ഞാനൊരു പാവം പാലാക്കാരന്‍

ഒരു മദ്യപാനയാത്ര

>> Tuesday, February 9, 2010

അല്‍ ഐന്‍ നിന്നും ഇവിടെ ദുബായില്‍ വന്ന് ഒന്നു കറങ്ങാനും മരുഭൂമിയില്‍ ഒക്കെ പോകാനും ഒക്കെയായി വന്നസണ്ണീച്ചന്റെയും മാത്തുകുട്ടിയുടേയും കൂടെ ഞങ്ങള്‍ വീണ്ടും അല്‍ ഐന്‍ എന്ന സ്ഥലത്തേക്ക് ഒരു യാത്ര പോയി. ബുര്‍ജ് ഖലീഫയിലെ ഫൌണ്ടന്‍, പാം ഐലന്റ്, ടൈം സ്ക്വയറിലുള്ള ഐസുംകൊണ്ടുള്ള ഹോട്ടല്‍ ഇതൊക്കെ കാണിക്കാം എന്ന് പറഞ്ഞ് ഇങ്ങോട്ട് വരുത്തിയ അവരെ റമ്മിന്റെയും വിസ്കിയുടേയും കുപ്പികള്‍ക്ക് മുമ്പില്‍ എറിഞ്ഞു കൊടുത്ത് ഞങ്ങള്‍ എല്ലാത്തിന്റെയും ഫോട്ടോ കാണിച്ചു കൊടുത്തു. ഗുരുവായൂര്‍ നിന്നുള്ള പ്രസാദം വേണോ അതോ ഇത്തിരി നുണ പറയുന്നോ എന്ന് പണ്ട് കരുണാകരനോട് ചോദിച്ച പോലെ ഏതാ വേണ്ടത് എന്ന് ചോദിച്ചപ്പോള്‍ ആദ്യം മദ്യം പോരട്ടെ എന്നവര്‍ പറയുകയും ഒരു വേദനിക്കുന്ന മദ്യപാനിയായ ഞാനും അതില്‍ പങ്കുചേരുകയും മാത്രമാണുണ്ടായത്. അല്ലേലും ഫോട്ടോയില്‍ കാണുന്ന ഭംഗിയൊന്നും നേരിട്ട് കണ്ടാല്‍ ഇല്ലെന്ന് നമുക്കറിയാന്‍ പാടില്ലേ?

അങ്ങനെ വെളുപ്പിന് മൂന്നുമണിവരെ നോണ്‍ സ്റ്റോപ് കള്ളുകുടിയുമായി ഞങ്ങള്‍ തകര്‍ത്തു. അതിനു ശേഷം കട്ടിലില്‍ കിടന്ന് അമ്മാവന്‍ വണ്ടി എന്നു നമ്മള്‍ വിളിച്ചിരുന്ന റോഡ് റോളര്‍ ഒരു രണ്ടു കറക്കിന് സ്റ്റാര്‍ട്ട് ആക്കിയപോലെ ഞാന്‍ എന്റെ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു പതുക്കെ കുതിരാന്‍ കയറ്റം ടാറുചെയ്തു നീങ്ങി. കള്ളുകുടിയില്‍ എന്നേക്കാളും മിടുക്കന്മാരായുള്ള പലരും ഉണ്ടായിരുന്നെങ്കിലും അവരെയെല്ലാം കൂര്‍ക്കം വലിയില്‍ തോല്‍പ്പിച്ചു കിടന്നുറങ്ങി. പെട്രോള്‍ ട്യൂബില്‍ കരടുകയറിയ ബുള്ളറ്റും യെസ്ഡിയും ചവിട്ടി ചവിട്ടി സ്റ്റാര്‍ട്ടാക്കുന്നതുപോലെ ഉറങ്ങാന്‍ പാടുള്ള അവരുടെ മുമ്പില്‍ ചുമ്മാ ഞെക്കി സ്റ്റാര്‍ട്ടാക്കുന്ന പള്‍സറിന്റെ കണക്ക് കട്ടിലില്‍ ചരിയുന്നതിനു മുമ്പ് ഞാന്‍ കൂര്‍ക്കം പരിപാടി ആരംഭിച്ചു. പാവം ജിമ്മി, എന്നെക്കാളും മുമ്പേ ഉറങ്ങി അവന്റെ കൂര്‍ക്കം വലി കേള്‍പ്പിച്ച് എന്നെ ഉറക്കാതിരിക്കണം എന്നു പ്ലാന്‍ ചെയ്തെങ്കിലും അവസാനത്തെ കുപ്പിയുടെ അടിയില്‍ ഒരു മൂന്നു തുള്ളി മിച്ചമുണ്ടായിരുന്നത് അവനെ ചതിച്ചു.

എങ്കിലും വെള്ളിയാഴ്ച അലൈനില്‍ പോകാന്‍ നേരം വണ്ടി ഓടിക്കേണ്ടതായതിനാല്‍ എനിക്ക് അവിടെ ചെല്ലുന്ന വരെ മദ്യം തൊടാന്‍ പറ്റില്ല എന്നറിയാവുന്ന അവര്‍ എനിക്കിട്ട് നല്ല ഒരു പണി തന്നു. ഞാന്‍ ചായ കുടിച്ചപ്പോള്‍ അവര്‍ രാവിലെ കട്ടന്‍ കാപ്പിയുടെ കളറില്‍ റം അടിച്ചു.  ഉച്ചക്കു മുമ്പ് പോകാനിരുന്ന ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ഏഴു മണി. അവിടെ ചെല്ലുന്നവരെ അവര്‍ ഫിങ് ഫിങ്, ഞാന്‍ തലേന്നത്തെ അടിയുടെ ക്ഷീണം കാരണം നനഞ്ഞ കോഴുപ്പൂവന്റെ കണക്ക്.

കമ്പനി അക്കൊമഡേഷന്‍ ആയിരുന്ന അവരുടെ ബാച്ചിലേര്‍സ് ഭവനത്തില്‍ എത്തിയ ഞങ്ങള്‍ ഞെട്ടിപ്പോയി. ബിയര്‍ വിസ്കി ബ്രാന്‍ഡി ആന്റ് റം, കള്ളിനു ടച്ചിങ്സിനായി മത്തിയും കൊഴുവയും വറുത്തത്. പിന്നെ സാലഡ്, പീനട്ട് മസാല അങ്ങനെ കടിപിടികള്‍ വേറെയും. അടുക്കളയില്‍ പി ആര്‍ എന്നു വിളിക്കുന്ന ഒരു അധ്വാനിയും കൂട്ടുകാരുമായി മീന്‍പീര, ബീഫ് ഉലത്തിയത്, മട്ടണ്‍ സ്റ്റൂ തുടങ്ങിയവക്കായി പ്രയത്നിക്കുന്നു. ജിമ്മിയും അളിയനും ഒന്നു നിവര്‍ന്നിരുന്നു, ഞാന്‍ ഒരു കട്ടിലില്‍ ചെരിഞ്ഞും. സണ്ണിച്ചനും മാത്തുക്കുട്ടിയും ചെരിഞ്ഞിരുന്ന എനിക്ക് അടുപ്പിച്ച് കടുപ്പത്തില്‍ ഒരു രണ്ട് ലാര്‍ജ്ജ് റം തന്ന് നേരെയാക്കി. പിന്നെ ഗാനമേള, ഡാന്‍സ്, വാള്‍, വെടിക്കെട്ട് അങ്ങനെപലവിധ കലാപരിപാടികള്‍. സണ്ണിച്ചനേയും മാത്തുക്കുട്ടിയേയും അവര്‍ ഇത്രയധികം സ്നേഹിക്കുന്നതിനു കാരണം അവരുടെ സ്വഭാവം തന്നെ, അതിനാല്‍ തന്നെ വളരെ ഗംഭീര സ്വീകരണമായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ചത്.

