഫായിലും പ്രാന്തപ്രദേശങ്ങളിലും ഉള്ള മലയാളികളും അല്ലാത്തവരുമായ ഒട്ടുമിക്ക ആളുകളുടെയും ഒരു വലിയ സ്വപ്നമാണ് ലോട്ടറി അടിക്കുക എന്നുള്ളത്. പണ്ടുമുതലേ നമ്മള് ഒടുക്കത്തെ ഭാഗ്യവാനാണ്. ലോട്ടറി, കുലുക്കി കുത്ത്, ചുക്കിണി, കീച്ച്, ബാങ്ക് എന്ന് തുടങ്ങി കൈവച്ച മേഖലകളിലെല്ലാം ഒടുക്കത്തെ വരവായിരുന്നു. നമ്മുടെ കാശു തീർന്നു കഴിയുമ്പോൾ ഒരു കളി സുഖം കിട്ടാൻ വല്ലവരുടെയും കൂട്ടത്തിൽ നിന്നാൽ അവരുടെ കൂടെ കളസം കീറുന്ന രീതിയിലുള്ള ഭാഗ്യം. അതിനാൽ അഞ്ഞൂറാനെ തൊട്ടുള്ള കളിക്കു നമ്മളില്ലേ എന്ന് പറഞ്ഞു വാശി പിടിച്ച് നടക്കുന്ന കാലം.</p><p><br /></p><p><br /></p><p>അങ്ങനെ ഇരിക്കുമ്പോളാണ് ഇന്നേക്ക് കൃത്യം ഒരു വർഷം മുമ്പ് അയർലൻഡിലേയ്ക്ക് ഉള്ള യാത്രാമധ്യേ കുട്ടപ്പായി ദുബായിൽ ഇറങ്ങുന്നത്. വെറും മൂന്നു ദിവസങ്ങൾ കൊണ്ട് എങ്ങനെ ഞാൻ ഇവിടുത്തെ സ്ഥലങ്ങളൊക്കെ കാണിച്ചു തീർക്കും എന്നോർത്ത് വ്യാകുലപ്പെട്ട എന്നെ ഞെട്ടിച്ചുകൊണ്ട് കുട്ടപ്പായി പറഞ്ഞു, നമുക്ക് വല്ലതും വർത്താനം ഒക്കെ പറഞ്ഞ രണ്ടു ദിവസം ഇവിടെ ചെലവഴിക്കാം. എന്നാലും എൻറെ ഒരു മനസുഖത്തിന് ബുർജ് ഖലീഫ ഡെസേർട്ട് ഡ്രൈവ് തുടങ്ങിയ കലാപരിപാടികൾ നടത്തി ഞങ്ങൾ ആദ്യത്തെ ദിനം ചിലവഴിച്ചു.</p><p><br /></p><p><br /></p><p>ദുബായ് മാൾ ഒരു സംഭവമാണ്, മരുഭൂമിയിലെ നിൻറെ ഡ്രൈവിംഗ് ഉജ്ജ്വലം തന്നെ എന്നൊക്കെ പറഞ്ഞ് എന്നെ ദൃതങ്കപുളകിതൻ ആക്കിയ കുട്ടപ്പായി രണ്ടാംദിനം പക്ഷേ ഒരിടത്തും പോകണ്ട എന്നു പറഞ്ഞു. കൈനിറയെ ചോക്ലേറ്റ് കിട്ടിയതുകൊണ്ട് കുട്ടികളും നാല് ലിറ്റർ കള്ളു കിട്ടിയതുകൊണ്ട് ഞാനും സംതൃപ്തരായിരുന്നു.</p><p><br /></p><p><br /></p><p>പൈകയിലെ ഭീകരൻ ആയിരുന്നു കുട്ടപ്പായി ഇവിടെ എൻറെ കുട്ടികളുടെ കൂടെ ഇരുന്ന് അക്കുത്തിക്കുത്ത്, അക്കാ ഇക്കാ തുടങ്ങിയ കളികൾ കളിക്കുന്നത് കണ്ടു ഞാൻ വിസ്മയ ഭരിതനായി. ഇടയ്ക്ക് പൈസ വെച്ച് ചുക്കിണി കളിക്കുന്നതിനിടയിൽ എൻറെ രണ്ടാമത്തെ മകൻറെ കണ്ണുകളിലെ തിളക്കം എന്നെ ഹഠാദാകർഷിച്ചു. അവനാണ് ഏറ്റവും കൂടുതൽ കാശു കിട്ടിയത്.</p><p><br /></p><p><br /></p><p>മൂന്നാംദിനം കുട്ടപ്പായി ആരംഭിച്ചതു തന്നെ തന്നെ ലോട്ടറിയുടെ കഥയും പറഞ്ഞിട്ടാണ്. യൂറോ ലോട്ടോ അയർലൻഡ് ലോട്ടോ തുടങ്ങി ലോട്ടറിയുടെ മായാ ലോകത്തിലേക്ക് കുട്ടപ്പായി എന്നെ പതുക്കെ കൈ പിടിച്ചു കൊണ്ടുപോയി. അവസാനം എന്നോട് ചോദിച്ചു നമുക്ക് ഒരു ബിഗ് ടിക്കറ്റ് എടുത്താലോ. അഞ്ഞൂറാനെ ഭയങ്കര ബഹുമാനം ഉള്ള ഞാൻ, നമ്മൾ ഇതിനൊന്നും ഇല്ലേ എന്നു പറഞ്ഞ് സ്കൂട്ട് ആയി.</p><p><br /></p><p><br /></p><p>വൈകുന്നേരം ഫ്ലൈറ്റിനു സമയമായി. പെട്ടീം കാര്യങ്ങളും ഒക്കെ എടുത്ത് പോകുന്നതിനു മുമ്പായി കുട്ടപ്പായി കുറച്ച് യൂറോ എടുത്ത് രണ്ടാമത്തെ കയ്യിൽ കൊടുത്തു. എന്നിട്ട് വീണ്ടും കുറച്ച് യൂറോ എടുത്ത് എൻറെ കയ്യിൽ തന്നിട്ട് പറഞ്ഞു എടാ എനിക്കൊരു ബിഗ് ടിക്കറ്റ് എടുക്കണം. അടിച്ചാൽ ഫിഫ്റ്റി ഫിഫ്റ്റി. എന്നിട്ട് പതുക്കെ രണ്ടാമനെ നോക്കി പറഞ്ഞു, എടാ നമുക്ക് ഇതുകൊണ്ട് ലോട്ടറി എടുത്താലോ. ചുക്കിണിയുടെ ഹാങ്ങോവറിൽ ഇരിക്കുന്ന അവൻ ദാ റെഡി. അങ്ങനെ അവർക്ക് ഗിഫ്റ് കൊടുത്ത പൈസ കൊണ്ട് അവരെക്കൊണ്ട് തന്നെ ലോട്ടറി എടുപ്പിച്ചു. അങ്ങനെ ടു പ്ലസ് വൺ ഓഫറിൽ മൂന്ന് ടിക്കറ്റ് എടുത്ത് ഞങ്ങളുടെ ഭാഗ്യ പരീക്ഷണം ആരംഭിച്ചു.</p><p><br /></p><p><br /></p><p>ആദ്യത്തേത് ഗണപതി ക്ക് കൊടുത്തു. ചങ്കിടിപ്പോടെ കമ്പ്യൂട്ടർ മുമ്പിലിരുന്ന് നറുക്കെടുപ്പ് കണ്ട് എൻറെ കുട്ടികളും ഭാര്യയും നെഞ്ചത്തടിച്ചു നിലവിളിച്ചു. ഭാഗ്യത്തിലും ദൈവത്തിലും ഒന്നും വിശ്വാസം ഇല്ലാതിരുന്ന ഞാൻ വലിയ താൽപര്യം കാണിച്ചില്ല എന്നുള്ളത് വാസ്തവം.</p><p><br /></p><p><br /></p><p>ഏതായാലും ഒരു ടിക്കറ്റ് എടുത്തതുകൊണ്ട് എൻറെ ഫേസ്ബുക്കിലും മറ്റും ബിഗ് ടിക്കറ്റ് പരസ്യം വരാൻ തുടങ്ങി. അടുത്തമാസം 7 million. കണക്ക് കൂട്ടി നോക്കിയപ്പോൾ 15 കോടി ഇന്ത്യൻ രൂപ. കഷ്ടിച്ച് ഒരു 20 കോടി എങ്കിലും കിട്ടിയാൽ മാത്രമേ എനിക്കൊന്ന് നേരെ നിൽക്കാൻ പറ്റുള്ളൂ. അതിനാൽ ഞാൻ പിടിച്ചു നിന്നു.</p><p><br /></p><p><br /></p><p>എന്നാൽ അതിന് അടുത്തമാസം, സമ്മാനം 12 മില്യൺ. രണ്ടും ഒന്നും കൂട്ടിയാൽ മൂന്ന്. എൻ്റെ ഭാഗ്യ നമ്പർ എന്ന് ഞാൻ തന്നെ വിശ്വസിക്കുന്ന നമ്പർ, പോരാത്തതിന് രണ്ടാമൻ ജനിച്ച മാസവും. ആരോടും പറയാതെ ഒരെണ്ണം എടുത്തു. ആ ലോട്ടറി അടിച്ചു കഴിയുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ, കടം ചോദിച്ചു വിളിക്കുന്ന ആൾക്കാരെ എങ്ങനെ ഒഴിവാക്കാം എന്ന പദ്ധതി, അഹങ്കാരവും ധൂർത്തും ഒഴിവാക്കി എങ്ങനെ ഭാര്യയെയും കുട്ടികളെയും കൊണ്ടുനടക്കാം എന്നിങ്ങനെയുള്ള അനവധി നിരവധി പ്ലാനുകൾ. പക്ഷേ അതും ഖുദ ഗവാ.</p><p><br /></p><p><br /></p><p>പങ്കുകൂടി പോത്തിനെ കൊല്ലുന്നത് പോലെ ഷെയർ ഇട്ടും, ആരെയും കൂട്ടാതെ ചേക്കിനും ഒക്കെ നോക്കി, ഫലം കിം. വിവരവും വിവേകവും ഉള്ള നല്ലപാതി പറഞ്ഞു. വേണ്ട മോനേ വാഴക്കാവരയാ, ആ കാശ് ബാങ്കിൽ എങ്ങാനും ഇടാൻ നോക്ക്. പക്ഷേ ലോലമായ മനസ്സല്ലേ, പിടിച്ചു നിൽക്കാൻ പറ്റുന്നില്ല.അല്ലാതെ കാശ് നോട് അത്യാർത്തി ഒന്നുമുണ്ടായിട്ടല്ല. പക്ഷേ ഇടയ്ക്ക് 15 മില്യൺ വന്നു വന്നു, എങ്ങനെ എടുക്കാതിരിക്കാൻ. ആ സൂക്കേട് കഴിഞ്ഞപ്പോൾ ദേണ്ടെ വരുന്നു 20 മില്യൺ. നറുക്കെടുപ്പുകൾ നടന്നുകൊണ്ടേയിരുന്നു... അഞ്ഞൂരാനും ആയിരത്താനും പൊയ്ക്കൊണ്ടേയിരുന്നു...</p><p><br /></p><p><br /></p><p>ഷട്ടിൽ കളിക്കുന്ന പ്ലെയേഴ്സ് എല്ലാംകൂടെ ഒരെണ്ണം എടുക്കുന്നു. അതാണെങ്കിൽ ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റും ബിഗ് ടിക്കറ്റും, രണ്ടും ചേർന്നു. അതെല്ലാം എല്ലാവർക്കും കൂടെ വീതം വെച്ചാൽ ഒരു പൂക്കചൊളയും കിട്ടില്ല, താൽപര്യം തോന്നിയില്ല. എന്നാലും അവർ എല്ലാർക്കും കുറെശ്ശേ കാശ് കിട്ടും എന്ന് ഓർത്തപ്പോൾ അങ്ങ് ചേർന്നു. കൂടെ ഒരെണ്ണം സ്വന്തമായും. </p><p><br /></p><p><br /></p><p>ഇടയ്ക്ക് നല്ല ഭാഗ്യവാൻ എന്നു വിചാരിച്ചിരുന്ന ഒരു കൂട്ടുകാരൻറെ കൂടെ അവൻറെ ഭാഗ്യത്തിൻ്റെ കുറച്ചു ഗുണം നമുക്ക് കൂടെ കിട്ടട്ടെ എന്നുവിചാരിച്ച് ചേർന്നു, രക്ഷയില്ല. പിന്നെ കട്ട ശോകം ആയ, ദൗർഭാഗ്യ ത്തിൻറെ മൂർത്തീഭാവം ആയ ഒരു കൂട്ടുകാരൻറെ കൂടെയും നോക്കി. അങ്ങനെ ഒറ്റക്കും പെട്ടക്കും ഗ്രൂപ്പ് ആയും, ദ്രാവിഡിൻ്റെയും സെവാഗിൻ്റെയും, മെസ്സിയുടെയും റൊണാൾഡോയുടെയും ഒക്കെ കൂടെ ചേർന്ന് നോക്കി. ഒക്കെ പല വഴികൾ, പല പരീക്ഷണങ്ങൾ, നോ ഫലം.</p><p><br /></p><p><br /></p><p>അങ്ങനെ അംഗബലം കൊണ്ട് വിജ്രംഭിച്ച നിൽക്കുന്ന മറ്റൊരു ഗ്രൂപ്പിൽ ആർക്കോ ഒരു കുബുദ്ധി തോന്നിയത്, നമുക്ക് ഷെയർ ഇട്ട് ലോട്ടറി എടുത്താലോ എന്ന്. ഒട്ടും അമാന്തിച്ചില്ല, ആദ്യത്തെ സെറ്റിൽ ചേർന്നു. അതിൽ ചേരാൻ പറ്റാത്തവർ രണ്ടാമത്തെ സെറ്റ് ഇട്ടു. ഇനി പണ്ടാരം അതിനെങ്ങാനും അടിച്ചാലോ എന്ന് വിചാരിച്ചു അതിലും ചേർന്നു. അപ്പൊൾ ദാണ്ടെ വരുന്നു 11 എണ്ണം. രണ്ടു കൊണ്ട് തൃപ്തിപ്പെട്ടു ഞാൻ. ആദ്യത്തെ മാസത്തെ ചീറ്റിപ്പോയ അന്നുതന്നെ 13 സെറ്റ് വീണ്ടും വന്നു. എന്നിലെ ലോലനെ ഞാൻ പിടിച്ചുനിർത്തി,എന്നോടാ കളി.</p><p><br /></p><p><br /></p><p>ഓരോ ഗ്രൂപ്പിലും കൊണ്ടുപിടിച്ച പരിപാടികൾ നടക്കുന്നു. ദൈവത്തെയും കുട്ടിച്ചാത്തനെയും ഒന്നിച്ചു വിളിക്കുന്നു, പേർമുടേഷൻ ആൻഡ് കോമ്പിനേഷൻ നടത്തുന്നു. മൊത്തം ലോട്ടറി മയം, ആകെ ജഗപൊഗ. </p><p><br /></p><p><br /></p><p>അങ്ങനെ സെലിബ്രേഷനിൽ ആറാടി കിടന്ന ഒരു രാത്രി. അന്ന് എൻറെ മുമ്പിൽ പ്രത്യക്ഷപ്പെട്ടത് ഫ്രാൻസിസ് പുണ്യവാളൻ ആയിരുന്നു. പുണ്യാളാ... ഒരുഗതിയും പരാഗതിയും ഇല്ല. രക്ഷപ്പെടാൻ ഒരു വഴിയും കാണുന്നില്ല. ഈ പ്രാവശ്യം 12 മില്യൺ ആണ്. കഷ്ടിച്ചു പിടിച്ചു നിൽക്കാം, എടുത്തോട്ടെ... </p><p><br /></p><p><br /></p><p>എന്തിനാടാ മോനെ ലോട്ടറി, എന്തിനാ കാശൊക്കെ, എന്നൊക്കെയായിരിക്കൂം പുണ്യാളന് പറയാൻ തോന്നിയത്. പക്ഷേ പുള്ളി എന്നോട് പറഞ്ഞു, നീ ഒരെണ്ണം അങ്ങ് എടുത്തോ. </p><p><br /></p><p><br /></p><p>ആർക്കും വേണ്ടാതെ കിടക്കുന്ന ഒരു നമ്പറാണ് 13. ഭാഗ്യം കെട്ട നമ്പർ എന്നു വിചാരിച്ച് ആൾക്കാർ ഒഴിവാക്കുന്നത് കൊണ്ട് ആ നമ്പറിലെ ഭാഗ്യം മുഴുവൻ എനിക്ക് കിട്ടിയാലോ എന്ന കുടില ബുദ്ധിയിൽ ഞാൻ നേരത്തെ ദത്തെടുത്തതാണ് 13നേ. അങ്ങനെ പതിമൂന്നാം തീയതി ടിക്കറ്റെടുത്തു, ഭാഗ്യനമ്പരുകളായ 7, 3 ഒക്കെ കൂടെ മിക്സ് ചെയ്തു ഒരു അവിയൽ നമ്പർ.</p><p><br /></p><p><br /></p><p>പ്രൊജക്റ്റ് മാനേജ്മെൻറ് ബാലപാഠങ്ങൾ എല്ലാം പൊടിതട്ടിയെടുത്ത് ഭീകര പ്ലാനിങ് ആയിരുന്നു പിന്നെ. എൻ്റെ പേരിൽ എടുത്താൽ പിന്നെ ഭയങ്കര ശല്യം ആയിരിക്കും, ഭാര്യയുടെ പേരിൽ എടുത്തു. കടം വാങ്ങാനുള്ളവരും കൊടുക്കാൻ ഉള്ളവരും എല്ലാം വിളിച്ചു കൊണ്ടേയിരിക്കും. പഴയ ഒരു സിം കിടന്നത് ആക്ടീവ് ആക്കി ആ നമ്പർ കൊടുത്തു. ആർക്കും വിളിച്ചാൽ കിട്ടാതിരിക്കാൻ വേണ്ടി ആ നമ്പർ ഫോണിൽ ഇട്ടില്ല. നാട്ടിൽ ഓഫ് റോഡ് പോകാനായി പഴയ പ്രാഡോ, ലാൻഡ് ക്രൂയിസർ ഒക്കെ olx ഇൽ തപ്പി. മോഡിഫൈ ചെയ്യാനായി ആയി പാർട്സ് ഇവിടെ നിന്നും എങ്ങനെ കൊണ്ടുപോകാം എന്ന് ചെക്ക് ചെയ്തു. ഫാമിലി കാർ ആയി പുതിയ ബെൻസ് വേണോ അതോ ഡിഫെൻഡര് വേണോ എന്ന് കൺഫ്യൂഷൻ ആയി. വീടുപണിയുമ്പോൾ ബാത്റൂമിൽ വെള്ളം കെട്ടിനിൽക്കാതെ ചെരുവിട്ട് പണിയണമെന്ന് പ്രത്യേകം കോൺട്രാക്ടർനോടു പറയാൻ നോട്ട് എഴുതി വെച്ചു. കുറച്ച് ക്യാഷ് ഇവിടുത്തെ ബാങ്കിലും കുറച്ച് നാട്ടിലും ഡെപ്പോസിറ്റ് ചെയ്യണം, എവിടെയെങ്കിലും പൊട്ടിയാലും ഒരിടത്ത് കാണുമല്ലോ. പിള്ളേർക്ക് പഠിക്കാൻ പൈസ കരുതണം, മോളെ കെട്ടിക്കാൻ ഇത്തിരി അവളുടെ പേരിൽ ഇട്ടെക്കാം.</p><p><br /></p><p><br /></p><p>നാട്ടിൽ ചെന്നാൽ വള്ളി ചെരുപ്പും മുണ്ടും മാത്രം ഉടുക്കാൻ പാടുള്ളൂ. വളരെ സിമ്പിൾ ആയി വേണം നടക്കാൻ. പൈസാക്കാരൻ്റെ അഹങ്കാരം ഒട്ടും കാണിക്കരുത്. ഒരു വർഷത്തേക്ക് പൈസ ഒരിടത്തും ചെലവാക്കാൻ പാടില്ല. കമ്പനിയിലെ സ്റ്റാഫിന് ഒക്കെ സാലറി കുടിശ്ശികയും ഒരു 5000 വീതം എക്സ്ട്രയും കൊടുത്തേക്കാം.</p><p><br /></p><p><br /></p><p>കാര്യം scientific temper വളർത്തുകയും, മതാന്ധതയുടെ കെട്ടുകൾ പൊട്ടിച്ചെറിയുകയും ചെയ്തെങ്കിലും രാത്രിയിൽ ലൈറ്റ് ഓഫ് ചെയ്തു കഴിഞ്ഞാൽ പേടി ഉള്ളതുകൊണ്ട് മാതാവിൻറെ ഇരുട്ടത്ത് തെളിയുന്ന ഒരു രൂപം മാത്രമാണ് ഉണ്ടായിരുന്നത്. കൂടെ ഈശോയുടെയും പുണ്യാളൻ്റെയും ഓരോ രൂപം വെച്ചു. വെറുതെ ബൈബിൾ ഒന്ന് വായിക്കാൻ തുടങ്ങി. ആദ്യത്തെ വചനം "ആരോഗ്യവാൻമാർക്ക് അല്ല, രോഗികൾക്കാണ് വൈദ്യനെ കൊണ്ട് ആവശ്യം". ശരിയാണ്, ഞാൻ ദൈവത്തിൽനിന്ന് അകന്നത് ഒരു കണക്കിന് നന്നായി. എന്നെ ദൈവത്തിലേക്ക് അടുപ്പിക്കാൻ ഞാൻ ഈ ലോട്ടറിയുമായി ദൈവം വരും.പുണ്യാളാ നിങ്ങൾ ഒരു സംഭവം തന്നെ.</p><p><br /></p><p><br /></p><p>അങ്ങനെ എന്നും വൈകിട്ട് പ്രാർത്ഥിക്കാൻ തുടങ്ങി, സിഗരറ്റ് വലി, കള്ളുകുടി, മറ്റു കുൽസിത പ്രവർത്തികൾ എല്ലാം പടിക്കു പുറത്താക്കി. അവസാനം നാളെയാണ് നാളെയാണ് എന്ന് പറഞ്ഞ് ആ സുദിനം നാളെ ആകതമാകും. നാളെ രാവിലെ മുതൽ ഉപവസിച്ചെക്കാം എന്ന് കരുതിയത് കൊണ്ട് നന്നായി വലിച്ചു കേറ്റി, പ്രാർത്ഥിച്ചു കിടന്നുറങ്ങി.</p><p><br /></p><p><br /></p><p>രാത്രിയുടെ അന്ത്യയാമത്തിൽ എപ്പോളോ പുണ്യാളൻ ദേണ്ടേ വീണ്ടും വന്നു." എന്താ പുണ്യാളാ ഈ വരവിനെ ഉദ്ദേശം? വാക്ക് മാറ്റാനാണോ?" ഞാൻ ആകാംക്ഷാഭരിതൻ ആയി. </p><p><br /></p><p><br /></p><p>"ഇല്ലെടോ വാഴക്കാവരയാ. നിനക്ക് തന്നെയാണ് ഈ പ്രാവശ്യം ലോട്ടറി. പക്ഷേ ഒരു കുഴപ്പമുണ്ട്". ചെറിയൊരു പോസ് പുണ്യാളന് അവിടെ വന്നപ്പോൾ ഞാൻ ലൂസിഫർ സിനിമയിലെ ഡയലോഗ് ഓർത്തു പോയി. തന്തയ്ക്ക് പറയാനാണെങ്കിൽ ഞങ്ങൾ പാലക്കാരു പുണ്യാളൻ ആണോ എന്നൊന്നും നോക്കില്ല. ഞാനൊന്ന് വിരിഞ്ഞു നിന്നു.</p><p><br /></p><p><br /></p><p>പുണ്യാളൻ തുടർന്നു "For every action, there is an equal and opposite reaction" </p><p><br /></p><p><br /></p><p>"എൻറെ പൊന്നു പുണ്യാളാ ഇത് ഞാൻ യുപി സ്കൂളിൽ നിന്നും ഇമ്പോസിഷൻ എഴുതി പഠിച്ചതാണ്. ഇനിയും ഈ പാതിരായ്ക്ക് അത് പഠിപ്പിക്കാൻ വരരുത്"</p><p><br /></p><p><br /></p><p>പുണ്യാളൻ തുടർന്നു "അതല്ലടാ മോനേ, ഒരു കയറ്റത്തിന് ഒരു ഇറക്കവും ഉണ്ടാകും ഒരു നേട്ടത്തിന് ഒരു കോട്ടം ഉണ്ടാവും. അതുകൊണ്ട് നിനക്ക് ഈ ലോട്ടറി അടിച്ചാൽ നിൻറെ പ്രിയപ്പെട്ട എന്തെങ്കിലും നഷ്ടമാകും"</p><p><br /></p><p><br /></p><p>എൻ്റെ കുടില ബുദ്ധി വീണ്ടും ഉണർന്നു. എനിക്ക് ഏറ്റവും ഇഷ്ടം കൊറോണയാണ് ആണ് എന്ന് പറഞ്ഞാലോ? ഒറ്റ വെടിക്ക് രണ്ടു പക്ഷി, പിന്നെ ലോകത്തിനു മുഴുവൻ ഒരുപകാരവും. പുണ്യാളൻ ഒരു ഊറിയ ചിരിയുമായി അവിടെ ഇരുന്നു. ദൈവത്തെ പറ്റിക്കാൻ ആണോ മോനേ എന്ന ചോദ്യം ആ ചിരിയിൽ ഉണ്ടായിരുന്നു.</p><p><br /></p><p><br /></p><p>പെട്ടെന്ന് തന്നെ എൻറെ മനസ്സിലേക്ക് കുട്ടികളുടെ, പ്രിയപ്പെട്ടവരുടെ എല്ലാം മുഖങ്ങൾ തെളിഞ്ഞുവന്നു. ഒരു ശങ്കയും കൂടാതെ, ഒട്ടും അമാന്തിക്കാതെ ഞാൻ പുണ്യാളനോട് പറഞ്ഞു. "എനിക്കു വേണ്ട ഈ ലോട്ടറി."</p><p><br /></p><p><br /></p><p>പുണ്യാളൻ പറഞ്ഞു, നല്ല കാര്യം മോനെ, പക്ഷേ ഞാൻ നിനക്ക് ഒരു വരം തരുകയാണ്, നിനക്ക് ഇഷ്ടമുള്ള ഒരാൾക്ക് ഈ ലോട്ടറി കൊടുക്കാം. ഞാൻ ആലോചിച്ചു, ആർക്കു കൊടുക്കും? </p><p><br /></p><p><br /></p><p>പിള്ളേച്ചന് കഴിഞ്ഞ ആഴ്ച ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി അടിച്ചു. അതുകൊണ്ട് ഈ പ്രാവശ്യം നോബിന് കൊടുക്കാം. </p><p><br /></p><p><br /></p><p><br /></p><p>പ്രത്യേക ശ്രദ്ധക്ക് - ഇതൊരു കഥ മാത്രം ആണ്. യാഥാർഥ്യവുമായി മുള്ളിതെറിച്ച ബന്ധം മാത്രമേ ഉള്ളൂ...</p><p><br /></p><p><br /></p><p><br /></p><p><br /></p>Sinochanhttp://www.blogger.com/profile/15876415563481399090noreply@blogger.com0tag:blogger.com,1999:blog-4657561232785548201.post-39905299544735523492020-08-21T20:12:00.000+05:302020-08-21T20:12:58.069+05:30കണ്ടുമുട്ടൽ<div>ഇന്ന് ഒരു വെള്ളിയാഴ്ച. ഉച്ചിയിലേക്ക് എത്താറായ സൂര്യൻ, പത്ത് നാപ്പത്തഞ്ച് ഡിഗ്രി ചൂടുള്ള തൻറെ രശ്മികൾ (പശുപാലൻ അല്ല കേട്ടോ) വെറുതെ അലസനായി കട്ടിലിൽ മലർന്നു കിടക്കുന്ന എന്റെ നിതംബത്തിലേക്ക് ജനലിലൂടെ തൊടുത്തുവിട്ടു കൊണ്ടിരുന്നു. സഹികെട്ട് ഞാൻ എണീറ്റു. പല്ലൊക്കെ വെറുതെ തേച്ചപോലെ വരുത്തി അടുപ്പത്ത് ലേശം കട്ടനിട്ടു. മണി പതിനൊന്നര ആയി, ഇനി എന്തു കുൽസിത പ്രവർത്തിയിലാണ് ഇന്ന് ഏർപ്പെടുന്നത് എന്ന് ആലോചിച്ചു കൊണ്ടിരുന്നു.