അങ്ങനെ ഒരു ശബ്ദ സുന്ദരമായ ഒരു രാത്രി. പാവം സണ്ണിച്ചന്‍ മൂന്നുമണിവരെ ഞങ്ങളുടെ കൂടെ ഇരുന്നിട്ട് മൂന്നുമണി ഷിഫ്റ്റില്‍ പോയി ജോലി ചെയ്തു. ഒരു മുറിയില്‍ നാലു പേരു വെച്ച് കിടക്കുന്ന സ്ഥലത്ത് ഞങ്ങള്‍ക്ക് രണ്ട് മുറികളിലായിട്ടാണ് അറേഞ്ജ് ചെയ്തിരുന്നത്. പക്ഷെ മൂന്നുമണിക്ക് സണ്ണിച്ചന്‍ പോയപ്പോള്‍ ഞാന്‍ പതുക്കെ ഉറങ്ങിപ്പോയി, ബുള്ളറ്റും സ്റ്റാര്‍ട്ട് ചെയ്തു. ക്രാംഗ് വെയിറ്റ് കൂട്ടി സൈലന്‍സര്‍ പൊട്ടിച്ച ബൈക് അല്ലേ...പിന്നെ ആ റൂമിലെ താമസക്കാര്‍ വരെ മറ്റു മുറികളില്‍ പോയി കിടന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

രാവിലെ പത്തു മണിക്ക് എണീറ്റപ്പോള്‍ തണുത്ത കഞ്ഞിയും ഉണക്കമീന്‍ വറുത്തതും ഉള്ളിയും ഇഞ്ചിയും പച്ചമുളകും ഇടിച്ചു ചേര്‍ത്ത് പച്ചമുളകും തയ്യാറാക്കി വെച്ചിരിക്കുന്നു.തകര്‍ന്നു പോയി ഞാന്‍. സ്വന്തം ഭാര്യപോലും ഇത്ര സ്നേഹത്തോടെ കള്ളുകുടിച്ചതിന്റെ പിറ്റേ ദിവസം പെരുമാറിയിട്ടില്ല. എന്തായാലും ഉച്ചക്കു ചോറുണ്ണുന്നു, പിന്നെ നേരെ ജബല്‍ ഹഫീത്ത് എന്നു പറയുന്ന മനോഹരമായ മല കയറാന്‍ പോകുന്നു, ഇതായിരുന്നു പ്ലാന്‍. എന്നാല്‍ റമ്മുകൊണ്ട് പല്ലുതേച്ച് ജിമ്മിയും വിസ്കി കൊണ്ട് മുഖം കഴുകി ജിമ്മിയും അളിയന്‍ വിനോദും രാവിലെ എണീറ്റ് വന്നതോടെ കാര്യങ്ങള്‍ മറ്റൊരു രീതിയിലേക്കായി. പലരുടെയും പ്രണയ നൈരാശ്യങ്ങള്‍ കരഞ്ഞുതീര്‍ക്കുകയും പുതിയതിനായുള്ള ഉപദേശങ്ങള്‍ നല്‍കുകയും കണ്ണുനീര്‍ പോകുന്നതിനനുസരിച്ച് ഗ്ലാസ് വീണ്ടും നിറക്കുകയും ഒക്കെ ചെയ്തപ്പോള്‍ ഞാന്‍ കൂട്ടിലിട്ട വെരുകിനെപോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. നല്ല വിശന്നിരിക്കുമ്പോള്‍ സദ്യക്കു വിളമ്പാന്‍ നിന്നാല്‍, ഇത്തിരികൂടി കടുപ്പത്തില്‍ പറഞ്ഞാല്‍ വെറുതെ കിടന്നുറങ്ങിയിരുന്ന നമ്മളെ പിടിച്ച് കെട്ടിയിട്ടിട്ട് ബ്ലൂ ഫിലിം ഷൂട്ട് ചെയ്യാന്‍ പറഞ്ഞാല്‍ സ്ഥിതി എന്താവും? അതുപോലെ വണ്ടി ഓടിക്കേണ്ടതിനാല്‍ മദ്യത്തിന്റെ മണം മാത്രം അടിക്കാനും അതു കുടിച്ച് ആനന്ദിക്കുന്നവരോട് കലിപ്പടിക്കാനും മാത്രം സാധിച്ചുകൊണ്ട് ഞാന്‍ കാത്തിരുന്നു.അവസാനം അവരുടെ കൂട്ടത്തില്‍നിന്നും പ്രഗല്ഫരായ രണ്ടുപേരെക്കൂടി വിളിച്ചുകൊണ്ട് മൊത്തത്തില്‍ ഏഴുപേരായി ഞങ്ങള്‍ ഒരു ഫുള്‍ വാഹനത്തില്‍ അങ്ങു തിരിച്ചു.

ചെറിയമഴ, മലയുടെ പകുതിയില്‍ തന്നെ മൂടല്‍ മഞ്ഞ്, അകത്തിരിക്കുന്ന ആറുപേരുടെയും അകത്ത് ആളിക്കത്തുന്ന വിസ്കിയും റമ്മും, തിരിച്ചു ദുബായിയില്‍ വന്നിട്ട് ആളിക്കത്തിക്കാനായി ചാരം ഒക്കെ വാരി റെഡിയാക്കിയ വയറുമായി ഞാന്‍. എനിക്കു വലിയ താല്പര്യമില്ലായിരുന്നെങ്കിലും വഴിയിലെ
പ്രകൃതി ദ്രിശ്യങ്ങളില്‍ ആക്രാന്തം പൂണ്ട അവര്‍ മലയുടെ തുടക്കത്തില്‍ തന്നെ മൂന്നു പ്രാവശ്യം വണ്ടി നിര്‍ത്തി ഫോട്ടോ എടുക്കുക, ഇതിലും നല്ല സ്ഥലങ്ങളുടെ വെടി പറയുക തുടങ്ങിയ സംഭവങ്ങളുമായി തകര്‍ത്തു. അവസാനം എല്ലാവര്‍ക്കും മുള്ളാന്‍ മുട്ടിയതോടെ ഇനി മുകളില്‍ ചെന്നിട്ട് മുള്ളിയിട്ട് അര്‍മാദിക്കാം എന്നതീരുമാനവുമായി ഞങ്ങള്‍ മുകളില്‍ എത്തി. നാട്ടിലെ പോലെ കാണുന്നിടത്ത് മുണ്ടുപൊക്കിയാല്‍ വല്ല അറബിയും വന്ന് അവന്റെ പെമ്പ്രന്നോരെ മുണ്ടുപൊക്കി കാണിച്ചു എന്നു പറഞ്ഞ് ജയിലിലിടുവോ എന്ന് എല്ലാവര്‍ക്കും പേടിയുള്ളതിനാലാണ് അങ്ങനെ പ്ലാന്‍ ചെയ്തത്. അവിടെ നിന്ന് കാര്യപരിപാടികള്‍ കഴിഞ്ഞ് തിരിച്ചു വരുന്ന വഴി ഒരു വ്യൂ പോയിന്റില്‍ ഞങ്ങള്‍ ഗാനമേള, ഡാന്‍സ് തുടങ്ങിയ സംഭവങ്ങള്‍ നടത്തി അടുത്ത പോയിന്റിലേക്ക് പോയി. അവിടെ ചെന്നപ്പോള്‍ കൂട്ടത്തിലുള്ള രാജുമോന് വീണ്ടും മുള്ളണം. ഇനിയും തിരിച്ചുപോയാല്‍ താമസിക്കും എന്നുള്ളതിനേക്കാള്‍ ദുബായിയില്‍ ചെല്ലുമ്പോള്‍ അവിടെ ബാക്കിയിരിക്കുന്ന കുപ്പി എന്നെ ദേഷ്യം
പിടിപ്പിച്ചു. അവസാനം അവനെ ഒരു സൈഡില്‍ നിര്‍ത്തി സിബ് തുറന്നിട്ടിട്ട് ഫോണ്‍ വിളിച്ചോണ്ട് കാര്യം സാധിച്ചോ, ഞങ്ങള്‍ മറഞ്ഞുനിന്നോളാം എന്നു പറഞ്ഞ് അവന്റെ ഡ്രെയിനേജ് ക്ലീനിങിനു അവസരം നല്‍കി.
അടുത്ത ജംക്ഷനില്‍ ചെല്ലുമ്പോള്‍ പാടേണ്ട പാട്ടിനെക്കുറിച്ചുള്ള തര്‍ക്കവുമായി ഇറക്കം ഇറങ്ങിയപ്പോള്‍ ഞാന്‍ ഒരു വളവില്‍ വെച്ച് വണ്ടി സഡണ്‍ ബ്രേക് ഇട്ടു. മുമ്പില്‍ ഒരു ലാണ്ട് ക്രൂയിസര്‍ വിലങ്ങനെ നില്‍ക്കുന്നു, മുന്‍വശം ഇടിച്ചു ചളുങ്ങിയിട്ടുണ്ട്. ഇടിനടന്ന ഉടനേയായതിനാലും ഞങ്ങളെ
കണ്ടതും അറബിപ്പയ്യന്‍ വണ്ടിയുടെ അടുത്തേക്ക് ഓടിവന്ന് പ്ലീസ് ഡ്രോപ് ഹെര്‍ ഇന്‍ ദ സിറ്റി എന്നു പറഞ്ഞു. അതിലെ ഹെര്‍ എന്നുള്ളത് കേട്ടതിനാല്‍ എല്ലാവരും അങ്ങോട്ട് ശ്രദ്ധിക്കുകയും ജീന്‍സും ടോപ്പും തല സ്കാര്‍പ്പുകൊണ്ട് മറക്കുകയും ചെയ്ത ഒരു പെണ്ണ് കരഞ്ഞുകൊണ്ട് ഓടി വരികയും ചെയ്തു. അറബിച്ചെക്കന്‍ വന്നു പറഞ്ഞപ്പോള്‍ ആരും ഒരു വാക്കുപോലും എതിര്‍ക്കാതിരുന്നത് അവനോട് എതിര് ആരും പറയും എന്ന കണ്‍ഫ്യൂഷനില്‍ ആയിരുന്നു. വണ്ടിയില്‍ കയറ്റേണ്ടത് പെണ്ണായതും ഞങ്ങളുടെ സഹായമനസ്കതയും ഒക്കെ ബിരിയാണിയുടെ കൂടെ പപ്പടവും അച്ചാറും ഒക്കെയെന്നതുപോലെ
മാത്രമായിരുന്നു എന്നതു സത്യം.

അവള്‍ വണ്ടിയുടെ അടുത്തു വന്നതും ഞാന്‍ മുമ്പില്‍ ഇരുന്ന വിനോദിനോട് നീ പുറകോട്ട് പൊക്കോ എന്നു പറഞ്ഞു. അറബിച്ചെക്കനോട് ഹോസ്പിറ്റലില്‍ വല്ലോം കൊണ്ടുപോണോ എന്നു ചോദിച്ചപ്പോള്‍ വേണ്ട സിറ്റിയില്‍ ഏതെങ്കിലും ടാക്സിയുടെ അടുത്ത് ഇറക്കിയാല്‍ മതി എന്നു പറഞ്ഞു. അവള്‍ മുമ്പിലത്തെ സീറ്റില്‍ കയറി. പുറകില്‍ ഇരുന്ന ആറുപേരുടെയും പല്ലിറുമ്മുന്ന സ്വരം ഞാന്‍ കേട്ടു. ഇത്രയും നേരം കള്ളും കുടിക്കാതെ ഇരുന്നിട്ട് ഇനി അവള്‍ അവരുടെ കൂടെ മുട്ടിയുരുമ്മി ഇരിക്കുന്നതിലുള്ള അസൂയയൊന്നുമല്ലായിരുന്നു, അവരുടെ കള്ളിന്റെ നാറ്റം കാരണം വല്ല പ്രശ്നവും ഉണ്ടാകുമോ എന്ന ഭയവുമല്ലായിരുന്നു. പിന്നെ അവര്‍ പൂസല്ലേ, വല്ലതും ഉപദ്രവിച്ചാലോ? എന്തായലും വണ്ടി വീണ്ടും ഇറക്കമിറങ്ങി. ആദ്യത്തെ ഓളത്തിനു, ഹൌ ഡു ഉ ഫീല്‍ നൌ? യു വാണ്ടു ഗൊ റ്റു ഹോസ്പിറ്റല്‍
എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് അവള്‍ വലിയ പ്രാധാന്യം കല്‍പ്പിക്കാതിരിക്കുകയും ആദ്യത്തെ കരച്ചില്‍ ഒക്കെ മാറി വണ്ടിയുടെ മിററില്‍ മുഖം ഒക്കെ നോക്കി പാടുകള്‍ വല്ലതും ഉണ്ടോ എന്ന് നോക്കുകയും മറ്റും ചെയ്തപ്പോള്‍ എല്ലാവരും പതുക്കെ ചിന്തിക്കാന്‍ തുടങ്ങി.

എന്തായാലും അവള്‍ കയറിയതില്‍ പിന്നെ എനിക്ക് മദ്യത്തിന്റെ മണം ഒന്നും വന്നില്ല, നല്ല അത്തറിന്റെ മണം മാത്രം. അവളുടെ മുഖവും ഒന്നും കാണാന്‍ പറ്റാത്തതിനാല്‍ പുറകിലിരിക്കുന്നവര്‍ക്ക് കുരു പൊട്ടി. എനിക്ക് എന്റെ സമയോജിതമായ ബുദ്ധിയില്‍ അഭിമാനവും. പെട്ടെന്നാണ് സണ്ണിച്ചന്‍ പറഞ്ഞത്,
“ഇവിടെ ആക്സിഡന്റ് ആയാല്‍ നമ്മള്‍ ഒന്നും ചെയ്യാന്‍ പാടില്ല, പോലീസിനെ അറിയിക്കുക മാത്രമേ ചെയ്യാവൂ“. പിന്നെ അങ്ങനത്തെ പ്രശ്നങ്ങളുടെ കൂമ്പാരം തന്നെ ഓരോരുത്തരും പറയാന്‍ തുടങ്ങി. അവന്‍ എന്തുകൊണ്ടാണ് ഇടിച്ച ഉടനെ അവളെ ഞങ്ങളുടെ കൂടെ കയറ്റി വിട്ടത്? അപ്പോള്‍ അവള്‍ കേസുകെട്ടു തന്നെ. പോലീസ് വരുമ്പോള്‍ അവളെ കണ്ടാല്‍ പ്രശ്നമാണ്, അതിനാലാണ് നിറച്ചും ആളുമായി വന്ന ഞങ്ങളുടെ കൂടെ അവളെ കയറ്റി വിട്ടത്. ഹേയ് ചിലപ്പോള്‍ മലയാളികളായതിനാല്‍ വെറുതെ സങ്കല്പിക്കുക മാത്രമേ ഉള്ളൂ എന്ന് ഇവിടുത്തെ സകല അറബിക്കും അറിയാം, അതായിരിക്കും എന്നു ഞാന്‍. പക്ഷെ എങ്ങനെ സമാധാനിക്കും? അവള്‍ ഏതു ടൈപ്പ് ആണെന്നോ, ചെക്കന്‍ ചുമ്മാ പൂശാന്‍
കൊണ്ടുവന്നതാണോ എന്നതൊക്കെ ചെറിയ പ്രശ്നങ്ങള്‍. പോലീസോ വല്ല അറബിയോ ഏഴു
ചെറുക്കന്മാരും ഒരു അറബിപെണ്ണും കൂടി യാത്ര ചെയ്യുന്നതു കണ്ടാലോ? ഇത്രയും നല്ല ഒരു ചരക്കിനെ ഇത്രേം അറബിച്ചെറുക്കന്മാര്‍ ഇവിടെ വേറെ ഒരു പണിയുമില്ലാതെ ഈന്തപ്പഴവും ഈയിടെയായി ഇറക്കുമതി ചെയ്ത മുസ്ലി പവറും അടിച്ചിരുന്നിട്ട് ഈ പരട്ട ഇന്ത്യാക്കാര്‍ ആണോ കൊണ്ടുനടക്കുന്നത് എന്നവര്‍ക്ക് തോന്നിയാല്‍ നമുക്കു കുറ്റം പറയാന്‍ പറ്റുമോ? അവളേ പുറകില്‍ ഇരുതിയാ മതിയായിരുന്നു എന്ന് എനിക്കു തോന്നി. ഒന്നുമല്ലെങ്കിലും അദ്ദ്യത്തെ ഇടി അവര്‍ക്കല്ലേ കിട്ടുകയുള്ളൂ.

പോലീസിനെ വിളിച്ചു പറഞ്ഞാലോ എന്ന് രാജുമോന്‍, ഹേയ് അതു വേണ്ട നമുക്ക് സ്റ്റേഷനിലേക്ക് പോകാം എന്ന് രാജീവ്. അതാ വരുന്നു പോലീസ് വണ്ടി, നിര്‍ത്തിക്കോ എന്ന് രാജീവ് പറഞ്ഞു. ഞാന്‍ നിര്‍ത്തുവോ, ചുമ്മാ നടക്കുന്ന കില്ലപ്പട്ടിയുടെ ആസനത്തില്‍ എന്തിനാ ചുണ്ണാമ്മിട്ട് ഇളക്കുന്നത്? അവള്‍ക്ക്
പോകണ്ടത് ഷാര്‍ജക്കാണത്രേ. അപ്പോളാണ് ജിമ്മി അടുത്ത പ്രശ്നം കണ്ടുപിടിച്ചത്, ബുദ്ധി ചിലസമയം കൂടുതല്‍ ടെന്‍ഷന്‍ അടിപ്പിക്കും എന്നത് എത്ര സത്യമാ‍ണ്. ഇവളേ കൊണ്ടുപോകുന്ന ടാക്സി ഡ്രൈവര്‍ക്ക് വല്ലതും തോന്നിയാലോ? പച്ചകള്‍ക്കാണെങ്കില്‍ ആ‍ടിന്റെയോ പെണ്ണിന്റെയോ മണം മാത്രം മതി മത്തു പിടിക്കാന്‍ എന്നാണ് കേട്ടിട്ടുള്ളത്. അവളേയെങ്ങാനും ബലാത്സംഗം ചെയ്തു തട്ടിയാല്‍ ആകെ അറബിച്ചെക്കനുള്‍പടെ അറിയാവുന്നത് ഞങ്ങളെ, പോരാത്തതിന് ഏഴു പേരും.