</div><div><br /></div><div>പെട്ടെന്നാണ് മൊബൈൽ ശബ്ദിച്ചത്. എടുത്തു നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പർ, നല്ല പച്ചകളും ലോട്ടറി അടിച്ചു എന്ന് പറയാൻ വിളിച്ചതായിരിക്കും എന്ന് വെച്ച് എടുത്തില്ല.</div><div><br /></div><div>വീണ്ടും ദേണ്ടെ അടിക്കുന്നു. കഷ്ടകാലത്തു എന്നാ കോപ്പാണോ എന്ന് ശങ്കിച്ച് ഇടത്തെ കൈ കൊണ്ട് ഫോൺ എടുത്തു വലത്തേ ചെവിയിൽ വെച്ച് ഞാൻ വലംകൈയ്യാൽ പൃഷ്ഠം ചൊറിഞ്ഞു ത്രികോണേ എന്ന ഷേപ്പിൽ നിന്ന് ഒരു ഹാലോ അങ്ങ് കാച്ചി.</div><div><br /></div><div>അതാ അപ്പുറത്തു നിന്നും ഒരു കിളി നാദം, ഹാലോ.... പെട്ടെന്ന് തന്നെ ഞാൻ ഡീസന്റ് ആയി. നിവർന്നു നിന്ന് നെഞ്ചുംകൂട് അകത്തോട്ടു പിടിച്ചു, ടൈ കെട്ടി സ്യൂട്ടും ഇട്ടു നിൽക്കുന്ന ഭാവത്തിൽ ഒരു ഗുഡ് മോർണിംഗ് അങ്ങോട്ട് കൊടുത്തു. </div><div><br /></div><div>കിളി - "എന്നെ ഓർക്കുന്നുണ്ടോടാ നീ?"</div><div><br /></div><div>എന്റെ മനസ് ദ്രുതഗതിയിൽ വർക്ക് ചെയ്തു. എടാ എന്ന് വിളിക്കണമെങ്കിൽ ഒന്നെങ്കിൽ മൂത്തവർ ആയിരിക്കും, അല്ലെങ്കിൽ പിന്നെ അത്ര സുഹൃത് ബന്ധം ഉള്ളവർ ആയിരിക്കണം. ചിന്തിച്ചിട്ട് ഒരന്തവും കിട്ടിയില്ല, അബദ്ധങ്ങൾ പറ്റാതെ നോക്കുകയും ചെയ്യണമല്ലോ.....</div><div><br /></div><div>കിളി - " എന്റെ പൊന്നു വാഴക്കാവരയാ.... ഓർത്തു ടെൻഷൻ അടിക്കേണ്ട....നിങ്ങൾടെ കൂടെ പ്രീഡിഗ്രിക്ക് ട്യൂഷൻ പഠിച്ച ആളാണ് ഞാൻ. മുടി ഒക്കെ സ്റ്റെപ് കട്ട് ചെയ്ത....</div><div><br /></div><div>ഞാൻ - എന്റെ പൊന്നേ.... ഇപ്പൊ പിടികിട്ടി... ഇവിടെ ദുബായ് ഇൽ ആണോ? എന്റെ നമ്പർ എങ്ങനെ കിട്ടി.</div><div><br /></div><div>കിളി - അതൊക്കെ കിട്ടി മോനെ, ഈ സോഷ്യൽ മീഡിയ യുഗത്തിൽ അതിനാണോ പാട്. അതൊക്കെ പോട്ടെ...എന്തൊക്കെയുണ്ട് വിശേഷം...?</div><div><br /></div><div>ഞാൻ - ഓ... എന്നാ പറയാനാ.... ഇങ്ങനെയൊക്കെ പോകുന്നു.</div><div><br /></div><div>കിളി - അതേ... ഇന്ന് ഫ്രീ ആണോ, എങ്കിൽ ഉച്ചക്ക് എന്റെ കൂടെ ഒരു ലഞ്ചിന് വരാമോ?</div><div><br /></div><div>അവൾ ചോദിച്ചു തീരുന്നതിനു മുമ്പേ എന്റെ ഉത്തരം - പിന്നെന്താ, ഫ്രീ അല്ലെങ്കിൽ ഫ്രീ ആക്കാമല്ലോ... </div><div><br /></div><div>കിളി - എന്നാൽ ഉച്ചക്ക് സിറ്റി സെന്ററിൽ കാണാം..</div><div><br /></div><div>ലഡു പൊട്ടിയ ഞാൻ വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെയാണ് മറുപടി കൊടുത്തത്. ഇനി എന്തെങ്കിലും ഉടായിപ്പ് ആണോ? </div><div><br /></div><div>ഹേയ്... ആവില്ല. വളരെ നല്ല പെൺകുട്ടി ആയിരുന്നു അവൾ, എനിക്കിഷ്ടമായിരുന്നു ഒത്തിരി. കാര്യം സ്റ്റെപ് കട്ട് ഒക്കെ ആയിരുന്നെങ്കിലും സുന്ദരി ആയിരുന്നു, കെട്ടി കഴിഞ്ഞു അവളുടെ മുടി ഒക്കെ നീട്ടി വളർത്തി, നല്ല ശാലീന സുന്ദരി ആക്കാം എന്നായിരുന്നു അന്നത്തെ എന്റെ സ്വപ്നങ്ങളുടെ പ്ലാൻ...</div><div><br /></div><div>എനിക്കിഷ്ടമാണെന്ന് അവളോട് ഞാൻ പറഞ്ഞിട്ടില്ല. എന്തിനു, അങ്ങനെ മനസിലാക്കാൻ ഞാൻ ഒരു അവസരം പോലും കൊടുത്തിട്ടില്ല. അതൊക്കെ കുടുംബത്തിൽ പിറന്നവരുടെ പണിയല്ല എന്ന മിഥ്യാ ധാരണ കാരണം എത്ര സുന്ദരികളോട് എന്റെ ഇഷ്ടം പറയാതെ പോയത്. ആ... ഇനി അതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം. അവൾക്ക് എന്നെ ഇഷ്ടമായിരുന്നു ആവോ.. </div><div><br /></div><div>പക്ഷെ എന്റെ മെഡുല്ല ഒബ്ലാന്കെറ്റ വീണ്ടും വീണ്ടും വാണിംഗ് തന്നു കൊണ്ടിരുന്നു. എന്തിനായിരിക്കും എന്നെ വിളിച്ചത്? ഈ വയസാം കാലത്തു എന്തിനാണ് എന്നെ കാണണമെന്ന് പറഞ്ഞത്? എന്തായാലും ലൈംഗിക ദാരിദ്ര്യം അല്ലെങ്കിൽ പ്രണയ രാഹിത്യം അനുഭവിക്കുന്ന ഒരുത്തൻ ആണെന്ന് കരുതി ആവില്ല. ഒരു സ്നേഹവും സുഹൃത്ബന്ധവും ഒക്കെ തോന്നിയിട്ടാവണം. കെട്ടിയോനും പിള്ളേരും ഒക്കെ കൂടെ കാണുമോ ആവോ? എന്തായാലും വളരെ ഡീസന്റ് ആയി വേണം പെരുമാറാൻ എന്ന് ഞാൻ തീരുമാനിച്ചു.</div><div><br /></div><div>കുളിച്ചു കുട്ടപ്പനായി കക്ഷത്തിൽ പൗഡറും ഇട്ട്, നല്ല ഷർട്ടും പാന്റും ഒക്കെ ഇട്ടു ഒരു കേട്ട് പെർഫ്യൂമും അടിച്ചു കേറ്റി സുന്ദരനായി. പോരാത്തതിന് വായിൽ ഇത്തിരി മൗത്ത് വാഷ് എടുത്ത് കുലുക്കുഴിഞ്ഞ് എന്തിനോ തിളയ്ക്കുന്ന സാമ്പാർ പോലെ മൊത്തത്തിൽ അഴകിയ രാവണൻ ആയി.</div><div><br /></div><div>നേരെ സിറ്റി സെന്ററിൽ ചെന്നു, ഞാൻ അവിടെ എത്തിയ കാര്യം അവളെ വിളിച്ചു പറഞ്ഞു. നേരെ പോയി ചില്ലീസിൽ ഇരുന്നോ , ദാ... അഞ്ചു മിനിറ്റിനുള്ളിൽ അവൾ എത്താം എന്നു പറഞ്ഞു. എത്ര സീറ്റ് വേണം എന്ന് ചോദിച്ചപ്പോൾ അവൾ ചോദിച്ചു, "എന്റെ പൊട്ടൂസെ, ഞാൻ ഒറ്റക്കാണ് വന്നിരിക്കുന്നത്, നിന്റെ കൂടെ ഒരു ലോഡ് ആൾക്കാരുണ്ടോ?" ഞാൻ വീണ്ടും ബ്ലിങ്കസ്യാ....</div><div><br /></div><div> എന്തായാലും പോയി ചില്ലീസിൽ ഒരു കോർണറിൽ ഇരുന്നു. എന്തിനോ വേണ്ടി ഹൃദയം തുടിച്ചുകൊണ്ടിരുന്നു. മനസ് പെട്ടെന്ന് തന്നെ പഴയ പ്രീഡിഗ്രി കാലത്ത് ചെന്നെത്തി. ഇവിടെ പുറത്തു കൊടും ചൂടാണെങ്കിലും അകത്തു നല്ല കുളിരുന്ന തണുപ്പ്. പണ്ട് ട്യൂഷൻ സെന്ററിൽ മഴക്കാലത്തു ചെറിയ കുളിരും ആയി തടി ബെഞ്ചിൽ ഇരുന്നകാലം മനസ്സിൽ തികട്ടി വന്നു. </div><div><br /></div><div>എന്നും ഞാനും സജിയും ആയിരുന്നു ട്യൂഷൻ ക്ലാസിൽ ആദ്യം എത്തുന്നത്. കർക്കിടകത്തിലെ കുഞ്ഞു കുളിരിൽ, ട്യൂഷൻക്ലാസിലെ തടി ബെഞ്ചിൽ ആ തണുത്ത തടിയുടെ നനഞ്ഞ ഗന്ധവുമായി അവിടെ പെൺകുട്ടികൾ വരുന്നത് കാത്തുള്ള ആ ഇരിപ്പ്, അതിന്റെ ഒരു സുഖം! അവർ വരുന്നതിനു മുമ്പ് മനസ്സിൽ കൂടി തുള്ളിച്ചാടി നടക്കുന്ന വിവിധ വികാരങ്ങൾ, ഇഷ്ടമുള്ളവരുടെ മുഖം മനസിൽ വിചാരിച്ചു ഡെസ്കിൽ കുത്തിവരക്കുന്ന വികൃതികൈകൾ.</div><div><br /></div><div>പതുക്കെ പോക്കറ്റിൽ നിന്നും പേനയെടുത്തു ഒന്നും അറിയാത്ത പോലെ ചില്ലീസിലെ ഡെസ്കിൽ ഒന്നു വരച്ചു, നാട്ടിലെ ഡിസ്കിന്റെ ആ മണം ഫീൽ ചെയ്യാനായി ചെറുതായി ഒന്ന് കുനിഞ്ഞു നോക്കാം വിചാരിച്ചപ്പോളാണ് അവൾ കയറി വന്നത്. </div><div><br /></div><div>ഒരു മിഡിയും ടോപ്പും ആണ് വേഷം, നീണ്ട മുടി വിടർത്തിയിട്ടിരിക്കുന്നു. വിടർന്ന ആ കണ്ണുകളിൽ നല്ല തിളക്കം. എന്റെ ഹൃദയം വീണ്ടും ആ പതിനാറു വയസുകാരന്റെ പോലെ ഇടിച്ചു തുടങ്ങി. അവൾ കൈകൾ നീട്ടി, കരങ്ങൾ ഗ്രഹിച്ചു. അവൾ അതഭുതം കൂറി ചോദിച്ചു, "നിന്റെ കൈയ്യെന്താടാ തണുത്തു വിറച്ചിരിക്കുന്നതു?" ഞാൻ എന്ത് പറയാൻ, എന്റെ ചങ്കിൽ തൊട്ടാൽ അത് ഇടിച്ചു മരിക്കുന്നതു അറിയാമായിരുന്നു.</div><div><br /></div><div>അവൾ "എടാ... പണ്ട് ഒരിക്കൽ ഒരാഴ്ചത്തെ പനി കഴിഞ്ഞു ഞാൻ ക്ലാസിൽ വന്നപ്പോൾ നിന്നോട് നോട്ട്സ് ചോദിച്ചപ്പോൾ നീ നിന്ന മാതിരി തന്നെ ആണല്ലോ ഇപ്പോളും നിൽക്കുന്നേ, ഒരു മാറ്റവുമില്ലേ നിനക്ക്? "</div><div><br /></div><div>ഞാൻ "എനിക്ക് അന്ന് നിന്നെ കണ്ടത് പോലെ തന്നെയാണ് ഇപ്പോളും ഫീൽ ചെയ്യുന്നത്, സെയിം ഓൾഡ് ഫീൽ "</div><div><br /></div><div>ഞങ്ങൾ ഫുഡ് പറഞ്ഞു, കഴിച്ചു തുടങ്ങി. എന്റെ പ്ലേറ്റിൽ നിന്നും വളരെ സ്വാതന്ത്ര്യത്തോടെ അവൾ എടുത്തു കഴിക്കുന്നുണ്ടായിരുന്നു. എത്രയോ കാലം ഒന്നിച്ചു അടുപ്പമുണ്ടായിരുന്ന പോലെ ആയിരുന്നു അവളുടെ പെരുമാറ്റം. താമസിയാതെ എന്റെ സങ്കോചവും മാറി, ഒത്തിരി കളിതമാശകൾ പറഞ്ഞു പഴയ കാലത്തേക്ക് തിരിച്ചു പോയി. ഇടയ്ക്കു അവൾ ഓർഡർ ചെയ്തതിൽ ഒരു നുള്ളു ബീഫ് ഇത്തിരി ബാർബിക്യു സോസിൽ മുക്കി "ഇതൊന്നു കഴിച്ചു നോക്കെടാ, സൂപ്പറാ" എന്നും പറഞ്ഞു എന്റെ വായിൽ വെച്ച് തന്നു. എനിക്കൊട്ടും ഇഷ്ടമില്ലാതിരുന്ന ആ സോസിനു പോലും ഗംഭീര രുചി. ചുറ്റും നടക്കുന്നതൊന്നും അറിയാതെ, ഒന്നിനെക്കുറിച്ചും വേവലാതി ഇല്ലാതെ, മനസ്സിൽ നിറഞ്ഞു തുളുമ്പിയ സന്തോഷത്തോടെ, ലോകത്തെ ഏതോ മനോഹരമായ പൂന്തോട്ടത്തിൽ ഞങ്ങൾ മാത്രം എന്ന പോലെ പഴയ പ്രീഡിഗ്രി കാലത്തേ ഞാനും അവളും മാത്രമായി കുറച്ചു സമയം...</div><div><br /></div><div>ഭക്ഷണം കഴിച്ചു ഞങ്ങൾ പുറത്തേക്കിറങ്ങി, എന്റെ കൈകൾ പിടിച്ചു അവൾ നടന്നു. ഒരു മഞ്ഞുകാല പുലരിയിൽ, മൃദുലമായ ഒരു റോസിന്റെ ഇതളിൽ തൊട്ടുനടക്കുന്ന ഒരു ഫീലിംഗ്. അവൾ എന്നോട് ചോദിച്ചു, "നിനക്കെപ്പോളാ പോകേണ്ടത്?". </div><div><br /></div><div>എനിക്കിങ്ങനെ സമയം തീരരുതേ എന്നേ ഉള്ളൂ...അപ്പോളാണ്...സമയം ഒരു പ്രശ്നവും അല്ലെന്നു ഞാൻ പറഞ്ഞു. </div><div><br /></div><div>അവൾ - "എന്നാൽ നമുക്ക് ബീച്ച് വരെ ഒന്ന് പോയാലോ?"</div><div>ഞാൻ - " ഈ ചൂടത്തോ?"</div><div><br /></div><div>അവൾ - "എനിക്കൊരു ആഗ്രഹം, അഞ്ചു മാണി ഒക്കെ കഴിയുമ്പോൾ ചൂട് കുറയും, പോയി നോക്കാം."</div><div><br /></div><div>എന്തായാലും അവളുടെ കൂടെ കുറച്ചു സമയം കൂടി ചിലവഴിക്കാം എന്നുള്ളതിനാൽ നേരെ ബീച്ചിലേക്ക് വിട്ടു. അവിടെ അവളുടെ കൈ പിടിച്ചു തീരത്തു കൂടി നടന്നപ്പോൾ ചൂടൊന്നും അറിഞ്ഞേ ഇല്ല. അവിടെയുള്ള ഒരു ചെറിയ മുനമ്പിലേക്ക്എന്റെ കൈ പിടിച്ചു അവൾ നടന്നു. അവൾ ഒരു മൂളിപ്പാട്ട് മൂളുന്നുണ്ടായിരുന്നു "മൂവന്തി താഴ്വരയിൽ..." ആ സുന്ദരമായ ഈണത്തിൽ ലയിച്ചു,</div><div>ഒരു മുളംതണ്ടായി അവളുടെ ചുണ്ടത്തെ പാട്ടിന്റെ ഈണങ്ങൾ ഞാനേറ്റു വാങ്ങി, ആ ചൂടത്തും... ഒരു കുളിരായ്, വെണ്മുത്തുകളായ് എന്റെ മനസ്സിന്റെ മൺകൂടിനുള്ളിൽ അവളുടെ സാമീപ്യം നിറഞ്ഞു നിന്നു. </div><div><br /></div><div>ആ മുനമ്പിൽ നിന്ന് ഇളം കാറ്റിന്റെ തഴുകലിൽ മുഴുകി അങ്ങനെ നിന്നപ്പോൾ അവൾ ചോദിച്ചു, "നമുക്കൊന്ന് ജാക്കും റോസും ആയാലോ?" അവൾ പെട്ടെന്ന് ഏറ്റവും തുഞ്ചത്ത് ചെന്ന് നിന്ന് കൈകൾ വിരിച്ചു പിടിച്ചു നിന്നു. അവളുടെ പുറകിൽ ചെന്ന് ഞാൻ അവളെ കെട്ടിപിടിച്ചു നിന്നു. മാന്യതയുടെ മൂടുപടത്തിൽ നിൽക്കാനുള്ള ശ്രമത്തിൽ എന്റെ കൈകൾ അവളുടെ സ്തനങ്ങളിൽ മുട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. </div><div><br /></div><div>പെട്ടെന്നാണ് അവൾ കുഴഞ്ഞു വീണത്. അവളെ വാരിയെടുത്തു ഞാൻ തീരത്തേക്ക് നടന്നു. ആളുകൾ കൂടി. എന്ത് പറ്റി, വൈഫ് ആണോ, അസുഖം എന്തെങ്കിലും ഇങ്ങനെയുള്ള അവരുടെ ചോദ്യങ്ങൾക്ക് എനിക്കും ഉത്തരം ഇല്ലായിരുന്നു. ആരോ വിവരം അറിയതിനെ തുടർന്ന് ബീച്ചിലെ ആംബുലൻസ് എത്തി. </div><div><br /></div><div>അവർ പേരും വിവരങ്ങളും ചോദിച്ചു, അവളുടെ പേര് പോലും ഞാൻ മറന്നു പോയി. ആളുകൾ സംശയത്തോടെ എന്നെ നോക്കുന്നു, പ്രത്യേകിച്ച് രണ്ടു മലയാളികൾ. ഇതേതോ അവിഹിത കേസ് ആണോ ചേട്ടാ എന്ന് ചോദിച്ചു ഒതുക്കത്തിൽ രണ്ടു ഫോട്ടോയും എടുത്തു. എന്റെ ചങ്കിടിച്ചു.</div><div><br /></div><div>ഞാൻ അവളുടെ ഫോൺ എടുത്തു നോക്കി. ഭാഗ്യം, സ്ക്രീൻ ലോക്ക് ഒന്നും ഇല്ലായിരുന്നു. ഡാഡി എന്ന് കണ്ട നമ്പറിൽ നല്ല ഭയത്തോടെ ആണെങ്കിലും വിളിച്ചു.വഴിയിൽ വെച്ച് കണ്ടതാണ് എന്ന് പറയാം എന്ന് വിചാരിച്ചു. ഞാൻ കുഴഞ്ഞു വീണ കാര്യംപറഞ്ഞപ്പോൾ എന്നോട് ചോദിച്ചു വാഴക്കാവരയൻ ആണോ എന്ന്. ഞാൻ ഞെട്ടി, ഇവൾ വീട്ടിലൊക്കെ പറഞ്ഞിട്ടാണോ എന്റടുത്തോട്ടു പോന്നത്? </div><div><br /></div><div>അദ്ദേഹം പേരും വിവരങ്ങളും പറഞ്ഞു തന്നു. വേഗന്ന് അവിടെ അടുത്തുള്ള ഒരു ഹോസ്പിറ്റലിന്റെ പേരും അവിടെ കാണേണ്ട ഡോക്ടറിന്റെ പേരും തന്നു. അവർ അങ്ങോട്ടേക്ക് എത്തിക്കൊള്ളാം എന്നും പറഞ്ഞു.</div><div><br /></div><div>ഹോസ്പിറ്റലിൽ എത്തി, അവൾക്ക് ശ്വാസം ഉണ്ടെന്നു മാത്രം. അവളെ കൊണ്ടുപോയി, ഞാൻ പുറത്തു നിർവികാരനായി കാത്തു നിന്നു. കുറച്ചു നിമിഷങ്ങൾക്കകം അവളുടെ ഭർത്താവും രണ്ടു കുട്ടികളും എത്തി. ഒരു ചെറിയ ചമ്മലോടെ ഞാൻ ചിരിച്ചു. അദ്ദേഹം എന്റെ കൈ പിടിച്ചു, എന്നിട്ടു പറഞ്ഞു. അവൾക്ക് ക്യാൻസർ ആണ്, സ്റ്റേജ് ഫോർ ആയി. പാവം ഒരു പെണ്ണാണ് അവൾ, കലപില സംസാരിച്ചുകൊണ്ടു എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു നല്ല സ്ത്രീ. സംസാരിക്കാൻ ഒത്തിരി ഇഷ്ടമായിരുന്നു അവൾക്ക്, എന്നോട് പഴയ കാര്യങ്ങൾ ഒക്കെ ഇങ്ങനെ വിശദമായി പറയുമായിരുന്നു. നിങ്ങളെ പഠിച്ചുകൊണ്ടിരുന്ന സമയത്തു ഒത്തിരി ഇഷ്ടമായിരുന്നു അവൾക്ക്. ഇവിടെ ഉണ്ടെന്നറിഞ്ഞപ്പോൾ പോയി ഒന്ന് കണ്ടു മിണ്ടിയേച്ചു വരാൻ ഞാൻ ആണ് പറഞ്ഞു വിട്ടത്. </div><div><br /></div><div>നിറഞ്ഞ കണ്ണും വിങ്ങിപൊട്ടാറായ ഹൃദയവും ആയി ,ആ കുഞ്ഞുങ്ങളെ ഒന്ന് കെട്ടിപിടിച്ചു ഞാൻ അവിടെനിന്നും ഇറങ്ങി. </div><div><br /></div><div><br /></div><div><br /></div><div> </div><div></div>Sinochanhttp://www.blogger.com/profile/15876415563481399090noreply@blogger.com2tag:blogger.com,1999:blog-4657561232785548201.post-27522994671576462812020-06-09T14:23:00.002+05:302020-06-09T14:32:59.189+05:30അഹിംസ <div dir="ltr" style="text-align: left;" trbidi="on">
കുട്ടിക്കാലം മുതൽ സിദ്ധാർത്ഥ ഗൗതമന്റെ ആരാധകൻ ആയിരുന്നു ഞാൻ. ഒരു ഉറുമ്പിനെ പോലും നോവിക്കാതെ എങ്ങനെ ജീവിക്കാം എന്നതിൽ നിരീക്ഷണ പരീക്ഷണങ്ങൾ നടത്തിയിരുന്നവൻ. പക്ഷെ പ്രായോഗിക ജീവിതത്തിന്റെ പുഴുക്കുത്തുകൾ എന്റെ കുഞ്ഞു മനസ്സിനെ വളരെ അസ്വസ്ഥമാക്കിയിരുന്നു. നാം തന്നെ വളർത്തിയിരുന്ന കോഴി, മൂരി, പന്നി, താറാവ് ഇവയെ ഒക്കെ കൊന്നു തിന്നുക. പാവം കോഴികൾ ഇടുന്ന മുട്ട തട്ടിപ്പറിച്ചു പൊരിച്ചു തിന്നുക, ക്ടാവ് കുടിക്കേണ്ട പാൽ അതിനെ കൊണ്ട് വെറുതെ ചുരത്തിപ്പിച്ചു കറന്നെടുക്കുക തുടങ്ങിയ അതീവ ദുഷ്ടതകൾ ചെയ്തിരുന്ന കാരണവന്മാർ എന്റെ കൊച്ചു മനസ്സിൽ കൊലപാതികകളും മ്ലേച്ചന്മാരും ആയിരുന്നു.<br />
<br />
<br />
കാലക്രമേണ ഞാനും മൂത്തു, തളിർത്തു, പൂത്തു, കായ്ച്ചു, നരച്ചു. ഈ കാലയളവിൽ ഞാൻ തിന്നു തീർത്ത ഇറച്ചിക്കും മീനിനും പാലിനും ഒരു കണക്കും ഇല്ല. എത്രയോ ജീവികളെയും സസ്യങ്ങളെയും തിന്നൊടുക്കിയ കാപാലികർ എങ്കിലും കൊന്ന പാപം തീരെയില്ലായിരുന്നു എനിക്ക്.<br />
<br />