അന്നേരമാണ് എന്റെ അമ്മായിയപ്പന് എന്നെ ഒന്നു വിളിക്കാന്‍ തോന്നിയത്. പുതിയ ജോലി വല്ലതും കിട്ടിയോ എന്നൊക്കെ ചോദിച്ച് പുള്ളി നില്‍ക്കുമ്പോള്‍ ഞങ്ങള്‍ ഒരു ടാക്സി കണ്ട് നിര്‍ത്തി. അപ്പോള്‍ അവള്‍ എന്നെ നോക്കി വളരെ നന്ദിയോടെ പറഞ്ഞു. താങ്ക്യു വെരി മച്ച്, ഐ റിയലി അപ്രീഷ്യേറ്റ് യുവര്‍
ഹെല്പ്. ഫോണില്‍ എന്നോട് സംസാരിച്ചോണ്ടിരുന്ന അമ്മായിഅപ്പന്‍ എന്നാ പിന്നെ മോനേ ഞാന്‍ വെച്ചേക്കുവാ, നിന്റെ പണി നടക്കട്ടെ. നന്നായി പ്രാര്‍ത്ഥിച്ചൊക്കെ നടന്നാല്‍ മതി, ജോലി ശരിയാകും എന്നു പറഞ്ഞ് ഫോണ്‍ വെച്ചു.

എന്നാ പണി നടക്കട്ടെ എന്നാണോ അദ്ദേഹം പറഞ്ഞത്? ഒരു പെണ്ണിന്റെ ശബ്ദം കേട്ട അദ്ദേഹം ഇനി ഞാന്‍ വല്ലോരേം ചുമ്മാ ഹെല്പ് ചെയ്തോണ്ടിരിക്കുവാണെന്നാണോ അതോ ഇനി കാശില്ലാഞ്ഞിട്ട് കള്ള ടാക്സി ഓടിക്കുവാണെന്നൊ മറ്റോ വിചാരിച്ചോ ആവോ? എന്തായാലും പിന്നെ ആ സീറ്റില്‍ ഇരിക്കാന്‍ എല്ലാവര്‍ക്കും ഒരു രസം ഒക്കെയായിരുന്നെങ്കിലും തിരിച്ചു ദുബായിയില്‍ വന്ന് ബാക്കിയിവിടെ ഇരുന്ന റമ്മിന്റെ ആദ്യത്തെ പെഗ്ഗ് ചെല്ലുന്ന വരെ പോലീസിന്റെ നിലവിളിശബ്ദം കേല്‍ക്കുന്നുണ്ടോ എന്നു
മാത്രമായിരുന്നു എന്റെ ചിന്ത.

സ്വഭാവ സര്‍ട്ടിഫിക്കേറ്റ്.

നല്ല മര്യാദക്കാരനും ഒരിക്കലും മറ്റുപെണ്ണുങ്ങളെ ദുരുദ്ദേശത്തോടെ നോക്കത്തയാളും വല്ലപ്പൊളും മാത്രം മദ്യപിക്കുകയും ചെയ്യുന്ന ഒരു മാന്യനാണ് എന്റെ ഭര്‍ത്താവായ വാഴക്കാവരയന്‍. അദ്ദേഹം മുഴുക്കുടിയനും പെണ്ണുപിടിയനുമാണെന്ന് ഇതിനാല്‍ നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. ഷാപ്പിലെ കറിക്ക് എരിവിത്തിരി കൂടുതലിടും പോലെ ഇത്തിരി ചേര്‍ത്തിരിക്കുന്നു എന്നേ ഉള്ളൂ.

എന്ന് വാഴക്കാവരയന്റെ ഭാര്യ,
ഒപ്പ്

Read more...

വെള്ളം

>> Sunday, February 7, 2010

സ്വര്‍ണ്ണത്തിനോ സ്പടികത്തിനോ ഭംഗി...?

ഒരു വലിയ പൈപ്പില്‍ നിന്നും വരുന്ന വെള്ളത്തിന്റെ ചില ചിത്രങ്ങള്‍

Read more...

ഓര്‍മ്മച്ചിത്രങ്ങള്‍

>> Tuesday, February 2, 2010

ഞാന്‍ വളര്‍ന്ന അമ്മവീട്ടിലെ ചില കാഴ്ചകള്‍. ഓര്‍മ്മകള്‍ക്ക് നേരിയ നൊമ്പരമേകിക്കൊണ്ട് എല്ലാം അവിടെ തന്നെയുണ്ട്, ആര്‍ക്കും വേണ്ടാതെ.





33 വ്ര്ഷം മുമ്പ് ഞാന്‍ നില്‍ക്കുന്നത് ഈ മിഷ്യന്‍പുരയുടെ മുമ്പില്‍. ഇന്നും അതവിടെ തന്നെ, കാലം വലിയ മാറ്റങ്ങള്‍ വരുത്താതെ. ഷീറ്റടിക്കുന്ന മിഷ്യനും പലുറക്കുന്ന ഡിഷും റബര്‍കത്തിയും ഒട്ടുപാലുമിടുന്ന കൂടയും എല്ലാമുണ്ടെങ്കിലും പ്രവര്‍ത്തനം ഇല്ല, എല്ലാവരും പാല്‍ തന്നെ വില്‍ക്കാന്‍ തുടങ്ങിയിരീക്കുന്നു.

വീടിന്റെ മുമ്പിലെ പതിനെട്ടാം പടി. ഇതു രണ്ടു ചാട്ടത്തിനു ചാടി റിക്കോര്‍ഡ് ഇടുകയും പിന്നീട് പല അനിയന്മാരും അതു തിരുത്തുകയും ചെയ്തു എന്നുള്ളത് ഒരു പുളിവല്ല, സത്യമാണ്. ആദ്യത്തെ ചാട്ടം ഒന്‍പതാം പടിയില്‍ നില്‍ക്കാതെ ഒന്നു കാല്‍തെന്നിയാല്‍, ഒന്നു വേച്ചാല്‍, ഹോ... നമ്മുടെ മക്കള്‍ ഇങ്ങനെ ഒന്നു ട്രൈ ചെയ്യാന്‍ നാം സമ്മതിക്കുമോ?


ആട്ടിന്‍കൂട്                                                                                കോഴിക്കൂട്

എത്രയോ ആട്ടിന്‍കുട്ടികള്‍ ജനിച്ചു വളര്‍ന്ന കൂട്. പല മുട്ടനാടിന്‍ കുഞ്ഞുങ്ങളേയും വില്ക്കുമ്പോള്‍ ഞങ്ങള്‍ അതിന്റെ തള്ളയുടെ കൂടെ സങ്കടപ്പെട്ട സ്ഥലം. ഇന്നിപ്പോള്‍ ആ കൂട് ആടിനെ കണ്ടിട്ട് വര്‍ഷങ്ങളാകുന്നു.    അനിയന്റെ ഇഷ്ടവിനോദം ആയിരുന്നു കോഴിവളര്‍ത്തല്‍. കഴുത്തേല്‍ പപ്പുള്ള സുന്ദരന്മാരും കഴുത്തേല്‍ പപ്പില്ലാത്ത കഷണ്ടിക്കാരും ആയ പൂവന്മാരും പിടകളും വസിച്ചിരുന്ന കൂടുകളില്‍ ഒന്ന്. ഇന്നതും ശൂന്യം, ങാ‍ാ കോഴിത്തീട്ടത്തില്‍ ചവിട്ടണ്ടല്ലോ...

പശുക്കളും കിടാങ്ങളും വാണിരുന്ന തൊഴുത്ത്. നാലു പശുക്കള്‍ വരെ ഇതില്‍ ജീവിച്ചിരുന്ന കാലം  ഉണ്ടായിരുന്നു. പിണ്ണാക്കും ഓ കെ യും കച്ചിയും കാടിയുമൊക്കെയായി തകര്‍ത്തു നിന്നിരുന്ന കാലിതൊഴുത്ത്, വാഴപ്പിണ്ടിയും പച്ചപ്പുല്ലും വെട്ടിമുറിച്ചിട്ട് കൊടുത്ത് പശുക്കളുടെ സ്നേഹം വാങ്ങിയിരുന്ന ഒരു കാലം. ഇന്നിപ്പോള്‍ തകര്‍ന്ന ഒരു ഇല്ലത്തിന്റെ കണക്ക്.....