അങ്ങനെ ഈ കോവിഡ് കാലം. ലോകം മുഴുവൻ കൊറോണ വൈറസ് എന്ന കാപാലികനെ കൊന്നൊടുക്കാൻ കയറു പൊട്ടിച്ചു നടക്കുന്നു. കൊറോണ വരാത്തതുകൊണ്ടു വെറുതെ ചൊറിയും കുത്തി ഇരിക്കുക ആണ്. ഇവിടുത്തെ പണിയുടെ കാര്യം പറയുമ്പോൾ ദുഫായിലെ പണികൾ ഓര്മ വരും, അവിടുത്തെ പണികൾ ചെയ്യാമെന്ന് വെക്കുമ്പോൾ മഴ, ഇന്റര്നെറ് പ്രശ്നം, പിള്ളേരുടെ മേളം അങ്ങനെ ചുരുക്കത്തിൽ ചെകുത്താന്റെയും മാലാഖയുടെയും, കടലിന്റെയും കരയുടെയും, തോടിന്റെയും പറമ്പിന്റെയും ഒക്കെ ഇടയ്ക്കു കിടന്നു ദീർഘവും ഹ്രസ്വവും ആയ നിർശ്വാസങ്ങൾ വിട്ടു സമയം നീക്കുന്നു.<br />
<br />
ഇളയ കൊച്ചു തുമ്പി എന്നെ ആനന്തിപ്പിച്ചു കൊണ്ട് ഇതിലെ കറങ്ങി നടക്കുന്നു. പണ്ടൊക്കെ പ്രകൃതിയുമായി പിള്ളേർ യോജിച്ചു വളരണം എന്ന നിർബന്ധത്തിൽ മഴയത്തും മഞ്ഞത്തും വെയിലത്തും മണലിലും ഒക്കെ പിള്ളേരെ ഞാൻ ഇരുത്തിയും കിടത്തിയും നിരക്കിയും നനച്ചും ഒക്കെ വളർത്തിയിരുന്നു. പിള്ളേരുടെ എണ്ണം കൂടി, സമയം കുറഞ്ഞു. അത്യാവശ്യ സമയങ്ങളിൽ ഒഴികെ ഡയപ്പർ ഉപയോഗിക്കാൻ പാടില്ല എന്ന നിഷ്കർഷയാൽ എന്റെ ഭാര്യ ആദ്യ കുട്ടികളെ ഒക്കെ വളരെ ഫ്രീ ആയിട്ടു എന്റർടൈൻമെന്റ് ആൻഡ് ഡ്രൈനേജ് ഏരിയയിൽ വളരെ അധികം കാറ്റും കേറ്റി, നന്നായി തീറ്റ കുത്തിക്കയറ്റി ആവശ്യത്തിലധികം മൂത്രവും മലവും കോരി വളർത്തി. ഇപ്പോൾ തുമ്പി ആയപ്പോൾ ഡയപ്പർ ഊരാൻ സമയം ഇല്ല. സദാ സമയം താറാവിന്റെ കണക്ക് ഒരു ലോഡ് അസംസ്കൃത വസ്തുക്കളും ആയി ആടി ആടി നടക്കുന്ന തുമ്പി.<br />
<br />
അലസമായ മനസ് ചെകുത്താന്റെ പണിപ്പുര എന്നല്ലേ പറയാറ്.. എന്റെ മനസ്സിൽ വീണ്ടും പഴയ പ്രകൃതി സ്നേഹി ഉണർന്നു. ഊരിക്കളയെടി എന്റെ കൊച്ചിന്റെ തീട്ട പൊതി എന്ന് പറഞ്ഞു അവളുടെ ഡയപ്പർ ഊരി പറമ്പിൽ എറിഞ്ഞു. വേണ്ടെങ്കിൽ വേണ്ട, മൂത്രം ഒഴിക്കുന്നത് തുടച്ചിട്ടോണം, എനിക്കെങ്ങും സമയം ഇല്ല എന്ന് പറഞ്ഞു അവൾ പറമ്പിലേക്ക് പോയി. ഞാനറിഞ്ഞ ഡയപ്പർ എടുത്തു കുഴിയിൽ ഇട്ടു, കൃത്യമായ ഇടവേളകളിൽ അവ സൂക്ഷിച്ചു നശിപ്പിച്ച എങ്കിൽ വാഴ വെക്കാൻ കിളക്കുമ്പോൾ മണ്ണിനു പകരം ഡയപ്പർ മാത്രമേ കിട്ടൂ എന്നൊക്കെ പ്രകൃതി സ്നേഹി അല്ലെങ്കിലും പ്രായോഗിക വിജ്ഞാനം അവൾക്കുണ്ടായിരുന്നു .<br />
<br />
ഊരിക്കളഞ്ഞ തുമ്പിയുടെ പൃഷ്ഠഭാഗത്തെ ചുവപ്പ് കണ്ട എന്നിലെ അച്ഛൻ ഉണർന്നു. അവളെ മിറ്റത്തു ഇറക്കിവിട്ടു മണ്ണിൽ കളിച്ചോളാൻ പറഞ്ഞു ഞാൻ കാലും നീട്ടി ഇരുന്നു കൊറോണയെ പറ്റി ചിന്തിച്ചു.<br />
<br />
കൊറോണയും ഒരു ജീവൻ അല്ലേ? മനുഷ്യരുടെ കോശങ്ങളെ പിടിച്ചു തിന്നു ഈ വംശം തന്നെ ഇല്ലാതാക്കാൻ വന്ന പിശാശ് ഒന്നുമല്ലല്ലോ. ആ പാവം വൈറസിന് ജീവിക്കാൻ പറ്റിയ ഒരു അവസ്ഥ കിട്ടിയപ്പോൾ പെറ്റു പെരുകുന്നു, അത്ര തന്നെ. അത് നമ്മുടെ ദൗർഭാഗ്യത്തിന് നമ്മുടെ ശരീരം തന്നെ ആയി പോയി എന്ന് മാത്രം. ആ ജീവിയെ നമ്മൾ ക്വറന്റൈൻ ചെയ്തും വാക്സിൻ എടുത്തും ഒക്കെ നശിപ്പിക്കുന്നത് തികച്ചും അധാർമികം അല്ലേ? ആനയുടെ വായിൽ പടക്കം പൊട്ടുമ്പോളും, തെരുവു പട്ടികളെ കൊല്ലുമ്പോളും മാത്രം പ്രകടിപ്പിക്കുന്ന സെലക്ടീവ് മൃഗസ്നേഹം നമുക്ക് പാടില്ലല്ലോ? സസ്യങ്ങൾക്കും ജീവനില്ലേ? പയറൊക്കെ നട്ടപ്പോൾ കൃത്യമായി കയറിൽ പിടിച്ചു കയറി പോകുന്നു, തെങ്ങു വെളിച്ചം ഉള്ള ഭാഗത്തേക്ക് വളഞ്ഞു വളരുന്നു, തൊട്ടാവാടി തൊടുമ്പോൾ വാടുന്നു, അവയൊക്കെയും ജീവനല്ലേ?<br />
<br />
എല്ലാ ജീവികളെയും നമ്മൾ സ്നേഹിക്കണം, എന്റെ മനസ് സാർവ്വ ലൗകീക സ്നേഹത്താൽ ജ്വലിച്ചുകൊണ്ടു നിന്നു. ആ ജ്വാലയുടെ സൈഡിൽ കൂടി നോക്കിയപ്പോൾ കണ്ടത് താഴെ പറമ്പിൽ നിൽക്കുന്ന കളകൾ അമ്മ പറിച്ചു കളയുന്നതാണ്. രണ്ടാഴ്ച മുമ്പ് കിളച്ചു മറിച്ചിട്ട മണ്ണിൽ, നിർത്താതെ പെയ്ത മഴയുടെ കാരുണ്യത്താൽ കിളിർത്തു തളിർത്ത കളകൾ. പ്രതീക്ഷയോടെ കിളിർത്തു വന്ന ജീവന്റെ നാമ്പുകൾ അമ്മ നിർദാക്ഷിണ്യം പിഴുതെറിയുന്നതു കണ്ടപ്പോൾ എന്റെ സ്നേഹജ്വാല കോപജ്വാല ആയി മാറി.<br />
<br />
ഞാൻ അലറി... "നിർത്തുന്നുണ്ടോ അമ്മെ ഈ കൊലപാതകം. "<br />
<br />
അവനെന്തു തേങ്ങയാ ഈ പറയുന്നത് എന്ന് മനസിലാകാതെ അമ്മ എന്നെ നോക്കി. വീട്ടിൽ കുത്തിയിരുന്നു മൂക്ക് മുട്ടെ തിന്നു കേറ്റി കിളി പോയിരിക്കുന്നത് ആണോ എന്നറിയാത്തതിനാൽ അമ്മ കൂടുതൽ വിവരിക്കാൻ നിന്നില്ല. എന്നാലും പറഞ്ഞു, മൊത്തം മഷിത്തണ്ടും ചൊറിയെണവും കമ്യുണിസ്റ്റ് പള്ളയും ആണ്, അത് പറിച്ചു കളഞ്ഞാൽ കപ്പയും വാഴയും നന്നായി വളരും.<br />
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-7XX0Hb1dsxU/Xt9N8yQDuGI/AAAAAAAAMb4/EP9VnJATxwEKTM1G6fB2jaY7AgHcuHfUwCLcBGAsYHQ/s1600/WhatsApp%2BImage%2B2020-06-09%2Bat%2B12.47.45.jpeg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="960" data-original-width="1280" height="300" src="https://1.bp.blogspot.com/-7XX0Hb1dsxU/Xt9N8yQDuGI/AAAAAAAAMb4/EP9VnJATxwEKTM1G6fB2jaY7AgHcuHfUwCLcBGAsYHQ/s400/WhatsApp%2BImage%2B2020-06-09%2Bat%2B12.47.45.jpeg" width="400" /></a></div>
<br />
അമ്മേ, ഈ മഷിത്തണ്ട്.... ഞങ്ങളെ പോലെ ഉള്ള പ്രവാസികളുടെ മനസിലെ ഏറ്റവും കുളിർമയുള്ള ഓർമ്മകളാണ്. പണ്ട് കറുത്ത സ്ളേറ്റിലെ, കല്ലുപെൻസിൽ കൊണ്ടുള്ള എഴുത്തുകൾ മായ്ക്കാൻ നമ്മൾ ഉപയോഗിച്ചിരുന്ന മഷിത്തണ്ട്. എന്റെ മനസ്സിൽ നല്ല പച്ചയുടെ നിറങ്ങൾ തെളിഞ്ഞു വന്നു. ഏറ്റവും നല്ല തണ്ടു ഓടിച്ചു വെച്ച് രണ്ടാം ക്ളാസിൽ പഠിക്കുമ്പോൾ ലൈലയുടെ സ്ളേറ്റ് മായ്ക്കാൻ കൊടുത്ത് എന്റെ ഓർമയിൽ വന്നു. നാലാം ക്ലാസിൽ പഠിക്കുമ്പോൾ കല്ലിൽ തട്ടി വീണ സീനയുടെ കാലിൽ കമ്യുണിസ്റ് പച്ചയുടെ ഇല ഇടിച്ചു പിഴിഞ്ഞ് വെച്ചത് ഓര്മ വന്നു. ഇതൊക്കെ എങ്ങനെ പറിച്ചു കളയും നമ്മൾ.<br />
<br />
പിള്ളേരെയൊക്കെ ഉള്ളതല്ലേ, ആ ചൊറിയെണം എങ്കിലും പറിച്ചു കളയെടാ. കഴിഞ്ഞ വര്ഷം അത് പറിച്ചു കളയാത്തതുകൊണ്ട് അതിന്റെ പൂവ് വീണാണ് ഇത്രയും ഉണ്ടായത്.<br />
<br />
ഞാൻ പറഞ്ഞു, അമ്മേ, ഈ ചൊറിയെണം നല്ല ഗുണമുള്ളതാണ് അമ്മേ. അതിന്റെ ഇല തോരൻ വെക്കാം. പിന്നെ ഗൂഗിൾ അമ്മച്ചിയിൽ പരതി. അതിന്റെ പൂവിന്റെയും കായുടെയും ഗുണഗണങ്ങൾ പഠിച്ചു. അതിമോഹനൻ വൈദ്യന്റെയും പ്രകൃതി സ്നേഹികളുടെയും വിഡിയോകൾ തപ്പി. അങ്ങനെ സംഘടിപ്പിച്ച വിവരങ്ങളും ആയി ഞാൻ അമ്മയെ വിളിച്ചു നടക്കല്ലിൽ ഇരുന്നു ക്ലാസ് കൊടുത്തു തുടങ്ങി.<br />
<br />
കാര്യം ഒരു പഴയ MSc ബോട്ടണി ആണ് അമ്മ, ഞാൻ ആണെങ്കിൽ ബോട്ടണി പോയിട്ട് ബയോളജി പോലും പത്താം ക്ളാസിനു ശേഷം വെറുതെ പ്രത്യുല്പാദനം പഠിക്കാൻ വേണ്ടി പോലും തുറന്നു നോക്കാത്തവൻ. എങ്കിലും ഉപദേശം കൊടുക്കാൻ ഈ ഗൂഗിൾ കാലഘട്ടത്തിൽ എന്ത് പ്രയാസം!<br />
<br />
അമ്മേ, ഈ ലോകത്തു എല്ലാ ജീവ ജാലങ്ങൾക്കും അതിന്റേതായ പ്രാധാന്യം ഉണ്ട്. നമ്മുടെ ആമാശയത്തിൽ തന്നെ എത്ര ദശലക്ഷം ബാക്ടീരിയകൾ ഉണ്ടെന്നറിയാമോ? നമ്മുടെ ദഹന വ്യവസ്ഥയെ കൈകാര്യം ചെയ്യുന്നത് അവരാണ്. നാം ഈ ആന്റി ബയോട്ടിക്സ് ഒക്കെ കഴിക്കുമ്പോൾ വയറിനു പ്രശ്നം ഉണ്ടാകുന്നത് എന്ത് കൊണ്ടാണ്? അവയെ നശിപ്പിക്കുന്നത് കൊണ്ടാണ്. അമ്മയൊക്കെ ഓരോ കോഴിയേയും കൊല്ലുമ്പോൾ, അവയുടെ ജീവൻ കയ്യിലിരുന്ന പിടയുന്നത് അമ്മക്ക് ഇന്നേ വരെ ഫീൽ ചെയ്തിട്ടില്ലാ? അമ്മയുടെ കൊച്ചുമകളുടെ കാലിൽ ഒരു പോറൽ വീണാൽ അമ്മയുടെ കണ്ണുകൾ നനയും, പക്ഷെ എന്ത് കൊണ്ട് മറ്റു ജീവജാലങ്ങളോട് ആ സ്നേഹവും ദയയും അമ്മക്ക് തോന്നുന്നില്ല? ഞാൻ കത്തി കയറി....<br />
<br />
പ്രകൃതി ഒരു പ്രതിഭാസം ആണ്. നമ്മൾ കൂടുതൽ സ്വാർത്ഥർ ആകുമ്പോളാണ് പ്രകൃതി ഒരു ശുചീകരണ പ്രക്രിയയുടെ വരുന്നത്. നമ്മൾ പ്രകൃതിയെ നശിപ്പിച്ചിട്ടല്ല ജീവിക്കേണ്ടത്, പ്രകൃതിയുമായി ഇഴചേർന്ന് ജീവിക്കണം. <br />
<br />
പെട്ടെന്നാണ് തുമ്പിയുടെ കരച്ചിൽ കേട്ടത്. എന്നെക്കാളും മുമ്പേ അമ്മ ഞെട്ടി എണീറ്റു, പുറകെ ഞാനും. ഓടി പോയി കുഞ്ഞിനെ വാരി എടുത്ത അമ്മ എന്റെ മുഖത്തിനിട്ടു ഒരു അടിയും തന്നിട്ട് അകത്തേക്ക് ഓടി.<br />
<br />
പ്രകൃതിയുമായി ഇഴചേരാൻ ഞാൻ മണ്ണിൽ ഇറക്കിവിട്ട നഗ്നയായ തുമ്പി ഇഴചേർന്ന് ചേർന്ന് അവസാനം ചേർന്നത് ചൊറിയെണത്തിന്റെ മുകളിൽ ആയിരുന്നു. വലിച്ചെറിഞ്ഞു ഞാൻ, എന്റെ പ്രകൃതി സ്നേഹം, തേങ്ങാക്കൊല.....<br />
<br />
<div class="separator" style="clear: both; text-align: center;">
<br /></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-zoUbFSs6rJs/Xt9Leh3_MGI/AAAAAAAAMbo/gbo9MwKtfzIFyLWimlDhKhCBKHzBHxgAwCLcBGAsYHQ/s1600/WhatsApp%2BImage%2B2020-06-09%2Bat%2B12.41.35.jpeg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1111" data-original-width="995" height="400" src="https://1.bp.blogspot.com/-zoUbFSs6rJs/Xt9Leh3_MGI/AAAAAAAAMbo/gbo9MwKtfzIFyLWimlDhKhCBKHzBHxgAwCLcBGAsYHQ/s400/WhatsApp%2BImage%2B2020-06-09%2Bat%2B12.41.35.jpeg" width="357" /></a></div>
<br />
<br />
<br /></div>
Sinochanhttp://www.blogger.com/profile/15876415563481399090noreply@blogger.com0tag:blogger.com,1999:blog-4657561232785548201.post-21289936497264029022019-12-13T16:59:00.000+05:302019-12-13T20:32:50.999+05:30കുഞ്ഞേപ്പിന്റെ വികൃതികൾ <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-rqX9cM9qjQ8/XfN2AmpcM7I/AAAAAAAAMNo/ZgX3LV7kKhUCXPf6upiYsYEnfmFOCPDvACLcBGAsYHQ/s1600/IMG_5936.jpeg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="728" data-original-width="930" height="250" src="https://1.bp.blogspot.com/-rqX9cM9qjQ8/XfN2AmpcM7I/AAAAAAAAMNo/ZgX3LV7kKhUCXPf6upiYsYEnfmFOCPDvACLcBGAsYHQ/s320/IMG_5936.jpeg" width="320" /></a></div>
<br />
ഒരു രണ്ടു മൂന്നു വയസ്സുള്ള കുട്ടികൾ പൊതുവെ വികൃതികൾ ആയിരിക്കും. നാലാമത്തെ ആൺതരി എന്ന നിലയിൽ കുറച്ചു നല്ല പോക്രി ആയി തോന്നിയിരുന്നെങ്കിലും അവന്റെ വികൃതിയുടെ പ്രകൃതി മനസിലായത് രണ്ടു മാസം മുൻപാണ്. കുഞ്ഞേപ്പ് ലോപിച്ചു കുഞ്ചു എന്നാക്കിയെങ്കിലും കയ്യിലിരിപ്പുകൊണ്ട് ഞങ്ങൾ വീണ്ടും വികസിപ്പിച്ചു അവന്റെ പേര് കുരിപ്പ് എന്നും കൂടുതൽ വികസിപ്പിച്ചു കടയാടി കുഞ്ചു (കടയാടി മോനെ സ്റ്റൈലിൽ) എന്നും ആക്കി.<br />
<br />
രാത്രി ഒരു ഒൻപതര സമയം. ടി വി യിൽ കാർട്ടൂൺ കണ്ട് അതിലെ ഡോറമോളെ ലൈൻഅടിക്കാൻ പറ്റുമോ എന്ന് ചിന്തിച്ചു അവശനായി നിൽക്കുന്ന കുരിപ്പ് കുഞ്ഞേപ്പ്. കുറേശെ മുള്ളാൻ മുട്ടുന്നുണ്ട്, പക്ഷെ ഡോറ ഇങ്ങനെ വിരിഞ്ഞു നിൽക്കുമ്പോൾ എങ്ങനെ മൂത്രം ഒഴിക്കാൻ പോകും. കുത്താൻ വരുന്ന പോത്തിനേയും വേദം ഓതുന്ന അമ്മയെയും, കൊത്താൻ വരുന്ന പാമ്പിനെയും പോരിന് വരുന്ന ചേട്ടന്മാരെയും പേടിയില്ലെങ്കിലും അവനെ കീഴടക്കാൻ ജന്മം എടുത്ത അവതാരം ആണ് എട്ടുകാലി. കൂട്ടിനു ഈച്ചയും കൊതുകും. ഇവറ്റകളെ കണ്ടാൽ ഉടനെ ഋ പറയാനുള്ള ത്രാണി ആകാത്തതിനാൽ പാണി എന്ന് പറഞ്ഞു പുള്ളിക്കാരൻ ഓടും. അതിനാൽ തന്നെ ബാത്റൂമിൽ ഒറ്റക്ക് പോകാൻ ഒടുക്കത്തെ പേടിയും.<br />
<br />
കുരിപ്പിനു വൃത്തി ഇത്തിരി കൂടുതൽ ഉള്ളത് കൊണ്ട് ഒന്ന് മുള്ളിയാൽ ഉടനെ ഡയപ്പർ ഊരിക്കളയും. ആഗോള സാമ്പത്തിക മാന്ദ്യം പ്രമാണിച്ചും എണീറ്റ് നിന്ന് മുള്ളാനുള്ള പ്രായം ആയതിനാലും അമ്മ അവന്റെ ഡയപ്പർ അങ്ങ് മാറ്റി. ആദ്യം ഒക്കെ നിക്കറിൽ മുള്ളിയാൽ സ്നേഹത്തോടെ പറഞ്ഞു കൊടുക്കുമായിരുന്നു, ഇപ്പോൾ അമ്മയുടെ നല്ല നുള്ളു കിട്ടും.<br />
<br />
ചേട്ടന്മാരെ ഒന്ന് വിളിച്ചു നോക്കി, അവൻമാരും ഡോറായിൽ ആകൃഷ്ടരായി ഇരിക്കുകയാണ് എന്ന് തോന്നുന്നു. അപ്പന്റെ മക്കളല്ലേ (മടി ആണ് ഉദ്ദേശിച്ചത്), ഒരുത്തനും സഹായിച്ചില്ല. അമ്മ കുളിക്കാനും പോയി, അപ്പുറത്തെ ടോയ്ലെറ്റിൽ പോകാൻ പേടിയും. പെട്ടെന്ന് അവൻ തിരിഞ്ഞു നോക്കി, അതാ അടുക്കളയിൽ ലൈറ്റ്. മറ്റൊന്നും ആലോചിച്ചില്ല, ഡോറയിൽ നിന്നും കണ്ണെടുക്കാതെ അടുക്കളയിൽ പോയി, വാതിലിന്റെ ഇടയിലൂടെ ഡോറയെ നോക്കിക്കൊണ്ടു വൃത്തത്തിൽ അങ്ങോടു തകർത്തു. എന്നിട്ടു ഒന്നും അറിയാത്ത പോലെ വന്നു സോഫയിൽ ഇരുന്നു വീണ്ടും വായിനോക്കി ഇരുന്നു.<br />
<br />
അപ്പുറത്തെ മുറിയിൽ സകല പുണ്യന്മാരുടെയും പ്രാർത്ഥനയും ചൊല്ലി ചെറു മയക്കത്തിൽ കിടന്ന അവന്റെ അമ്മമ്മക്ക് പെട്ടെന്ന് ഇത്തിരി വെള്ളം കുടിക്കാനുള്ള ഒരു ഉൾവിളി ഉണ്ടായി. അമ്മമ്മ അടുക്കളയിൽ ചെന്നു, കൃത്യം കുരിപ്പിന്റെ മൂത്രത്തിൽ ചവിട്ടി തെന്നി വീണു. കൈ ഒടിഞ്ഞു, തല മുറിഞ്ഞു, വേദനകൊണ്ടു അമ്മമ്മ പുളഞ്ഞു. പിന്നെ ആളായി, ബഹളം ആയി, വണ്ടിയായി, അമ്മമ്മയും കൂടെ അവന്റെ അമ്മയും എല്ലാം കൂടി ആശുപത്രിയിൽ പോയി. കുരിപ്പ് വീട്ടിൽ കിടന്നു സുഖമായി ഉറങ്ങി.<br />
<br />
കൈ ഒടിഞ്ഞ അമ്മമ്മ ഓപ്പറേഷൻ ഒക്കെ കഴിഞ്ഞു വീട്ടിൽ വന്നു. കാണാൻ ആൾക്കാർ വരുന്നു, ചായ, ജ്യൂസ്, ചിപ്സ്, സ്നാക്ക്സ് അങ്ങനെ കുരിപ്പിനു ആകെ ഓളം ആണ്. ഇവനാണോ കൈ ഒടിച്ച വികൃതി എന്നാരോ ചോദിച്ചപ്പോൾ, പാവം അവനെന്തു അറിഞ്ഞിട്ടാ, കുഞ്ഞല്ലേ എന്നൊക്കെ പറഞ്ഞു അമ്മമ്മ അവനെ ചേർത്ത് പിടിച്ചു. ചേട്ടന്മാർ ആരും ഈ കാര്യം പറഞ്ഞു മേലാൽ അവനെ കളിയാക്കരുത്, കുഞ്ഞുമനസിനു വേദനിക്കും എന്നൊക്കെ അമ്മമ്മ മറ്റുള്ളവരെ ഉപദേശിക്കുകയും ചെയ്തു. അവനാരാ മോൻ...അമ്മമ്മയുടെ കയ്യിലിരുന്ന ജിലേബി കൂടി വാങ്ങിച്ചു കൊണ്ട് അവൻ വീണ്ടും ഓടി തകർത്തു.<br />
<br />
ഡോറ കഴിഞ്ഞാൽ പുള്ളിക്കാരന് ഇഷ്ടം പെപ്പ പിഗ് ആണ്. കുത്തിയിരുന്നു കണ്ടാൽ പിന്നെ പുള്ളിക്ക് എങ്ങനേലും മഡ്ഡി പഡിൽ നടത്തണം. കരകൗശല വിദ്വാൻ ആയ പാപ്പിയുടെ ഗൈഡൻസിൽ ഒരു പ്രാവശ്യം വെള്ളം ഒഴിച്ച് ചെളി കുഴക്കുന്നത് പുള്ളി പഠിച്ചു, അതോടെ വീടിന്റെ കാര്യം ഗോപി. ചെളി ചവുട്ടി വീട്ടിൽ കയറ്റുക, അമ്മയുടെ നുള്ളും കിഴുക്കും വാങ്ങുക ഇതൊക്കെ ശീലമായി. എത്ര വേണ്ടെന്നു വെച്ചാലും ടി വി യിൽ പെപ്പ പിഗ് കണ്ടു കഴിയുമ്പോൾ അവനു ഒന്ന് ചെളിയിൽ ചാടണം. അതു കണ്ടാൽ പിന്നെ അമ്മയെയും കോക്കുവിനെയും അവനു സ്നേഹം ആണ്. അമ്മ പിഗ് , കോക്കു പിഗ് എന്ന് വിളിച്ചു ഒന്ന് സ്നേഹിക്കും, ഇത്തിരി ചെളി അവർക്കും കൊടുക്കും.<br />
<br />
രണ്ടാഴ്ച മുമ്പ് ഒരു സായാഹ്നം. കാര്യം ഡിസംബർ ആണെങ്കിലും അത്യാവശ്യം നല്ല ചൂടും ഉണ്ട് ഇപ്പോൾ. വീടിന്റെ പുറകുവശത്തുള്ള പൈപ്പിൽ നിന്നും വെള്ളം എടുത്തു ഉടുക്കാകുണ്ടൻ ആയി ചെളിയിൽ ചവുട്ടി ഉല്ലസിച്ചു നിന്നപ്പോളാണ് പൂവൻകോഴി പതുക്കെ അവനെ ഒന്ന് സൂക്ഷിച്ചു നോക്കിയത്. അവനതത്ര ഇഷ്ടപ്പെട്ടില്ല, പോരാത്തതിന് നേരം ചെറുതായി ഇരുട്ടാനും തുടങ്ങി. നീ എന്നെ നോക്കി പേടിപ്പിക്കുന്നോ പരട്ട പൂവാ എന്ന് മനസ്സിൽ വിചാരിച്ചു പൂർവാധികം ധൈര്യം സംഭരിച്ചു അവൻ വീട്ടിലേക്ക് ഓടി കയറി. കയ്യും കാലും കഴുകിയില്ലെങ്കിൽ അമ്മേടെ പിച്ചുകിട്ടും, പുറത്തോട്ടു പോകാൻ പേടിയും. നേരെ അടുക്കളയിൽ ചെന്ന് ഫ്രിഡ്ജ് തുറന്നു തണുത്ത വെള്ളം ഒഴിച്ച് കാലു കഴുകി. അടുക്കളയിൽ നിന്ന് എന്തോ ഒച്ച കേട്ട്, ഉലത്തി വെച്ച പോത്തിറച്ചി തിന്നാൻ കയറിയ പൂച്ചയോ മറ്റോ ആണെന്ന വർണ്ണ്യത്തിൽ ആശങ്കയോടെ വന്ന അവന്റെ അമ്മ ആ ചെളി കഴുകിയ വെള്ളത്തിൽ ചവുട്ടി അമ്മമ്മ വീണ അതെ സ്ഥലത്തു വീഴുകയും ചെയ്തു. ദൈവാനുഗ്രഹത്താൽ കുണ്ടിക്ക് ചെറിയ ചളുക്കം അല്ലാതെ ഒടിവും പൊട്ടലും ഒന്നും സംഭവിച്ചില്ല. ആ കുരുപ്പിന്റെ മുകളിൽ എങ്ങാനും വീണിരുന്നെങ്കിൽ തറയിൽ നിന്നും ഒട്ടിച്ച സ്റ്റാമ്പ് പറിച്ചെടുക്കുന്ന പോലെ എടുക്കേണ്ടി വന്നേനെ. പിന്നെ അടിയായി, നുള്ളും പിച്ചും കരച്ചിലും പിഴിച്ചിലും അങ്ങനെ കുഞ്ചുന്റെ കാര്യം പിന്നേം പോക.<br />
<br />
ഏങ്ങലടി ഒക്കെ ഒന്ന് ഒതുങ്ങി, മൂത്തവന്മാർ ടി വി യിൽ സിനിമ കാണുന്നു. പാപ്പി മുൻവശത്തെ വാതിൽ തുറന്നു ജസ്റ്റ് ഒന്ന് പുറത്തേക്ക് ഇറങ്ങി പേടിയോടെ ആണെങ്കിലും വാതിൽപടിയിൽ പിടിച്ചു കൊണ്ട് അന്ന് പകൽ ഫിറ്റുചെയ്ത നക്ഷത്രത്തിന്റെ രാത്രി ഭംഗി നോക്കി നിൽക്കുന്നു. സിനിമയിൽ മോഹൻലാൽ ഒന്ന് വിരിഞ്ഞു. അപ്പോളാണ് കുഞ്ഞേപ്പിനു തന്റെ ഫേവറിറ്റ് ആയ "എന്റെ പിള്ളേരെ തൊടുന്നൊടാ" എന്ന ഡയലോഗ് ഓർമ്മ വന്നത്. അവന്റെ ഏറ്റവും ഇഷ്ടമുള്ള സീൻ അതാണ്. നേരെ കാലു പൊക്കി വാതിലിലേക്ക് ചവുട്ടി ഡയലോഗ് ഒന്ന് വിട്ടു. പാപ്പിയുടെ രണ്ടു വിരൽ വാതിലിനു ഇടയിൽ പോയി ചതഞ്ഞു. പിന്നെ വണ്ടി വരുന്നു, ആളുകൾ വരുന്നു, ഒച്ച ബഹളം ആശുപത്രിയിൽ പോക്ക് അങ്ങനെ ജഗപൊക.<br />
<br />
പരോപകാരം പ്രദമായ ഒത്തിരി കാര്യങ്ങൾ അവൻ ചെയ്യാറുണ്ട്. അമ്മിഞ്ഞ കുടിച്ചു ഉറങ്ങിക്കൊണ്ടു കിടക്കുന്ന തുമ്പിയുടെ വായിൽ നിന്നും അമ്മിഞ്ഞ മാറ്റി അമ്മയെ സഹായിക്കുക, അപ്പോൾ കരയുന്ന തുമ്പിയുടെ വാ പൊത്തിപ്പിടിക്കുക, പകൽ കിടന്നു നന്നായി ഉറങ്ങിയിട്ട് രാത്രിയിൽ എല്ലാവരും ഉറങ്ങുമ്പോൾ ഉറങ്ങാതെ കാവൽ ഇരിക്കുക, കറിക്കകത്തു ഉപ്പു വാരിഇട്ടു സഹായിക്കുക അങ്ങനെ ഓരോന്ന്.<br />
<br />
കൂടാതെ എല്ലാരും കൂടി ഏതേലും പ്രോഗ്രാം കാണുമ്പൊൾ ടീ വി ഓഫ് ചെയ്യുക, വഴക്കു പറഞ്ഞാൽ മുറിയുടെ മൂലയിൽ പോയി മൂത്രം ഒഴിച്ച് വെക്കുക, മടക്കി വെച്ചിരിക്കുന്ന ചേട്ടന്മാരുടെ തുണി വലിച്ചു നിരത്തി ഇടുക, കട്ടിലിൽ നിന്നും എടുത്തു ചാടി തലേം കുത്തി വീണു തലയിൽ അഞ്ചാറു സ്റ്റിച്ച് ഇടുക, മുട്ട താഴെ ഇട്ടു പൊട്ടിച്ചു രസിക്കുക, നാട്ടുവെച്ചിരിക്കുന്ന ചെടികൾ വലിച്ചു പറിച്ചു കളയുക തുടങ്ങിയ എണ്ണിയാൽ ഒടുങ്ങാത്ത കുസൃതികളും ആയി അങ്ങനെ വാഴുകയാണ് അവനവിടെ.<br />
<br />
ഈ ഞായറാഴ്ച പൈക പള്ളി പെരുന്നാൾ ആണ്. പണ്ടത്തെപ്പോലെ അലങ്കാരം ഒന്നും ഇല്ലെങ്കിലും കുറെ വീപ്പയും നാട്ടി കുറച്ചു തോരണവും വലിച്ചു കെട്ടിയിട്ടുണ്ട്. കുഞ്ഞേപ്പും അമ്മയും കൂടി ആധാറിന്റെ കാര്യം ശരിയാക്കാനായി അക്ഷയ സെന്റർ ലക്ഷ്യമാക്കി നടക്കുന്നു. ഫോട്ടോയിൽ എന്തെങ്കിലും കാണാൻ വേണ്ടി വെള്ള ഡ്രസ്സ് ആണ് ഇടീപ്പിച്ചിരിക്കുന്നത്. ഷാജിച്ചേട്ടന്റെ മുറുക്കാൻ കടയുടെ മുമ്പിൽ ഗ്ലാസ് കഴുകിയ വെള്ളം റോഡിൽ ഒഴിച്ചത് കുറച്ചു കിടപ്പുണ്ട്. അത് കണ്ടതോടെ കുഞ്ഞേപ്പിന്റെ കൺഡ്രോൾ പോയി. നേരെ ചെന്ന് അതിൽ ഒറ്റ ചട്ടം, ചെളി നിറയെ അവന്റെ ദേഹത്തും അവന്റ അമ്മയുടെ ദേഹത്തും. വളരെ സന്തോഷത്തോടെ അവൻ വിളിച്ചു അമ്മാ പിഗ്....വഴിയിൽ നിന്നവരൊക്കെ ചിരിച്ചു. അമ്മയുടെ കുരു പൊട്ടി, അപകടം മണത്തറിഞ്ഞ അവൻ കേണു, അമ്മാ പ്ലീസ്, നുള്ളല്ലേ അമ്മേ, അടിക്കല്ലേ അമ്മേ...ചെളിപിടിച്ച ഉടുപ്പ് കഴുകുന്ന കാര്യവും നാട്ടുകാരുടെ ചിരിയും കാരണം കലി കയറിയ അമ്മ അവന്റെ തുടയിൽ ഒരു നല്ല നുള്ളുവെച്ചു കൊടുത്തു.<br />
<br />
ഇത്രയും നല്ല ചെളി കിട്ടിയപ്പോൾ സന്തോഷിച്ച തന്നെ ഉപദ്രവിച്ച അമ്മയോടുള്ള ദേഷ്യത്തിൽ അടുത്ത് കണ്ട പോസ്റ്റിൽ കാലു പൊക്കി വെച്ച് അവൻ ലൂസിഫർ ഡയലോഗ് പറഞ്ഞു "എന്റെ പിള്ളേരെ തൊടുന്നൊടാ". കൂടെ പ്രതിഷേധ സൂചകം ആയി അവൻ ഇത്തിരി നന്നായി തന്നെ നിക്കറിൽ മൂത്രവും ഒഴിച്ചു. പെട്ടെന്ന് സ്സ് സ് എന്നൊരു ഒച്ചകേട്ടു, സുനയും പൊത്തിപ്പിടിച്ചു കുരിപ്പ് കുഞ്ഞേപ്പ് നിലത്തു വീണു. പിന്നെ ആളുകൂടി പതിവുപോലെ ഒച്ച, വണ്ടി, ആശുപത്രി ബഹളങ്ങൾ.<br />
<br />
ഹോസ്പിറ്റൽ അവനെ കൊണ്ടുപോയപ്പോൾ മുതൽ ടെൻഷൻ അടിച്ചിരുന്ന എനിക്ക് അവൾ ഒരു ഫോട്ടോ അയച്ചു തന്നു. സുനയും പൊത്തിപിടിച്ചു വിഷമത്തോടെ ഇരിക്കുന്ന കുഞ്ഞേപ്പ്! കൂടെ കമെന്റ്, ഇനി ഇവൻ നിക്കറിൽ എന്നല്ല, മൂത്രമേ ഒഴിക്കില്ലെന്നാ തോന്നുന്നത് എന്ന്. വാശിയിൽ മൂത്രമൊഴിച്ചപ്പോൾ എർത്തു കമ്പിയിൽ നിന്നും ഷോക്ക് കിട്ടിയതായിരുന്നു പാവത്തിന്.<br />
<br />
അകലങ്ങളിൽ ഇരുന്നു മക്കളുടെ കാര്യത്തിൽ ടെൻഷൻഅടിക്കാൻ വിധിക്കപ്പെട്ട ഗതികെട്ട അപ്പൻ ആയ എനിക്ക് ടെൻഷൻ കൂടി. കല്യാണം കഴിഞ്ഞാലും ഈ ഷോക്കിന്റെ പേടിയിൽ ഇവൻ അതും പൊത്തിപിടിച്ചു ഇനി ഇരിക്കുവോ ആവോ?<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br /></div>
Sinochanhttp://www.blogger.com/profile/15876415563481399090noreply@blogger.com1tag:blogger.com,1999:blog-4657561232785548201.post-81514656185470303622019-09-20T13:19:00.001+05:302019-09-20T13:21:18.534+05:30മഴത്തുള്ളികൾ <div dir="ltr" style="text-align: left;" trbidi="on">
ഒരു കുഞ്ഞു അവധിക്കാലം... ഇരുണ്ടു മൂടിക്കെട്ടിയ മാനം.....<br />
<br />
കോരിച്ചൊരിയുന്ന മഴയുടെയും, ക്ലാരയുടെയും, കാച്ചിയ വെളിച്ചെണ്ണയുടേയും, മുല്ലപ്പൂവിന്റെയും പ്രചോദനത്താൽ, ദീർഘദൃഷ്ടി ഇല്ലാതെ നടത്തിയ കോലാഹലങ്ങളുടെ പരിണതഫലമായി കരസ്ഥമാക്കിയ ചെറുതും വലുതുമായ ട്രോഫികൾ തേരാപ്പാര നടക്കുന്നതിനാൽ, സ്വന്തം ഭാര്യയെ സ്വസ്ഥമായി ഒന്ന് സൈറ്റ് അടിക്കാൻ പോലും ആവാതെ വിഷണ്ണനായി വിഷാദനായി നിർവികാരനായി കാറ്റത്ത് തെങ്ങോല ആടുന്നതും നോക്കി ഇരിക്കുന്ന സമയം. വന്യമായ ചിന്തകൾ പലതും കടന്നു പോയതിന് ഇടയിൽ വന്ന ഒരു കൊച്ചു പ്ലാൻ. ഈ പെരുമഴയത്ത് ബസ്സിൽ കയറി എങ്ങോട്ടെങ്കിലും ഒന്ന് യാത്ര ചെയ്താലോ എന്ന്.<br />
<br />
പിന്നെ ഒട്ടും അമാന്തിച്ചില്ല, ഭാര്യയുടെ പേഴ്സിൽ നിന്ന് ഒരു 500 രൂപയും എടുത്ത് മുണ്ടും മടക്കി കുത്തി നമ്മൾ നേരെ ബസ് സ്റ്റോപ്പിലേക്ക് നടന്നു. സ്കൂൾ വിട്ട സമയം ആയതിനാൽ ബസ്സിൽ നല്ല തിരക്കായിരുന്നു. പണ്ടത്തെപ്പോലെ കൈകൾക്കൊന്നും ബലം ഇല്ലാത്തതിനാൽ കമ്പിയിൽ പിടിച്ചു, പൃഷ്ഠം ഒരു സീറ്റിന് സൈഡിൽ താങ്ങി വെച്ചുകൊണ്ട് ബാലൻസ് ചെയ്തു നിന്നു.<br />
<br />
ബസ് നിറയെ പിള്ളേർ. രണ്ടു മുതിർന്ന കുട്ടികൾ ഇരിക്കുന്ന സീറ്റിന്റെ സൈഡിൽ ആണ് ഞാൻ നിക്കുന്നത്. മുതിർന്നവർ എന്ന് സീറ്റിന്റെ മുകളിൽ എഴുതി വെച്ചിട്ട് ഉണ്ടെങ്കിലും, പഴയ ക്ളോക്കിന്റെ പെന്റുലം പോലെ ഞാൻ നിന്നാടുന്നുണ്ടെങ്കിലും, എന്റെ ചർമം കണ്ടിട്ടാവണം അവന്മാർക്ക് ഒരു ദയയും ഇല്ല.<br />
<br />
അവരിൽ ഒരുവൻ ഇത്തിരി കറുത്തിട്ടാണെങ്കിലും മിരുമിരുപ്പൻ ആണ്. പുറകിൽ നിൽക്കുന്നവരെ ഞോണ്ടുന്നു, ഇടിക്കുന്നു, തമാശ പറയാൻ ശ്രമിക്കുന്നു, അങ്ങനെ ആകെ കൂടെ കോലാഹലം ആണ്.<br />
<br />
കമ്പിയിൽ തൂങ്ങി നിന്ന് ബസ്സിന്റെ ആരോഹണ അവരോഹണ ചാഞ്ചട്ടങ്ങൾക്കിടയിൽ ആടിയുലഞ്ഞു നിന്നിരുന്ന ഞാൻ അതിന്റെ ഇടയിലും കണ്ടൂ, വളരെ വിദഗ്ദമായി അവന്റെ കണ്ണുകൾ മുൻപിൽ നിൽക്കുന്ന പെൺകുട്ടിയുടെ കണ്ണുകളുമായി സംസാരിക്കുന്നത്. കൂട്ടുകാരുമായി സല്ലപിക്കുന്നതിന്റെ ഇടയിൽ സൂക്ഷ്മ ചലനങ്ങൾ കണ്ണിമ വഴി നടത്തുന്നത് കണ്ടപ്പോൾ, ആ പെണ്ണിന്റെ നിർവൃതി കണ്ടപ്പോൾ, മനസ് കുറച്ചു വർഷങ്ങൾ പിന്നിലേക്ക് പാഞ്ഞു.<br />
<br />
ഒരു വൈകുന്നേരം, സെന്റ് തോമസ് കോളേജിൽ നിന്നും വീട്ടിൽക്കുള്ള സെന്റ് മേരി ബസിൽ ഇരിക്കുന്നു. കോരിച്ചൊരിയുന്ന മഴ. അന്നൊക്കെ ഇന്നത്തെപ്പോലെ ഷട്ടറും ഗ്ലാസും ഒന്നും ബസിനില്ല. പടുതായും കമ്പിയിൽ കെട്ടാനുള്ള ഒരു വള്ളിയും ആണ് അന്നുള്ളത്. അതിന്റെ ഒരു മണവും പിന്നെ ബസിലെ ആൾക്കാരുടെ ഒരു വിയർപ്പു മണവും എല്ലാം ഒരു നൊസ്റ്റാൾജിക് ഓർമ്മകൾ തന്നെ. ബസിൽ കയറിയാൽ സ്ത്രീകളുടെ സീറ്റിന്റെ തൊട്ടു പുറകിലുള്ള സീറ്റിൽ ഇരിക്കാനാണ് എല്ലാവർക്കും ഇഷ്ടം, അവിടെ മാത്രം സൈഡ് സീറ്റ് ഒരു പട്ടിക്കും വേണ്ട. അന്നെന്തോ ആ ഭാഗ്യം എനിക്ക് ലഭിച്ചു. സൈഡ് സീറ്റിൽ വിൽസൺ വിഷണ്ണനായി എന്റെ ഭാഗ്യം ഓർത്ത് വ്യസനിച്ചിരിക്കുന്നു. കോളേജിൽ നിന്നും ബസ് വന്നു പാലാ സ്റ്റാൻഡിൽ നിർത്തി. ഗേൾസ് സ്കൂളിലെ പെൺകുട്ടികൾ ഇടിച്ചു കയറി, എന്റെ സീറ്റും കഴിഞ്ഞു രണ്ടു സീറ്റ് പുറകിൽ വരെ അവർ ഉണ്ട്. കണ്ടക്ടർ കുട്ടൻ അങ്ങ് കേറി നില്ല് പിള്ളേരെ എന്ന് പറഞ്ഞു അവരെ വീണ്ടും വീണ്ടും പുറകിലേക്ക് മാറ്റി നിർത്തുന്നു.<br />
<br />
പൊരിഞ്ഞ മഴ, പടുത താഴ്ത്തി ഇട്ടിരിക്കുന്നതിനാൽ കുറ്റാകുറ്റിരുട്ട്. നനഞ്ഞ പടുതയുടെയും വിയർത്ത കുട്ടികളുടെയും ഒരു കൊനഷ്ടു ഗന്ധം അന്തരീക്ഷത്തിൽ ഉണ്ടെങ്കിലും ഉള്ളിൽ മുഴുവൻ കുളിരാണ്. അമീബ ഇര പിടക്കാനിറങ്ങിയ പോലെ വിരുതന്മാർ ആ ബസിൽ ഇര പിടിക്കുന്നുണ്ടാവണം. പക്ഷെ പരിശുദ്ധ പ്രേമത്തിന്റെ വാക്താവും സർവോപരി ദുരഭിമാനത്തിന്റെ ഉത്തുംഗശൃംഗത്തിൽ വ്യാപരിക്കുന്നവനും ആയ ഞാൻ അത്തരം ദുഷ്ടകർമ്മങ്ങളിൽ ഒന്നും ഏർപ്പെടാതെ ആത്മസംയമനത്തോടെ എന്റെ ലിസ്റ്റിലുള്ള ഏതെങ്കിലും കുട്ടികൾ ഇതിൽ കയറിയിട്ടുണ്ടോ എന്ന് ആരും കാണാതെ ഊളിയിട്ടു നോക്കികൊണ്ടിരുന്നു.<br />
<br />
അപ്പോളാണ്, കഴിഞ്ഞ കുറച്ചു കാലങ്ങളായി എന്റെ ഉറങ്ങാൻ കിടക്കുന്ന സമയം മുഴുവൻ മനസ്സിൽ തേൻ കിനിയുന്ന സങ്കല്പങ്ങളിൽ വന്നു നിറയുന്ന സെലിൻ പുറകോട്ടു വരുന്നത് ഞാൻ കണ്ടത്. മാതാവിന് ഒരു അമ്പത്തിമൂന്നു മണിജപം നേർന്നു, അവൾ എന്റെ സീറ്റിന്റെ അരികിൽ നിൽക്കാനുള്ള യോഗത്തിനു വേണ്ടി. ഒരു റിസ്ക് എടുക്കേണ്ട എന്ന് വെച്ച് കാണാതെ പോയ സാധനങ്ങൾ കണ്ടുകിട്ടാനുള്ള മധ്യസ്ഥനായ അന്തോനീസ് പുണ്യാളനും, പാമ്പ്, തേള് മുതലായ ക്ഷുദ്രജീവികളുടെ അന്തകനായ അരുവിത്തുറ പുണ്യാളനും ഓരോന്ന് നേർന്നു. നേർച്ചകളുടെ ശക്തി ലേശം കൂടിയതിനാലാവണം, അവൾ എന്റെ തോളിൽ അറിയാതെ സ്കൂൾ ബാഗ് വെച്ച് ഉരുമ്മി പുറകിലത്തെ സീറ്റിന്റെ അടുത്തേക്ക് പോയി. കറക്ട് പ്രാർത്ഥന ആയിരുന്നെങ്കിൽ അവൾ എന്റെ അടുത്ത് നിന്നേനെ....<br />
<br />
ഭൂത പ്രേത പിശാചുക്കളിൽ നിന്നും ചിന്തകൾ മാറാനുള്ള എന്റെ ഒറ്റമൂലി ആയിരുന്നു ഏതെങ്കിലും നല്ല പെണ്ണുങ്ങളെ എന്റെ പ്രണയിനി ആയി സങ്കല്പിച്ചു രാത്രിയിൽ കിടക്കുക. പേടി ഓർമയിൽ വരില്ല, നല്ല സുഖ ഉണ്ടുതാനും. അങ്ങനെ എന്റെ രാത്രികളിൽ പ്രണയത്തിന്റെ മഞ്ഞു തുള്ളികൾ വാരിവിതറിക്കൊണ്ടിരുന്ന പൊന്നു സെലിൻ, അവൾ പിന്നിലുണ്ടെന്ന വിചാരം തന്നെ എന്നെ ഒരു ധൃതങ്കപുളകിതൻ ആക്കി. പെട്ടെന്ന് കോനാകൃതികൾ ഒക്കെ നിർത്തി ഞാൻ ഒരു ആഢ്യൻ, കുലീനൻ ആൻഡ് കുബേരൻ ആകാനുള്ള ശ്രമം നടത്തി. മടക്കി കുത്തി ചെരച്ചു കേറ്റിയിരുന്ന മുണ്ട് അഴിച്ചിട്ട് കര ഒക്കെ നേരെ ഇട്ടു നടു നിവർത്തി ഇരുന്നു. ഇനി അവളെ എങ്ങനെ ഇമ്പ്രെസ് ചെയ്യിക്കും എന്ന ചിന്ത എന്റെ കുടിലബുദ്ധിയിൽ ചികഞ്ഞു തുടങ്ങി.<br />
<br />
മനസിൽ തോന്നിയ ഐഡിയ എക്സിക്യുട്ടു ചെയ്യാനായി ഞാൻ വിത്സന്റെ കയ്യിൽ പിടിച്ചു. ഞെട്ടിത്തരിച്ചു പോയി വിൽസൺ - " എന്തോ കോപ്പിലെ തണുപ്പാടാ നിന്റെ കയ്യിൽ? കൊട്ടക്കകത്തു കൈയിട്ടേച്ചു വരുവാണോ? ഐ മീൻ ഐസിട്ട മീൻകൊട്ട"<br />
<br />
എന്റെ മുഖത്തു ജഗതിയുടെ ഉദയനാണ് താരത്തിലെ പോലെ സ്പെഷ്യൽ ഭാവം വന്നു. " എന്റെ പൊന്നു വത്സാ.... "<br />
<br />
വിത്സൺ - "പോടാ പട്ടി..ക..&^^%$ .മോനെ...നിന്റെ അമ്മായിപ്പനാടാ വത്സൻ"<br />
<br />
ഏതു കോപ്പിലെ സമയത്താണോ അത് നാക്കിൽ കയറി വന്നത്, അവനു ഏറ്റവും കലിയുള്ളതാണ് വത്സൻ എന്ന വിളി. അവൻ പേര് മാറ്റി വല്ല ശശിയോ സോമനോ ആക്കാൻ പോലും റെഡി ആയിരിക്കുന്ന സമയത്താണ് എന്റെ ഒടുക്കത്തെ വിളി. ഞാൻ കാലേ പിടിച്ചു - "എന്റെ പൊന്നു വിൽസാ... നാറ്റിക്കരുത്, അറിയാതെ വന്ന വികട സരസ്വതി ആണ്. എന്നെ നീ സഹായിക്കണം"<br />
<br />
വിത്സൺ - "നാളെ പെറോട്ടയും മുട്ടക്കറിയും പിന്നെയൊരു വിൽസും, എങ്കിൽ ഓക്കേ..."<br />
<br />
ഞാൻ " എല്ലാം ഓക്കേ.. അതേ.. ഇപ്പോ നീ തിരിഞ്ഞു നോക്കരുത്"<br />
<br />
അത് പറഞ്ഞു കഴിയുന്നതിനു മുമ്പേ അവൻ തിരിഞ്ഞു നോക്കി. ഈ മരയൂളയെ തന്നെയാണല്ലോ ദൈവമേ നീ എന്റെ അടുത്ത് ഇരുത്തിയത്....<br />
<br />
അവന്റെ മുഖത്ത് ഒരു അളിഞ്ഞ ചിരി വന്നു, " നിന്റെ സെലിൻ ആണ് പുറകിൽ അല്ലേ?"<br />
<br />
ഞാൻ പറഞ്ഞു - " എന്റെ പൊന്നു കുട്ടാ, നീ എന്നെ ഒന്ന് പൊക്കി പറയണം. ഇനി ഇങ്ങനെ ഒരു അവസരം കിട്ടി എന്ന് വരില്ല. പുറകിൽ ഇരിക്കുന്ന സുരേഷിനോടോ വിനുവിനോടോ എന്നെപറ്റി ഇത്തിരി പുകഴ്ത്താമോ? അത് കേട്ട് അവൾക്ക് ഒരു ബഹുമാനം ഒക്കെ തോന്നി എന്നെ പ്രേമിക്കാൻ തോന്നണം."<br />
<br />
കാര്യം ഞാൻ ഉൾപ്പെടെ ഉള്ള അസൂയക്കാർ അവന്റെ ലൈൻ അമ്പിളി ബസിൽ അവന്റെ അടുത്ത് നിന്ന സമയം, അവൻ കോളേജിൽ ഇരുന്നു ഉറങ്ങിയപ്പോൾ ഈത്താ ഒലിപ്പിച്ച കാര്യവും, വളി വിട്ട കാര്യവും ഒക്കെ പറഞ്ഞു അവനെ നാറ്റിച്ചതാണെങ്കിലും ഒരു പ്രണയത്തിന്റെ വില അവനറിയാം. അവൻ ഒരു മുത്തായിരുന്നു ശരിക്കും....തിരിച്ചറിയാൻ വൈകിയെങ്കിലും.<br />
<br />
ആ കാര്യം ഞാനേറ്റു എന്ന് പറഞ്ഞു അവൻ തിരിഞ്ഞു സുരേഷിനോട് പറഞ്ഞു.<br />
<br />
വിൽസൺ - "എടാ ചൊറിയൻ സുരു, ഈ വാഴക്കാവരയൻ ഞായറാഴ്ച MM 540 ഓടിച്ചോണ്ടു ഞങ്ങടെ വീടിന്റെ അതിലെ വന്നെടാ.... സൂപ്പർ വേണ്ടിയാ.."<br />
<br />
സുരേഷ് - "ചൊറിയൻ നിന്റപ്പൻ....., പിന്നെ എന്റപ്പന് വണ്ടി ഒണ്ടാരുന്നേൽ ഞാനും ഓടിച്ചോണ്ടു വന്നേനെ."<br />
പിന്നെ സുരേഷ് തുടർന്നു - "പിന്നെ ജീപ്പെന്നു പറഞ്ഞാൽ ഇന്റർനാഷണൽ തന്നെ നല്ലതു. MM 540 അത്ര പോര."<br />
<br />
വിൽസൺ - "എടാ ഇത് സൈഡിൽ ഡോറും ലോക്കും ഒക്കെയുള്ളതാ. കാണാനും നല്ല രസമാ.."<br />
<br />