അറിവായതില്‍ പിന്നെ എന്നെ ആദ്യമായി നുണ പറയിപ്പിച്ച താറാവിന്‍ കൂട്. മുകളില്‍ ആസ്ബസ്റ്റോസ് വച്ച് അടച്ചിരുന്നു, കൂടെ കാണുന്ന ചെറിയ ടാങ്ക് താറാവിനു കുളിക്കനുള്ള കുളം. ഇതു പണിത സമയത്ത് ഇഷ്ടിക വെച്ച് ഭിത്തികെട്ടിക്കഴിഞ്ഞ് വൈകുന്നേരമായപ്പോള്‍ ഞാന്‍ മേസ്തിരിയോട് ചോദിച്ചു, ഇതു ചവിട്ടിയാല്‍ പൊളിയുമോ എന്ന്. ഇല്ലെന്ന് മേസ്തിരി. ഞാന്‍ ചവിട്ടി, അതു പൊളിഞ്ഞു. മേസ്തിരി തന്നെ എന്നോട് പറഞ്ഞു, നീ സ്റ്റെപ്പില്‍ നിന്നും കാലുതെറ്റി വീണതാണെന്നു പറഞ്ഞാല്‍ മതി അല്ലെങ്കില്‍ അടി കിട്ടില്ലേ എന്ന്. ഞാന്‍ മനസില്ലാമനസോടെ അടിയുടെ കാര്യം ഓര്‍ത്ത് അങ്ങനെ പറഞ്ഞു. അവസാനം മേസ്തിരി തന്നെ വല്യപ്പന്റെ അടുത്ത് കാര്യം പറയുകയും വൈകുന്നേരം കുരിശിവരയുടെ നേരത്ത് വല്ല്യപ്പന്റെയും അമ്മാവന്റെയും വക അടിയും കിഴുക്കും. അവസാനം ഞാന്‍ ആദ്യമായി വയലന്റായി.



ഒരു വിറകുപുര, ഇന്നും അന്നത്തേ പോലെ തന്നെ, കീറി വെച്ച വിറകുകള്‍ ഇല്ലെന്നു മാത്രം. ചകിരിയും ചൂട്ടും തൂക്കിയിട്ടിരിക്കുന്ന തൂമ്പായും മമ്മട്ടിയും ഒക്കെ പഴയകാല ചിത്രം തന്നെ.



വിറകു കീറാനായി ഉപയോഗിക്കുന്ന തെങ്ങിന്മുട്ടി, വിറകുപുരയിലെ സ്ഥിരവാസക്കാരായ അരണ.















എത്രയോ കാലം ദോശയും ഇഡലിയും തിന്നാനായി ഞങ്ങള്‍ക്കുവേണ്ടി ആടിയ ആട്ടുകല്ല്.

                                                                                                  കപ്പക്കും ചക്കക്കും, തേങ്ങാച്ചമ്മന്തിക്കും മാങ്ങാച്ചമ്മന്തിക്കുമായി അരഞ്ഞകല്ല്. അമ്മിക്കല്ലിനെ അന്വേഷിച്ചു കൊണ്ട് ഇന്നവനും പടിക്കു പുറത്ത്.

എന്റെ സങ്കല്പങ്ങള്‍ക്ക് നിറം ചാര്‍ത്തിയിരുന്ന സ്ഥലം. വീടിനു പുറത്തുള്ള കക്കൂസും കുളിമുറിയും അത്യാവശ്യസമയങ്ങളില്‍ മാത്രം ഉപയോഗിക്കനുള്ളതായിരുന്നു. പേടിയുടെ അഖിലേന്ത്യാ നേതാവായിരുന്ന ഞാന്‍ എന്റെ ഇതുപുയോഗിക്കാന്‍ ആവശ്യം വന്നാല്‍ ഏതെങ്കിലും സഹോദര-അര്‍ധ സഹോദരങ്ങളേ കൂട്ടിനു വിളിച്ച് പറഞ്ഞ് കേള്‍പ്പിച്ചിരുന്ന ക്രിക്കറ്റിന്റെയും ഫുട്ബോളിന്റെയും സ്റ്റണ്ടിന്റെയും സങ്കല്പകഥകള്‍ എന്നെ ഒരു നല്ല പകല്‍കിനാവനാക്കി. ഇതൊക്കെ കേട്ടിരുന്ന പലരും ഇന്നു ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമായി.


ഇവിടെ ഒരു പന്നിക്കൂടുണ്ട്. വാര്‍ത്തതായതിനാല്‍ ഒരിക്കലും നശിക്കില്ല, കാടുകയറിയാലും. പന്നികള്‍ക്ക് കുളിക്കാന്‍ കുളവും കഴുകാനും മറ്റും വെള്ളത്തിനായി ഒരിഞ്ചിന്റെ പൈപ്പും ഉണ്ടായിരുന്ന കൂട് പോലും ഇന്ന് കാണണമെങ്കില്‍ പള്ളവെട്ടണം.



വീഐടിന്റെ മുറ്റത്തുള്ള പതിനെട്ടാം മാസത്തെങ്ങിന്റെ മധ്യഭാഗം. എന്റ്റെയും മറ്റു കുട്ടികളുടെയും എത്രയോ യൂറിയകുടിച്ചു വളര്‍ന്നവന്‍. പക്ഷെ വാക്കത്തിയോ അരിവായോ ആയി ആരു പണികഴിഞ്ഞു വന്നാലും കൊത്തിവക്കുന്നത് ഇവന്റെ നെഞ്ചത്ത്. അതിന്റെ മാറാപാടുമായി ഇന്നും അവന്‍ മുറ്റത്തു നില്‍ക്കുന്നു.

ഇനിയുമങ്ങനെ എത്രയോ ചിത്രങ്ങള്‍, ഇന്നിതൊക്കെ നോക്കുകുത്തികളായെങ്കിലും ഉള്ളതു തന്നെ ഭാഗ്യം. കാല്‍ഘട്ടത്തിന്റെ മാറ്റങ്ങള്‍ നാമറിയുന്നത് ഇതൊക്കെ കാണുമ്പോളാണ്. ആ കാലത്തേക്കൊരു മടക്കം കൊതിക്കുന്നു, വിദൂരമെന്നറിയാമെങ്കിലും.

Read more...

എന്റെ മക്കൾ

>> Saturday, January 30, 2010

വെറുതെയിരിക്കുന്ന മനസ് ചെകുത്താന്റെ പടിപ്പുര ആണെന്നല്ലേ പറയാറ്. വല്ലപ്പോളുമൊക്കെ അങ്ങനെ ആകാറുണ്ടെങ്കിലും പൊതുവേ ഞാന്‍ ഡീസന്റ് ആണ്. ചിലദിവസങ്ങളില്‍ ഭയങ്കര സന്തോഷവും തമാശും മറ്റുചില ദിവസങ്ങളില്‍ ഭയങ്കര സെന്റിമെന്റ്സും ആണ്. തുലാമാസത്തിലെ ദിവസങ്ങള്‍ പോലെ, ചിലപ്പോള്‍ നല്ല വയില്‍ അല്ലെങ്കില്‍ ഇടിവെട്ടി മഴയും. മിക്കവാറും ആളുകള്‍ക്ക് ഫീല്‍ ചെയ്യുന്ന കാര്യങ്ങള്‍ അല്ലെങ്കില്‍ വലുതെന്നു തോന്നുന്ന കാര്യങ്ങള്‍ എനിക്കു പുല്ലാണ്, എന്നാല്‍ ആര്‍ക്കും വലിയ പ്രശ്നമില്ലാത്ത കാര്യങ്ങള്‍ എനിക്കു വലുതും, ചുരുക്കം പറഞ്ഞാല്‍ സമൂഹത്തിനു ചേരാത്തവന്‍.



വെറുതെ ഒരു വെള്ളിയാഴ്ച വീട്ടിലിരുന്നപ്പോള്‍ മനസില്‍ നിറയെ എന്റെ കുട്ടികള്‍ കണ്ണുനിറച്ചുകൊണ്ട് കടന്നു വന്നു, എത്രയൊക്കെ വേണ്ടെന്നു വെച്ചിട്ടും. അവര്‍ ഓടി നടന്ന് എന്റെ ഫ്ലാറ്റ്, അവരുടെ കളിപ്പാട്ടങ്ങള്‍, അവര്‍ കുത്തിവരച്ച ഭിത്തികള്‍. ഇപ്പോളും അവരുടെ മൂത്രത്തിന്റെ ചെറിയ മണമുള്ള കിടക്ക. അവരില്‍ നിന്ന് പിരിഞ്ഞ് നില്‍കാന്‍ തുടങ്ങിയിട്ട് ഒരു മാസമേ ആയുള്ളൂ. എങ്കിലും വയ്യ,മനസില്‍ ഭയങ്കര നഷ്ടബോധം. നാട്ടിലവര്‍ക്ക് ഇപ്പോള്‍ ഒത്തിരി ആള്‍ക്കാരുണ്ട്, ഞാനല്ലേ ഇവിടെ ഒറ്റക്കായി പോയത്. ഭാര്യയേയോ കറിയാച്ചനേയോ അമ്മിഞ്ഞപിടി വിട്ടു കിടക്കുന്ന സമയത്ത് കോക്കുവിനേയോ കെട്ടിപ്പിടിച്ചു കിടന്നിരുന്ന ഞാന്‍ ഇന്ന് ഉറക്കത്തില്‍ എന്റെ തന്നെ വായില്‍നിന്നുരുകിവരുന്ന ലാവയുടെ മണമുള്ള തലയിണയില്‍ കെട്ടിപ്പിടിച്ച് ഉറങ്ങാന്‍ ശ്രമിക്കുന്നു.