സുരേഷ് - "ഓ.. അതിപ്പം എന്നാ ലോക്കൊണ്ടേലും പുറകിൽ പടുതാ അല്ലെ? പിന്നെ എന്തു ലോക്ക്. പിന്നെ കാഴ്ച്ചയിൽ എന്ത് കാര്യം, പെർഫോമൻസ് അല്ലെ പ്രധാനം."<br />
<br />
ഈ കോന്തന്മാർ ഇനി ഇതും തർക്കിച്ചോണ്ടിരിക്കാൻ ആണോ ഭാവം, ഞാൻ പതുക്കെ ഒന്നുകൂടി വിത്സന്റെ കാലിൽ ചവുട്ടി. ചിലപ്പോളൊക്കെ അവനു വിവരമുണ്ട്, അതുകൊണ്ടു അവനു കാര്യം മനസ്സിലായി.<br />
<br />
വിൽസൺ - "എന്നാണേലും അവന്റെ ഓടീര് സൂപ്പറായിരുന്നു"<br />
<br />
സുരേഷ് - "എടാ നിനക്ക് വണ്ടി ഓടിക്കാൻ അറിയാമോ?<br />
<br />
വിൽസൺ - "ഇല്ല"<br />
<br />
സുരേഷ് - "എടാ വത്സാ... പിന്നെ നീ എന്ത് കണ്ടിട്ടാ അവന്റെ ഓടീര് നല്ലതാണെന്നു പറയുന്നത്? നാട്ടിൽ വാണം വിട്ടു നടക്കുന്നവൻ റോക്കറ്റ് വിടുന്നതിനെ പറ്റി പറയുന്നപോലെ..."<br />
<br />
എഴുന്നേറ്റ് ചെന്ന് അവന്റെ തലമണ്ട തല്ലി പൊട്ടിക്കാനുള്ള കലി വന്നു എനിക്ക്. ഇതുക്കൂട്ട് ഒരു മല മലരൻ... ഒന്നിനും സമ്മതിക്കുകില്ലാത്ത ഒരു പരട്ട.....തർക്കീരോട് തർക്കീര്....<br />
<br />
വിൽസൺ - "വത്സൻ നിന്റപ്പൂപ്പൻ.... പോടാ കോപ്പിലെ ചൊറിയാ....."<br />
<br />
കളി കൈവിട്ടു പോയി. സുരേഷ് വിത്സന്റെ മുടിക്ക് പിടിച്ചു. വിൽസൺ തിരിഞ്ഞു നിന്ന് സുരേഷിന്റെ കൊങ്ങാക്കു പിടിച്ചു. അവസാനം ഞാൻ തർക്കത്തിൽ ഇടപെട്ടു രണ്ടു പേരെയും പിടിച്ചിരുത്തി. കൂട്ടത്തിൽ എന്റെ സമചിത്തത, പക്വത, നയതത്രജ്ഞത ഒക്കെ സെലിൻ കാണുന്നുണ്ട് എന്നും മനസിലായി. ഉദ്ദേശിച്ച രീതിയിൽ അല്ലെങ്കിലും അവളുടെ കണ്ണിൽ പെടാൻ പറ്റിയതിന്റെ കുളിർമ്മയിൽ ഞാൻ ഇരുന്നു. ഇനി ഇതിന്റെ ബാക്കി ഒക്കെ രാത്രിയിൽ കിടക്കാൻ നേരം സങ്കൽപ്പിക്കാൻ എന്ത് രസമായിരിക്കും.<br />
<br />
അടുത്ത സ്റ്റോപ്പ് എത്തിയപ്പോൾ മുൻപിലത്തെ കുറച്ചു കുട്ടികൾ ഇറങ്ങി. എന്റെ മനസ്സിൽ ലഡു പൊട്ടി. പുറകിൽ നിൽക്കുന്ന കുട്ടികൾ ഇത്തിരി മുൻപോട്ടെക്ക് വരും, അപ്പോൾ സെലിൻ എന്റെ സൈഡിൽ വരുമായിരിക്കും...!<br />
<br />
ബസിന്റെ കുലുക്കത്തിൽ പെട്ട് എന്റെ തല പുറകോട്ടൊന്നു ചരിഞ്ഞപ്പോൾ ആണ് ആ കൈകളിൽ എന്റെ തല സ്പർശിച്ച ആദ്യാനുഭവം ഉണ്ടായത്. വളരെ പതുക്കെ തല ഒന്നുകൂടി ചേർത്തപ്പോൾ ആ മാർദ്ദവമുള്ള കൈ അവിടെ തന്നെ ഇരുന്നു. ഞാൻ കണ്ണടച്ചിരുന്ന് തല ആ കൈയിലേക്ക് ചേർത്ത് വെച്ചു. ഒരാഴ്ച മുൻപ് കണ്ട റോജ സിനിമയുടെ ലൊക്കേഷനുകൾ എന്റെ മനസ്സിൽ ഓടിയെത്തി. ഞാനും സെലിനും കൂടി "പുതു വെള്ളൈ മഴൈ..." പാടിക്കൊണ്ട് മഞ്ഞുതരികൾ എടുത്തെറിയുന്നതും, കെട്ടിപിടിക്കുന്നതും, നിർവൃതി അടയുന്നതും ഒക്കെ മനസ്സിൽ വന്നു. മനസ് സന്തോഷം കൊണ്ടും പ്രണയം കൊണ്ടും നിറഞ്ഞു തുളുമ്പിയിരുന്നു. മുത്തുമണികൾ കിലുങ്ങുന്നപോലെയുള്ള സെലിന്റെ ചിരി, വെണ്ണയുടെ ഫീലുള്ള അവളുടെ ദേഹം, തേന്മധുരമുള്ള അവളുടെ പ്രണയം... ഞാൻ എന്നെ തന്നെ മറന്നു പോവുകയായി...<br />
<br />
അവളെ നേരെ നോക്കാൻ നാണമായതിനാൽ ഞാൻ തല എതിർ ദിശയിൽ ചെരിച്ചു എന്റെ കവിൾ ആ കൈകളിൽ മുട്ടിച്ചു. പെട്ടെന്ന് ആ വിരലുകൾ എന്റെ കവിളിൽ ചെറുതായി തലോടി. എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുമായിരുന്നില്ല. പ്രണയത്താൽ വിവശനായി ഹൃദയം തുടിച്ചുകൊണ്ടേയിരുന്നു. അവളുടെ വിരലുകൾ എന്റെ മുഖത്ത് കവിതകൾ രചിച്ചുകൊണ്ടേയിരുന്നു.....<br />
<br />
അടുത്ത സ്റ്റോപ്പ് എത്തി, കുറച്ചുകൂടി ആളുകൾ ഇറങ്ങി. എന്റെ സുഖശീതള സമയം അവസാനിക്കാറായി. ഇനി അവളുടെ പ്രയാർദ്രമായ കണ്ണുകളിൽ നോക്കി കവിത ചൊല്ലാം എന്ന് വിചാരിച്ചു വളരെ നാണത്തോടെ ഞാൻ അവളെ നോക്കി.<br />
<br />
അതാ ഒരു അളിഞ്ഞ ചിരിയുമായി നിൽക്കുന്നു കൂഴചാക്കോ എന്ന് വിളിക്കുന്ന പ്ലാത്തോട്ടത്തിൽ ജോണി ചാക്കോ എന്ന തടിയൻ....... എന്നിട്ടു ആ കൈയും വെച്ച് മുഖത്ത് ഒന്നൂടെ ഉരുട്ടി, തെണ്ടി....<br />
<br />
അങ്ങനെ വർഷങ്ങൾക്ക് ശേഷം ആ ഓർമയിൽ ഒന്ന് കൂടി ചമ്മി. ജീവിതത്തിലെ ഏറ്റവും അധികം സന്തോഷം അനുഭവിച്ച ചില നിമിഷങ്ങൾ ആയിരുന്നു അത്, യാഥാർഥ്യം അല്ലായിരുന്നു എങ്കിൽ കൂടി. ചില കാര്യങ്ങൾ അല്ലെങ്കിലും അങ്ങനെ ആണ്, സങ്കല്പങ്ങൾക്കാണ് കൂടുതൽ മിഴിവും സുഖവും ഉള്ളത്.<br />
<br />
പുതിയ തലമുറയിലെ കുട്ടികൾ എങ്ങനെയാണോ ആവോ? എന്തായാലും ഞാൻ വീണ്ടും കമ്പിയിൽ തൂങ്ങി നിന്നാടി നിൽക്കുന്ന സമയത്തു മുൻപിൽ നിന്ന ചേച്ചിയുടെ കയ്യിൽനിന്നും ചില്ലറ പൈസ താഴെ പോയി. വളരെ കഷ്ടപ്പെട്ട് പാടുപെട്ട് കുനിഞ്ഞു ഞാൻ അതെടുത്തു അവരുടെ കൈയിൽ കൊടുത്തു. അവർ നല്ലൊരു ചിരി ചിരിച്ചു, ഞാൻ ഒന്ന് ഞെട്ടി, അത് സെലിൻ ആയിരുന്നു.</div>
Sinochanhttp://www.blogger.com/profile/15876415563481399090noreply@blogger.com4tag:blogger.com,1999:blog-4657561232785548201.post-14064511617679396432019-06-24T08:45:00.000+05:302019-06-24T08:45:30.469+05:30മരിക്കാത്ത ഓർമ്മകൾ <div dir="ltr" style="text-align: left;" trbidi="on">
പൊരിഞ്ഞ ടെൻഷനും അടിച്ചു തലപൊളിഞ്ഞു നിൽക്കുന്ന സമയം, ബുദ്ധനു ബോധോദയം ഉണ്ടായ പോലെ നമുക്കും ഒരു ഉൾവിളി. നാട്ടിലൊന്നു പോകണം. അമാന്തിച്ചില്ല, നേരെ വിട്ടു. അവിടെ ചെന്ന് രണ്ടു ദിവസം നിന്നപ്പോൾ ഇവിടെ വീണ്ടും പൊരിഞ്ഞ പ്രശ്നങ്ങൾ. പ്രശ്നങ്ങളിൽ നിന്നും എങ്ങോട്ട് ഒളിച്ചോടാൻ, പോയാൽ ഇവിടം വരെ പോകും. ചങ്കു വിരിച്ചു നിന്ന് നേരിടാം എന്ന് തീരുമാനിച്ചു. പക്ഷെ പ്രശ്നം ഒടുക്കത്തെ ടിക്കറ്റ് റേറ്റ്, തലേ ദിവസം ടിക്കറ്റ് എടുക്കാൻ നോക്കിയാൽ കുറഞ്ഞ റേറ്റിൽ തരാൻ എന്റെ അമ്മാവന് വിമാനക്കമ്പനി ഒന്നും ഇല്ലല്ലോ. അങ്ങനെ അവസാനം എമിറേറ്സിൽ ഒടുക്കത്തെ കാശും കൊടുത്തു ടിക്കറ്റ് എടുത്തു.<br />
<br />
വെറുതെ ഒരു കുത്തിക്കഴപ്പിനു വീട്ടിൽ വന്നു ഈ ഒടുക്കത്തെ കാശും കൊടുത്തു ടിക്കറ്റ് എടുക്കേണ്ടി വന്ന ഗതികേട് ഓർത്തു മനസ് തേങ്ങിക്കൊണ്ടിരുന്നു. ആ കാശിനു എത്ര കട്ടൻ അടിക്കാമായിരുന്നു, സോഡാ നാരങ്ങാവെള്ളം കുടിക്കാമായിരുന്നു, പിള്ളേർക്ക് എത്ര കിൻഡർ ജോയ് വാങ്ങി കൊടുക്കാമായിരുന്നു, ഭാര്യക്ക് ചുമ്മാ കുറച്ചു സ്ലൈഡും റിബണും വാങ്ങി കൊടുക്കാമായിരുന്നു, അമ്മക്ക് രണ്ടു സെറ്റു സാരി വാങ്ങി കൊടുക്കരുന്നു എന്നൊക്കെ ആലോചിച്ചു വ്യസനത്തോടെ വസന്ത വന്ന കോഴിയെ പോലെ തൂങ്ങി തൂങ്ങി കൗണ്ടറിൽ ചെന്നു.<br />
<br />
എന്ത് വസന്ത വന്നാലും ജാത്യാലുള്ളത് തൂത്താൽ പോകില്ലല്ലോ.എന്റെ ഗ്ലാമർ, എന്റെ പൗരുഷം, എന്റെ കുലീനത്വം ഇതെല്ലാം കണ്ടിട്ടായിരിക്കും, അവിടിരുന്ന പെൺകൊച്ചു എന്റെ ടിക്കറ്റ് അപ്ഗ്രേഡ് ചെയ്തു തന്നു. ബിസിനസ് ക്ലാസ്.<br />
<br />
നമ്മുടെ ഉള്ളിൽ ഉറങ്ങി കിടന്നിരുന്ന ഒരു സിംഹം ഒരു അലർച്ചയോടെ പുറത്തു വന്നു. നടുവൊക്കെ നിവർത്തി, തലയൊക്കെ ഉയർത്തി പിടിച്ചായി പിന്നെ എന്റെ നടപ്പ്. എക്കണോമി ക്ലാസ് ആൾക്കാരോടൊക്കെ എനിക്ക് വെറുതെ പുച്ഛം തോന്നി. അങ്ങനെ സ്വീകരണങ്ങളും പൂമാലകളും എണീറ്റു വാങ്ങി ഞാൻ എന്റെ സീറ്റിൽ വിശാലമായി ഉപവിഷ്ഠനായി. രണ്ടു സീറ്റ് അപ്പുറത്തായി ഒരു തരുണീമണി ഇരിപ്പുണ്ടായിരുന്നു. ബിസിനസ് ക്ലാസ് ആയതു കൊണ്ട് ക്ലാസ് കളയേണ്ട എന്ന് കരുതി നോക്കണേ പോയില്ല. താലത്തിൽ ഷാംപെയിനും ഒക്കെയായി വന്ന പെണ്ണിനോട് വെറും വെള്ളം മാത്രം വാങ്ങി കുടിച്ചു (സത്യമായിട്ടും) ഞാൻ ലാൻഡ് ചെയ്താൽ ഉടനെ ഓഫീസിൽ പോയി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ള ചിന്തകളിൽ ഊളിയിട്ടു.<br />
<br />
വിമാനം പറന്നുയർന്നു, ഇത്തിരി നേരം സീറ്റ് കട്ടിൽ പോലെയാക്കി കിടന്നു ചിന്തിച്ചു. ചിന്തിച്ചു ചിന്തിച്ചു മൂത്രം ഒഴിക്കാൻ മുട്ടി. എക്കണോമി ക്ലാസിലെ തെണ്ടികൾ അവിടെ പോയി ക്യൂ നിക്കേണ്ട പോലെ എനിക്ക് നിക്കേണ്ടി വരില്ലല്ലോ എന്ന ആശ്വാസത്തോടെ ഇത്തിരി കൂടി നന്നായി മുട്ടട്ടെ, എന്നിട്ടു ഒഴിക്കുമ്പോൾ സുഖം കൂടുതൽ ഉണ്ടല്ലോ എന്ന വിചാരത്തോടെ വീണ്ടും കിടന്നു. അവസാനം ഗ്യാസും കയറി ഒന്നും രണ്ടും മൂന്നും എല്ലാം കൂടി പോകണം എന്ന സ്ഥിതി എത്തിയപ്പോൾ പതുക്കെ എണീറ്റ് നടന്നു. തൊട്ടു മുമ്പിൽ ആണ് വാഷ് റൂം. ഞാൻ വാതിക്കൽ എത്തിയപ്പോൾ അതാ ഫസ്റ്റ് ക്ലാസിൽ നിന്നും സൈഡ് വഴി തോളും ചെരിച്ചു ഒരാൾ വരുന്നു. വിനയത്തോടെ യൂ ഗോ ഫസ്റ്റ് എന്ന രീതിയിൽ ഞാൻ ആംഗ്യം കാണിച്ചപ്പോൾ അതിലും വിനയത്തോടെ അദ്ദേഹം പൊക്കോളൂ പൊക്കോളൂ എന്ന് കാണിച്ചു. ശോ.. എന്താ ഇപ്പോൾ ചെയ്ക. ഞാൻ പറഞ്ഞു " ലാലേട്ടാ, കയറിക്കോളൂ..." എന്റെ തോളത്തു തട്ടി അദ്ദേഹം പറഞ്ഞു " നിങ്ങളല്ലേ ആദ്യം വന്നത്, പൊയ്ക്കോളൂ" ഹോ.. എന്തൊരു വിനയം, എന്തൊരു കുലീനത്വം.<br />
<br />
ഞാൻ അകത്തു കയറി, പക്ഷെ ടെൻഷൻ ആയി. ഞാൻ ഇറങ്ങുമ്പോൾ അതിനകത്തു മണം ഉണ്ടെങ്കിൽ ലാലേട്ടന് വിഷമമാകില്ലേ, എന്റെ ക്ലാസ് പോകില്ലേ, അകത്തെ സ്വരം പുറത്തു ഒക്കെ കേൾക്കാൻ പറ്റുമോ, പുള്ളിക്ക് പ്രായമൊക്കെ ആയതു കൊണ്ട് പിടിച്ചു നിൽക്കാൻ പറ്റുമായിരിക്കുമോ, അദ്ദേഹം പുറത്തു കാത്തു നിൽക്കുമ്പോൾ ഞാനെങ്ങനാ ഇതിനകത്ത് അതും ഇതും ഒക്കെ ചെയ്യുക എന്നൊക്കെയുള്ള ഭീകരമായ കൺഫ്യൂഷനിൽ ഞാൻ മൂത്രം മാത്രം ഒഴിച്ചു. പിന്നെ അവിടിരുന്ന കുറെ കുറെ പെർഫ്യൂം ഒക്കെ വാരി ക്ളോസറ്റിലും അവിടേം ഇവിടേം ഒക്കെ അടിച്ചു, ഉള്ളിൽ ബാക്കിയുള്ള മാലിന്യ വസ്തുക്കളെയും വായുവിനെയും ഉള്ളിൽ തന്നെ സൂക്ഷിച്ചു പുറത്തിറങ്ങി. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വിനയത്തോടെ വീണ്ടും അഭിവാദ്യം ചെയ്തു. കക്കൂസിൽ പോകുന്നവരുടെ അഭിവാദ്യങ്ങൾ....<br />
<br />
തിരിച്ചു വന്നു സീറ്റിൽ ഇരുന്നു, ഗ്യാസ് ഒക്കെ കയറി വയറു കമ്പിച്ചാണ് ഇരിക്കുന്നത്. അപ്പോളേക്കും വീണ്ടും ചേച്ചി വീണ്ടും താളവുമായി എത്തി. ക്ലാസ് ഒക്കെ മാറ്റിവെച്ചു ഗ്ലാസ് ഒന്ന് വെച്ചേക്കൂ എന്ന് പറഞ്ഞു. കൂടിയ ഐറ്റംസ് കുടിക്കുന്നവരുടെ ഇടയിൽ ഒരു വെറെയ്റ്റി ആകട്ടെ എന്ന് കരുതി റം ഏതാണ് ഉള്ളത് എന്ന് ചോദിച്ചു, ക്യാപ്റ്റൻ മോർഗൻ ഉണ്ടെന്നു പറഞ്ഞു. അതിൽ വെറുതെ ഐസ് മാത്രം ഇട്ടു നുണഞ്ഞു കുടിച്ചു തുടങ്ങി.<br />
<br />
ഞാൻ രണ്ടാമത്തെ സിപ്പിൽ ഇടിച്ചു കയറിയ ഐസ് ക്യൂബ് തിരിച്ചു ഗ്ലാസിലേക്ക് തുപ്പിയപ്പോളേക്കും ആശ്വാസനിശ്വാസം ഒക്കെ വിട്ടു ലാലേട്ടൻ വാതിൽ തുറന്നു പുറത്തിറങ്ങി. ഞങ്ങൾ വീണ്ടും വിനയത്തോടെ അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനിച്ചു. അപ്പോളാണ് അദ്ദേഹം എന്റെ അടുത്തിരിക്കുന്ന ഗ്ലാസ് കണ്ടത്. പെട്ടെന്ന് ഞാൻ ആ കണ്ണുകളിൽ ഒരു തിളക്കം കണ്ടു. അദ്ദേഹം എന്റെ അടുത്ത് വന്നു ഒരു കമ്പനി തരട്ടെ എന്ന് ചോദിച്ചു. എനിക്കാണേൽ സന്തോഷം കൊണ്ടങ്ങിരിക്കാൻ മേലാതെ പോയി. എന്റെ അടുത്ത സീറ്റിൽ അദ്ദേഹം വന്നിരുന്നു, ഒരു ഹെന്നസി ഓർഡർ ചെയ്തു.<br />
<br />
അങ്ങനെ വിറ കൈകളോടെ ലാലേട്ടന് ചിയേർസ് പറഞ്ഞു ഞങ്ങൾ സംസാരം തുടങ്ങി. വിസ്മയകരമായ ജീവിതത്തെ കുറിച്ച്, കുടുംബം മക്കൾ ജോലി അങ്ങനെ ഞങ്ങൾ പലതും സംസാരിച്ചു. മൂന്നാമത്തെ പെഗ്ഗിൽ ഐസ് ക്യൂബ് വീണപ്പോളേക്കും ഞാൻ അത്യാവശ്യം ഫോമിലായി. പതുക്കെ ഞാൻ വിഷയം നടിമാരിൽ എത്തിച്ചു. ഏറ്റവും ഇഷ്ടമുള്ള നടി ഏതാണ്, ഈ നടിമാരൊക്കെ ശരിക്കും സുന്ദരിമാർ ആണോ അതോ മേക്കപ്പ് ആണോ,അഭിനയിക്കാൻ നല്ല രസമാണോ സുഖമാണോ എന്നൊക്കെ പല രീതിയിൽ ചോദിച്ചെങ്കിലും ഒരു നാണച്ചിരിയിൽ അതൊക്കെ സ്കൂട്ട് ചെയ്തു ലാലേട്ടൻ കഴിവ് തെളിയിച്ചു. എങ്കിലും വിടാൻ ഞാൻ ഒരുക്കമല്ലായിരുന്നു. അടുത്ത പെഗ്ഗിൽ ഐസ് വീണു, രണ്ടും കല്പിച്ചു ഞാൻ ചോദിച്ചു, അപ്പോ ലാലേട്ടാ, നിങ്ങളു ശരിക്കും വലിയ പുലിയാണെന്നാണല്ലോ കേട്ടത്. എന്തോ എണ്ണം തികഞ്ഞതിന്റെ ആഘോഷം ഒക്കെ ഇടയ്ക്കു നടത്തി എന്ന് കേട്ടല്ലോ. എന്റെ കവിളിൽ ഒരു നുള്ളു തന്നു ലാലേട്ടൻ, എന്നിട്ടു പറഞ്ഞു. ചള്ളൂ ചെക്കാ, രണ്ടെണ്ണം അടിച്ച എന്നെക്കൊണ്ട് സത്യം പറയിക്കാനുള്ള നിന്റെ കളി ഇവിടെ വേണ്ട മോനേ... ആപ്പച്ചട്ടിയിൽ അരി വറുക്കുന്നോടാ..."<br />
<br />
തലേ ദിവസത്തെ ഉറക്കിള, യാത്രാക്ഷീണം ഒക്കെ ആയിരിക്കാം, എനിക്ക് നല്ല തളർച്ച ഉണ്ടായിരുന്നു. ലാലേട്ടന്റെ ഒപ്പം പിടിച്ചു നിൽക്കാനുള്ള ശ്രമത്തിൽ വെള്ളമൊഴിക്കാതെ അടിച്ചതിനാൽ ആവാം, മൊത്തത്തിൽ ഒരു കുഴച്ചിൽ ആയി. പൂസായ ഞാൻ ലാലേട്ടന്റെ കയ്യിൽ കെട്ടിപ്പിടിച്ചു, നമ്പർ 20 മദ്രാസ് മെയിലിൽ മമ്മൂട്ടിയെ ലാലേട്ടൻ പീഡിപ്പിച്ചതിന് പ്രതികാരം എന്ന പോലെ ഞാൻ അങ്ങ് സ്നേഹിച്ചു.<br />
<br />
അദ്ദേഹം എന്റെ തലയിൽ പതുക്കെ തലോടി<br />
ക്കൊണ്ടിരുന്നു. എന്തോ ഒരു സംരക്ഷണയിൽ, അച്ഛന്റെ കരവലയത്തിൽ കിടക്കുന്ന ഒരു കുട്ടിയെപ്പോലെ ഞാൻ ശാന്തനായി കിടന്നു. പെട്ടെന്നാണ് ലാലേട്ടൻ ദൈവവുമായുള്ള സംസാരിക്കുന്ന കാര്യത്തെക്കുറിച്ചു ഓർമ്മ വന്നത്. ഞാൻ ചോദിച്ചു, " ലാലേട്ടാ... അടുത്ത പ്രാവശ്യം ദൈവവുമായി സംസാരിക്കുമ്പോൾ ഒരാൾക്ക് സുഖമാണോ എന്ന കാര്യം ചോദിക്കാമോ?" ലാലേട്ടൻ പറഞ്ഞു "ദൈവത്തിന്റെ അടുത്ത് ആർക്കാടാ സുഖമില്ലാത്തത്, അതല്ലേ സ്വർഗ്ഗം എന്ന് പറയുന്നത്."<br />
<br />
ശരിയായിരിക്കാം, ഭൂമിയിൽ മാത്രമേ ദുഖമുണ്ടായിരിക്കുള്ളൂ. പക്ഷെ 37 വർഷം മുമ്പ് ഞങ്ങളെ പിരിഞ്ഞു പോയ ഞങ്ങളുടെ ചാച്ച അവിടെ സുഖമായിരിക്കണേ എന്ന പ്രാർത്ഥന മാത്രം.<br />
<br />
ഞങ്ങളുടെ ചാച്ചയുടെ ഓർമ്മകൾക്ക് 37 വർഷം.<br />
<div>
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-BshEZlS7JTg/XRBAMALWrTI/AAAAAAAALs8/zioMeyD3bIA64nc3HQgzfQaoBwWwZIX9wCLcBGAs/s1600/Chacha.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1200" data-original-width="1600" height="300" src="https://1.bp.blogspot.com/-BshEZlS7JTg/XRBAMALWrTI/AAAAAAAALs8/zioMeyD3bIA64nc3HQgzfQaoBwWwZIX9wCLcBGAs/s400/Chacha.jpg" width="400" /></a></div>
<div>
<br /></div>
<div>
<br /></div>
<div>
<br /></div>
</div>
Sinochanhttp://www.blogger.com/profile/15876415563481399090noreply@blogger.com2tag:blogger.com,1999:blog-4657561232785548201.post-12746624624834233192019-06-06T14:42:00.002+05:302019-06-06T14:42:36.617+05:30ഡെസേർട് ഡ്രൈവ് <div dir="ltr" style="text-align: left;" trbidi="on">
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; text-size-adjust: auto;">
കുറച്ചധികം അവധി ദിവസങ്ങൾ. എന്ത് ചെയ്യണം എന്ന കൂലംകുഷമായ ചിന്തയിൽ ഇരിക്കുകയായിരുന്നു. ദുഫായിലുള്ള സകല തെണ്ടികളും ഒന്നുകിൽ നാട്ടിൽ പോകും, അല്ലെങ്കിൽ ടൂറു പോകും. നമ്മൾ ഈ പ്രാവശ്യം ഒറ്റക്കായതിനാൽ വിശ്രമിച്ചു തീർക്കാം എന്ന ചിന്തയിൽ രണ്ടെണ്ണം ഒക്കെ അടിച്ചു അങ്ങനെ ഇരിക്കുമ്പോളാണ് അമേരിക്കയിൽ നിന്നും സുഹൃത്ത് മനുക്കുട്ടൻ വിളിക്കുന്നത്.</div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
മനു "അളിയോ, എന്നാ പണിയാ, അഞ്ചാറു ദിവസം അവധി ഒക്കെ ആണെന്ന് കേട്ടു"</div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
ഞാൻ "എന്റളിയാ, ഒരു മലരും ഇല്ല, വെറുതെ ചൊറീം കുത്തി ഇവിടെ ഇരിക്കാമെന്ന് വെച്ചു. പിള്ളേരും പിടക്കോഴീം ഒന്നുമില്ലാത്തോണ്ട് ഒരു ഉത്സാഹം ഇല്ല, കുൽസിത പ്രവർത്തികൾക്ക് അവസ്ഥയും ഇല്ല. സോ ഒരു രണ്ടെണ്ണം ഒക്കെ അടിച്ചു ഇങ്ങനെ ഒക്കെ അങ്ങ് ഇരിക്കാം..."</div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
മനു "എന്നാ അളിയന് ഒരു ചെറിയ പണി തരാം. നമ്മുടെ കുറച്ചു ഫ്രണ്ട്സ് അങ്ങോട്ട് ട്രിപ്പ് വരുന്നുണ്ട്. ദേ ആർ നോട് ഇന്ററസ്റ്റഡ് ഇൻ സിറ്റി ആന്റ് ഇറ്റ്സ് ഫൺ. ഇവിടെ കിട്ടാത്ത എന്ത് മാങ്ങാത്തൊലി ആണ് അവിടെ ഉള്ളത്?"</div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
ഞാൻ " അങ്ങനെ പറയരുത്, എല്ലാ അമേരിക്കക്കാരന്റെയും വൃത്തികെട്ട ഒരു ചിന്തയാണ് അത്. എന്റെ ഉള്ളിലെ പ്രവാസദേശസ്നേഹി ഉണർന്നു. ബുർജ് ഖലീഫയുടെ അത്ര ഉയരം ഉള്ള കെട്ടിടം അവിടുണ്ടോ? ഇവിടെയില്ലാത്ത എന്ത് കോത്താഴത്തെ സാധനമാണ് അവിടെ ഉള്ളത്?"</div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
മനു "എടാ കോപ്പേ, നീ അത് വിട്. അവർക്ക് വേണ്ടത് വല്ല മരുഭൂമിയും, അവിടുത്തെ താമസവും ഒക്കെ ആണ്. അവർ മരുഭൂമിയുടെ നടുക്കുള്ള ഏതോ ബാബ് അൽ ഷംസ് എന്നോ മറ്റോ പറഞ്ഞ റിസോർട്ടിൽ ബുക്ക് ചെയ്തിട്ടുണ്ട്. ബട്ട് യു ക്യാൻ ടേക്ക് ദെം അറ്റ്ലീസ്റ്റ് 2 -3 ഡേയ്സ് "</div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
ഞാൻ " ഓ.. ഈ മലര് സായിപ്പന്മാർക്കൊക്കെ ഒടുക്കത്തെ ജാടയും പോരാത്തതിന് ഇംഗ്ലീഷും ആണ്. അത് വേണോടാ?"</div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
മനു " ഇതുവേറെ ലെവൽ ആണ്. മൂന്ന് പേര് ഉണ്ട്, ഒരു മലയാളിയും ഒരു നോർത്ത് ഇന്ത്യനും ഒരു മദാമ്മയും"</div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
ഞാൻ "ഒരു ലഡു ചെറുതായി പൊട്ടി. ഒരെണ്ണമെങ്കിലും ഒരെണ്ണം, ശരി, എന്തേലും ചെയ്യാം"</div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
മനു " എല്ലാം പെണ്ണുങ്ങൾ ആണ് മോനെ, ഒരു മുപ്പതുകളിൽ പിടക്കുന്ന പെണ്ണുങ്ങൾ "</div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
ഞാൻ "ശരിക്കും? ചുമ്മാ പറ്റിക്കുന്നത് അല്ലല്ലോ അല്ലെ? പറ്റിക്കാൻ വേണ്ടിയാണേൽ കൂടെ ഇങ്ങനെയൊന്നും പറയരുത് സാറെ..."</div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
പണ്ട് യാഹൂ ചാറ്റിൽ ഒരു പെണ്ണിന്റെ പേരിൽ അവനെ ഞാൻ പറ്റിച്ചതിനു പ്രതികാരം ചെയ്യുവാണോ എന്നൊരു ശങ്ക തോന്നാതിരുന്നില്ല. പക്ഷെ അവൻ പറഞ്ഞത് സത്യമായിരുന്നു. ഡീറ്റെയിൽസ് അയച്ചു തന്നു, മൂന്നു കിടുക്കാച്ചി പെണ്ണുങ്ങൾ. അമേരിക്കയിൽ നിന്നും ഇവിടുത്തെ പ്രകൃതി ഭംഗി ആസ്വദിക്കാൻ എന്റെ പക്കലേക്ക് വരുന്ന അസ്പ... അപ്സ.... ആ.. പോട്ടേ, സുന്ദരികൾ.<span class="Apple-converted-space"> </span></div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
അവർ വ്യാഴാച ആണ് എത്തിയത്. വന്ന ഉടനെ ഫോൺ വിളിച്ചു. തൃശൂർകാരി മലയാളി, ഡെൽഹിക്കാരി, പിന്നെ അമേരിക്കക്കാരി. എല്ലാം ഡോക്ടർമാർ. ഞാൻ ലഡുവും പേടയും ഡോണറ്റും ഒന്നിച്ചു കഴിക്കുന്നത് മനസിൽ കണ്ടു. ഇന്ന് നിങ്ങൾ അവിടം ഒക്കെ ചുറ്റിക്കറങ്ങി കണ്ടോ, നാളെ രാവിലെ നമ്മൾ ഡെസേർട്ടിലേക്ക് പോകുന്നു എന്ന് അറിയിച്ചു.</div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
വ്യാഴാച്ച രാത്രി തന്നെ നമ്മുടെ പുലിക്കുട്ടനെ ഒന്ന് സ്റ്റീമ് വാഷ് ഒക്കെ ചെയ്തു കുട്ടപ്പൻ ആക്കാൻ നോക്കി. ഒരു വയസൻ കരിമ്പുലി ആണ് നമ്മുടേത്. മരുഭൂമിയിലെ കഴുകന്മാർ എന്ന ഓഫ് റോഡ് കൂട്ടായ്മയിൽ അംഗമായ ഞാൻ എല്ലാ വെള്ളിയാഴ്ചകളിലും അതിരാവിലെ ഡ്രൈവ് പോകാറുണ്ട്. അവിടെയുള്ള ചുള്ളന്മാർ ലക്ഷക്കണക്കിന് രൂപ വണ്ടിയിൽ ചിലവാക്കി നിറയെ ലൈറ്റും ഫിറ്റ് ചെയ്തു സസ്പെൻഷൻ ഒക്കെ മാറ്റി അഞ്ചാറിഞ്ചു വണ്ടിയും പൊക്കി പൊളപ്പൻ ടയറും ആയി വരുമ്പോൾ കാശ് മുടക്കി നമുക്ക് പിടിച്ചു നില്ക്കാൻ നമുക്കാവില്ല.</div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
പകരം നമ്മൾ മറ്റൊരു സ്ട്രാറ്റജി എടുത്തു. മോളിൽ ഒരു ചപ്പടാ ലൈറ്റ് എനിക്ക് മുമ്പ് വണ്ടി ഓടിച്ചിരുന്ന അറബി വെച്ചിട്ടുണ്ടാരുന്നു. കൂടെ അല്പനായ നമ്മളെക്കൊണ്ട് പറ്റുന്ന കാര്യങ്ങൾ ആയ അല്പം ചളുക്കം, കുറെ സ്ക്രാച്ചസ് പിന്നെ വളരെയേറെ ചെളി ആൻഡ് പൊടി ഇതൊക്കെ വെച്ച് ചെല്ലുമ്പോൾ ഞാനും ഒരു വലിയ ഡ്രൈവർ ആണ് എന്ന ഫീലിംഗ് കുറഞ്ഞ പക്ഷം എനിക്കെങ്കിലും തോന്നുമായിരുന്നു.</div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-OulNbK6WaaQ/XPTM6eOvdnI/AAAAAAAALpE/0WM8gg4br5QfzOPFkJeH86m2ZHTJ_EDTgCEwYBhgL/s1600/20190215_123805.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="960" data-original-width="1280" height="300" src="https://1.bp.blogspot.com/-OulNbK6WaaQ/XPTM6eOvdnI/AAAAAAAALpE/0WM8gg4br5QfzOPFkJeH86m2ZHTJ_EDTgCEwYBhgL/s400/20190215_123805.jpg" width="400" /></a></div>
<div class="separator" style="clear: both; text-align: center;">
<br /></div>
<br />
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
അങ്ങനെയുള്ള ഞാൻ കാശ് മുടക്കി വണ്ടി കഴുകിച്ചിട്ടും പത്തു രൂപ ടിപ് കൊടുത്തു പൊടി കളഞ്ഞിട്ടും, കുളിക്കാത്തവൻ കുളിക്കുമ്പോൾ ചൊറിയും എന്ന പോലെ ഒരു വൃത്തികെട്ട അവസ്ഥയിൽ ആയി വണ്ടി. അമേരിക്കൻ പെണ്ണുങ്ങളെ വണ്ടി വൃത്തിയാക്കി ഇമ്പ്രെസ് ചെയ്യിക്കാനാവില്ല എന്നറിഞ്ഞ ഞാൻ പിന്നെയൊന്നും നോക്കിയില്ല. അടുത്ത മണൽ ഉള്ള സ്ഥലത്തു നിർത്തി, മണൽ വാരി വണ്ടിയിൽ വിതറി. നൂറ്റിമുപ്പതു രൂപ കൊടുത്തു വണ്ടി കഴുകി പത്തു രൂപ ടിപ്പും കൊടുത്തു കൂടുതൽ വൃത്തിയാക്കി കുളി കഴിഞ്ഞ ആന പൂഴി വിതറുന്ന പോലെ വീണ്ടും അതിൽ മണൽ വാരിയിടുന്ന എന്നെ സമ്മതിക്കണം.</div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
ഡോക്ടർമാർ ഒക്കെ ആയതുകൊണ്ട് സാധാരണ പിള്ളേരെ പറ്റിക്കുന്ന ഡയലോഗുകൾ പറഞ്ഞാൽ പോരാ എന്ന ബുദ്ധിപരമായ തിരിച്ചറിവിനാൽ ഞാൻ പ്ലാനിങ് നടത്തി. എക്സ്പെർട്ട് ചുള്ളന്മാരുടെ കൂടെ പോയാൽ മോഡിഫൈഡ് വണ്ടികളുടെ കൂടെ ചുക്കിച്ചുളിഞ്ഞ വയസ്സനായ നമുക്ക് ഒരു വിലയുണ്ടാകില്ല, കണ്ടാലും കൊണ്ടാലും അവരുടെ ഒപ്പമെത്താനുള്ള ശേഷി കാണില്ല. അങ്ങനെ പുതിയ പിള്ളേരുടെ കോൺവോയിൽ സ്വീപ് ആയി പോകാമെന്ന് തീരുമാനിച്ചു. അതാകുമ്പോൾ മണലിൽ താഴുന്ന പാവം പുതിയ വണ്ടിക്കാരെ ഒക്കെ വലിച്ചു കേറ്റാം, എങ്ങനെ റിക്കവർ ചെയ്യണമെന്ന് പറഞ്ഞു കൊടുക്കാം, എല്ലാരും എന്നെയങ്ങു സമ്മതിച്ചു തരും, എന്നെ സാറെ എന്ന് വിളിക്കും, ഹോ... എന്റെയൊരു ബുദ്ധിയെ?<span class="Apple-converted-space"> </span></div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
അതിരാവിലെ മൂന്നേമുക്കാലിന് അലാറം വെച്ചിരുന്നെങ്കിലും മൂന്നരക്കെ എണീറ്റു. നാലുമണിയായപ്പോളേക്കും കുളിച്ചു കുട്ടപ്പനായി, പ്രത്യേക അവസരങ്ങളിൽ മാത്രം അടിക്കുന്ന ഡിയോർ സ്പ്രേയും അടിച്ചു ഞാൻ അവരുടെ റിസോർട്ടിലേക്ക്. മൂക്കാമണിക്കൂർ ഡ്രൈവ് ചെയ്ത് അവരുടെ സ്ഥലത്തെത്തി. വരാനുള്ള മെസ്സേജ് അയച്ചു ഞാൻ കാത്തിരുന്നു. എങ്ങനെയായിരിക്കും അവർ? സുന്ദരിമാരായിരിക്കണേ.....</div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
നിമിഷങ്ങൾ യാമങ്ങളായി തോന്നി, ആകാംക്ഷ കാരണം എനിക്ക് വെറുതെ മൂത്രം ഒഴിക്കാൻ മുട്ടി. അവസാനം അവർ എത്തി.</div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
ആദ്യം എത്തിയത് പമേല എന്ന അമേരിക്കക്കാരി. ജീൻസിന്റെ കുട്ടി നിക്കറും സ്ലീവെലെസ്സ് ടീ ഷർട്ടുമിട്ട് അവൾ വന്ന ഉടനെ എന്നെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ തന്നു. നല്ല ഏതോ പെർഫ്യൂമിന്റെ ഗന്ധം എന്നെ ഹടാതാകർഷിച്ചു. വെൽക്കം റ്റു ഊട്ടി, നൈസ് ട്ടോ മീറ്റ് യു എന്ന് അറിയാതെ പറഞ്ഞു ഞാൻ തരിച്ചു നിന്നു. ടെൻഷൻ കാരണമായിരിക്കാം, എന്റെ കരങ്ങൾ തണുത്തിരുന്നു. രണ്ടാമത് ഡൽഹിക്കാരി പ്രിയങ്ക, ഒരു ജീൻസും ചൂടാണെങ്കിലും ജാക്കറ്റും ഇട്ട് അവൾ വന്നു, ഒരു കൊച്ചു ഹഗ്, അതി ഭീകരമായ വിയർപ്പുനാറ്റവും പല്ലു തേക്കാത്തതിന്റെ ഗന്ധവും കൂടി ഏതോ നിർവൃതിയുടെ ഉത്തുങ്കശൃംഗത്തിൽ ഉലഞ്ഞിരുന്ന എന്നെ നേർവഴിയിലേക്ക് കൊണ്ടുവന്നു. കുളിക്കുകേം വൃത്തയാകുകേം ഇല്ലാത്ത ജന്തുക്കൾ, തണുത്തിരുന്ന കൈകൾ ചൂടായി.</div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
പിന്നെയാണ് അവൾ വന്നത്, ഒരു വെളുത്ത ടീ ഷർട്ടും നീല ജീൻസും അണിഞ്ഞ മീര കൃഷ്ണൻ. രാവിലെ തന്നെ കുളിച്ചു കുറിയും തൊട്ടു ഈറനണിഞ്ഞ മുടിയുമായി അവൾ വന്നു, എന്റെ കരങ്ങൾ ചേർത്ത് പിടിച്ചു രാവിലെ തന്നെ വന്നതിനു നന്ദി പറഞ്ഞു. മീരയെ കണ്ടപ്പോളും അവളുടെ കരങ്ങൾ സ്പർശിച്ചപ്പോളും മൊത്തത്തിൽ ഒരു കുളിർമ, മഞ്ഞുത്തുള്ളികൾ വീണ റോസാപ്പൂവ് പോലെ.</div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
പിന്നെ അവിടെ നിന്നും ബദയാർ എന്ന സ്ഥലത്തേക്ക്ഒരു മണിക്കൂർ ഡ്രൈവ്. ഇന്നലെ രാത്രി ഒരു ഡ്രൈവ് ഉണ്ടായിരുന്നു, അതിനാൽ വണ്ടി വൃത്തിയാക്കാൻ പറ്റിയില്ല, ഐ ആം സൊ സോറി എന്ന പുളുവോടു കൂടി എന്റെ അധര വ്യായാമം ആരംഭിച്ചു ഞാൻ. സാറ് ഭയങ്കര ഡ്രൈവർ ആണ്, ദുബായിലെ ഡെസേർട് പോകുന്ന എല്ലാവരും സാറിനെ ബഹുമാനിക്കും, സാറിനു ഇവിടുത്തെ എല്ലാ മരുഭൂമികളും കൈരേഖ പോലെ അറിയാം എന്ന് തുടങ്ങി ആരൊക്കെ ഡ്രൈവിനെ പറ്റി പറഞ്ഞിട്ടുള്ള കഥകൾ കേട്ടിട്ടുണ്ടോ അതെല്ലാം എന്റെ പേരിലാക്കി ഞാൻ വിളമ്പിക്കൊണ്ടിരുന്നു. ഇടക്കെപ്പോളോ ആവേശം മൂത്തപ്പോൾ സ്പീഡ് കൂടി ഒരു ക്യാമറ അടിച്ചതോടെ ആണ് ലേശം കൺട്രോൾ കിട്ടിയത്.</div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
അങ്ങനെ അൽ ബദയാർ എത്തി, യു എ ഇ ലുള്ള പകുതി ഓഫ് റോഡേഴ്സും ഓടിക്കാൻ എത്തുന്ന ഒരു സ്ഥലം ആയതിനാൽ അവിടെ ഇഷ്ടം പോലെ വണ്ടികൾ ഉണ്ടാകും. കണ്ട എല്ലാവരെയും ഞാൻ കൈ പൊക്കി കാണിച്ചു, ഏതടാ ഈ നാറി എന്ന് മനസ്സിൽ വിചാരിച്ചാണേലും മിക്കവരും തിരിച്ചും വിഷ് ചെയ്തു. വെറുതെ ഷൂളം ഒക്കെ അടിച്ചു കസബയിൽ മമ്മൂട്ടി നടക്കുന്നപോലെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും വെറുതെ നടന്നു. പൊങ്ങൻമാരായ കുറച്ചു മോഡിഫൈഡ് വണ്ടികളുടെ ഉടമകളോട് വെറുതെ അതിന്റെ പ്രത്യേകതകൾ ചോദിച്ചു. ഇതൊക്കെ ആരോട് പറഞ്ഞു കേൾപ്പിക്കും എന്ന വർണ്ണ്യത്തിൽ ആശങ്കയുമായി നിന്നവർ ജാഡ ഒക്കെ മാറ്റി വെച്ച് എന്നെ അങ്ങു കൊന്നു തന്നു. ഇതൊക്കെ നമ്മുടെ പെണ്ണുങ്ങൾ കാണുന്നുണ്ട ല്ല ല്ല ല്ല ല്ലോ.. അല്ലേ എന്ന് ഞാൻ ഒളികണ്ണിട്ടു നോക്കി, ഒരു പത്തു പതിനഞ്ചു മിനിറ്റ് അങ്ങു തകർത്തു. ഇനിയും അവരുടെ അടുത്ത് നിന്ന് മാറി നിന്നാൽ വേറെ എന്നെക്കാളും മൂത്ത ഏതേലും കോഴി അവരെ കൊത്തിയാലോ എന്ന പേടിയിൽ ഞാൻ അവരുടെ അടുത്ത് ചെന്നു.</div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
ഡിക്കിയിൽ കിടന്ന തൂമ്പ, വടം, ജാക്കി, പലക, കംപ്രസ്സർ ഒക്കെ ഇളക്കി (എല്ലാം ഇത്രയും സാധനങ്ങൾ എനിക്കുണ്ട് എന്ന് കാണിക്കാൻ) അവസാനം ഡാഷ്ബോർഡിൽ കിടന്ന വാൾട്യൂബ് ഊരുന്ന കുഞ്ഞു സാധനവും ഒക്കെ തപ്പിയെടുത്തു ടയറിന്റെ കാറ്റ് കളയാൻ തുടങ്ങി. പത്തു വര്ഷം മുമ്പ് ഈ ഓടിക്കൽ തുടങ്ങിയ സമയത്തു വെറും ഒരു തൂമ്പയുമായി മൂന്നു മണിക്കൂർ പൊരിവെയിലത്തു നിന്ന് വണ്ടി മാന്തി പുറത്തെടുത്ത നമ്മളാ ഇപ്പോൾ ഈ ജാഡയൊക്കെ.</div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-YCHvAreaOm0/XPTM9L_alrI/AAAAAAAALpk/9q7s_ncogE0PLZfVJKIp5wKpCxaqvrF4ACEwYBhgL/s1600/IMG_4561.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="854" data-original-width="1280" height="266" src="https://1.bp.blogspot.com/-YCHvAreaOm0/XPTM9L_alrI/AAAAAAAALpk/9q7s_ncogE0PLZfVJKIp5wKpCxaqvrF4ACEwYBhgL/s400/IMG_4561.jpg" width="400" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-lVCKtJSADEU/XPTM9luiHTI/AAAAAAAALps/NPlluqYxoCwqZGm1hl6ljsZDcNpYnpa4gCEwYBhgL/s1600/unnamed.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="809" data-original-width="1214" height="266" src="https://1.bp.blogspot.com/-lVCKtJSADEU/XPTM9luiHTI/AAAAAAAALps/NPlluqYxoCwqZGm1hl6ljsZDcNpYnpa4gCEwYBhgL/s400/unnamed.jpg" width="400" /></a></div>
<br />
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
അങ്ങനെ പത്തിരുപത് ഡ്രൈവിൽ താഴെ ഓടിച്ചിട്ടുള്ള എട്ടു വണ്ടികളുടെ സ്വീപ്പ് ആയി നമ്മൾ യാത്ര തുടങ്ങി. വളരെ കഴിവുള്ളവർക്ക് മാത്രമേ സ്വീപ്പ് ആകാൻ സാധിക്കുകയുള്ളൂ, കുടുങ്ങി കിടക്കുന്നവരെ കൃത്യമായി പറഞ്ഞു കൊടുത്തു അല്ലെങ്കിൽ കെട്ടി വലിച്ചു നമ്മൾ കയറ്റിയില്ലെങ്കിൽ വണ്ടി മറിയും, നാശനഷ്ടങ്ങൾ ഉണ്ടാകും, സാറ് ഒത്തിരി വലിച്ചു കയറ്റിയിട്ടുണ്ട്, സാറ് ഭയങ്കര മിടുക്കനാണ്, സുന്ദരനാണ് എന്നൊക്കെ നമ്മൾ വീണ്ടും തള്ളൽ.</div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
ശരിക്കും നമ്മളെ പോലെ തല്ലിപ്പൊളി വണ്ടിയുള്ളവന് ഇത് മാത്രം വഴി. കാശു മുടക്കി അവനവന്റെ വണ്ടി പണിതിട്ടു വല്ലവന്റെയും വണ്ടി കെട്ടി വലിക്കാൻ ആർക്കാ ഇത്ര സൂക്കേട്? ഭയങ്കര ഫുദ്ധിമാൻ ആയതുകൊണ്ട് അവരുടെ ആ ബലഹീനത നമ്മൾ ചൂഷണം ചെയ്യുന്നു, അത്ര തന്നെ.</div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