അമ്മയുടെ സ്നേഹം ആണ് കുട്ടികള്‍ക്ക് ഏറ്റവും ആവശ്യം. അച്ഛന്റെ സ്നേഹത്തിലും കൂടുതല്‍ കുട്ടികള്‍ക്ക് ആവശ്യം അച്ഛന്റെ സംരക്ഷണവും അധികാരവുമായിരിക്കാം. മൂത്തവന്‍ കറിയാച്ചന് ഇടക്കൊക്കെ ചാച്ച വേണം എന്നായി, പ്രത്യേകിച്ച് ആരെങ്കിലും വഴക്കു പറയുമ്പോള്‍. കോക്കുവിന് ഇനി ഒരു 3 മാസം ഞാന്‍ കാണാതിരുന്നാല്‍ ചാച്ച ആരാണെന്നു പോലും മറന്നു പോയേക്കും. ഞാന്‍ ഇനിയും എന്റെ മക്കള്‍ക്ക് അന്യനായി പോകുമോ എന്ന ഭയം എന്നെ വേദനിപ്പിക്കുന്നു.


രണ്ടാംക്ലാസില്‍ വച്ചേ എന്റെ ചാച്ചയെ നഷ്ടപ്പെട്ട എനിക്ക് നന്നായറിയാം അച്ഛനില്ലെങ്കിലത്തെ വിഷമങ്ങള്‍. പക്ഷെ അമ്മയുടെ സ്നേഹം അതിലും വലുതാണ്. എന്റെ മക്കള്‍ ഒന്നുമെല്ലെങ്കിലും അമ്മയുടെ സ്നേഹം നന്നായി അനുഭവിക്കാന്‍ യോഗമുള്ളവര്‍ തന്നെ, അതില്‍ ഞാന്‍ ആശ്വസിക്കാന്‍ ശ്രമിക്കുന്നു.

പക്ഷെ ആത്യന്തികമായി മനുഷ്യന്‍ സെല്‍ഫിഷ് ആണ്, ഞാനും. മനുഷ്യര്‍ക്ക് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹം ഉണ്ട്. എനിക്കു സ്നേഹിക്കാന്‍ എന്റെ മക്കള്‍ എന്റെ അടുത്തു വേണം. അവരുടെ സ്നേഹം കൂടി കിട്ടിയാല്‍ കൃതാര്‍ത്ഥനായി. പക്ഷെ കൂട്ടുകാരും മറ്റുമായി തകര്‍ത്തു വാരി നടന്ന ബാച്ചിലര്‍ ലൈഫ് എനിക്ക് മടുത്തു പോയിരിക്കുന്നു. എന്റെ മക്കള്‍ക്ക് നല്ലതു പറഞ്ഞുകൊടുക്കാനും, തെറ്റുചെയ്യുമ്പോള്‍ ശിക്ഷിക്കാനും വാത്സല്യം തോന്നുമ്പോള്‍ വാരി ഉമ്മ വെക്കാനും അവര്‍ എന്റെയൊപ്പം വേണം.

വെടിക്കെട്ട് കാണുമ്പോള്‍ എന്റെ തോളില്‍ അമര്‍ത്തി പിടിച്ചിരിക്കുന്ന കോക്കു, വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ കഴുത്തില്‍ മുറുക്കി പിടിക്കുന്ന കറിയാച്ചന്‍. വണ്ടിയില്‍ കയറ്റി പുറത്ത് കൊണ്ടുപോകാന്‍ എന്നു പറയുമ്പോള്‍ അവര്‍ പകരമായി തരുന്നതെങ്കിലും സ്നേഹത്തിന്റെ ചുവയുള്ള ഉമ്മകള്‍. അമ്മ വഴക്കുപറയുമ്പോള്‍ ചാച്ചേ എന്നു വിളിച്ച് ഓടി അടുത്തു വരുന്ന മക്കളേ ചേര്‍ത്തുപിടിക്കുമ്പോള്‍ ഉള്ള ഒരു സുഖം. അവരുടെ നിശ്വാസത്തിലെ പാലിന്റെ മണം. എല്ലാറ്റിനും ഉപരി ആ ഇളം മേനിയില്‍ കെട്ടിപ്പിടിക്കുമ്പോളുള്ള ആ ചൂട്. ഇതൊക്കെ അവര്‍ ചെയ്യുമ്പോള്‍ എനിക്കുണ്ടാകുന്ന ഒരു തരം നിര്‍വൃതി, അതല്ലേ ഏതൊരു അച്ഛന്റെയും ഏറ്റവും വലിയ സംതൃപ്തി? ഇതെല്ലാം നഷ്ടപ്പെടുത്തി എന്തു നേടാനാണ് ഞാന്‍ ഇവിടെ ഇനി നില്‍ക്കുന്നത്?
എന്നെപോലെ ഒത്തിരി അച്ഛന്മാര്‍ ഈ മരുഭൂമിയില്‍ ഉണ്ടാകാം. എനിക്കൊരു മാസമെങ്കില്‍ ഒരു വര്‍ഷവും രണ്ടു വര്‍ഷവും ഉള്ള പാവം അച്ഛന്മാര്‍. കുട്ടികള്‍ക്ക് പട്ടിണി നിന്നു വാങ്ങുന്ന കളിപ്പട്ടങ്ങള്‍ അവര്‍ എറിഞ്ഞു പൊട്ടിച്ചാനന്ദിക്കുമ്പോളും നോവാത്ത പാവങ്ങള്‍. അതിനാല്‍ തന്നെ എന്റെ വിഷമം തുലോം കുറവ്.

വലുതാകും തോറും നമ്മില്‍ നിന്നകന്നു പോകും മക്കള്‍, അതിനാല്‍ തന്നെ അവര്‍ക്കും നമുക്കും വേണ്ടത് സമ്പത്തല്ല, സാമീപ്യമാണ്. ഇന്നു നഷ്ടപെടുന്ന നിമിഷങ്ങള്‍ ഇനിയൊരിക്കലും തിരിച്ചു വരില്ല. പണവും സുഖസൌകര്യങ്ങളും വരാനും പോകാനും ഒരു സമയവും ആവശ്യമില്ല എന്ന് അനുഭവ ജ്ഞാനമുള്ള ഞാന്‍ ഇതെന്തായാലും നഷ്ടപ്പെടുത്തില്ല. ദൈവം മറ്റുപലര്‍ക്കും നല്‍കാത്തതും നമുക്കു കനിഞ്ഞു നല്‍കിയതുമായ ഏറ്റവും വലിയ സമ്പത്ത് കൊതി തീരെ അനുഭവിക്കാതെ മറ്റു സുഖങ്ങല്‍ തേടി പൊകുന്നതെന്തേ മനുഷ്യന്‍.

പിരിഞ്ഞിരിക്കുന്ന സമയത്താണ് പലതിന്റെയും വില നമ്മള്‍ അറിയുന്നത്. അതു പോലെ തന്നെ പല വസ്തുതകളും മനസിലാക്കുന്നത് മാറി നില്‍ക്കുമ്പോളാണ്. ദൈവം തിരിച്ചറിവു നല്‍കാനായി ഓരോ സാഹചര്യങ്ങള്‍ ഒരുക്കുന്നതായിരിക്കാം. ചെറുപ്പം മുതലേ വലിയ ബുദ്ധിമാന്‍ ആകാനായി ദൈവത്തോട് പ്രാര്‍ഥിച്ചിരുന്നത് ജ്ഞാനം തരണേ എന്നായിരുന്നു. സോളമന്‍ ദൈവത്തോട് അറിവു ചോദിച്ചപ്പോള്‍ അതിന്റെ കൂടെ സമ്പത്തും ഫ്രീ ആയി കിട്ടിയതുകൊണ്ട് അതും കൂട്ടത്തില്‍ പോരും എന്ന കള്ള വിചാരവും ഉണ്ടായിരുന്നിരിക്കാം അതില്‍. എന്തായാലും വലരെയധികം കയറ്റിറക്കങ്ങള്‍ നിറഞ്ഞ ജീവിതം തന്ന് എന്റെ തിരിച്ചറിവുകളിലേക്ക് ദൈവം എന്നെ നടത്തിക്കൊണ്ടേ ഇരിക്കുന്നു.

Read more...

നിറങ്ങളേ.....പാടൂ

>> Friday, January 29, 2010

Read more...