മീര മുൻപിലാണ് ഇരുന്നത്, അധികം സംസാരിക്കില്ല. പ്രിയങ്ക ഫുൾ ടൈം ചിലക്കൽ ആണ്. പമേല രണ്ടിന്റെയും ഇടയ്ക്കു നിൽക്കുന്ന പരുവം. ഇടക്ക് ചെറുതായി മണലിൽ താഴ്ന്നവർക്ക് റേഡിയോയിലൂടെ നിർദേശം നല്കി അവരെയൊക്കെറിക്കവർ ചെയ്തപ്പോൾ എനിക്ക് തന്നെ എന്നോട് ബഹുമാനം തോന്നി. പെട്ടെന്നാണ് പ്രിയങ്ക അവളുടെ ജാക്കറ്റ് ഊരിയത്. അത് അറിയാതെ റിവ്യൂ മിററിലൂടെ നോക്കിയ എന്റെ കോൺസെൻട്രേഷൻ ഒന്ന് പോയി, കഴുകാത്ത ജാക്കറ്റിന്റെ ഗന്ധം നാസാരന്ദ്രങ്ങളിലൂടെ തലച്ചോർ തിരിച്ചറിയുന്നതിനു മുമ്പേ വണ്ടി അന്തരീക്ഷത്തിലൂടെ ഒന്നോടി. ഒരു കുഴിയിലേക്ക് പോയ വണ്ടി അവിടുണ്ടായിരുന്ന മരക്കുറ്റിയിൽ ഇടിച്ചു തകരാതിരുന്നത് വണ്ടീടെ മാത്രം മുജ്ജന്മ സുകൃതം. അതി സാഹസികമായി വണ്ടി പുറത്തെടുത്തു ഞാൻ എന്റെ സ്കിൽ തെളിയിച്ചു. ഈ കുഞ്ഞു പിള്ളേരുടെ കൂടെ ഓടിക്കുമ്പോൾ നിങ്ങൾക്കൊരു ത്രില്ലിനു വേണ്ടി ഞാൻ മനഃപൂർവ്വം ചാടിച്ചതെന്ന വ്യാജേന.</div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-2up_B9Z2Oec/XPTM6GIwJDI/AAAAAAAALpg/Z6s5-wPlA2w1BkakzwZu7EFBAZ1QloRCQCEwYBhgL/s1600/20190524_072429.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1280" data-original-width="805" height="400" src="https://1.bp.blogspot.com/-2up_B9Z2Oec/XPTM6GIwJDI/AAAAAAAALpg/Z6s5-wPlA2w1BkakzwZu7EFBAZ1QloRCQCEwYBhgL/s400/20190524_072429.jpg" width="251" /></a></div>
<div class="separator" style="clear: both; text-align: center;">
<br /></div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
കോൺവോയ് ലീഡ് ചെയ്തിരുന്ന ഷബീർ പറഞ്ഞു, ദീസ് ഗയ്സ് ഏറെ ഡൂയിങ് വെൽ. ഞാൻ ഷബീറിനിനോട് പറഞ്ഞു, എന്തോന്ന് വെൽ, രണ്ടു സ്റ്റക്കില്ലാതെ എന്ത് ഡ്രൈവ്. ഇപ്പൊ ശരിയാക്കാം എന്ന് ഷബീർ, പിന്നെ സ്റ്റക്കോട് സ്റ്റക്ക്. പൊരി വെയിലത്തു കെട്ടി വലിച്ചും തൂമ്പയെടുത്തു മാന്തിയും എന്റെ പത വന്നു.<span class="Apple-converted-space"> </span></div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
അങ്ങനെ അവസാനം ഞങ്ങൾ ഇഫ്താർ ബൗൾ എന്ന പ്രശസ്തമായ ഒരു വലിയ മലയും കുഴിയും കൂടിയ സ്ഥലത്ത് വന്നു, ഒരു സൈഡിൽ വളരെ ഉയരം ഉള്ള ഒരു മരണക്കിണർ പോലെ. ഇത് വരെ എനിക്ക് അതിന്റെ മണ്ടയിൽ ഓടിച്ചു കയറ്റാൻ പറ്റിയിട്ടില്ല, ബാക്കിയുള്ള പുലികൾ ഒക്കെ അടിച്ചു മിന്നിച്ചു കയറുമ്പോൾ നമ്മൾ ഒരു പകുതി വരെയൊക്കെ പോയി വട്ടം കറങ്ങി ആ കുഴിയിൽ ഇറങ്ങി അവിടെ നിന്നും ഓടിച്ചു കയറ്റി ആശ തീർക്കും.<span class="Apple-converted-space"> </span></div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
നിങ്ങൾക്ക് പേടിയില്ലെങ്കിൽ ഈ മലയിൽ കുറച്ചു നമുക്ക് കയറാം എന്ന് ഞാൻ പറഞ്ഞു. അവർ എന്തിനും ഏതിനും തയ്യാർ, ഇങ്ങനെയും പേടിയില്ലാത്ത മനുഷ്യർ ഒന്നിച്ചു വരുമോ? സാധാരണ ആരെങ്കിലും ഒരാൾ വേണ്ടെന്നു പറയും, നമ്മൾ രക്ഷപെടും. എല്ലാ ഓഫ് റോഡ് ദേവതകളെയും മനസ്സിൽ ധ്യാനിച്ച് ഞാൻ ഒരു പിടിപ്പീരു പിടിപ്പിച്ചു. തിരകളിൽ ചാഞ്ചാടി പായുന്ന സ്പീഡ് ബോട്ടുപോലെ ചാടി ചാടി മുകളിലേക്ക് കുതിക്കുന്നതിനിടയിൽ വണ്ടിയുടെ ഗിയർ സ്ലിപ് ആയി.ഒരു നൂറടി പൊക്കത്തിൽ ഒടുക്കത്തെ ഒരു ചെരുവിൽ വണ്ടി നിന്നു. എന്റെ ഹൃദയം ശിവമണി കഞ്ചാവടിച്ചു ഉറഞ്ഞുകൊട്ടുന്നപോലെ ഇടിച്ചുകൊണ്ടിരുന്നു. വൗ വണ്ടർഫുൾ എന്ന് പറഞ്ഞു അവർ മൂന്നും പുറത്തിറങ്ങി, ചെരിഞ്ഞും ഇരുന്നും കിടന്നും ഫോട്ടോ എടുത്തു. ശരാശരി മധ്യവയസ്കനെ പോലെ ഉളിഞ്ഞുനോക്കാൻ പോയിട്ട് ശ്വാസം വിടാനുള്ള ശേഷി എനിക്കില്ലായിരുന്നു.<span class="Apple-converted-space"> </span></div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
അവസാനം ഷബീറിന്റെ നിർദ്ദേശം അനുസരിച്ചു, വണ്ടി ഫോർ വീൽ ലോ ഇൽ ഇട്ടു ഡിഫറെൻഷ്യൽ ലോക്ക് ചെയ്തു വണ്ടി നേരെ കുഴിയിലേക്ക് ഒരു തരത്തിൽ ഇറക്കി ദീർഘനിശ്വാസം വിട്ടപ്പോളാണ് ശ്രദ്ധിച്ചത്, എന്റെ കൈകൾ മുഴുവൻ വിയർത്തു നനഞ്ഞിരുന്നു. ആരും കാണാതെ കൈകൾ ഗുഹ്യഭാഗത്തും ഒന്ന് വെച്ചു, നനവുണ്ടോ എന്നറിയാൻ.</div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
തിരിച്ചു മുകളിൽ വന്നു ഊഞ്ഞാലാടിയ ജാള്യതകൾ ഒന്നും പുറത്തു വരാത്തതിൽ അഭിമാനിച്ചു ചെറിയ ബ്രേക്കിനായി ഇറങ്ങിയപ്പോൾ ആണ് അടുത്ത പണി.</div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
മീര കൃഷ്ണന് വണ്ടി ഒന്നോടിക്കണം. മാനുവൽ ഗിയർ വണ്ടി ഓടിക്കാനറിയുമോ എന്ന് ചോദിച്ചു ഞാൻ, അറിയാമെന്നു മീര. പ്രിയങ്കയും പമേലയും പുറത്തിറങ്ങി. ഞാൻ മീരയുടെ കൂടെയിരുന്നു ഗിയറും, വണ്ടിയുടെ പ്രത്യേകതകളും ഒക്കെ പറഞ്ഞു കൊടുത്തു. പണ്ടാരം അടങ്ങി ഇനി ഗിയറിടിച്ചു വണ്ടി എത്ര പ്രാവശ്യം നിന്ന് പോകുമോ എന്ന ആശങ്കയിൽ ഞാൻ സീറ്റ് ബെൽറ്റ് ഒക്കെ ഇട്ടു. അവൾ പതുക്കെ വണ്ടി എടുത്തു. നിരപ്പായ പ്രദേശത്തു കൂടി വളരെ പതുക്കെ രണ്ടു മൂന്നു റൗണ്ട്. കുഴപ്പമില്ല അവളുടെ ഡ്രൈവിങ്. പിന്നെ അവൾ ഇഫ്താർ ബൗളിന്റെ അരികത്തേക്കു നീങ്ങി, ഞാൻ പറഞ്ഞു അതികം അടുത്തേക്ക് പോകണ്ടാ എന്ന്. അവൾ പതുക്കെ ഫസ്റ്റ് ഗിയറിൽ അതിന്റെ അടുത്തേക്ക് നീങ്ങി. ഗിയർ സ്ലിപ് ആകുന്നതു ഫസ്റ്റിലാണോ എന്ന് ചോദിച്ചു, ഞാൻ മെല്ലെ തലയാട്ടി.<span class="Apple-converted-space"> </span></div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
ഇനി വല്ല ആത്മഹത്യാ പ്രവണത ഒക്കെ ഉള്ള പെണ്ണാണോ ഇവൾ? അതാണോ മറ്റവർ രണ്ടും പുറത്തിറങ്ങിയത്? അവൾ സ്പീഡ് കൂട്ടി ബൗളിന്റെ ചെരുവിലേക്ക് പോയി, അവളുടെ ഒരു കരം ഗിയറിലും മറ്റേ കരം സ്റ്റീറിങ്ങിലും. മുഖത്ത് ഭാവങ്ങൾ ഒന്നുമില്ലാതെ എന്തിലോ ഉറപ്പിച്ച പോലെ. സ്പീഡ് ഭയങ്കരമായി കൂടി, ഞാൻ പതുക്കെ ഒന്ന് നോക്കിയപ്പോൾ ആർ പി എം ചുവന്ന മാർക്ക് ഉള്ള സ്ഥലത്തെത്തി, ആറായിരത്തിലും മുകളിൽ, വണ്ടി ചീറ്റപ്പുലിയെ പോലെ കുതിച്ചു കയറി. പിന്നെ ചുറ്റും നടന്നതൊന്നും എനിക്ക് കാണാനോ കേൾക്കാനോ പറ്റിയില്ല.</div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
എന്റെ വയസൻ പുലി ഒരു പുലിക്കുട്ടൻ ആദ്യമായി ആ ഉയരം കീഴടക്കി, എന്റെ കണ്ണിൽ കൂടി ആനന്ദാശ്രുക്കൾ പൊഴിഞ്ഞു. നനഞ്ഞോ എന്ന് ഒരിടത്തും തപ്പി നോക്കേണ്ടി വന്നില്ല. പകരം എന്തോ ഒരു സുരക്ഷിത ബോധം ഉള്ളിൽ വന്നു. അവൾ പിന്നീടോടിച്ച പത്തു മിനിറ്റ് ഞാൻ വണ്ടിയുടെ മുരൾച്ചയോ ചാട്ടമോ ഒന്നും അറിഞ്ഞില്ല. ഒരു പൂവിനെപ്പോലെ അവൾ വണ്ടിയോടിക്കുന്നതു കണ്ടിരുന്നു. വന്യതയോടെ വന്ന ഒറ്റക്കൊമ്പൻ ഒറ്റയാനെ മെരുക്കിയെടുത്ത മാലാഖയെപ്പോലെ അവൾ ചിരിച്ചുകൊണ്ട്ഓടിച്ചുകൊണ്ടിരുന്നു.<span class="Apple-converted-space"> </span></div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
അവൾ വണ്ടി നിർത്തി ഇറങ്ങി, എന്നോട് പറഞ്ഞു.<span class="Apple-converted-space"> </span></div>
<div style="caret-color: rgb(29, 33, 41); color: #1d2129; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-bottom: 6px; margin-top: 6px; text-size-adjust: auto;">
"ഗിയറിന്റെ സിങ്കർനൈസർ പോയതാണ്, പണിയേണ്ടി വരും. സ്റ്റിയറിംഗ് കോളം ചേഞ്ച് ചെയ്യേണ്ടി വരും, ഇളക്കം ഉണ്ട്"</div>
<div style="caret-color: rgb(29, 33, 41); color: #1d2129; display: inline; font-family: system-ui, -apple-system, BlinkMacSystemFont, ".SFNSText-Regular", sans-serif; font-size: 14px; margin-top: 6px; text-size-adjust: auto;">
ഒരു കൊച്ചു കുട്ടിയെ പോലെ അത് കേട്ടുകൊണ്ട് നിന്ന എന്നെ പുറകിൽ നിന്നും വന്നു കെട്ടിപിടിച്ചുകൊണ്ടു പ്രിയക പറഞ്ഞു, ഷീ ഈസ് എ പ്രൊഫെഷണൽ അഡ്വെഞ്ചർ ഡ്രൈവർ മൈ ബോയ്.....</div>
</div>
Sinochanhttp://www.blogger.com/profile/15876415563481399090noreply@blogger.com1tag:blogger.com,1999:blog-4657561232785548201.post-47003071495699969322019-04-08T21:47:00.000+05:302019-04-08T21:47:15.816+05:30കൊല്ലും കൊലയും ആസ്വദിക്കുന്നവർ <div dir="ltr" style="text-align: left;" trbidi="on">
<br />
സോഷ്യൽ മീഡിയ പലതരത്തിൽ ആശ്വാസം തന്നിരുന്നു നമുക്ക്. അകലെയുള്ള സുഹൃത്തുക്കളെ / ബന്ധുക്കളെ കാണാൻ, അവരുടെ വിശേഷങ്ങൾ അറിയാൻ. നാട്ടുകാരുടെയും കൂട്ടുകാരുടെയും വിശേഷങ്ങൾ അറിയാൻ, പഴയ ബന്ധങ്ങൾ അയവിറക്കാൻ.<br />
ഇന്നിപ്പോൾ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും വെറുപ്പ് കലർന്ന, അറപ്പുളവാക്കുന്ന, മടുപ്പുളവാക്കുന്ന പോസ്റ്റുകളാണ് കൂടുതലെങ്കിലും വല്ലപ്പോളും നോക്കാനും കാണാനും ഇഷ്ടമായിരുന്നു.<br />
<br />
ഇപ്പോൾ തുറന്നാൽ ഉടനെ കാണുന്നത് മരിച്ചു പോയ ആ കുഞ്ഞിന്റെ ചിരിക്കുന്ന മുഖം മാത്രം. ഉമ്മ കൊടുക്കുന്ന മുഖം, മുന്തിരിങ്ങ കഴിക്കുന്ന മുഖം അങ്ങനെ പല വിധം. ആ കുഞ്ഞിന്റെ മുഖം വീണ്ടും വീണ്ടും കാണുന്നതിലൂടെ ഭീകരമായി അസ്വസ്ഥമാകുന്ന മനസ്സിനു പിടിച്ചു നിൽക്കാനാകുന്നില്ല. മനസ്സിൽ വല്ലാത്ത വിങ്ങൽ, കൂടെയില്ലാത്ത എന്റെ കുഞ്ഞുങ്ങളെക്കുറിച്ചുള്ള വേവലാതി. അകാരണമായ എന്തൊക്കെയോ ഭീതി, ദുസ്വപ്നങ്ങൾ, ദുർചിന്തകൾ.<br />
<br />
ആളുകൾ ഇങ്ങനെ ഷെയർ ചെയ്യുന്നതിനിലൂടെ ഒരു സുഖം അനുഭവിക്കുകയല്ലേ എന്നൊരു സംശയം. കൊലപാതകത്തിന്റെയും കിരാതമായ ആക്രമണങ്ങളുടെയും വിവരങ്ങൾ പകർത്തിവിടുന്നതിലൂടെ നമ്മുടെ മനസ്സും മാറുകയില്ലേ? ആ അമ്മയെ അടിച്ചു കൊല്ലണം, അവനെ ഇഞ്ചിഞ്ചായി കൊല്ലണം എന്നൊക്കെ ആക്രോശിച്ചുകൊണ്ടാണ് ഈ ബഹളങ്ങളൊക്കെ. ആ കൊച്ചിനെ ചതച്ചു കൊന്നവനെ അങ്ങനെ തന്നെ കൊന്നാൽ പിന്നെ നാമും അവനും തമ്മിൽ എന്ത് വിത്യാസം? ഒരു പരിഷ്കൃത സമൂഹത്തിന്റെ പ്രതികരണങ്ങൾ ആയി അതിനെ കാണാനേ ആവുന്നില്ല. അമ്മയുടെ കൂട്ടുകാരന്റെ വൈകൃതങ്ങൾ, അമ്മയുടെ കാമവെറി എന്നൊക്കെ ആൾക്കാർ അവരവരുടെ ഭാവനയും അറിവും വെച്ച് തട്ടി വിടുന്നു.<br />
<br />
പലരിലും ഇതുണ്ടാക്കുന്ന പ്രകമ്പനങ്ങൾ പലവിധമാകാം. ഭാര്യയെ, ഭർത്താവിനെ, കൂട്ടുകാരെ, വീട്ടുകാരെ, അങ്ങനെ ഈ ലോകത്തെ തന്നെ സംശയമാകാം, ഭയമാകാം. apocalypto എന്ന ഫിലിം കണ്ടപ്പോൾ പ്രാകൃത മനുഷ്യരുടെ രീതികൾ ഇങ്ങനെയൊക്കെയും ആയിരുന്നിരിക്കാം എന്ന ചിന്ത ഒരു വേദന ഉളവാക്കിയിരുന്നു. ഇന്നിപ്പോൾ ആളുകളുടെ ആക്രോശങ്ങൾ കൂടുതൽ ഭയപ്പെടുത്തുന്നു.<br />
<br />
ആ കുഞ്ഞിന്റെ ചിരി ഇനിയും എനിക്ക് താങ്ങാനാവില്ല, അതിലുപരി അത് വീണ്ടും വീണ്ടും പബ്ലിഷ് ചെയ്തുകൊണ്ട് സഹതാപവും പ്രതികാരവും ആഹ്വാനം ചെയ്തുകൊണ്ടുള്ള വൈകൃതവും. </div>
Sinochanhttp://www.blogger.com/profile/15876415563481399090noreply@blogger.com0tag:blogger.com,1999:blog-4657561232785548201.post-92073528665985379332019-04-03T01:13:00.000+05:302019-04-03T01:13:59.756+05:30പേടി<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-GBK_eAEg6F8/XKO7dGnNyeI/AAAAAAAALeE/VhQZqN_87OgtxDD0cIVdFrHAf0fThXtsACLcBGAs/s1600/IMG_5382.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="853" data-original-width="1280" height="213" src="https://1.bp.blogspot.com/-GBK_eAEg6F8/XKO7dGnNyeI/AAAAAAAALeE/VhQZqN_87OgtxDD0cIVdFrHAf0fThXtsACLcBGAs/s320/IMG_5382.jpg" width="320" /></a></div>
<br />
<br />
മക്കളോടുള്ള മാതാപിതാക്കളുടെ സ്നേഹത്തിന്റെ തോത് എങ്ങനെയാണാവോ? ഒരു കൊച്ചുള്ളവൻ നൂറു ശതമാനം സ്നേഹം ആ കൊച്ചിന് കൊടുക്കുകയും രണ്ടു കൊച്ചുള്ളവൻ പകുതി വീതം (അമ്പത് ശതമാനമോ അല്ലെങ്കിൽ ആനുപാതികമായി 40 - 60, 30 - 70 ) കൊടുക്കയാണോ? അങ്ങനെയെങ്കിൽ ഞാൻ ഇപ്പോൾ അഞ്ചു പേർക്കായി 20 % സ്നേഹമേ കൊടുക്കുന്നുണ്ടാവൂ. തീർച്ചയായും അല്ല, സമയത്തിന്റെ പരിമിതകൾ ഉണ്ടെങ്കിൽ പോലും എല്ലാവർക്കും 100 ശതമാനം കൊടുക്കാൻ നോക്കുന്നുണ്ട്. അപ്പോൾ 500 ശതമാനം സ്നേഹം നിറഞ്ഞിരിക്കുന്ന ഒരു പിതാവാണ് ഞാൻ.<br />
<br />
ഇപ്പോൾ ന്യൂസ് ചാനൽസ് കാണാറില്ല, രാഷ്ട്രീയം കേൾക്കാറില്ല. എങ്കിലും എവിടുന്നെങ്കിലും ഈ വക വാർത്തകൾ കേൾക്കും. വൈകുന്നേരങ്ങളിൽ കിടക്കാൻ നേരം മനസ്സിൽ ആധിയാണ്. മക്കളെ പിരിഞ്ഞു നിൽക്കുന്ന ഒരു പിതാവിന്റെ വ്യഥ.<br />
<br />
തലക്കടിച്ചു കൊല്ലാൻ നോക്കുന്നവർ, തട്ടിയെടുത്തു കൊണ്ടുപോയി പിച്ചക്കാർ ആക്കുന്നവർ, അവയവങ്ങൾ വിൽക്കാൻ തട്ടിയെടുക്കുന്നവർ, പീഡിപ്പിക്കാൻ കൊണ്ട് പോകുന്നവർ, ചീറി പാഞ്ഞു വരുന്ന ടിപ്പർ ലോറികൾ, പാമ്പും പട്ടിയും പഴുതാരയും..... ലിസ്റ്റ് നീണ്ടു പോകുന്നു.<br />
<br />
എല്ലാ കുഞ്ഞുങ്ങളെയും എന്റെ കരങ്ങളിൽ പൊതിഞ്ഞു വെക്കാൻ ഹൃദയം വെമ്പുന്നു. സുരക്ഷിതരായി അവരെ വഴി നടത്താൻ കരം പിടിച്ചു നടത്താൻ കൊതിക്കുന്നു.<br />
<br />
പക്ഷെ എത്ര നാൾ? സ്കൂളും കോളേജിലും ഒക്കെ മയക്കു മരുന്നിന്റെ അതി പ്രസരം. വഴി തെറ്റി പോകാനുള്ള അനേകായിരം സാധ്യതകൾ. എത്ര പൊതിഞ്ഞു വെച്ചാലും പോകാനുള്ളത് പോകും. നല്ല വഴികളും, നല്ല മനസും ഉള്ള നല്ല കൊച്ചുങ്ങളാകാൻ അവരെ പഠിപ്പിക്കാം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കഥകൾ അവരെ പഠിപ്പിക്കാതെ, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹനത്തിന്റെയും വഴികൾ കാട്ടി കൊടുക്കാം. ഒരു നല്ല തലമുറക്കായി, അവരെങ്കിലും നല്ല മനുഷ്യരായി ജീവിക്കാൻ പ്രജോദനം നൽകാം.<br />
<br />
അനന്തരം അവൻ എന്തോ എടുത്തു, വിഭജിച്ചു കൂട്ടുകാർക്കു കൊടുത്ത ശേഷം അവരോടു അരുൾ ചെയ്തു....<br />
<br />
ചിയേർസ് ........<br />
<br /></div>
Sinochanhttp://www.blogger.com/profile/15876415563481399090noreply@blogger.com0tag:blogger.com,1999:blog-4657561232785548201.post-30200961312370026552019-02-15T01:28:00.002+05:302019-02-15T01:28:22.885+05:30ഒരു ബാലന്റൈൻ ഡേ <div dir="ltr" style="text-align: left;" trbidi="on">
<br />
ഒരു ബാലന്റൈൻ ഡേ<br />
<br />
സർപ്രൈസുകൾ.... അതൊരു രസമാണ്, സുഖമാണ്. അങ്ങനെ ഈ പതിനാലിന് ഒരു സർപ്രൈസ് ആയി ഞാൻ നാട്ടിലെത്തി. അടുത്തയാഴ്ച വരുന്ന എന്നെയും അതിനു ശേഷം വരാനിരിക്കുന്ന തുമ്പിയെയും കാത്തിരിക്കുന്ന ഭാര്യ (നിറവയറുമായി). അവൻ ഒന്ന് വന്നാൽ സമാധാനം ആയി എന്ന് കരുതി ഇരിക്കുന്ന അമ്മ. കുറെ സമ്മാനങ്ങളും പൊതിക്കെട്ടുകളുമായി വരുന്ന എന്നെ കാത്തിരിക്കുന്ന മക്കൾ. അവരുടെ മുന്നിലേക്ക് ഒരു ഇടിവെട്ടു പോലെ ഞാൻ എത്തി. കൂട്ടുകാരൻ ടോമിച്ചനെ മാത്രം അറിയിച്ചുള്ള ഒരു വാലറ്റൻസ് ഡേ സ്പെഷ്യൽ എൻട്രി.<br />
<br />
വൈകുന്നേരം ആണ് ഞാൻ എത്തിയത്. അതെന്നാടാ പറയാതെ വന്നത് എന്ന് ചോദിച്ചു അമ്മ. കറിയായും കോക്കുവും പാപ്പിയും ഓടി വന്നു കെട്ടി പിടിച്ചു. കുഞ്ഞേപ്പ് ചിരിച്ചു കൊണ്ട് ഇത്തിരി മാറി നിന്ന് നോക്കുന്നു, വിളിച്ചിട്ടും അവനു അടുത്ത് വരാൻ നാണം.<br />
<br />
കറി ഒന്നും സ്പെഷ്യൽ ഇല്ലല്ലോടാ എന്ന് പറഞ്ഞു അമ്മക്ക് ചെറിയ വ്യസനം. ഞാൻ എന്ന പറമ്പിൽ നിന്ന് ഇത്തിരി നെച്ചിക്കറിയാൻ (നിത്യക്കാറിയൻ) പറിക്കാം എന്ന് പറഞ്ഞു അമ്മ മുറ്റത്തോട്ടിറങ്ങി. മുറിക്കകത്തു കയറിയ ഞാൻ പെട്ടെന്ന് ഭാര്യക്ക് ഒരു ഉമ്മ കൊടുത്തു, അവൾ കെട്ടിപിടിച്ചു എന്റെ ചെവിക്കു ഒരു കടിയും തന്നു. അപ്പോളേക്കും കുഞ്ഞേപ്പിന്റെ കീറ്റികൊണ്ടുള്ള മാസ് എൻട്രി. പിന്നെ അവളുടെ കയ്യിൽ പിടിച്ചു വയർ ഒക്കെ തടവി തുമ്പിയുടെ അനക്കം ഒക്കെ നോക്കി നിന്നപ്പോൾ ടോമിച്ചൻ വിളിച്ചു ചോദിച്ചു, ഞാൻ പോക്കോട്ടേന്ന്...<br />
<br />
ഹേയ് ഞാനും ടൗണിനു വരുന്നു എന്ന് പതിവ് പോലെ പറഞ്ഞപ്പോൾ ഭാര്യ ഒന്ന് നോക്കിയിട്ടു കൈ പിടിച്ചു വയറ്റിൽ വെച്ചു. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാംബാർ പോലെ ഞാൻ ആ കൈ മാറ്റി ടോമിച്ചന്റെ കൂടെ പതുക്കെ കവലക്കിറങ്ങി. കയ്യിൽ കൊണ്ട് വന്ന കുപ്പികളിൽ നിന്നും ഒരു Ballantine എടുത്തു കവലയിൽ ചെന്നു ഓരോന്നടിച്ചു കത്തികൾ കുത്തിക്കേറ്റി കുറച്ചു സമയം.<br />
<br />
അപ്പോളേക്കും പെങ്ങളും അളിയനും എത്തി. പിന്നെ അവർ കൊണ്ട് വന്ന പോർക്ക് ഫ്രൈ, ബീഫ് ഫ്രൈ, അതിന്റെ കൂടെയുള്ള സവോള ഒക്കെ കൂട്ടി വീണ്ടും കള്ളടി. അതിനു ശേഷം ഒരു സുഖത്തിനു അമ്മയുടെ കറിയും, ഭാര്യയുടെ വക ചമ്മന്തിയും കൂട്ടി ഇത്തിരി ചോറ്. അതിഥികൾ ഓരോരുത്തരായി പിരിഞ്ഞു.<br />
<br />
കള്ളിന്റെ അളവ് കൂടിയതനുസരിച്ചു ഉച്ചസ്ഥായിയിലായ സംസാരത്തിന്റെ ഇടക്കും അമ്മയുടെ അടുത്ത് നിന്ന് നാട്ടുകാര്യവും കൃഷിക്കാര്യവും പറഞ്ഞു ടോമിച്ചൻ ഇരിപ്പുണ്ടായിരുന്നു. അവസാനം ഞങ്ങൾ രണ്ടും മാത്രം ആയി. പിള്ളേരെല്ലാം ഉറങ്ങി,ഭാര്യ വയറും തടവി അകത്തു കാത്തിരിക്കുന്നു.<br />
<br />
അങ്ങനെ പോകാനായി മുറ്റത്തുനിന്ന ടോമിച്ചനുമായി അവസാന കവിൾ സംസാരിക്കുന്നതിന്റെ ഇടക്കാണ് എനിക്ക് ചെറിയ ഒരു വേദന തോന്നിയത്. ഇടത്തെ തോളിനാണ് വേദന. പെട്ടെന്ന് തന്നെ മനസ്സിൽ ഒരു ബീപ് ബീപ് സൗണ്ട് വന്നു. രണ്ടു ദിവസം ആയി കുറച്ചു കിതപ്പ് കൂടുതൽ ഉണ്ടായിരുന്നു. കഴിഞ്ഞ പ്രാവശ്യം കൊളസ്ട്രോൾ ചെക്ക് ചെയ്തപ്പോൾ കൂടുതൽ ഉണ്ടായിരുന്നു, ട്രൈ ഗ്ലിസറൈഡ് ആണ് നല്ല കൂടുതൽ. അപ്പൻ നാല്പതാം വയസിൽ അറ്റാക്ക് വന്നു പോയത് കൊണ്ട് അതിലും നാല് വയസു മൂത്ത ഞാൻ സൂക്ഷിക്കണം എന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിരുന്നു.<br />
<br />
ഞാൻ പതുക്കെ ടോമിച്ചനോട് പറഞ്ഞു, "അതേ... എനിക്ക് ചെറിയ ഒരു പ്രയാസം തോന്നുന്നു, ചങ്കിനു ചെറിയ പ്രശ്നമുണ്ടോ എന്നൊരു സംശയം" ഓ.. അതൊന്നും ഇല്ലെടാ, യാത്രയുടെ ക്ഷീണം ആയിരിക്കും. നീ ഒരു കാര്യം ചെയ്യ്, നന്നായി രണ്ടു മൂന്നു പ്രാവശ്യം ചുമക്ക്. അപ്പോൾ രക്ത ഓട്ടം കൂടി ചെറിയ ബ്ലോക്ക് ഒക്കെ ഉണ്ടെങ്കിൽ മാറും എന്ന് ടോമിച്ചൻ.<br />
<br />
കഴിഞ്ഞ രണ്ടു പ്രാവശ്യവും ജലദോഷം വന്നപ്പോൾ ചുമ വരുന്നതിനു മുമ്പേ മരുന്നടിച്ചു ചുമയെ നിർത്തിയ മണ്ടത്തരം ഓർത്തു ഞാൻ ലജ്ജിച്ചു. വർഷത്തിൽ രണ്ടു പ്രാവശ്യം ജലദോഷം വന്നാൽ, ഒരു നാല് നേരം നന്നായി ചുമച്ചാൽ ഹാർട്ട് പമ്പിങ് ഉഷാറാക്കി, ബ്ലോക്ക് ഒക്കെ എടുത്തു പള്ളേൽ കളയും എന്ന വലിയ സത്യം എന്ത് കൊണ്ട് ഒരു ശാസ്ത്രജ്ഞരും കണ്ടു പിടിച്ചില്ല എന്ന ചിന്തയിൽ ഞാൻ ഉള്ള ശക്തിയിൽ ഒരു നാല് ചുമ.<br />
<br />
ഉടനെ എന്റെ ഉരത്തിന്റെ മുകൾ ഭാഗത്തായി ഒരു മുഴ പെട്ടെന്ന് വന്നു. ചുമക്കുമ്പോൾ അത് അനങ്ങുന്നു. അത് കണ്ട ടോമിച്ചൻ പറഞ്ഞു, ഇത് അറ്റാക്ക് തന്നെ. അമ്മേ... ഞാനും ഇവനും കൂടെ ഒന്നൂടെ കവലക്കു പോയിട്ട് വരാം എന്ന് പറഞ്ഞു പെട്ടെന്ന് തന്നെ ടോമിച്ചൻ എന്ന വണ്ടിയിൽ കയറ്റി. വണ്ടി തിരിക്കുന്ന വഴിക്ക് ഇനിയും പോകുവാണോ എന്നുള്ള ചോദ്യവും കണ്ണുകളിൽ നിറച്ചു ഭാര്യ ജനലില്ന്റെ അടുത്ത് വന്നു. ഞാൻ നിശബ്ദമായി യാത്ര ചോദിച്ചു.<br />
<br />
ടോമിച്ചൻ ഹസാർഡ് ലൈറ്റും ഇട്ടു കാരിത്താസിലേക്ക് വണ്ടി പായിച്ചു. അതിന്റിടക്ക് ഞാൻ പരലോകം പോകാൻ റെഡിയായി തുടങ്ങി. ഇളയ മകൻ കുഞ്ഞേപ്പിന്റെ മകളുടെ മാമ്മോദീസ കൂടെ കണ്ടിട്ടേ ഞാൻ ഇവിടുന്നു പോകൂ എന്ന അമിത ആഗ്രഹങ്ങൾ ഒന്നുമില്ല. കുഞ്ഞേപ്പ് വരും... എല്ലാം ശെരിയാകും എന്ന് പറഞ്ഞിരുന്ന പോലെ തുമ്പി വരും, ഇത്തിരി കൂടുതൽ ശെരിയാകും എന്ന സ്വപ്നങ്ങളും ഇല്ല. അല്ലെങ്കിൽ തന്നെ ഇപ്പോൾ എന്താണ് തെറ്റ്? ഇനി ഇതിൽ കൂടുതൽ സന്തോഷം എന്ന് പറയുന്നത് എന്താണ്? എന്നാലും കുറച്ചു ദിവസം കൂടി ജീവിക്കാൻ തന്നുകൂടെ ദൈവമേ.... എന്റെ നക്ഷത്രം എത്തുന്ന വരെയെങ്കിലും അറ്റ് ലീസ്റ്റ്.<br />
<br />
പെട്ടെന്നാണ് വണ്ടി ബ്രേക്ക് ഇട്ടതു, മുമ്പിൽ ഒരു ജനക്കൂട്ടം. ഈ പാതിരാത്രിക്കും ഹർത്താലോ എന്ന് ചോദിച്ചു ടോമിച്ചൻ തലയിൽ കൈ വെച്ചു.<br />
<br />
ഏറ്റവും മുമ്പിൽ നിന്നതു ഡൊമിനിങ്കോസ് ആയിരുന്നു. കൂടെ അപ്രേം, ഗ്രിഗോറിയോസ്, പ്രോത്താസീസ്, ബർണ്ണവായ്, ലംബെ, തെക്ല എന്ന് തുടങ്ങി സകല പുണ്യവതികളും വിശുദ്ധരും.... പെട്ടെന്ന് ആരോ ഡോർ തുറന്നു, ഞാൻ തലയുയർത്തി നോക്കി. അതാ കയ്യിൽ ഒരു ബാലന്റൈനും ആയി അയ്യപ്പ ബൈജു.......<br />
<br />
<br />
<br />
<br /></div>
Sinochanhttp://www.blogger.com/profile/15876415563481399090noreply@blogger.com1tag:blogger.com,1999:blog-4657561232785548201.post-73436298627961634632018-12-25T19:25:00.002+05:302018-12-25T19:25:16.656+05:30ഒരു കിളി കഥ (പൈൻ)<div dir="ltr" style="text-align: left;" trbidi="on">
ദുബായിലെ ഒരു വൈകുന്നേരം, ക്രിസ്തുമസ് ഇങ്ങെത്തി കഴിഞ്ഞു. ഞാൻ ഇപ്പോൾ ഒറ്റയാനാണ്, കുടുംബത്തെ ഒക്കെ നാട്ടിൽ അയച്ചതുകൊണ്ടു എന്തു ക്രിസ്തുമസ് ആഘോഷം. ഓഫീസിൽ പോയി വെറുതെ തായം കളിച്ചു നടന്നു. ഷട്ടിൽ കളിയും കഴിഞ്ഞു ഫ്ലാറ്റിന്റെ വാതിക്കൽ വന്നപ്പോൾ അതാ അവിടെ ഒരു നല്ല പെൺകൊച്ചു നിൽക്കുന്നു. ഓപ്പോസിറ്റ് ഫ്ളാറ്റിലെ പുതിയ താമസക്കാരിയാണെന്നു തോന്നുന്നു. രണ്ടു ദിവസം മുമ്പ് അവിടെ പച്ചകളെ ഒക്കെ കണ്ടായിരുന്നു, താമസം തുടങ്ങിയതേ കാണൂ. കുറച്ചു നാളായി അവിടെ ആരും താമസക്കാരില്ലാരുന്നു, അല്ലെങ്കിൽ തന്നെ ആരേലും ഉണ്ടോ ചത്തോ എന്നൊക്കെ ആര് നോക്കാൻ. എന്തായാലും അവൾ സുന്ദരിയായിരുന്ന കൊണ്ട് ഞാൻ ഒന്ന് നോക്കി, ചെറുതായി ഒന്നു മന്ദഹസിക്കുകേം ചെയ്തു. നമ്മുടെ വിദ്യാ ബാലന്റെ ഒക്കെ ഒരു ടൈപ്പ് അടാറു സുന്ദരി. അവൾ ഒരു ഹായ് തന്നു, എത്ര മനോഹരമായ ചിരി....<br />
<br />
ഞാൻ വീട്ടിനകത്തു കയറി. വിയർത്തൊട്ടിയ നിക്കറും ബനിയനും ഒക്കെ വലിച്ചെറിഞ്ഞു, പതുക്കെ സോഫയിലേക്ക് ചാരി. അവളാരായിരിക്കും? എന്തായാലും ഇന്ത്യൻ ആണ്, ഇത്തിരി മോഡേൺ ആണ് എന്നാലും ഒരു മലയാളി ഛായ ഇല്ലാതില്ല. അവളുടെ കെട്ടിയോൻ ഏതു കോന്തൻ ആണോ ആവൊ? പിള്ളേർ വല്ലതും കാണുമോ? ഇനി പുതിയ താമസക്കാരുടെ ഗസ്റ്റ് ആയിരിക്കുമോ? എന്തോ കോപ്പേലും ആകട്ടെ, എന്തായാലും ആ മോന്ത നന്നായി മനസ്സിൽ പതിഞ്ഞു.<br />
<br />
ആദ്യം കുളിക്കണോ അതോ രണ്ടെണ്ണം അടിച്ചിട്ട് കുളിക്കണോ എന്ന കൺഫ്യൂഷനിൽ ഒരു രണ്ടു മിനിറ്റു നിന്നു, പിന്നെ ആ കൺഫ്യൂഷൻ തീർക്കാൻ ഒരെണ്ണം ഊറ്റി. അപ്പോൾ കോളിംഗ്ബെൽ അടിച്ചു, ഞാൻ കിഴുത്തയിലൂടെ നോക്കിയപ്പോൾ അവളാണ്. ഓടി പോയി ഒരു ലുങ്കിയും ബനിയനും എടുത്തിട്ടു വാതിൽ പാതി തുറന്നു. വീണ്ടും ഒരു ഹായ്, ഒരു നല്ല ചിരി, പിന്നെ അവൾ ചോദിച്ചു. ആം സന്ധ്യ, യുവർ ന്യൂ നെയ്ബർ. ഡു യു ഹാവ് ഇന്റർനെറ്റ് ആൻഡ് വൈഫൈ?<br />
<br />
ഞാൻ പറഞ്ഞു... യെസ്, ഡു യു വാണ്ട് മി റ്റു ഷെയർ ഇറ്റ് ഫോർ യു?<br />
വാരിക്കോരി സഹായിക്കാൻ സാദാ തയ്യാറായിരിക്കുന്ന നമ്മളോടാ കളി, വേണേൽ ഈ ഇന്റർനെറ്റ് സെറ്റ് അപ്പ് എല്ലാം അവിടെ കൊണ്ട് പോയി കൊടുക്കും. എന്റെ ബിസിനസ് കാർഡിൽ തന്നെ പാസ്സ്വേർഡ് എഴുതി കൊടുത്തു. രണ്ടു മിനിറ്റിനകം അവൾ വീണ്ടും വന്നു. ദെയ്ർ ഈസ് നോ റേഞ്ച്, ക്യാൻ ഐ യൂസ് ഇറ്റ് ഫോർ ഫ്യു മിനുറ്റ്സ് ഹിയർ?<br />
<br />
ഞാൻ തോറ്റു, ജീവിതത്തിൽ ഇന്നേ വരെ ആഗ്രഹിച്ചാൽ അതിന്റെ വിപരീതം മാത്രം നടക്കുന്ന എന്റെ ജീവിതത്തിൽ ആഗ്രഹിക്കുന്നതിനു മുമ്പേ കാര്യങ്ങൾ നടക്കുന്നു. ഗിവ് മി ടു മിനിട്സ് എന്നു പറഞ്ഞു ഞാൻ അകത്തേക്കോടി.<br />
<br />
സോഫയിൽ കിടന്ന ഷഡ്ഢി, സോക്സ് മുതലായ അവശിഷ്ടങ്ങൾ എടുത്തു ലോൺഡ്രി ബാഗിൽ ഇട്ടു. അടുക്കളയിൽ ഇരുന്ന പാത്രങ്ങൾ എടുത്തു സിങ്കിൽ ഇട്ടു വലിയ ഒരു അടപ്പു കൊണ്ട് മൂടി, നിറഞ്ഞിരുന്ന വേസ്റ്റ് ബോക്സിൽ രണ്ടു ന്യൂസ് പേപ്പർ ഇട്ടു മൂടി (എന്റെ പട്ടി കൊണ്ട് പോയി കളയും), കുളിമുറിയിൽ കയറി ശടേന്ന് ഒരു കുളി പാസാക്കി, ഇത്തിരി ഡിയോർ പെർഫ്യൂം ദേഹത്തും കയ്യിലും ചെവിയുടെ പുറകിലും താടിയിലും ഒക്കെ അടിച്ചു നല്ല കുട്ടപ്പൻ ആയി. എല്ലാം കൂടി നാലുമിനിറ്റ് എടുത്തു.<br />
<br />
ഞാൻ - സോറി സന്ധ്യാ... ഐ ആം ജസ്റ്റ് ബാക് ഫ്രം ബാഡ്മിന്റൺ, സൊ വെൻറ് ഫോർ എ ക്വിക്ക് ഷവർ.<br />
<br />
സന്ധ്യ - ഇറ്സ് ഓക്കേ... ആർ യു ഫ്രം കേരളാ?<br />
<br />
ഞാൻ - അതേ... എങ്ങനെ മനസിലായി?<br />
സന്ധ്യ - വനിത മാഗസിൻ ഇരിക്കുന്ന കണ്ടു<br />
ഞാൻ - ഓ ഓക്കേ... എവിടാ നാട്?<br />
സന്ധ്യ - ഞാൻ ഇടുക്കികാരിയാണ്, ബട്ട് സെറ്റിൽഡ് ഇൻ ബാംഗ്ലൂർ, ഇപ്പോൾ ദുബായ്ക്കാരിയായി <br />
ഞാൻ - ഞാൻ പാലാക്കാരനാ, കല്യാണം കഴിഞ്ഞോ...ഞാരിക്കുമോ?<br />
സന്ധ്യ - ഞാൻ സെപ്പറേറ്റഡ് ആണ്, ഒരു മോളുണ്ട്, നാട്ടിൽ പേരെന്റ്സിന്റെ കൂടെയാണ്.<br />
ഞാൻ - അപ്പൊ ഇവിടെ ഒറ്റക്കാ?<br />
സന്ധ്യ - ഉം...<br />
ഞാൻ - ഞാനും ഒറ്റക്കാ, ബട്ട് ഫാമിലി നാട്ടിലാണ്, ഇപ്പൊ വിട്ടതെ ഉള്ളൂ...<br />
സന്ധ്യ - ഓ ഐ സീ.... എന്നാൽ ഞാൻ ഒന്ന് നോക്കിക്കൊട്ടെ?<br />
ഞാൻ - ആയിക്കോട്ടെ, എന്തേലും കുടിക്കാൻ?<br />
സന്ധ്യ - ഒന്നും വേണ്ട<br />
ഞാൻ - ഫീൽ കംഫർട്ടബിൾ<br />
<br />
ഞാൻ അടുക്കളയിൽ ചെന്ന് പതുക്കെ അവളെ കാണാവുന്ന പരുവത്തിൽ നിന്ന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതു കൊണ്ട് കുറച്ചു വെണ്ടയ്ക്ക എടുത്തു അരിഞ്ഞു തുടങ്ങി.<br />
<br />
ഞാനും ഒറ്റക്ക് അവളും ഒറ്റക്ക്. അവളാണെങ്കിൽ മുപ്പതുകളിൽ അഭിരമിക്കുന്ന വടിവൊത്ത നല്ല സുന്ദരി. ഞാനോ, നാല്പതുകളിൽ ഇഴഞ്ഞു ജീവിക്കുന്ന, തലയിലും താടിയിലും ദേഹിയിലും നരച്ച രോമങ്ങൾ ഉള്ള, കുടവയറും ജംഗമ വസ്തുക്കളും ഉള്ള, കണ്ണും കാതും കരളും മറ്റു അവയവങ്ങളും ക്ഷയിക്കാൻ തുടങ്ങിയ ഒരു പോഴൻ. എന്നാലും എന്ത് രസമാ അവളെ കാണാൻ. ഒഴുകി കിടക്കുന്ന അവളുടെ വസ്ത്രങ്ങളിൽ തെളിഞ്ഞു നിൽക്കുന്ന അവളുടെ വടിവുകൾ. കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നി എനിക്ക്.<br />
<br />
പെട്ടെന്നാണ് അത് സംഭവിച്ചത്, വെണ്ടയ്ക്കക്ക് പകരം ഒരു വെട്ടു കൊടുത്തത് എന്റെ വിരലിനായിരുന്നു. വിരലിൽ നിന്നും ചോര പൊടിഞ്ഞു, അത് കണ്ടതെ എന്റെ തല കറങ്ങി. നിലവിളി ശബ്ദം ഒന്നും ഇടുന്നതിനു മുമ്പേ ഞാൻ ധിം....<br />
<br />
കണ്ണ് തുറക്കുമ്പോൾ ഞാൻ അവളുടെ മടിയിൽ ആണ്. ടോം ഫോർഡ് പെർഫ്യൂമിന്റെ മനസിനെ പിടിച്ചുലക്കുന്ന നല്ല മണം. എന്റെ മുറിഞ്ഞ കൈ അവൾ ഉയർത്തിപ്പിടിച്ചിരിക്കുന്നു... ദൈവമേ... അതിൽ നിന്നും ചോര പനക്കുമ്പോൾ അവൾ അതു പതുക്കെ വായിൽ വെച്ചു വലിച്ചെടുക്കുന്നു. ഹോ... എന്തൊരു സുഖം...ഞാൻ കണ്ണു തുറക്കാതെ ഇത്തിരി നേരം അങ്ങ് കിടന്നു.<br />
<br />
സന്ധ്യ - ഡാ കള്ളാ.... സുഖിച്ചു കിടക്കുവാ അല്ലേ?<br />
ഒരു കള്ളാ ചിരിയോടെ ഞാൻ കണ്ണ് തുറന്നു. ചെറിയ ചമ്മലോടെ പറഞ്ഞു.<br />
ഞാൻ - നല്ല രസമുണ്ടായിരുന്നു കിടക്കാൻ, അതാ അങ്ങ്....<br />
സന്ധ്യ - എന്നാ ഇത്തിരി നേരം കൂടി കിടന്നോ....<br />
<br />
സ്വർഗ്ഗീയ ലഹരിയിലാണ് ഞാൻ. തല അജിത്തിന്റെ നര പോലെ എന്റെ നരയുടെ ഭംഗിയെപ്പറ്റി, വൃത്തികെട്ട സിക്സ് പാക്കല്ലാതെ ഒരു ചെറിയ ഉണ്ണികുടവയർ ഉള്ളതിന്റെ രസത്തെ പറ്റി, എന്റെ തുടയിലെ ഉറച്ച മസിലുകളെ പറ്റി, കറുപ്പും ചുവപ്പും ഇടകലർന്ന എന്റെ ചുണ്ടുകളെ പറ്റി, അങ്ങനെ എന്നെ ഇന്ന് വരെ ഒരു പെണ്ണും പുകഴ്താത്ത വഴികളിലൂടെ അവൾ സഞ്ചരിച്ചു. ഞാൻ ആനന്ദസാഗരത്തിൽ ആറാടി. വികാരവിജൃഭിതനായി ഞാൻ അവളെ ആലിംഗനം ചെയ്തു. എന്റെ വിരലുകൾ അവളുടെ മുടിയിഴകളിൽ നാദങ്ങൾ വായിച്ചു. ശാരീരങ്ങൾ കൂട്ടിമുട്ടി അഗ്നിസ്പുലിംഗങ്ങൾ ഉണ്ടായി, ഇണചേരുന്ന മൂർഖൻ പാമ്പുകളെ പോലെ ഞങ്ങൾ പുളഞ്ഞു.<br />
<br />
അപ്പോളാണ് മൊബൈലിൽ ഒരു വാട്സ്ആപ്പ് മെസേജ് വന്ന സൗണ്ട് കേട്ടത്. ഞങ്ങളുടെ പുളച്ചിൽ നിന്നു, പക്ഷെ ഞാൻ വീണ്ടും പുളയാൻ റെഡി ആയി. അപ്പോൾ അവൾ പറഞ്ഞു, മെസേജ് ഒന്ന് നോക്കിയേക്കൂ. ഓ.. എന്ന നോക്കാനാ... ഞാൻ വീണ്ടും പുളയാനായി ആഞ്ഞു..<br />
<br />
പെട്ടെന്നാണ് "നിന്റെ മോന്റെ മെസേജ് ആണ്, എടുത്തു നോക്കെടാ പട്ടീ..."എന്നും പറഞ്ഞു അവൾ എന്റെ കരണക്കുറ്റി നോക്കി പൊട്ടിച്ചത്. അടിയുടെ ഏക്കത്തിൽ പൊട്ടിയ എന്റെ വായിലൂടെ ചോര ഒഴുകി.<br />
<br />
കണ്ണ് തുറന്ന ഞാൻ പതുക്കെ സൈഡിൽ ഇരുന്ന ടിഷ്യൂ ബോക്സിൽ നിന്നും ഒരെണ്ണം എടുത്തു എന്റെ വായിൽ നിന്നും ഒഴുകിയ ഉമിനീർ കലർന്ന ഉറക്കത്തിൽ ഒലിക്കുന്ന ദ്രാവകം തുടച്ചുമാറ്റി. നാല് മക്കൾക്ക് പകരം കട്ടിലിൽ വെച്ചിരുന്ന നാല് തലയിണകൾ അപ്പോളും നിരന്നിരുന്നു. ഭാര്യയായി സങ്കല്പിച്ചു കല്പിച്ചിരുന്ന ബ്ളാങ്കറ്റ് പക്ഷെ നിലത്തു ചുരുണ്ടു കൂടി കിടക്കുകയായിരുന്നു. പതുക്കെ എണീറ്റ് ബ്ലാങ്കറ്റ് എടുത്തു, രണ്ടു തലയിണകൾ വീതം ഇരു കരങ്ങളിലും വെച്ചു ബ്ലാങ്കറ്റ് എടുത്തു പുതച്ചു....<br />
<br />
വന്യമായ സ്വപ്നങ്ങൾക്ക് പോലും മാറ്റിവെക്കാനാവുന്നില്ല അവരെ.... ഒരു തുള്ളി മദ്യം ഇല്ലാതെ, ഒരു പുക പോലും എടുക്കാതെ, പള്ളിയിൽ പോകാതെ, പടക്കം പൊട്ടിക്കാതെ, ഏകനായി ഞാൻ ഈ ക്രിസ്തുമസ് ആഘോഷിക്കുന്നു മക്കളെ.....നിങ്ങളില്ലാതെ എനിക്കെന്താഘോഷം....<br />
<br />
<br /></div>
Sinochanhttp://www.blogger.com/profile/15876415563481399090noreply@blogger.com1