റഷ്യന്‍ സുന്ദരികള്‍

>> Wednesday, January 27, 2010

ഒരു തരത്തില്‍ സമാധാനമായി ഒന്നു ജീവിച്ചു വന്നപ്പോളാ‍ണ് അടുത്ത പ്രശ്നം ജോലിയുടെ രൂപത്തില്‍ അവതരിച്ചത്. പുറമേ നല്ല വിനയാന്വിതനെങ്കിലും അകമേ നല്ല അഹങ്കാരിയായ ഞാന്‍ ജോലി എനിക്കു പുല്ലാണെന്നും പറഞ്ഞ് വലിച്ചെറിഞ്ഞു. ഭാര്യയേയും കുട്ടികളേയും നാട്ടിലാക്കി പുതിയ അന്വേഷണവും തുടങ്ങി. മാസം മൂന്നായെങ്കിലും ജോലിയുടെ കാര്യം ഗോപി. ആ പിന്നെ, വാഴക്കാവരയനോടാ ജോലിയുടെ വാശി? ഞാന്‍ പോയി ചുമ്മാ വീട്ടിലിരിക്കും, എന്റെ ഭാര്യ്ക്കും മക്കള്‍ക്കും അവള്‍ടെ മാതാപിതക്കളും അമ്മയിഅമ്മയും ചിലവിനു കൊടുക്കും, കളി എന്നോടാണോ?



അല്ലേലും ഒരിടത്തും സ്ഥിരമായി നില്‍ക്കുന്ന സ്വഭാവം ഇല്ലാത്തവനാണ് ഞാന്‍. എന്നാ പിന്നെ ഇനി നാട്ടിലേക്ക് ഒന്നൂടെ പോയേക്കാം എന്നു മനസില്‍ തോന്നി തുടങ്ങി. എന്തെല്ലാം പ്രശ്നങ്ങള്‍ , വണ്ടി വില്‍കണം - അതിനിനി വിറ്റുകിട്ടുന്ന കാശ് പോരാതെ കയ്യില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കണം. ഫ്ലാറ്റ് ഒഴിവാകണേല്‍ രണ്ടു മാസത്തെ വാടക ഫൈന്‍ കൊടുക്കണം. എന്തു ചെയ്താലും കയ്യില്‍ നിന്ന് കാശ് പോകും. നാട്ടില്‍ പോയി പൂക്കളുടെയും പുഴുക്കളുടെയും ഫോട്ടോ എടുക്കുന്നതും, തോട്ടില്‍ ചാടുന്നതും, ചക്കപ്പഴം തിന്നുന്നതുമൊക്കെ മനസില്‍ വിരിഞ്ഞെങ്കിലും മുമ്പു പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്ത് ഒഴിവായില്ലേല്‍ വീട്ടില്‍ ചക്കപ്പഴം തിന്നോണ്ടിരിക്കുമ്പോള്‍ വല്ലോരും വന്ന് കൊങ്ങാക്കു പിടിച്ച്
ചക്കക്കുരുവും വയറ്റിലാക്കി തരും എന്നാണ് കേട്ടറിവ്. വയറ്റില്‍ ചക്കക്കുരു കിടന്ന് കിളിര്‍ത്ത് പ്ലാവായി ആരാണ്ടുടെ മുതുകില്‍ ആലുകിളുത്തപോലെ ഒക്കെ നിന്നാലത്തെ അവസ്ഥ ആലോചിച്ചപ്പോള്‍ പേടിയായി, അങ്ങനെ ശ്രമങ്ങള്‍ തുടങ്ങി. കാര്യം പേടിച്ചുതൂറിയും ഉണ്ണാക്കനുമാണെങ്കിലും പിള്ളേരുടെ മുമ്പില്‍ ഭയങ്കര ധൈര്യശാലിയും ബുദ്ധിമാനുമായാണ് ഇപ്പോള്‍ നില്‍ക്കുന്നത്. സ്കൂളില്‍ പോയി അവര്‍ക്കു ബുദ്ധിവരുമ്പോള്‍ അതൊക്കെ മാറുമെങ്കിലും ഇപ്പോളേ അവരുടെ മുമ്പില്‍ വെച്ച് തല്ലുകൊള്ളുന്നത് മോശമല്ലേ.എന്തായലും വണ്ടിയും വീടും വില്‍ക്കാനായി പരസ്യവും നല്‍കി.

വണ്ടി ഫ്രീ ആയി കൊടുക്കുമോന്ന് ആരും ചോദിക്കുന്നില്ല, ഭാഗ്യം. പക്ഷെ ലോണ്‍ ക്ലോസ് ചെയ്യണമെങ്കില്‍ ബാങ്കുകാര്‍ക്ക് ഇതുവരെ കിട്ടുമായിരുന്ന പലിശയുടെ എന്തോ ഒരു പലിശ കൊടുക്കണമത്രേ. ഹോ ഇക്കണക്കിന് മരിക്കുവാണേല്‍ പോലും ഇവന്മാര്‍ നരകത്തിലോട്ട് വിടുമെന്നു തോന്നുന്നില്ല. കുറേ നാള്‍ കൂടെ ജീവിക്കുന്നതിനുള്ള കാശ് തന്നിട്ട് പോയാല്‍ മതിയെന്ന് ആത്മാവിനോട് വരെ പറഞ്ഞുകളയും, തെണ്ടികള്‍.

വീടിന്റെയാണ് പ്രശ്നം കൂടുതല്‍. വാങ്ങാന്‍ ആരും വരുന്നില്ല. ഷെയറിങിനു കൊടുക്കാം എന്നു വെച്ചപ്പോള്‍ വിളിക്കുന്നതു മുഴുവന്‍ പെണ്ണുങ്ങള്‍. കാര്യം ഒരു രണ്ടു പേണ്ണുങ്ങളൂടെ കൂടെ നില്‍ക്കാന്‍ എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല. പോരാത്തതിനു ഞാന്‍ ആരെയും ആക്രമിക്കുകയൊന്നും ഇല്ല, ഇനി അവര്‍ക്കു എന്നെ ആക്രമിക്കണം എന്നുണ്ടെങ്കില്‍ അതിനു പോലും ഞാന്‍ എതിരു നില്‍ക്കുകയില്ല. പക്ഷെ അതൊക്കെ അവര്‍ക്കു തോന്നണ്ടേ? കാര്യം കെട്ടി രണ്ടു പിള്ളേരൊക്കെ ആയെങ്കിലും സ്നേഹം കൊണ്ട് ഭാര്യ വീര്‍പ്പുമുട്ടിക്കാറുണ്ടെങ്കിലും ഏതൊരു ശരാശരി ആണിനെയും പോലെ നല്ല പെണ്ണുങ്ങളെ ഒക്കെ കാണുമ്പോള്‍ ഒന്നു നോക്കുകയും, ഇവളെ ഇന്നൊന്നു കിട്ടിയാല്‍ കൊള്ളാമായിരുന്നു എന്നൊക്കെ തോന്നുകയും ചെയ്യാറുണ്ട്. എന്നും ചോറുണ്ണുന്നവന് ഒരു ബിരിയാണി ഒക്കെ കാണുമ്പോള്‍ അല്ലെങ്കില്‍ അതിന്റെ മണമടിക്കുമ്പോള്‍ ഒരു കൊതി തോന്നുന്നത് സ്വാഭാവികം. ഞാന്‍ ബിരിയാണി തിന്നാന്‍
പോകാറില്ല, പക്ഷെ ഇപ്പോള്‍ പട്ടിണി ആയതിനാല്‍ ചോറില്ലെങ്കില്‍ ഒരു ബിരിയാണി ആയാലും തരക്കേടില്ല എന്നു മനസില്‍ ചിലപ്പോള്‍ തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റുമോ?

അങ്ങനെ ഇടക്കിടെ വരുന്ന പെണ്ണുങ്ങളുടെ വിളി ഒക്കെ ആസ്വദിച്ച് ഇങ്ങനെ ഇരിക്കുന്ന കാലത്താണ് അവള്‍ വിളിച്ചത്. ഫ്ലാറ്റ് നോക്കാന്‍ അവള്‍ക്ക് താല്പര്യമുണ്ടത്രേ. കൂടുതലൊന്നും വിവരിക്കാതെ വന്നു കണ്ടിട്ട് കാര്യങ്ങള്‍ സംസാരിക്കാം എന്നു ഞാന്‍. കസാക്കിസ്ഥാന്‍ ഉസ്ബെസ്കിസ്ഥാന്‍ എന്നൊക്കെ പറയുന്നപോലെ ഏതോ ഒരു സ്ഥാനില്‍ നിന്നുള്ളവളാണ് അവള്‍. എന്തായാലും അവള്‍ക്ക് മലയാളം സംസാരിക്കാന്‍ പറ്റുമായിരിക്കും, കാരണം അവളുടെ രാജ്യത്തിന്റെ പേര്‍ അങ്ങനെയാണ്. മനസില്‍ സങ്കല്പങ്ങള്‍ ഉരുത്തിരിയാന്‍ തുടങ്ങി, സുന്ദരിയായിരിക്കും അവള്‍.

അങ്ങനെ അവള്‍ ഇന്നലെ വിളിച്ച്, വൈകിട്ടു വരട്ടെ എന്ന് ചോദിച്ചു കൊണ്ട്, സന്തോഷം എന്നു ഞാന്‍. അവള്‍ വരുന്നതിന് അരമണിക്കൂര്‍ മുമ്പേ വീട്ടിലെത്തി. ആകെ ഒരു മണം ആണ് വീട്ടില്‍, അതെങ്ങനാ മൂന്നു ദിവസം മുമ്പുള്ള മീനിന്റെ അവശിഷ്ടങ്ങള്‍ വേസ്റ്റ് ബോക്സില്‍. വേഗം പാര്‍ക് അവന്യൂവിന്റെ ബോഡീ സ്പ്രേ എടുത്ത് ഒരു റൌണ്ട് അടിച്ചു. ദൈവമേ, ഒരണ്ടര്‍വെയര്‍ കസേരയില്‍,മറ്റൊരെണ്ണം മേശയുടെ പുറത്ത്, കട്ടിലില്‍ രണ്ടെണ്ണം അങ്ങനെ അവിടെയും ഇവിടെയുമായി ധാരാളം. വല്ല കാള്‍വിന്‍ കെന്‍ ഒക്കെയായിരുന്നെങ്കില്‍ പുറത്തിട്ടാലും ഒരു ഗമ ഉണ്ടായിരുന്നു, ഇതിപ്പോള്‍ നമ്മള്‍ ഇതൊക്കെ ഉപയോഗിക്കുന്ന ആളാണ് എന്നും കുറേ സ്റ്റോക്ക് ഉണ്ട് എന്നും പ്രൂവ് ചെയ്യാം എന്നു മാത്രം. എല്ലാം കൂടി വാരിക്കൂട്ടി ഒരു ഷെല്‍ഫിനകത്ത് വെച്ചു. ഇനി അവരെങ്ങാനും ആ ഷെല്‍ഫ് തുറന്നാല്‍, ടി വി ഇല്‍ ഇപ്പോള്‍ കാണിക്കുന്ന ഒരു റേസറിന്റെ പരസ്യം പോലെ ആകും എന്നു മാത്രം. ബെഡ് ഒക്കെ ഒന്നു വിരിച്ചു ഒരു ചെറിയ വൃത്തി ഒക്കെ ആക്കി. ഇനി അവള്‍ക്കെങ്ങാനും ഒന്നു കിടക്കെണമെന്നു തോന്നിയാലോ? എല്ലാം പ്രതീക്ഷിച്ചിരിക്കണമല്ലോ, മണവാളനെ കാത്തിരുന്ന കന്യകമാരുടെ ഉപമ വഴി കര്‍ത്താവു വരെ പറഞ്ഞിരിക്കുന്നത് അതല്ലേ?

അഞ്ചരയായപ്പോല്‍ അവള്‍ വിളിച്ചു, റൂട്ട് പറഞ്ഞത് അവള്‍ക്ക് നന്നായി മനസിലാകാഞ്ഞതുകൊണ്ട് ഞാന്‍ ബുര്‍ജുമാന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു അവരെ വീട്ടിലേക്ക് കോണ്ടുപോക്കോളാം എന്ന് പറഞ്ഞു. ചിലപ്പോള്‍ ഞാന്‍ മലയാളം പറഞ്ഞാല്‍ മനസിലായേനെ. എന്തായാലും അങ്ങനെ ഞാന്‍ മെട്രോ സ്റ്റേഷനില്‍ കാത്തു നിന്നു. അതാ വരുന്നു നമ്മുടെ അങ്കിളിന്റെ കൂട്ടുകാരന്‍ ഒരു പെന്തക്കോസ്ത് ആയ ജോണ്‍സാര്‍. എന്തുണ്ട് മോനേ വിശേഷം, പുതിയ ജോലി വല്ലതും ആയോ എന്നൊക്കെ ചോദ്യം. എനിക്കൊരു അപകടം മണത്തു, അവള്‍ വരുമ്പോള്‍ ജോണ്‍സാര്‍ തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. അപ്പോള്‍ അവള്‍ ഫോണ്‍ വിളിച്ചു, ഞങ്ങള്‍ റോഡ് ക്രോസ് ചെയ്യാന്‍ നില്‍ക്കുന്നു, അവിടെയുള്ള ഷൂമാര്‍ട്ടിന്റെ മുമ്പില്‍ ആണോ നില്‍ക്കുന്നത് എന്ന്. ദൈവമേ ഒന്നില്‍ കൂടുതല്‍ ഉണ്ടെന്നാ തോന്നുന്നേ, മിക്കവാറും ജോണ്‍ സാര്‍ വിചാരിക്കും രണ്ടു റഷ്യന്‍ പെണ്ണുങ്ങളെ ഭാര്യയില്ലാത്ത തക്കം നോക്കി പൂശാന്‍ കൊണ്ടു പോകുകയായിരിക്കും ഞാന്‍ എന്ന്. കാര്യം അങ്ങനെയൊക്കെ ആള്‍ക്കാര്‍ സിനിമയില്‍ ഒക്കെ കാണിക്കുന്ന കണ്ട് ഒരാ‍ഗ്രഹം ഒക്കെയുണ്ടെങ്കിലും ഇതിപ്പോള്‍ അങ്കിള്‍ അറിയും എന്നൊക്കെയുള്ള ടെന്‍ഷന്‍ എനിക്കു വരാന്‍ തുടങ്ങി. എന്തായാലും ഞാന്‍ ഫോണില്‍ തന്നെ യേസ്, ആള്‍ റൈറ്റ് എന്നൊക്കെ പറയുന്ന കേട്ടപ്പോള്‍ ജോണ്‍ സാര്‍ പോകുവാ എന്ന് ആംഗ്യം കാണിച്ച് പോയി.

ആശ്വാസമായി നിന്നപ്പോള്‍ അതാ വരുന്നു രണ്ടു സുന്ദരികള്‍. വന്നയുടനെ സലാം ആലിക്കും എന്നു പറഞ്ഞ് കൈ തന്നു. കൃതാര്‍ഥനായി ഞാന്‍ വഴി കാണിച്ച് നടന്നു. ഒരു 150 മീറ്റര്‍ മാത്രമേ എന്റെ ഫ്ലാറ്റിലേക്കുള്ളൂ. രണ്ടുപേരുടെയും നടുക്കായി കേരളത്തെക്കുറിച്ചും ഒക്കെ വിവരിച്ചുകൊണ്ട് ഞാന്‍ നടന്നു. ഫ്ലാറ്റില്‍ കയറി, അവര്‍ മൊത്തത്തില്‍ ഒന്നു നോക്കി. ഞാന്‍ അവര്‍ ഇരിക്കുമോ കിടക്കുമോ എന്നൊക്കെ ആലോചിച്ച് നിന്നു. റെന്റ് നെഗോഷ്യേറ്റ് ചെയ്യുമോ എന്ന് അവര്‍, ഇല്ല എന്ന് ഞാന്‍. റെന്റ് കൂടുതല്‍ എന്നു പറഞ്ഞ് അവര്‍ പതുക്കെ നടന്നു. എല്ലാം പ്രതീക്ഷയും നശിച്ച് ഞാന്‍ ഫ്ലാറ്റില്‍ ഇരുന്നു.

ഒന്നു വലിച്ചേക്കാം എന്നു കരുതി സിഗരറ്റ് നോക്കിയപ്പോള്‍ തീര്‍ന്നിരിക്കുന്നു. അതു വാങ്ങാന്‍ കടയിലേക്കിറങ്ങിയപ്പോള്‍ ഭാര്യയുടെ കൂട്ടുകാരികള്‍ ആയിരുന്ന അപ്പുറത്തെ ഫ്ലാറ്റിലെ മാലതിയും ആര്യയും എന്നെ നോക്കി പുച്ഛത്തോടെ ഒരു ആക്കിയ ചിരി.

ഞാന്‍ രണ്ട് റഷ്യാക്കാരികളുടെ കൂടെ ഫ്ലാറ്റിലേക്ക് പോകുന്നത് അവര്‍ കണ്ടിരിക്കാം, അവസാനം എല്ലാം തകര്‍ന്നവനെപ്പോലെ അരമണിക്കൂറിനു ശേഷം പുറത്തേക്ക്. ആരാണെങ്കിലും സംശയിക്കില്ലേ? ബിരിയാണി പോയിട്ട് ചോറു പോലും ഉണ്ടിട്ട് ആഴ്ചകളായി, വയറു നിറച്ചു വലിച്ചു കേറ്റിയിട്ട് അവശനായി റെഡ് ബുള്‍ അടിക്കാന്‍ പുറത്തു പോകുവെന്നായിരിക്കും അവര്‍ വിചാരിച്ചിട്ടുണ്ടാവുക.

വേറെ നല്ല ജോലി കിട്ടി ഭാര്യയുമായി ഇനിയും ഈ ഫ്ലാറ്റില്‍ തന്നെ താമസിക്കേണ്ടി വരുമോ ആവോ?

Read more...

കത്തുന്ന മരങ്ങള്‍....

>> Tuesday, January 26, 2010

മരത്തിനു തീ പിടിച്ചപ്പോള്‍....





സൂര്യനെ പകുത്തൊരു മരം

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP